വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവിക ഉപരോധത്തിന് പിന്നാലെ ഇറാന്റെ സമുദ്രവ്യാപാരം പൂർണ്ണമായും നിലച്ചിരിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്. ഉപരോധം ശക്തിപ്പെടുത്തിയതോടെ ഇറാനിലേക്കും തിരിച്ചുമുള്ള കടൽഗതാഗതത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒരു പൊതുയോഗത്തിൽ നിന്ന് ഒരു സ്ത്രീയെ തെറ്റായ രീതിയിൽ പുറത്താക്കി എന്ന പരാതിയെത്തുടർന്നാണ് കെ.പി. ജോർജിനെ സസ്പെൻഡ് ചെയ്തത്. വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡാനിയൽ വോങ്.
താൻ തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റാ കൺസൾട്ടൻസി, ഇൻഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമുള്ള അദ്ദേഹം 'ടെക്സാൻ പ്രോ ബിൽഡേഴ്സ് എൽഎൽസി' എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തിവരുന്നു.
ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ട്രംപ് സമാധാനത്തെ കുറിച്ചു ഉയർന്ന ശുഭപ്രതീക്ഷയാണ് സൂചിപ്പിച്ചത്. "യുദ്ധം വൈകാതെ തീരുമെന്നാണ് ഞാൻ കരുതുന്നത്. ഞാൻ അങ്ങിനെയാണ് കാണുന്നത്." യുഎസ് തന്ത്രപരമായി ശക്തമായ നിലയിലാണെന്നു ട്രംപ് പറഞ്ഞു
യുഎസ് രാഷ്‌ടീയ നേതൃത്വത്തെ അപൂർവമായി മാത്രം വിമർശിക്കുന്ന ഇറ്റാലിയൻ നേതൃത്വം ഇക്കുറി ഉറച്ച നിലപാടാണ് കൈക്കൊണ്ടത്. "എനിക്കു തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്," മെലോണി മാധ്യമങ്ങളോട് പറഞ്ഞു. "മത നേതാക്കൾ രാഷ്ട്രീയ നേതൃത്വത്തെ അനുസരിച്ചു ജീവിക്കുന്ന സമൂഹത്തിൽ എനിക്കൊരിക്കലൂം സമാധാനമായി ജീവിക്കാൻ കഴിയില്ല. അതു കൊണ്ടാണ് ഈ നിലപാട്."
ബംഗാളി കുടിയേറ്റക്കാരുടെ മകളായി ജനിച്ചു വളർന്ന ലാഹിരിക്ക് നാട്ടിൽ നിന്നുള്ള പറിച്ചു നടീൽ സർഗശക്തി തൊട്ടുണർത്തിയ വിഷയമായിരുന്നു. "ഞാൻ എവിടന്നു വന്നുവെന്നു ഒരു പുസ്തകവും എന്നോടു ചോദിച്ചിട്ടില്ല," അവർ പറഞ്ഞു. "അത്തരം ചോദ്യങ്ങൾ ഇല്ലാത്ത ലോകം പുസ്തകങ്ങളുടേതു മാത്രമാണ്."
വൈനർ വോട്ട് ചെയ്യാൻ ഇടയുള്ളവരുടെ 33% പിന്തുണ നേടി നിൽക്കുമ്പോൾ ചക്രബർത്തി 28% നേടിയിട്ടുണ്ട്. ജൂണിലാണ് പ്രൈമറി. മറ്റു സ്ഥാനാർഥികളിൽ സൂപ്പർവൈസർ കോണി ചാൻ 13% നേടിയപ്പോൾ ഇംഗ്ലീഷിൽ നടന്ന സർവേയിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ചൈനക്കാർ പങ്കെടുത്തു കാണില്ല എന്ന വിശദീകരണം വന്നു.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിലൂടെ ചർച്ച നടത്തി. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിൽ മേഖലയിലെ സമാധാനശ്രമങ്ങളും ഉഭയകക്ഷി ബന്ധവും പ്രധാന വിഷയങ്ങളായി. ആഗോള ഊർജ്ജ വിതരണത്തിൽ
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, പാക്കിസ്ഥാനിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. 'എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? കാരണം ഫീൽഡ് മാർഷൽ മികച്ച ജോലി ചെയ്യുന്നു.'
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുതിയ ധാരണയില്ലാതെ അവസാനിച്ചെങ്കിലും, അവ സാർഥകവും സമാധാനപരവുമായ മുന്നേറ്റം ആണെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ബെയ്ജിംഗ്: ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെ ഹോർമുസ് കടലിടുക്കിൽ സ്വീകരിച്ച സമുദ്ര ഉപരോധ നടപടികൾ പശ്ചിമേഷ്യയിലെ ഇതിനകം തന്നെ ദുർബലമായ സാഹചര്യം കൂടുതൽ വഷളാക്കുമെന്നു ചൈന മുന്നറിയിപ്പ് നൽകി.
വാഷിങ്ടൺ ഡി.സി.: അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുമ്പ് പുതിയ ധാരണയിലെത്തിയില്ലെങ്കിൽ സാഹചര്യം ഇറാനിന് സുഖകരമാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാടും അദ്ദേഹം വീണ്ടും ആവർത്തിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിൽ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇസ്ലാമാബാദിലെ ചർച്ചകൾ അന്തിമ തീരുമാനമില്ലാതെയാണ്. അവസാനിച്ചതെങ്കിലും, അമേരിക്കയുടെ മുൻഗണനകൾ വ്യ
മസാച്യുസെറ്റ്സ് : പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകൂടം കൂടുതല്‍ ഇമിഗ്രേഷന്‍ ജഡ്ജിമാരെ പുറത്താക്കി. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമായിരിക്കണമെന്നും മേഖലയിലെ പഴയ സ്ഥിതി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. അതേസമയം, സമുദ്ര വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ആശ്വാസം നൽകിക്കൊണ്ട്, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ കപ്പ
ടെഹ്റാൻ: യുദ്ധത്തിനും അക്രമത്തിനുമെതിരായ ശക്തമായ നിലപാടിന്റെ പേരിൽ മുഹമ്മദ് ബഖർ ഖാലിബാഫ് ലിയോ പതിനാലാമൻ മാർപാപ്പയെ പ്രശംസിച്ചു. “എനിക്ക് ഭയം ഇല്ല” എന്ന മാർപാപ്പയുടെ സന്ദേശം നിരപരാധികളുടെ കൊലപാതകത്തിനെതിരേ ശബ്ദമുയർത്തുന്നവർക്ക് പ്രചോദനമാണെന്ന് ഖാലിബാഫ് പറഞ്ഞു.
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന്റെ ആണവപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടന്ന വാരാന്ത്യ ചർച്ചകളിൽ നിർദേശങ്ങൾ കൈമാറിയെങ്കിലും കരാറിന്റെ കാലാവധിയിൽ വലിയ ഭിന്നത തുടരുന്നതായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.
വാഷിംഗ്ടൺ: വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള വെടിനിർത്തൽ സമയപരിധി അടുത്തുവരുന്നതിനിടെ ഇറാനിയൻ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
വാഷിംഗ്ടൺ: അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും കടുത്ത വിമർശനം ഉന്നയിച്ചു. തനിക്കെതിരെയും തന്റെ അനുയായികൾക്കും രാജ്യത്തിനുമെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് മാധ്യമം എപ്പോഴാണ് മാപ്പ് പറയുക എന്നും ട്രംപ് ചോദിച്ചു.
ഡാളസ് :കഴിഞ്ഞ ആഴ്ച മറ്റൊരു വെനിസ്വേലൻ ഡോക്ടർ അറസ്റ്റിലായതിന് പിന്നാലെ, ടെക്സസിൽ ഡോ. റുബെലിസ് ബൊളീവർ എന്ന ഡോക്ടറെയും അവരുടെ അഞ്ച് വയസ്സുള്ള മകളെയും ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. കാലിഫോർണിയയിൽ നടക്കാനിരിക്കുന്ന അഭയക്കേസ് സംബന്ധിച്ച കോടതി നടപടികളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ ഏപ്രിൽ 11-ന് ടെക്സസിലെ മക്അലൻ വിമാനത്താവളത്തിൽ വെച്ച്.പിടികൂടിയത്. ഡോക്ടറുടെ പക്കൽ 2030 വരെ കാലാവധിയുള്ള ഔദ്യോഗിക ജോലി അനുമതി പത്രം ഉണ്ടായിരുന്നു. എന്നാൽ വെനിസ്വേലയിൽ നിന്നുള്ള രേഖകൾക്ക് സാധുതയില്ലെന്ന് പറഞ്ഞാണ് അധികൃതർ അവരെ തടഞ്ഞുവെച്ചത്.
മിയാമി: വിനോദസഞ്ചാര കപ്പലായ കാർണിവൽ ഹൊറൈസണിൽ വെച്ച് തന്റെ 18 വയസ്സുകാരിയായ സഹോദരിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 16-കാരനായ സഹോദരനെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. ഫ്ലോറിഡ സ്വദേശിയായ പ്രതിയെ പ്രായപൂർത്തിയായ വ്യക്തിയായി പരിഗണിച്ചായിരിക്കും വിചാരണ ചെയ്യുക. 2025 നവംബറിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനിടെയാണ് അന്ന കെപ്നർ എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. കപ്പലിലെ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതിയായ സഹോദരനും മറ്റൊരു കൗമാരക്കാരനും അന്നയോടൊപ്പം
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. അതേസമയം, തിങ്കളാഴ്ച, സമാധാന കരാറിന്റെ ഭാഗമായി ആവശ്യമെങ്കിൽ ഇറാന്റെ സമ്പുഷ്ട യുറേനിയം സ്വീകരിക്കാൻ തയ്യാറാണെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസിന്റെ പ്രധാന വ്യവസ്ഥകളിൽ ഒന്നാണ് സമ്പുഷ്ട യുറേനിയം കൈമാറുക എന്നത്. ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായും പൊളിച്ചുമാറ്റാൻ യുഎസ് ആഗ്രഹിക്കുന്നു, ഇതിന്റെ ഭാഗമായി, ഇറാൻ സമ്പുഷ്ട യുറേനിയം നിലനിർത്താൻ അത് ഒട്ടും ആഗ്രഹിക്കുന്നില്ല.
ബ്രിട്ടന്റെ ഈ പിൻമാറ്റം നാറ്റോ സഖ്യത്തിനുള്ളിലും വിള്ളലുകൾ ഉണ്ടാക്കിയേക്കാം. ട്രംപ് അധികാരമേറ്റ ശേഷം യൂറോപ്യൻ രാജ്യങ്ങളുമായി പല വിഷയങ്ങളിലും ഉടലെടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് അത്ഭുതകരമായി സുഖപ്പെടുത്തുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് നടപടി. വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ കൈവെച്ച് പ്രാർത്ഥിക്കുന്നതും അദ്ദേഹത്തിന്റെ വിരലുകളിൽ നിന്ന് പ്രകാശം പുറപ്പെടുന്നതും ചിത്രത്തിൽ ഉണ്ടായിരുന്നു. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സ്റ്റാച്യൂ ഓഫ് ലിബർട്ടിയും ദൃശ്യമായിരുന്നു.
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തിന് സമീപം എത്തുന്ന ഇറാന്റെ കപ്പലുകൾ ഉടൻ തന്നെ നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
ഇറാന്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഇറാൻ സൈന്യം എപ്പോഴും സജജമാണെന്നു ഇറാൻ സൈനിക കമാൻഡ് വ്യക്തമാക്കി. അവർ അത് നിർവഹിക്കും. ഹോർമുസിൽ ഇറാൻ നിയന്ത്രണം നടപ്പാക്കുമെന്ന് വക്താവ് ആവർത്തിച്ചു.
തികച്ചും പ്രതിരോധ ദൗത്യം മാത്രമാണിത്. അതായത് നിലവിൽ യുദ്ധത്തിൽ ഏർപ്പെട്ട കക്ഷികൾ കൈക്കൊള്ളുന്ന സമീപനം ഉണ്ടാവില്ല. സുപ്രധാനമായ കടലിടുക്കിൽ കൂടി കപ്പൽ ഗതാഗതം സുഗമമായി നടക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ വൈകാതെ സമ്മേളനം വിളിച്ചു കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
പാപ്പാ അൾജീരിയയിലേക്കുള്ള വിമാനയാത്രയ്ക്കിടയിൽ മാധ്യമങ്ങളോടു പറഞ്ഞു: "എനിക്കു ഡോണൾഡ് ട്രംപുമായി വാഗ്‌വാദം നടത്താൻ താല്പര്യമില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല. "നമുക്ക് യുദ്ധങ്ങൾ അവസാനിപ്പിക്കാം, സമാധാനം കണ്ടെത്താം."
മുൻ സ്റ്റാഫ് അംഗത്തെ ലൈംഗികമായി ആക്രമിച്ചു, മറ്റു ചില സ്ത്രീകളോട് മോശമായി പെരുമാറി എന്നീ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. സി എൻ എന്നും സാൻഫ്രാന്സിസ്കോ ക്രോണിക്കിളും റിപ്പോർട്ട് ചെയ്ത ആരോപണങ്ങളെ കുറിച്ച് ജസ്റ്റിസ് ഡിപ്പാർട്ടമെന്റ് ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉർബാൻ വിടവാങ്ങുന്നതോടെ ഹങ്കറിയിൽ ദേശീയ പ്രസ്ഥാനം സജീവമാക്കാനുളള ട്രംപിന്റെ ശ്രമം പാളി. ദന്യൂബ് നദിക്കരയിൽ ആവേശഭരിതായ അനുയായികളോട് മാഗിയാർ പറഞ്ഞു: "നമ്മൾ നേടി." ഹങ്കറിയെ വീണ്ടും യൂറോപ്യൻ മുഖ്യധാരയിൽ എത്തിക്കുമെന്നു മാഗിയാർ പറഞ്ഞു. പാശ്ചാത്യ സഖ്യത്തിൽ വീണ്ടും സജീവമാകും.
ഇറാൻ തുറമുഖത്തേക്കു വരുന്നതും അവിടന്ന് പോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഇതു ബാധകമാണ്. ഇക്കാര്യത്തിൽ ഒരു രാജ്യത്തിന്റെയും കപ്പലുകൾക്ക് ഒഴിവില്ല. അറേബ്യൻ ഗൾഫിലും ഗൾഫ് ഓഫ് ഒമാനിലുമുള്ള എല്ലാ തുറമുഖങ്ങളിലും ഉപരോധം നടപ്പാക്കും.
വാഷിംഗ്ടൺ, ഏപ്രിൽ 13: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ വിദേശനയത്തെ വിമർശിച്ച ലിയോ പതിനാലാമൻ മാർപാപ്പയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. വൈറ്റ് ഹൗസും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിൽ പുതിയ സംഘർഷത്തിന് ഇതിലൂടെ തുടക്കമായതായി വിലയിരുത്തപ്പെടുന്നു.
വാഷിംഗ്ടൺ, ഏപ്രിൽ 13: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ചർച്ചകൾ സമയം നഷ്ടപ്പെടുത്തലായി മാറിയെന്നാണ് റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജനുമായ നിക്കി ഹേലി അഭിപ്രായപ്പെട്ടത്. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറിയ അമേരിക്കൻ തീരുമാനത്തെ അവർ പിന്തുണച്ചു. കൂടാതെ ഡൊണാൾഡ് ട്രംപ്പ് മുന്നോട്ടുവച്ച ഹോർമുസ് ഉപരോധിക്കുക എന്ന തന്ത്രത്തെയും അവർ അനുകൂലിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെ ‘ബന്ദിയാക്കാൻ’ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
തെഹ്‌റാൻ: അമേരിക്കയുമായുള്ള പുതിയ ചർച്ചകളിൽ ഇറാന്റെ വിശ്വാസം നേടാൻ അമേരിക്ക പരാജയപ്പെട്ടതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖെർ ഗാലിബാഫ് അഭിപ്രായപ്പെട്ടു. ഇറാൻ നല്ല വിശ്വാസത്തോടെയും തുറന്ന സമീപനത്തോടെയും ചർച്ചകളിൽ പങ്കെടുത്തുവെങ്കിലും അമേരിക്കയ്ക്ക് അതിന് തക്ക മറുപടി നൽകാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ നടപ്പാക്കുന്ന ടോൾ കൊടുത്തു ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന ആരെയും കടത്തി വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ തീർപ് ഉണ്ടായില്ലെങ്കിലും അതു ഭംഗിയായി മുന്നോട്ടു പോയെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ ആണവ പദ്ധതിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇറാൻ തയാറായില്ല. "യഥാർഥത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം അതായിരുന്നു."
വാഷിംഗ്ടൺ ഡി.സി: അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സൂചന നൽകിയത്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയിൽ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.
വാഷിംഗ്ടൺ: നാസയുടെ നോർത്രോപ്പ് ഗ്രമ്മൻ കൊമേഴ്ഷ്യൽ റീസപ്ലൈ സർവീസസ്-24 (സിആർഎസ്-24) ദൗത്യത്തിന്റെ ഭാഗമായി ശാസ്ത്രീയ പരീക്ഷണ സാമഗ്രികളും സാങ്കേതിക ഉപകരണങ്ങളും ബഹിരാകാശയാത്രികർക്കുള്ള ആവശ്യ സാധനങ്ങളുമായി സിഗ്നസ് എക്സ് എൽ കാർഗോ ബഹിരാകാശവാഹനം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ്പ് കാനവെറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്സ്-40ൽ നിന്ന് സ്‌പേസ്‌എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലൂടെയാണ് വിക്ഷേപണം നടന്നത്.
പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിൽ 20 മണിക്കൂറിലധികം നീണ്ട ചർച്ചകൾ നടന്നുവെങ്കിലും ഇറാനുമായി കരാറിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു.
ന്യൂയോർക്ക്: ന്യൂയോർക്കിലെ തിരക്കേറിയ ഗ്രാൻഡ് സെൻട്രൽ സബ് വേ സ്റ്റേഷനിൽ യാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആന്തണി ഗ്രിഫിൻ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. കൈക്കോടാലി ഉപയോഗിച്ച് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ഇയാൾ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. 84-ഉം 65-ഉം വയസ്സുള്ള പുരുഷന്മാർക്കും 70 വയസ്സുള്ള സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
"ഞങ്ങൾ 21 മണിക്കൂർ സംസാരിച്ചു," വാൻസ് പറഞ്ഞു. ഇറാനുമായി പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ സംസാരിച്ചു. അത് നല്ല കാര്യമാണ്. "നല്ലതല്ലാത്ത വാർത്ത തീരുമാനമൊന്നും ഉണ്ടായില്ല എന്നതാണ്. അതു കൊണ്ട് ഞങ്ങൾ യുഎസിലേക്കു തിരിച്ചു പോകുന്നു."