വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ വിസ ലഭിക്കണമെങ്കിൽ സ്വന്തം രാജ്യത്ത് താൻ സുരക്ഷിതനാണെന്ന് അപേക്ഷകർ ഇനി രേഖാമൂലം സാക്ഷ്യപ്പെടുത്തണം. വിദേശ രാജ്യങ്ങളിൽ നിന്ന് അഭയം തേടി എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം വിസ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നിർദ്ദേശങ്ങൾ വിദേശങ്ങളിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി.
വാഷിംഗ്ടൺ ഡി.സി: ചൊവ്വയിൽ സ്ഥിരമായ ഒരു മനുഷ്യ കോളനി സ്ഥാപിക്കുന്നതിൽ വിജയിച്ചാൽ ഇലോൺ മസ്കിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക പാരിതോഷികമായി നൽകാൻ സ്പേസ് എക്സ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സ്പേസ് എക്സ് ഓഹരിവിപണിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിലാണ് മസ്കിനുള്ള ഈ വമ്പൻ ഇൻസെന്റീവ് പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
ന്യൂയോര്‍ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുന്‍ എഫ്ബിഐ ഡയറക്ടര്‍
ഡാളസ് : ചൊവ്വാഴ്ച വൈകുന്നേരം ഉത്തര്‍ ടെക്സാസ് മേഖലയില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഷിംഗ്ടണ്‍ ഡി സി : അമേരിക്കയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങളും തടസ്സങ്ങളും
വെര്‍ജീനിയ : താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാണെന്ന് അവകാശപ്പെട്ട യുഎസ് സ്വദേശിയായ അമ്മയ്ക്ക് കോടതി തടവുശിക്ഷ
അമേരിക്ക ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം നേത്യത്തിന്റെ 250ആം വാർഷികത്തിൽ രാജാവിനെ സ്വീകരിക്കുന്നത് ചരിത്രത്തിന്റെ വിരോധാഭാസമാവാം എന്നു ട്രംപ് പറഞ്ഞു. എന്നാൽ ചരിത്രത്തിന്റെ സംഘർഷങ്ങൾക്ക് അപ്പുറം എത്തിയ ദീർഘമായ ബന്ധം അതിലുണ്ട്. "അമേരിക്കക്കാർക്ക് ബ്രിട്ടീഷുകാരേക്കാൾ അടുപ്പമുള്ള സുഹൃത്തുക്കൾ ഇല്ല."
അന്താരാഷ്ട്ര വ്യവസ്ഥിതി നിരവധി പ്രതിസന്ധികൾ മൂലം കഷ്ടത്തിലാണെന്നു യുഎസ് കോൺഗ്രസിൽ ചാൾസ് പറഞ്ഞു. ദീർഘകാല സഖ്യങ്ങൾ പോയ കാലത്തിന്റെ നേട്ടങ്ങൾ മാത്രം പറഞ്ഞു നിലനിൽക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. സഖ്യം പുതുക്കി പണിയണം.
ട്രംപിന്റെ സവിശേഷമായ ഒപ്പു ചിത്രത്തിന്റെ അടിയിൽ സുവർണ ലിപികളിൽ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' എന്ന ലിഖിതത്തോടൊപ്പം കാണാം. കൊത്തി വച്ച പോലുള്ള ഫോട്ടോയുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ പ്രഖ്യാപനവും അമേരിക്കൻ കൊടിയുമുണ്ട്. മറ്റൊരു പേജിൽ പതാകയുടെ മേൽ സൂപ്പർ ഇമ്പോസ് ചെയ്ത് സ്ഥാപക പിതാക്കന്മാർ സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പിടുന്ന ജോൺ ട്രംബുള്ളിന്റെ പെയിന്റിംഗ് ഉണ്ട്.
2016 തെരഞ്ഞടുപ്പിൽ ട്രംപിനെ റഷ്യ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം അന്വേഷിച്ചു എന്നതിന്റെ പേരിൽ ട്രംപിനു നിത്യശത്രുവായ കോമിക്കെതിരെ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഒരു കുറ്റാരോപണം കോടതി തള്ളിയിരുന്നു. അതിനു ശേഷമുള്ള ഈ പുതിയ കേസിൽ, അദ്ദേഹം ട്രംപിനെതിരെ വധഭീഷണി ഉയർത്തിയത് ഒരിക്കലും സഹിക്കാവുന്ന കുറ്റമല്ലെന്ന് ആക്ടിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിന്മാറുന്നതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു. 1967 മുതൽ അബുദാബി വഴി ഈ കൂട്ടായ്മയിൽ അംഗമായ യുഎഇ, അഞ്ചര പതിറ്റാണ്ടിലേറെ
എണ്ണ ഉല്പാദനവും കയറ്റുമതിയും കാർട്ടലിന്റെ നിയന്ത്രണത്തിൽ ആയിരിക്കുന്നത് തങ്ങൾക്കു ന്യായമായ വിഹിതം കിട്ടാൻ തടസമാവുന്നുവെന്നു യു എ ഇ പരാതിപ്പെട്ടിരുന്നു. എണ്ണ വിലയിൽ ഗണ്യമായ ഇടിവ് വന്നപ്പോൾ വർഷങ്ങൾക്കു മുൻപ് എണ്ണയില്ലാത്ത സമ്പദ് വ്യവസ്ഥയിലേക്കു ശ്രദ്ധ തിരിക്കുന്നുവെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞിരുന്നു താനും. ആ പരിണാമം സംഭവിക്കുന്നതിനിടയിലാണ് യു എ ഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങൾ വഷളായത്.
പത്താഴ്ചയായി ബിൽ ഡെമോക്രാറ്റുകൾ തടഞ്ഞു വച്ചിട്ട്. കുടിയേറ്റ നിയമം നടപ്പാക്കുന്നതിന്റെ പേര് പറഞ്ഞു നടത്തുന്ന അതിക്രമങ്ങൾ നിയന്ത്രിക്കാതെ ബിൽ പാസാക്കാൻ സഹകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
മെലാനിയ വിധവയാൻ കാത്തിരിക്കുന്ന മുഖത്തു തിളക്കമുള്ള സ്ത്രീയാണെന്നു കിമ്മൽ പറഞ്ഞതിന്റെ രണ്ടാം നാളാണ് ട്രംപിനെ വധിക്കാൻ കലിഫോർണിയക്കാരൻ കോൾ അലൻ വാഷിംഗ്ടൺ ഹിൽട്ടണിലെ വൈറ്റ് ഹൗസ് പ്രസ് ഡിന്നറിൽ എത്തിയത്. അക്രമ രാഷ്ട്രീയ അന്തരീക്ഷത്തിലും ശക്തമായ പ്രതിഷേധത്തിനിടയിലും പക്ഷെ കിമ്മൽ തന്റെ അഭിപ്രായം ആവർത്തിച്ചു.
കിമ്മൽ മെലാനിയയെ വിധവയാകാൻ സാധ്യതയുള്ള പ്രഥമവനിത എന്നു വിശേഷിപ്പിച്ചത് വധശ്രമത്തിനു രണ്ടു ദിവസം മുൻപായിരുന്നെങ്കിലും അത് അക്രമത്തിനുള്ള അപലപനീയമായ ആഹ്വാനമാണെന്നു ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ മാറ്റി വച്ച് ഹോർമുസ് തുറക്കുന്നതിനെ കുറിച്ചു മാത്രം തത്കാലം ചർച്ച ചെയ്യാം എന്നതാണ് ഇറാന്റെ നിർദേശം. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്ന ട്രംപിന് ഈ നിർദേശങ്ങൾ ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നു സഹായികൾ പറയുന്നു. അണ്വായുധം നിർമിക്കില്ലെന്നു ഇറാൻ ഉറപ്പു നൽകിയാൽ മാത്രമേ ട്രംപ് വിജയം നേടൂ.
നാലു ദിവസത്തെ സന്ദർശനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടി ചൊവാഴ്ച്ച ചാൾസ് യുഎസ് കോൺഗ്രസിൽ നടത്തുന്ന പ്രസംഗം ആയിരിക്കും. അതിനു ശേഷം വൈറ്റ് ഹൗസിൽ സ്റ്റേറ്റ് ഡിന്നർ ഉണ്ടാവും. ലോവർ മൻഹാട്ടനിലെ 9/11 സ്മാരകത്തിൽ ചാൾസും കാമിലയും ആദരാഞ്ജലി അർപ്പിക്കും.
വെടിവയ്പ് നടത്തുന്നതിനു 10 മിനിറ്റ് മുൻപ് കുടുംബാംഗങ്ങൾക്ക് അയച്ച മാനിഫെസ്റ്റോയിൽ അലൻ പക്ഷെ ട്രംപിനെയും മറ്റു ഉന്നതരെയും വധിക്കാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ നിരത്തുന്നുണ്ട്. അലൻ ആഴ്ചകളോളം നീണ്ട ആസൂത്രണം നടത്തിയെന്നു കോടതി രേഖകളിൽ സൂചിപ്പിക്കുന്നു. രാജ്യമൊട്ടാകെ യാത്ര ചെയ്ത അയാൾ ഡിന്നർ നടന്ന വാഷിംഗ്ടൺ ഹിൽട്ടണിൽ നേരത്തെ മുറിയെടുത്തു താമസമാക്കി
പരമ്പരാഗത പന്തയ വിപണികളെ പോലെ സാധ്യത കുറഞ്ഞ ഓപ്ഷൻസ് എടുക്കുന്ന ധീരന്മാർ ജയിച്ചാൽ പന്തയ തുകയുടെ പല മടങ്ങ് നേടി ധനികരായി മടങ്ങാം. പ്രമുഖ പ്രെഡിക്ഷൻ മാർക്കറ്റ് ആയ പോളി മാർക്കറ്റിൽ 2025 ഡിസംബറിൽ Burdensome -Mix എന്ന പേരിൽ ഒരു ദുരൂഹ അക്കൗണ്ട് തുറക്കുന്നു. വെനിസ്വെലൻ പ്രസിഡന്റ് നിക്കലോസ് മഡുറോ ജനുവരിയിൽ സ്ഥാനഭ്രഷ്ടനാകുമെന്ന് പ്രവചിച്ച അയാൾ 32,000 ഡോളർ പന്തയം വയ്ക്കുന്നു. ജനുവരി രണ്ടിന് മഡുറോയെ
പ്രശസ്ത അമേരിക്കൻ ടോക്ക് ഷോ അവതാരകൻ ജിമ്മി കിമ്മലിന്റെ വിവാദ തമാശയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മെലാനിയ ട്രംപ് രംഗത്ത്, മെലാനിയയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധവ എന്ന് വിശേഷിപ്പിച്ച കിമ്മലിന്റെ നടപടിക്കെതിരെ
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയുടെ പിന്തുണ തേടിയാണ് അരാഗ്ചി റഷ്യയിൽ എത്തിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഊർജ്ജ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ നീക്കം ആഗോള വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂഡൽഹി : ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള ടോഗോ പതാകയുള്ള കെമിക്കൽ ടാങ്കർ 'എം.ടി സിറോണിന്' നേരെ ഇറാന്റെ ആക്രമണം. ഏപ്രിൽ 25-ന് ഒമാനിലെ ഷിനാസ് തുറമുഖത്തിന് പുറത്തുവെച്ച് ഇറാനിയൻ കോസ്റ്റ് ഗാർഡ് കപ്പലിന് നേരെ വെടിയുതിർത്തതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 12 മുതൽ 17 വരെയുള്ള ഇന്ത്യൻ ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്ന് മന്ത്രാലയ ഡയറക്ടർ മൻദീപ് സിംഗ് രൺധാവ അറിയിച്ചു.
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജവാർത്തകളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രളയം. വെടിയൊച്ചകൾ നിലയ്ക്കുന്നതിന് മുൻപേ എക്സ് , ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ ഇടങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളാണ് പ്രചരിക്കുന്നത്.
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ പാകിസ്താൻ വഴി നടത്തുന്ന പരോക്ഷ ചർച്ചകളിൽ ശുഭസൂചനകൾ തെളിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘനാളായി നിലനിന്നിരുന്ന നയതന്ത്ര സ്തംഭനാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇസ്ലാമാബാദിലെ നയതന്ത്ര വൃത്തങ്ങൾ.
വാഷിംഗ്ടൺ ഡി.സി: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ലക്ഷ്യമിട്ട് ഇറാൻ പുതിയ നയതന്ത്ര നിർദ്ദേശം സമർപ്പിച്ചു. പാകിസ്താൻ മുഖേനയാണ് 'പുതിയ പ്രമേയം' അമേരിക്കയ്ക്ക് കൈമാറിയതെന്ന് വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ആഗോള എണ്ണക്കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധതയാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് സംഭവത്തെ ശക്തമായി അപലപിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ജനാധിപത്യ സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ പ്രകീർത്തിക്കുകയും ചെയ്തു. വെടിവയ്പിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂവെങ്കിലും, ജനാധിപത്യ പ്രക്രിയയിൽ അക്രമം കലർത്തുന്ന രീതിയെ എല്ലാവരും തള്ളിക്കളയണമെന്ന് ഒബാമ എക്സിലൂടെ ആവശ്യപ്പെട്ടു. സീക്രട്ട് സർവീസ് ഏജന്റുമാർ ഓരോ ദിവസവും കാട്ടുന്ന ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും, പരിക്കേറ്റ ഉദ്യോഗസ്ഥൻ സുഖം പ്രാപിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പിനെ ശക്തമായി അപലപിച്ച പ്രമുഖ ഇന്ത്യൻ വംശജരായ അമേരിക്കൻ ജനപ്രതിനിധികൾ, രാഷ്ട്രീയ അതിക്രമങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലൻ ആണ് ആക്രമണത്തിന് പിന്നിലെന്ന് ഫെഡറൽ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. പ്രതിയുടെ പക്കൽ നിന്ന് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു 'മാനിഫെസ്റ്റോ' കണ്ടെടുത്തിട്ടുണ്ട്.
ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഹെൻറി മാർട്ടിനെസ് എന്ന വ്യക്തിയുടെ 2023 ഡിസംബറിലെ ഒരു ട്വീറ്റാണ്. ഈ ട്വീറ്റിൽ യാതൊരു വിശദീകരണവുമില്ലാതെ കോൾ അലൻ എന്ന് മാത്രം എഴുതിയിരിക്കുന്നു. രണ്ട് വർഷം മുൻപ് ഇങ്ങനെയൊരു പേര് മാത്രം ട്വീറ്റ് ചെയ്തതും, ഇപ്പോൾ പിടിയിലായ പ്രതിയുടെ പേര് അതുമായി ഒത്തു വന്നതുമാണ്
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് നടത്തിയ ഒരു പരാമർശം അക്ഷരാർത്ഥത്തിൽ സത്യമായതിന്റെ ഞെട്ടലിലാണ് അമേരിക്കൻ രാഷ്ട്രീയ ലോകം. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (WHCA) ഡിന്നറിന് തൊട്ടുമുമ്പ്
ന്യൂയോർക്ക്: തനിക്ക് നേരെ ശനിയാഴ്ച നടന്ന മൂന്നാമത്തെ വധശ്രമത്തിന് പിന്നാലെ, പ്രസിഡന്റ് പദവി അപകടം പിടിച്ച ഒരു ജോലിയാണ് എന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. അമേരിക്കൻ ചരിത്രത്തിൽ ഇതിനോടകം പല പ്രസിഡന്റുമാരും സമാനമായ ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്; അതിൽ നാല് പേർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടു.
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും എഫ്.ബി.ഐ ഡയറക്ടറുമായ കാഷ് പട്ടേൽ ഉടൻ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടയിലാണ് കാഷ് പട്ടേലിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.
വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സിയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് സംഭവത്തിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും ഒത്തുചേർന്ന ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായതും പരിഭ്രാന്തി പടർന്നതും. സംഭവസ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. വാഷിംഗ്ടൺ സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലൻ ആണ് ആക്രമണത്തിന് പിന്നിലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇയാൾ സുരക്ഷാ വലയം ഭേദിച്ച് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയൊച്ചകൾ കേട്ടത്.
കൊലപാതകം, മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഇയാൾക്ക് ജാമ്യമില്ല.
രാകേഷ് രാകേഷ് എന്നയാൾ ചെന്നിറങ്ങിയത് അലാസ്കയിൽ. 2025 മേയിൽ ന്യൂ യോർക്ക് വഴി ഇന്ത്യയിലേക്കു പറക്കാനാണ് രാകേഷ് വിമാനത്താവളത്തിൽ എത്തിയതെന്നു സിയാറ്റിൽ ടൈംസ് പറയുന്നു. തെറ്റായ ഫ്ലൈറ്റിലാണ് രാകേഷിനെ കയറ്റുന്നതെന്നു ഐസ് ഏജന്റുമാരോടു പറഞ്ഞിട്ടും അവർ കേട്ടില്ലെന്നു അലാസ്ക എയർലൈൻസ് പറഞ്ഞു.
ട്രംപിനെ ആയിരുന്നു ഉദ്ദേശിച്ചതെന്ന് അയാൾ പറഞ്ഞില്ലെങ്കിലും ആ സംശയം നിലനിൽക്കുന്നു എന്നാണ് അവർ പറയുന്നത് എന്നു സി ബി എസ് പറയുന്നു. വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ ഡിന്നർ നടക്കുമ്പോൾ ഒരു ദേശീയ ദുരന്തം സൃഷ്ടിക്കാനാണ് അലൻ ശ്രമിച്ചതെന്ന് സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ പറഞ്ഞു.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിൽ വെടിവയ്പ്പ് സംഭവത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ് എന്നിവർ സുരക്ഷിതരായിരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോ
യുഎസ് താവളങ്ങളിൽ ഡസൻ കണക്കിനു ലക്ഷ്യങ്ങൾ ഇറാൻ അടിച്ചു തകർത്തെന്നു സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു എൻ ബി സി റിപ്പോർട്ട് ചെയ്തു. ഈ നാശനഷ്ടങ്ങളൊന്നും പെന്റഗൺ പരസ്യമായി സമ്മതിച്ചിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡ് അതേപ്പറ്റി അഭിപ്രായം പറയാൻ തയ്യാറായിട്ടുമില്ല.
ട്രംപ് ഉൾപ്പെടെ 2,500 അതിഥികൾ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിൽ ബോൾറൂമിനു നേരെ ആയിരുന്നു അക്രമിയുടെ ഉന്നം. എന്നാൽ ആദ്യ തല സുരക്ഷാ വലയത്തിൽ തന്നെ അയാളെ വീഴ്ത്തിയെന്നു സീക്രട്ട് സർവീസ് പറയുന്നു. രാത്രി എട്ടരയോടെ സാലഡ് വിളമ്പുന്ന നേരത്താണ് ഹോട്ടലിനുള്ളിലെ സുരക്ഷാ പരിശോധന നടക്കുന്നിടത്തു അലൻ ആദ്യ വെടി പൊട്ടിച്ചത്.
കാബൂൾ: അമേരിക്കൻ വിസ നടപടികൾക്കായി ഖത്തറിൽ കാത്തിരിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് യാതൊരു ഭയവുമില്ലാതെ ജന്മനാട്ടിലേക്ക് മടങ്ങാമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിൽ നിലവിൽ സുരക്ഷാ ഭീഷണികളില്ലെന്നും സുരക്ഷാ കാരണങ്ങളാൽ പൗരന്മാർ രാജ്യം വിടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖഹർ ബൽഖി ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു.