പോസ്റ്റ് ഗ്രാന്വേഷൻ കഴിഞ്ഞ് ഉടൻ തന്നെ കാർത്തിക് ഒരപൂർവ്വ വസ്തുവിനെപ്പോലെ സ്വയം സന്തോഷിച്ചു. ഒരു പ്രശസ്‌ത വനിതാ കോളേജിന്റെ തിരക്കുപിടിച്ച, പവിത്രമായ കാമ്പസായിരുന്നു അദ്ദേഹത്തിന്റെ പുതിയ ലോകം-ഏഴ് വർഷം പഠിച്ച ആൺകുട്ടികൾ മാത്രമുള്ള സ്ഥാപനത്തിൽ നിന്നുള്ള ഒരു പൂർണ്ണമായ മാറ്റം. ഒരു താത്‌കാലിക ലക്‌ചറർ ജോലി അദ്ദേഹത്തിന് ലഭിച്ചത് വലിയ പ്രൊഫഷണൽ വിജയമായിരുന്നു........
പ്രണവം മൊഴിയും പോൽ നിൻ സ്നേഹം ശാന്തമാം പുലർകാലം പോൽ മൗനത്തിൽ വിടരും പൂവു പോൽ തേടുന്ന ശാന്തമാം ഇടം നീ...... നിന്നിലായ് തീരുന്ന പ്രാണൻ എൻ്റേത് നിൻ നിർവൃതി എൻ മറുപാതി പ്രപഞ്ചം ഒന്നായി തേടുമ്പോൾ
32 വയസ്സുള്ള മാളവിക, ഭർത്താവിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിൽ കഴിയുന്ന ഒരു വിട്ടമ്മയാണ്. ഭർത്താവ് രാജേഷിന്റെ താൽപര്യങ്ങൾ മാത്രം മുന്നോട്ട് പോകുന്ന കുടുംബജീവിതം അവളെ മടുപ്പിച്ചു. അവൾ ആഡംബരത്തിന്റെ സ്വർണ്ണക്കൂട്ടിനുള്ളിലെ തത്തയെപ്പോലെയായിരുന്നു. വിവേക്, ഒരു ഐടി കമ്പനിയിലെ ഫ്രീലാൻസർ തനിച്ചുള്ള ജീവിതം, നിഗൂഢതകളും ഏകാന്തതയും നിറഞ്ഞ ഒരു ലോകം. മാളവികയുടെ ഭർത്താവ് രാജേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ആറു മാസത്തിലൊരിക്കൽ മാത്രം നാട്ടിൽ വരും. ഈ ഏകാന്തതയിലാണ് ഫേസ് ബുക്കിലെ ഒരു കവിത ഗ്രൂപ്പിൽ മാളവികയും വിവേകും കണ്ടുമുട്ടുന്നത്.
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ (ഹ്യുസ്റ്റൺ) 2025 നവംബർ മാസ സൂം മീറ്റിംഗ് മുപ്പതാം തിയതി വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. പ്രസിഡണ്ട് മണ്ണിക്കരോട്ടിന്റെ അഭാവത്തിലും , ഇന്റർനെറ്റിലുണ്ടായ സാങ്കതിക തടസ്സം മൂലം വൈസ്പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ളയുടെ അഭാവത്തിലും . മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് ഏവരെയും മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുതു . അമേരിക്കൻ മലയാളികൾക്ക് സുപരിചിതനും, കവിയും, സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന്റ നടക്കാനിറങ്ങിയ കവിതയായിരുന്നു വിഷയം. സുകുമാർ അഴിക്കോടിന്റ തത്വമസി
വീട്ടിൽ പോയി മടങ്ങുമ്ന്ന വഴി നീളെ അമ്മയെ കുറിച്ചായിരുന്നു ചിന്ത! എത്രയൊക്കെ അടുപ്പമുണ്ട് എന്നു പറഞ്ഞാലും ചിലപ്പോൾ അമ്മയുടെ ചില വർത്തമാനങ്ങളും പെരുമാറ്റവും വിചിത്രമായി തോന്നുന്നത് ഇതാദ്യമായിട്ടല്ല എന്നാലും ഇന്നത്തെ സംഭാഷണം തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്! അടുത്ത മാസം അവസാനം വരാൻ പോകുന്ന അമ്മയുടെ ഷഷ്ഠിപൂർത്തി ഗംഭീരമാക്കണമെന്ന് ഏട്ടൻമാർക്ക് നിർബന്ധം. എല്ലാവരുടെയും പിറന്നാൾ അമ്മ ഓർത്തിരുന്ന് ആഘോഷമാക്കുമ്പോൾ അമ്മയുടെ
ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ സൂര്യച്ചെറുക്കന്റെ കണ്ണേറ് താഴത്തെ ഭൂമിക്കിടാത്തി തൻ മാറത്തൊ - രോമൽ കിനാവിന്റെ നീരാട്ട് ! പൂവായി ഭൂമിയെ മൂടുന്ന ചുംബന ലീലാ വിലാസങ്ങളിൽ
കവയിത്രിയും സി.ജെ. തോമസ്സിൻ്റെ മൂത്ത സഹോദരിയുമായ മേരിജോൺ കൂത്താട്ടുകുളത്തിൻ്റെ 27-ാം ചരമവാർഷിക ദിനം ഇന്നാണ്.
ഇലകളെല്ലാം കൊഴിഞ്ഞപ്പോൾ മരത്തിന് നഗ്നത വെളിവായി ശിശിരവും ഹേമന്തവും കടന്നു പോയപ്പോൾ വീണ്ടും തളിരുകൾ വന്നു തളിരുകൾക്ക് പച്ചപ്പ് വന്നു പിന്നെ പൂ വന്നു കായ് വന്നു
ചുറ്റും ചിറകടിക്കുന്ന പക്ഷിക്കൂട്ടം. ബദാം മരത്തിൻ്റെ തണൽ പടർന്ന മണ്ണിൽ പെയ്ത് തോർന്ന മഴയുടെ ഗന്ധം. കൊഴിഞ്ഞ ബദാമിലകൾ. കായകൾ. അതിനിടയിലൂടെ പേരറിയാത്ത ഒരു പക്ഷി പതിയെ ചിറകനക്കുന്നു. അതിൻ്റെ ചിറകിൽ ചാരവും, പച്ചയും കലർന്ന ഒരു തൂവൽ. ഇതേത് പക്ഷി...? ആനന്ദ് മെർലച്ചെ മെല്ലെ കണ്ണുകൾ തുറന്നു. മുകളിൽ ഫാനിൻ്റെ നേരിയ ശബ്ദം. പച്ചപ്പിൻ്റെ ഉദ്യാനമെവിടെ, പക്ഷികളെവിടെ?
ഡയറികളും ഷർട്ടുമെല്ലാം യഥാസ്ഥാനം വെച്ച് പെട്ടിയടച്ച് എഴുന്നേൽക്കുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ രൂപപ്പെടുന്നു . രാം മോഹന്റെ കുടുംബപാരമ്പര്യം പറഞ്ഞ് അച്ഛൻ എതിർത്തിരുന്നെങ്കിൽ എന്തു നിലപാടെടുത്തിട്ടുണ്ടാവും എന്നവൾ ഒരുപാടു പ്രാവശ്യം സ്വയം ചോദിച്ചു... ഒരുപക്ഷേ, അവിവാഹിതയായിത്തുടർന്നേക്കാം. കാരണം അച്ഛനിഷ്ടമല്ലാത്തതൊന്നും ചെയ്യാറില്ലല്ലോ... അച്ഛനുമങ്ങനെതന്നെയായിരുന്നു ... ഒരിക്കൽപ്പോലുമൊരഭിപ്രായവ്യത്യാസം ഉണ്ടായതായി ഓർമ്മയില്ല. പക്ഷേ, റാമിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻപോലും സാധ്യമല്ല . അതറിയുന്നതുകൊണ്ടാവും അച്ഛനും നിശ്ശബ്ദത പാലിച്ചത്.
എനിക്ക് പ്രിയം, ഭയം എന്നെ മാത്രമാണെൻ്റെ ചിറക്, വിലങ്ങുകൾ ശൂന്യത, കിനാവുകൾ എനിക്ക് സ്വന്തം തന്നെ ശിരസ്സിൽ കുരുക്കിട്ട് വലിച്ച് മുറുക്കുന്നൊരായിരം വിചാരങ്ങൾ
ഹിമകണമണികൾ വീണെൻ മേനി കുളിരുന്നു പൂവിതൾ കാന്തി നിറഞ്ഞെൻ കണ്ണുവിടരുന്നു... കിളിമൊഴിയഴകൊലികളെൻ കാതു നിറയുന്നു
ചിലർ മഹാന്മാരായി ജനിക്കുന്നു ചിലർ മഹാന്മാരുടെ കുടുംബത്തിൽ ജനിക്കുന്നു ചിലർ ജീവിതം കൊണ്ട് മഹാന്മാരായി തീരുന്നു ചിലർ രാഷ്ട്രീയക്കാരായി ജനിക്കുന്നു ചിലർ രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ ജനിക്കുന്നു ചിലർ ജീവിതം കൊണ്ട് നല്ല രാഷ്ട്രീയക്കാരാവുന്നു
മൂടൽമഞ്ഞുള്ളൊരു പ്രഭാതത്തിലാണ് ഡോക്ടർ തോമസ്സിന്റെ ഗവേഷണാലയത്തിലേക്ക് ഏലിയാന ഓടിക്കേറിച്ചെന്നത്. മറ്റാരും കാണാതെ ലാബിലെത്തിയ അവൾ അയാളുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് കവിളുകളിൽ മാറിമാറി ചുംബിച്ചു. തോമസ്സിന്റെ മുഖത്തുണ്ടായ സംഭ്രമവും അസ്വസ്ഥതയും അവൾ കാര്യമാക്കിയിരുന്നില്ല. “എന്റെ ഏലിയാനാ, മറവിരോഗത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാനുള്ള പരീക്ഷണത്തിലാണ് ഞാനെന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. പോരെങ്കിൽ നിന്റെ യുവത്വവും എന്റെ പ്രായവും തമ്മിൽ ചേരില്ല. ഒറ്റയാനായി കഴിയാനാണെനിക്കിഷ്ടം. എന്നെ വെറുതേവിടൂ.” “അപ്പോൾ ഈ ഗുഹയിലിരുന്ന് മറവിയെ ധ്യാനിക്കുകയാണല്ലേ? എന്നെ മറക്കുകയും. “ “പ്രായമായും രോഗങ്ങൾ വന്നും അപകടങ്ങൾ പറ്റിയും സ്മൃതിനാശം വന്ന് ജീവച്ഛവങ്ങളായി കഴിയുന്ന അനേകം മനുഷ്യരുണ്ട്. അവരുടെ ജീവിതാനന്ദത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്നാണ് ഞാൻ നോക്കുന്നത്. എന്റച്ഛനുമ്മയ്ക്കും സ്വന്തം പേര് പോലും ഓർക്കാൻ കഴിയില്ല.“
ഉണ്ണികൃഷ്ണൻ പിള്ള, യൂനൂസ് ബീള മലബാറി എന്ന പേര് സ്വീകരിച്ചതിന് ഒരതിജീവനത്തിന്റെയും അതിൻ പ്രകാരം വന്ന വിജയത്തിന്റെയും കഥയാണ് പറയാനുള്ളത്. യൂനൂസ് ബീള ഇന്നൊരു ചില്ലറക്കാരനല്ല, സൗദിയിലെ കോഴിക്കച്ചവടക്കാരിൽ, അതിസമ്പന്നൻ
ഡോക്ടർ പ്രദീപ്‌രാജ് മോഹൻ. ന്യുയോര്‍ക്ക് ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ. ന്യുയോര്‍ക്കിലെ ഇന്ത്യൻ കമ്മ്യൂണിറ്റി മൻഹാറ്റനിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വേദിയിൽ വച്ചാണ് ഞാൻ ഡോക്ടർ പ്രദീപ്‌രാജിനെ പരിചയപ്പെടുന്നത്. മലയാളി ആണെന്ന് അറിയാമായിരുന്നെങ്കിലും കൂടുതൽ അടുക്കാൻ സൗകര്യം കിട്ടിയത് രണ്ടുമാസത്തിന് ശേഷമുള്ള ഒരു ന്യുയോര്‍ക്ക് - ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റിലെ ബിസിനസ്സ് ക്‌ളാസ്സിൽ സഹയാത്രികനായി അവിചാരിതമായി കണ്ടപ്പോഴാണ്. സംസാരത്തിനിടയിൽ വ്യക്തിപരമായ വിഷയങ്ങളും കടന്നുവന്നു. കേരളത്തിൽ എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോൾ പ്രദീപ്‌രാജ് പറഞ്ഞു.
വല്യമ്മേടെ മോളു ഭാസുരച്ചിറ്റ, ആറ് ആങ്ങളമാർക്ക് ഒരേയൊരു കുഞ്ഞുപെങ്ങളാണ്. കുഞ്ഞുപെങ്ങളെ
എൻ മുടിത്തുമ്പു തേടുന്നു നീ കോർത്തിട്ട നിലാമലർ.മിഴിത്തുമ്പിൽ
ഈ പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശം തന്നെ സന്താനോല്‍പാദനത്തിനായിട്ടാണ് അതായത് ലൈംഗിക
ഇതുവഴി പോയവരാരേ തിരിച്ചുവന്നിട്ടുള്ളു? സ്വർഗ്ഗനരകങ്ങളിലെങ്ങോ നിത്യമായ് പെട്ടിരിക്കാം; മറുജീവജാലങ്ങളായി *1 ഇങ്ങുതാനുണ്ടാവില്ലേ? ദേഹം വെടിഞ്ഞാലും ദേഹി മായുന്നില്ലെന്നു മതങ്ങൾ...
അരവിന്ദിന് ഇനി തന്നെ വേണ്ട. അച്ഛനമ്മമാര്‍ തന്നെ വിശ്വസിക്കുന്നില്ല. അനുജത്തിപോലും പരിഹസിക്കുന്നു. നാളെ നാട്ടുകാരുടെ മുന്നിലും താന്‍ പരിഹാസപാത്രമാവും. ഇല്ല, അതിനുമുമ്പ് ഈ നാടുവിടണം. തന്നെ ആരോരുമറിയാത്ത ഒരു നാട്ടിലെത്തി ആത്മഹത്യ ചെയ്യണം. അതുമാത്രമേ ഇനി ഒരു വഴി കാണുന്നുള്ളൂ. താന്‍ ഗര്‍ഭവതിയാണെന്നതില്‍ ഉഷയ്ക്കും ഇപ്പോള്‍ സംശയമില്ല. അതിന്റേതായ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ആര്‍ത്തവം നിലച്ചു. ചില പ്രത്യേകതരം ഭക്ഷണ പദാര്‍ത്ഥങ്ങളോട് ആര്‍ത്തി... അതെ, അതൊരു യാഥാര്‍ത്ഥ്യമാകുന്നു!
അടുത്ത വീട്ടിലെ വൃദ്ധൻ മരിച്ചു. അയാളോട് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. എന്തിനു ഒന്ന് പുഞ്ചിരിച്ച മുഖത്തോടെ ഞാൻ അയാളെ ഒന്ന് നോക്കിയിട്ട് പോലുമില്ല. അടുത്തടുത്ത വീടുകളിൽ കുറെ ഏറെ നാളുകൾ കഴിഞ്ഞിട്ടും ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ എന്റെ കാര്യങ്ങളിൽ മുഴുകി. പകൽ മുഴുവൻ ഞാൻ വീട്ടിൽ ഉണ്ടാകാതെ പുറത്തു കഴിച്ചു കൂട്ടി. എന്റെ തൊഴിലിന്റെ ഭാഗം ആയിട്ടായിരുന്നു അത്. സായാഹ്നങ്ങളിൽ ഞാൻ രബീന്ദ്ര സംഗീതം കേൾക്കുകയോ, എന്റെ ചൂട് മെത്തയിൽ പുതച്ചു മൂടി വെറുതെ കിടക്കുകയാ,
ചരിഞ്ഞ അക്ഷരങ്ങൾക്കിടയിൽ മറന്നുപോയ സ്വപ്നങ്ങൾ ഉറങ്ങുന്നു, മങ്ങിയ വരികളിൽ
എട്ടൊമ്പതു വയസില് ഞാനും എരട്ട പിറന്നആങ്ങളേം അമ്മയില്ലാത്തപ്പോ അലഞ്ഞുതിരിഞ്ഞു തോന്നുന്നടത്തൊക്കെ
Staying humble and not arrogant, Staying calm and not dominating, Staying grounded and not avaricious, Staying elegant and not primitive, Staying sincere and not fake, Staying true and not dishonest,
ഇന്ന് പതിവിലും കൂടുതല്‍ ഗൌരവം വാരിയണിഞ്ഞാണ് ചാരുദീദി കതകു തുറന്നതെന്ന് മരിയയ്ക്ക് തോന്നി. ചുണ്ടില്‍ ഒട്ടിച്ചിരുന്ന പതിവ് ചിരി കണ്ടിട്ടും സാധാരണ കാണാറുള്ള മറുചിരി കണ്ടില്ലെന്നു മാത്രമല്ല ‘ഇത്രയും ദിവസം എവിടെയായിരുന്നു’ എന്ന് അവള്‍ പ്രതീക്ഷിച്ച ചോദ്യം ചോദിച്ചുമില്ല, അവള്‍ പറയാന്‍ കരുതിയിരുന്ന ഉത്തരം പറഞ്ഞുമില്ല. ഇന്നെന്താ ഇങ്ങനെ എന്ന് മനസ്സില്‍ ചിക്കി മരിയ അവിടെ നിന്നും അടുക്കളഭാഗത്തെക്ക് നടക്കുമ്പോള്‍ എന്തോ ഒരു സങ്കടം അവളെ പൊതിഞ്ഞങ്കിലും അവളത് നെഞ്ചിനുള്ളില്‍ തന്നെ ഇട്ടു തിളപ്പിച്ചുകൊണ്ട് അവളുടെ ജോലികളിലേക്ക് അരയും തലയും മുറുക്കി.
ചായമിടണ്ടേ?ചോദ്യമുയർത്തിയൊരു, ബ്രഷ് സംസാരിക്കും നിറം മങ്ങിത്തുടങ്ങിയ ചുമരുകളുടെ
തെരുവിലെ വീടിനു കുറച്ചു മാറി പതിവുപോലെ ലോട്ടറിക്കാരൻ പ്രത്യക്ഷപ്പെട്ടപ്പോൾ അയാളുടെ സഞ്ചിയിലെ ഉള്ളടക്കത്തെക്കുറിച്ച് പവിത്രൻ വെറുതെയെങ്കിലും ഒരു കണക്കെടുപ്പു നടത്തി. വില്പനയ്ക്കുള്ള കുറച്ചധികം ലോട്ടറി ടിക്കറ്റുകൾ, വെള്ളം നിറച്ച കുപ്പി, ഭക്ഷണപ്പൊതി ഇത്രയുമാകും അതിൽ. നിരവധി മടക്കുകളാക്കിയ ഒരു ദിനപത്രവും അധികം ആഴമില്ലാത്ത സഞ്ചിയുടെ തുറന്ന വായിലൂടെ പുറത്തേക്ക് എത്തിനോക്കുന്നുണ്ട്. സഞ്ചിയുടെ ചൂടിപോലെ പിരിഞ്ഞ നീണ്ട തോൾനാട ലോട്ടറിക്കാരന്റെ കുറിയ ശരീരത്തിൽ വിലങ്ങനെ ചുറ്റിപ്പിടിച്ചു കിടന്നു. ലോട്ടറിക്കാരനെ കാണാൻ തുടങ്ങിയതു മുതൽ അയാളെ പവിത്രൻ സ്ഥിരമായി കാണാറുള്ളത് ഈ രൂപത്തിലാണ്.
ഘടികാരത്തിന്റെ സൂചി പോലെയാണ് നമ്മൾ, ഏറ്റവും ചെറിയ സൂചി അല്ലെങ്കിൽ നീളമുള്ള സൂചി ഏറ്റവും വേഗത്തിൽ ഓടുന്നു, അതിൻറെ ചെറിയ സൂചി കുറച്ചു വേഗം കുറച്ചു ഓടുന്നു, ഏറ്റവും ചെറിയ സൂചി തീരെ വേഗത ഇല്ലാതെ ഓടുന്നു. ഏറ്റവും വലിയ സൂചി ഓടുന്നതി നനുസരിച്ച് ആയിരിക്കും അതിൻറെ ചെറിയ സൂചി ഒരല്പം കൂടി വേഗത കൈവരിക്കുന്നത്. ഘടികാരത്തിൽ ഓരോ സൂചിയും പരസ്പര പൂരകമാണ്. സെക്കൻഡ് സൂചി ഓടി ഓടി മിനിറ്റുകൾ ആക്കുകയും മിനിറ്റുകൾ ഓടി ഓടി മണിക്കൂറുകളാക്കുകയും ചെയ്യുമ്പോൾ കാലം ഒരുത്തിരി നീങ്ങും
കുരുശ്രേഷ്ടൻ ധ്യതരാഷ്ട്രരുടെയും, ഗാന്ധാരിയുടെയും നൂറ്റൊന്നു മക്കളിൽ പതിനേഴാമൻ. മഹായുദ്ധത്തിന്റെ പതിനാലാംനാൾ, ഏക സഹോദരി ദുശ്ശളയുടെ മാംഗല്യസംരക്ഷണ ദൗത്യം നിർവഹിക്കുന്നതിനിടയിൽ ഭീമസേനനുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ച വികർണ്ണൻ. ഞാനൊരു ഭരണ തന്ത്രഞ്ജനോ, യുദ്ധവീരനോ, ഒന്നുമല്ല. പക്ഷെ ഇതിഹാസ താളുകളിൽ മഹാമേരുക്കളുടെ ചാരത്ത് ഒരു കൊച്ചരുവിയായി ഞാനുമുണ്ടാകും. അത് പാണ്ഡവപത്നിയെ പണയദ്രവ്യമായി വലിച്ചിഴക്ക-പ്പെട്ടപ്പോൾ ധർമ്മ സംരക്ഷണത്തിനായുള്ള ഒരു ദുർബലൻ്റെ പോരാട്ടത്തിൻ്റെ സ്‌മരണയായിട്ടാകാം.
അനുവാചക മനസ്സുകളിൽ വ്യത്യസ്‌തമായ അറിവുകളും അനുഭവങ്ങളും അടയാളപ്പെടുത്തുന്ന 24 ലേഖനങ്ങളുടെ സമാഹാരം. അച്ചടി ദൃശ്യ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ ശ്രീ കോരസൺ വർഗീസിന്റെ രണ്ടാമത്തെ പുസ്തകമാണിത്. കോരസൺ പത്തു വർഷത്തിലധികമായി വാൽക്കണ്ണാടി എന്ന പ്രോഗ്രാം ചെയ്യുന്നു. മലയാള മനോരമയിൽ വാൽക്കണ്ണാടി എന്ന പേരിൽ സ്ഥിരമായി കോളങ്ങൾ എഴുതുന്നതിനൊപ്പം നല്ലൊരു കാർട്ടുണിസ്റ്റ് കൂടിയാണ് ശ്രീ കോരസൺ. ഈ പുസ്‌തകത്തിലെ ഓരോ ലേഖനവും വായിച്ചുപോകുമ്പോൾ വ്യത്യസ്‌തമായ അനുഭവങ്ങളാണ് നമുക്കുലഭിക്കുന്നത്. ചിലതൊക്കെയും
ഡാളസ് : കേരള ലിറ്റററി സൊസൈറ്റി നവംബർ 22, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പ്രസിഡന്റ് ഷാജു ജോണിന്റെ അദ്ധ്യക്ഷതയിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതു യോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ് ഓച്ചാലിൽ ആൻസി ജോസ്, സി. വി ജോർജ്, സിജു വി ജോർജ്, ഫ്രാൻസിസ് എ തോട്ടത്തിൽ, മീനു എലിസബത്ത് , സാമൂവൽ യോഹന്നാൻ, ഷാജി മാത്യു എന്നിവർ സംബന്ധിച്ചു. കൂടാതെ പൊതുയോഗത്തിൽ 2025-26 വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹരിദാസ് തങ്കപ്പൻ 2024-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി. വി ജോർജ് സാമ്പത്തിക റിപ്പോർട്ടും അവരിപ്പിക്കുകയുണ്ടായി.
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന നാഴികമണിയുടെ ഹൃദയസ്പന്ദനം കൂടി വരുന്നതു പോലെ. ഈ ഇടെയായി അതിന്റെ ടിക് ടിക് ശബ്ദത്തിന് കൂടുതൽ ഭാരം തോന്നുന്നു. അയാൾ നെഞ്ചിൽ കൈ വച്ച് നോക്കി. തന്റെ ഹൃദയ സ്പന്ദനത്തിന്റെ ശബ്ദവും കൂടി കൂടി വരുന്നു. കിടക്കയിൽ കിടന്നുകൊണ്ടുതന്നെ കാണത്തക്ക രീതിയിൽ പടിഞ്ഞാറേ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്‌ളോക്കിലേക്ക് ടോർച് മിന്നിച്ചു നോക്കി. അതിന്റെ സൂചികളുടെ സ്ഥാനം ഏത് അക്കത്തിൽ എന്ന് വ്യക്തമല്ല. പാമ്പുകളിക്കാരെന്റെ കുഴൽ വിളിക്കു താളം വെച്ചുകൊണ്ട് ഫണം വിടർത്തി നൃത്തം വയ്ക്കുന്ന സർപ്പം പോലെ നാഴികമണിയുടെ തിളങ്ങുന്ന പെൻഡുലം ആടുന്നത് ഞെക്കുവിളക്കിന്റെ പ്രകാശത്തിൽ പ്രതിഫലിച്ചു കണ്ടു.
ഇന്നാണ് വോട്ടെണ്ണൽ ദിനം ആ സുദിനത്തിനു വേണ്ടിയായിരുന്നു എല്ലാവരും ഈ പാടുപെട്ടത് സ്ഥാനാർത്ഥികളുടെ വയറ്റിൽ കാളലാണ് എല്ലാവരും വോട്ടെണ്ണൽ കേന്ദ്രത്തിൽ കാത്തിരിക്കുകയാണ് ആ വിധി വരുന്നതിനു വേണ്ടി അങ്ങനെ പോളിംഗ് ഏജൻറ് മാർ പുറത്തേക്ക് വന്നു സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിന് ജയിച്ചിരിക്കുന്നു എതിർ സ്ഥാനാർത്ഥി അമ്പെ പരാജയപ്പെട്ടിരിക്കുന്നു
‘ഓരോരുത്തരുടെയും വിധി’ എന്ന ടി. വി. കൊച്ചുബാവയുടെ ഒരു കഥയുണ്ട്: "ജീവിതത്തെ സംബന്ധിക്കുന്നതെല്ലാം തീരുകയാണ്. നനുനനുത്ത സ്വപ്നങ്ങള്‍, സ്നേഹ വചനങ്ങള്‍, കിളികളുടെ ചിലപ്പ് എല്ലാം എല്ലാം...."
ലാബ് റിപ്പോര്ട്ട് എന്റെ മുന്നിലേക്ക് സുദര്ശൻ വലിച്ചെറിഞ്ഞു. റിസല്ട്ട് കിട്ടുംവരെ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം ശുഭപ്രതീക്ഷയും കാറ്റില് പറന്നുപൊയ്ക്കൊണ്ടിരിക്കേയാണ്, "ഞാനെത്ര തവണ പറഞ്ഞതാണ് ഭക്ഷണം നിയന്ത്രിക്കാൻ! കേള്ക്കില്ലല്ലോ. ഇനി പോകാം, വരദൻ ഡോക്ടറുടെ അടുത്തേക്ക്. ഇത്തവണ മരുന്നു വേണ്ടാ എന്നൊന്നും അങ്ങോട്ട് കേറി പറയണ്ട. ശരിയാവില്ല.” കഴിഞ്ഞ രണ്ടുമാസമായി ഞാന് പകുതി നിയന്ത്രിച്ചും അല്ലാതെയും തുടര്ന്നിരുന്ന ഭക്ഷണക്രമത്തോടെനിക്കു വെറുപ്പുതോന്നി. മധുരമിടാത്ത ചായ, കാപ്പി. എത്ര മോഹം തോന്നിയിട്ടും കഴിക്കാത്ത ചോക്ലറ്റ്, പപ്പടം. ഒരു നേരം റാഗി, രാത്രി പച്ചക്കറി സാലഡ്. വൈകീട്ട് നടത്തം. ഒന്നിനും ഫലമുണ്ടായില്ല. എല്ലാവരും എല്ലാതും എന്നെ ചതിക്കുകയായിരുന്നു.
മാനവീയമൂല്യങ്ങളുടെ മഹത്വം യുക്തിസഹമായി ഉയർത്തിക്കാണിക്കുന്ന 12 ലേഖനങ്ങളുടെ സമാഹാരമാണ് 'ഹൃദയപക്ഷ ചിന്തകൾ'. ഗ്രന്ഥകർത്താവായ ശ്രീ അമ്പഴയ്ക്കാട്ട് ശങ്കരൻ, ഇതിനോടകം ‘വഴിയമ്പലം’(നോവൽ), ‘കൊടുക്കാക്കടം’ (ചെറുകഥാസമാഹാരം) എന്ന കൃതികളിലൂടെ സാഹിത്യരംഗത്ത് സുപരിചിതനാണ്. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ വിഷയങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ശ്രദ്ധയോടെ അപഗ്രഥിച്ചെഴുതിയ ലേഖനങ്ങളാണ് ഹൃദയപക്ഷ ചിന്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ശ്രീ ശങ്കരൻ ഈ ലേഖനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ, വർഷങ്ങൾക്കുശേഷവും (ഇന്നും) പ്രസക്തിയുള്ളവയാണ്, ചർച്ച ചെയ്യപ്പെടേണ്ടവയാണ്. മനുഷ്യ ജീവിതത്തെ സാരമായി സ്വാധീനിക്കുന്ന വിവിധവിഷയങ്ങളിൽ ശ്രീ ശങ്കരന്റെ തൂലിക സജീവമായിട്ടുണ്ട്. ഏതൊരു നാട്ടിലുമുള്ള
ശൂന്യമായ വരാന്തയിൽ ഇരിപ്പ് തുടങ്ങിയിട്ട് ഏറെ നേരമായി. ആകെ ഒരു വല്ലായ്മ തങ്ങൾ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ഒരു അറിവുമില്ല, ഒന്നുമറിയാതെ ഇറങ്ങിപ്പുറപ്പെട്ടതാണ്. പേടിയുണ്ട്. കൂട്ടിവെച്ച ധൈര്യം എല്ലാം ചോർന്നുപോയ പോലെ എന്താവും കാരണം എവിടെയായിരുന്നു ഇതിന്റെയൊക്കെ തുടക്കം. അതെ, ആ സ്കൂളിന്റെ ഓഫീസിൽ തന്നെയായിരുന്നു അല്ലേ....... ശിവശങ്കരി ഓർമ്മകളിലേക്ക് വീഴുകയായിരുന്നു.
തിരയടങ്ങിയ നേരമവളുടെ ശാന്തരൂപം കണ്ടു ഞാൻ തിരികെയെത്തും പ്രഹരമോടെന്നോർത്തതില്ലാ ഇരവിലും കലിയടക്കിയൊതുക്കിയുള്ളിൽ തീരമവളൊന്നണയവേ കദനമുണ്ടാ വരവിലെന്നാ കരയുമറിയാക്കഥയതായ് പ്രണയമാണോ പരിതപിക്കാൻ പതിവുതെറ്റിയ രൂപവും
ഞാന് കടല്‍ഭിത്തിയില്‍ ഇരുന്ന് താഴെക്കൂടി സാവകാശം നീങ്ങുന്ന ഒരു വലിയ തെരണ്ടിയുടെ ചലനം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആ വിളി വന്നത്. ദേവികയുടെ വിളി. ദേവിക എൻറെ ശിഷ്യയും രാമചന്ദ്രൻ സാറിൻറെ മകളുമാണ്. രാമചന്ദ്രൻ സര്‍ എന്റെ സഹപ്രവർത്തൻ ആയിരുന്നു. ഹൈറേഞ്ചിലെ ഒരു സ്കൂളില്‍. അദ്ധ്യാപനത്തോടൊപ്പം സൈഡ് ബിസിനെസ്സ് എന്ന നിലയിൽ വണ്ടിക്കച്ചവടവും അദ്ദേഹം ചെയ്തിരുന്നു. “വണ്ടിക്കച്ചവടത്തില്‍ക്കൂടി ഒരുപാടു ഉണ്ടാക്കിയോ” ഒരിക്കല്‍ ഞാന്‍ ചോദിച്ചു.