വീണ്ടും ഞാൻ ഇൻഡിക്കേറ്ററിലേയ്ക്ക് നോക്കി. ട്രെയിൻ ഇനിയും ഒന്നര മണിക്കൂർ ലേറ്റാണത്രെ. അല്ലെങ്കിലും ഇത് പതിവുള്ളതാണ്. കുറച്ച് സമയം മൊബൈലിൽ ചിലവഴിച്ചിട്ട് ഞാൻ പുറത്തേയ്ക്കിറങ്ങി. ഇനിയും സമയം ബാക്കി. അപ്പോഴാണ് റോഡിന് എതിരെയുള്ള ജ്യൂസിൻ്റെ കട കണ്ടത്. പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം പച്ച നിറത്തിലുള്ള സോഡാക്കുപ്പി കണ്ടതും അത് കുടിക്കണം എന്നു തോന്നി. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറ
യാത്ര അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോൾ ജോലി ചെയ്യുന്നത് ഒരു ഐടി കമ്പനിയിൽ ആയതിനാൽ കമ്പനി വക ചില യാത്രകൾ ഇടയ്ക്കിടെ ഒത്തു കിട്ടാറുമുണ്ട്. ഭാര്യ, കുട്ടികൾ പ്രായമായ മാതാപിതാക്കൾ ആരോഗ്യപ്രശ്നങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ പലരും അത്തരം യാത്രകളിൽ നിന്ന് ഒഴിവാകുമ്പോഴെല്ലാം ഞാൻ അതൊക്കെയും ചാടി പിടിക്കാറുണ്ട്. എന്തെല്ലാം കാരണങ്ങൾ കൊണ്ട് മറ്റുള്ളവർ ഒഴിവാക്കാൻ ശ്രമിക്കുന്നുവോ അതൊക്കെത്തന്നെയാണ് എൻ്റെ ഈ യാത്രപ്രേമത്തിനും കാരണo. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ ചുഴിയിൽ അകപ്പെട്ടതുപോലെയാണ്.
ഇല്ല.സഞ്ചരിച്ച ദൂരങ്ങൾ മതിയായില്ല.ഇനി പുതിയ നഗരത്തിലേക്ക്.അവിടുത്തെ വഴുക്കുന്ന ചുംബനങ്ങളിലേക്ക്. ശരീരത്തിന്റെ താക്കോൽ തുറക്കേണ്ട സമയമായി.വിരലുകളുടെ തന്ത്രികൾ മീട്ടുന്ന പാട്ടിൽ ലയിച്ച് കിടക്കണം.ആഫ്രിക്കൻ കാടുകളിലെ വന്യതയിൽ പൂത്തുവിളഞ്ഞ അൻസിദ ഗിൽബൽറ്റി എന്ന എനിക്ക് ഫ്രഡറിക് പെരേരയുടെ മനസ്സിന്റെ താളബോധങ്ങൾ മനസ്സിലാകുന്നുണ്ട്. ശരീരത്തിലേക്ക് നൃത്തച്ചുവടുകൾക്കൊപ്പം അലിഞ്ഞുചേരുമ്പോൾ .അവളുടെ വിരലുകൾക്ക് ഗോത്രത്തിന്റെ വശ്യതയുണ്ടായിരുന്നുപതുക്കെ ഫ്രഡറിക് പെരേരയുടെ കാതിൽ ചോദിച്ചു.
നഗരത്തിന്റെ നിലാവിളക്കുകൾക്കിടയിൽ ഒറ്റപ്പെടലിന്റെ ശബ്ദം കേട്ടിട്ടുണ്ടോ? സ്മാർട്ട്ഫോണിന്റെ നീല വെളിച്ചത്തിൽ അകന്നു പോയ മനുഷ്യന്റെ മുഖം കണ്ടിട്ടുണ്ടോ? മഴത്തുള്ളികളെപ്പോലെ ഓർമ്മകൾ വീഴുന്നു കൈകളിൽ പിടിച്ചെടുക്കാൻ കഴിയാതെ
രമേശൻ സ്ഥിരമായി യാത്ര ചെയ്യുന്നത് സ്റ്റേറ്റ് ട്രാൻസ്പോർട്ടിലാണ്. മിക്കപ്പോഴും ബസ്സിൽ കാണാറുള്ള വനിതാ കണ്ടക്ടറെ , അവരുടെ സരസമായ സംഭാഷണങ്ങളെ, ആത്മാർത്ഥത നിറഞ്ഞ ജോലി സ്നേഹത്തെ വളരെ ആദരവോടുകൂടിയാണ് യുവാവായ രമേശൻ നോക്കി കണ്ടിരുന്നത്. ഇരുപത്തിയഞ്ചുരൂപ ടിക്കറ്റ് ലഭിക്കാൻ രമേശൻ , ഇരുപത് രൂപ നോട്ടും പത്ത് രൂപ നാണയവും നൽകി , ഇറങ്ങേണ്ട സ്ഥലം പറഞ്ഞു.
സുമംഗല മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... വയ്യ... ങ്ഹേ.. താനിതെവിടെയാണ്...അവൾ ചുറ്റുപാടും നോക്കി ആശുപത്രിയാണല്ലോ... പെട്ടെന്ന് മുറിയിലാകെ രൂക്ഷ ഗന്ധം വന്നു പിന്നാലെ കറുത്ത പുകച്ചുരുളുകൾ ഉയർന്നുവരാൻ തുടങ്ങി ശ്വാസമെടുക്കാനവൾ നന്നേബുദ്ധിമുട്ടി. ഇതെവിടുന്നാണ് വരുന്നത്..
അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഡോ. എം.വി. പിള്ളയെപ്പറ്റി പ്രശസ്ത പത്രപ്രവര്ത്തകന് രമേശ് ബാബു രചിച്ച 'ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്' ജനുവരി 3-നു പ്രകാശനം ചെയ്യുന്നു.
ഇന്നലെ വരെ കൊച്ചു പെണ്ണിന്റെ നിറവയർ കാണുമ്പോൾ , എന്തൊരാധിയും ഉൽക്കണ്ഠകളുമായിരുന്നു. ഇന്ന് സന്തോഷം തിരതല്ലുന്ന മനസ്സുമായി ശാമുവേൽ ഓടി നടന്നു, മാണിത്തള്ള പറഞ്ഞ പോലെ ഓലക്കീറുകളും വാരിക്കമ്പുകളും എല്ലാം ചേർത്തു നല്ലൊരു മറപ്പെര ഉണ്ടാക്കി. തന്റെ പെണ്ണിനു കയറി നിന്നു കുളിയ്ക്കാൻ കുറച്ചു മരപ്പലകകളും നിരത്തി..... ഒരു 5 സ്റ്റാർ ലുക്ക് വരുത്തി. മൂരിപ്പാട്ടും പാടി ഓടി നടന്നു പണിയെടുക്കുന്ന മരുമകനെക്കണ്ടപ്പോൾ അതിശയം തോന്നി. അവനിത്ര ഉത്സാഹവാനായി മുമ്പൊരിക്കലും അവർ കണ്ടിട്ടില്ല. മകൾ പിറന്ന സന്തോഷത്തിൽ അയാൾ വിശപ്പും ദാഹവും മറന്ന് നടക്കുകയാണു...
'ഫിലിപ്പിന്റെ ബ്രദറിന്റെ വീട് ഇവിടെയാണ്. അവിടം വരെ പോകേണ്ട ആവശ്യമുണ്ടായി. അതു കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെവന്നത്. ഞങ്ങള്‍ക്കുള്ള വണ്ടി ഉടനെ വരും.' ഷേര്‍ളി പറഞ്ഞു. 'നീ എന്താണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത്! എവിടെ അരവിന്ദ്?' ഉഷയ്ക്ക് ഒന്നും മിണ്ടുവാന്‍ കഴിഞ്ഞില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. വിതുമ്പലോടെ അവള് കൂട്ടുകാരിയുടെ തോളില്‍ തലചായ്ച്ചു. കാര്യമായ എന്തൊക്കെയോ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നതായി ഷേര്‍ളിക്കു മനസ്സിലായി. അല്ലാത്തപക്ഷം വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം മാത്രമായ
മനുഷ്യരെ മാത്രമല്ല , സകല ജീവജാലങ്ങളെയും കൊന്നൊടുക്കുന്ന കാലനെതിരെ ദേവലോകത്ത് വിചാരണ നടക്കുകയാണ് . ഏറ്റവും വലിയ കൊലയാളിയായി പ്രഖ്യാപിച്ച് പരമാവധി ശിക്ഷ നൽകണം - പ്രോസിക്യൂഷൻ വാദിച്ചു . കാലൻ നിരപരാധിത്വം വെളിപ്പെടുത്തി - പോത്താണ് കൂട്ടിക്കൊണ്ടു പോയത് .ഗദയാണ് അടിച്ചു വീഴ് ത്തിയത് . കയറാണ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചത് .
സാർ, കവിത അയച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.. വാട് സാപ്പിൽ അയച്ച സന്ദേശത്തിന് നീല ടിക് വീഴാത്തത് കണ്ട് രാജീവ് ഒരു പുള്ളി കൂടി അയച്ചു. ഇങ്ങനെയെങ്കിലും ഒന്ന് റീഡ് ചെയ്താൽ ആശ്വാസമായി. ഒരു മണിക്കൂറിനിടയിൽ 30 തവണയെങ്കിലും വാട്സ് ആപ്പ് തുറന്നു നോക്കിയിട്ടുണ്ടാവണം. "മറുപടി വരും, വരാതിരിക്കില്ല" മന്ത്രം പോലെ മനസ്സിൽ ഉരു വിട്ടുകൊണ്ടിരുന്നു. ക്ഷമകെട്ട് അവസാനം വോയിസ് കോൾ ബട്ടൻ അമർത്തി. മറുതലക്കൽ റിംഗ് ചെയ്യുന്ന വാട്സ് ആപ്പ് പ്രൊഫൈലിലെ പുസ്തക ലോഗോയിലെ ചിരിക്കുന്ന ഇമോജി എന്തിനാണെന്ന് രാജീവിന് മനസ്സിലായില്ല. ഒന്നുകൂടെ കോൾ ചെയ്തു. ...........
പ്രേമൻ ഇല്ലത്തിൻ്റെ 'നഗരത്തിൻ്റെ മാനിഫെസ്റ്റോ' ഒരു നോവൽ എന്നതിലുപരി, ബോംബെ/മുംബൈ എന്ന മഹാവിസ്മയത്തിൻ്റെ ആത്മാവിലേക്കുള്ള ഒരു അഗ്നിപ്രവേശമാണ്. ഇതൊരു നഗരത്തിൻ്റെ കഥയല്ല, മറിച്ച് ആ നഗരം മാറോടുചേർത്തു പിടിച്ച മനുഷ്യജീവിതങ്ങളുടെ ഭൂപടമാണ്. കണ്ണിൽ മായക്കാഴ്ചയുടെ വർണ്ണങ്ങൾ ചാലിച്ച മുംബൈ, തൻ്റെ ക്ലോക്കിലെ സൂചികൾ പോലെ മനുഷ്യൻ്റെ കാലവും സമയവും കൃത്യമായി കറക്കിക്കൊണ്ടിരിക്കുന്നതിൻ്റെ ചിത്രം നോവലിസ്റ്റ് ഹൃദയത്തിൽ പതിയും വിധം പകർത്തിയിരിക്കുന്നു.
2023-ൽ മുബെയിൽ ലേലത്തിൽ വിറ്റുപോയ രവിവർമ്മ ചിത്രങ്ങളാണിവ മൂന്നും; ഇവയുടെ ലേലത്തുക 45 കോടി ഇന്ത്യൻ രൂപ... സ്വകാര്യ ശേഖരങ്ങളിൽ സൂക്ഷിച്ചിരുന്നവയാണ് ഈ ചിത്രങ്ങൾ. രാജാ രവിവർമയുടെ മൂന്നു ചിത്രങ്ങള്‍ മുംബൈയില്‍ നടന്ന ലേലത്തില്‍ വിറ്റത് 45 കോടി രൂപയ്ക്ക് ആണെന്നു പറയുമ്പോൾ തന്നെ ലേലം നടത്തിയ കമ്പനി, മൂന്നു ചിത്രങ്ങള്‍ക്കുമായി 13 മുതല്‍ 20 കോടി രൂപ വരെ മാത്രമായായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇവയെല്ലാം 'ആന്റക്വിറ്റി' ആയി അംഗീകൃതമായവ ആകയാൽ ലേ
അതിപുരാതനമായ അര്‍ദ്ധനാരീശ്വരക്ഷേത്രം. പുരുഷന്മാര് സ്ത്രീകളായി അവതരിക്കുന്ന ഉത്സവങ്ങളും മറ്റ് വിശേഷാവസരങ്ങളും. ഈ ഗ്രാമത്തെ പറ്റിയും ഉത്സവത്തെ പറ്റിയും കേരളത്തിന്റെ ആചാരങ്ങളെപ്പറ്റിയുമൊക്കെ പഠിക്കാന്‍ താന്‍ ഇവിടെ പലപ്പോഴായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയിലുള്ള യൂണിവേഴ്സിറ്റിയുടെ ലക്ഷങ്ങളുടെ ഫെലോഷിപ്പ് ലഭിച്ചത് ഇന്ത്യന്സംസ്കാരവും കേരളീയഗ്രാമങ്ങളും ആയി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്. ഫീല്‍ഡ് സ്റ്റഡി പ്രധാനമായും കേരളത്തില്‍ തന്നെ ആയതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെതന്നെയുണ്ട്. ''മോളേ സൂര്യകാന്തീ, ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം ഞങ്ങളുടെ വീട്ടില്‍നിന്ന് കഴിച്ചോളൂ'' എന്ന് പറയുന്നവര്‍ വരെ ഈ ഗ്രാമത്തിലുണ്ട്. തന്നോട് അത്രയ്ക്കും സ്നേഹവും അടുപ്പവും വിശ്വാസവും പുലര്‍ത്തുന്നവര്‍. അമ്പലക്കമ്മറ്റിക്കാര്‍ സഹായിച്ച്
കണ്ണൂർ: പ്രശസ്തസാഹിത്യകാരൻ സാംസി കൊടുമൺ രചിച്ച 'ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' എന്ന നോവൽ സംവാദവും എഴുത്തുകാരനുള്ള പ്രവാസി സാഹിത്യബഹുമതി സമർപ്പണവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു. കൈരളി ബുക്സും ജവഹർ ലൈബ്രറി റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സർഗസായാഹ്നത്തിൽ ഡോ. മുരളി മോഹൻ ആമുഖഭാഷണം നിർവ്വഹിച്ചുകൊണ്ട് പ്രവാസികളുടെ സാഹിത്യപ്രവർത്തനത്തെക്കുറിച്ചും മാതൃഭാഷാതാല്പര്യത്തെക്കുറിച്ചും വിശദീകരിച്ചു.
കാലിടറാത്ത കുതിരയെപ്പോലെ കാലം നടന്നു പോകുമ്പോൾ ഞൊണ്ടിക്കാലുകളിൽ
മരണ വാർത്ത കേട്ടതു മുതൽ മാണിയുടെ നെഞ്ചു പിടഞ്ഞു കൊണ്ടിരുന്നു... കരച്ചിലടക്കി അവർ കൊച്ചു പെണ്ണിനു വേണ്ടതെല്ലാം ചെയ്തു....പിന്നീട് വേണ്ടതെല്ലാം മറിയയോടു പറഞ്ഞു കൊടുത്തു. അവർ അതിവേഗം കൂടിയിലേയ്ക്കു നടന്നു. മരണ വീട്ടിലേയ്ക്കു പോകുന്ന പെണ്ണുങ്ങൾ മാണിയെക്കണ്ടിട്ടും ഒന്നും ചോദിച്ചില്ല....അവർ പിറുപിറുക്കുന്നതു മാണി കേട്ടു. "കടുപ്പം തന്നെ!! ഹോ കൂടെപ്പിറപ്പു ചത്തിട്ടും അവരുടെ പിണക്കം... പലതും പറഞ്ഞു പരിഹസിച്ചും കുറ്റപ്പെടുത്തിയും ആരൊക്കെയോ അവരെക്കുന്നു പോയി. മാണി ഒന്നും കണ്ടില്ല കേട്ടില്ല... അവരുടെ മനസ്സും ബോധവും ആകെ ക്കലങ്ങിമറിഞ്ഞ് മറ്റേതോ ലോകത്തായിരുന്നു.
ഓർക്കാപ്പുറത്ത് കൊടും മഴ പെയ്ത രാത്രിയായിരുന്നു.ഇടിയും മിന്നലുമുണ്ടായിയുന്നു.ശക്തമായ കാറ്റു വീശിയിരുന്നു. കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീണു. റെയിൽവേ സ്റ്റേഷനടുത്തുള്ള ചേരിയിലെ കുറേ വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി.ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. നഗരം ഇരുട്ടിലാണ്ടു. അതുകഴിഞ്ഞു വന്ന പകലിന്റെ കത്തുന്ന വെയിലിലേക്ക് കുടയൊന്നുമില്ലാതെ മേഘരഞ്ജിനിയിറങ്ങി. എന്നെന്നേക്കുമായവൾ തരകൻ ഡോക്ടറുടെ വീടിന്റെ പടികളിറങ്ങുകയാണ്.. ഇനി മടങ്ങി വന്നേക്കില്ല.. ജോലിയവസാനിപ്പിച്ച് പടിയിറങ്ങിയ വീടുകളിലേക്ക് വീണ്ടും ജോലിക്ക് പോകുന്ന ശീലം മേഘരഞ്ജിനിക്കില്ല. അതുകൊണ്ടവൾ ഇനി തിരിച്ചു വരില്ല.
അമ്പത്തിയേഴാമത്തെ വയസ്സിലാണ് ഷീല അടുക്കളയിലിരുന്ന്, പുട്ടുകുറ്റിയിലേക്ക് നനഞ്ഞ അരിപ്പൊടിയിട്ടുകൊണ്ട് തന്റെ ജീവിതത്തിലെ സുപ്രധാനമായ ആ തീരുമാനമെടുക്കുന്നത് - ഷഷ്ടിപൂർത്തി ആഘോഷിച്ച് മാസങ്ങൾ മാത്രമായ ഭർത്താവിനെയും വിവാഹിതരായ രണ്ടാൺമക്കളെയും ഉപേക്ഷിക്കുകയാണ്... 'ഡിവോഴ്സ്' എന്ന വാക്ക് നാട്ടിൻപുറത്തെ ആ ചെറിയ വീട്ടിൽ വെള്ളിടി
നാലു ചുവരുകൾക്കുളളിൽ കുടുങ്ങിയ മൗനത്തിന്റെ മഹാസമുദ്രം...! വാതിലിന്നപ്പുറം ലോകം തിരക്കിൽ മുഴുകുമ്പോഴും, വിഴുങ്ങാൻ തുടങ്ങുന്ന നിശ്ശബ്ദത..! ഒറ്റ ജനാല തുറന്നിട്ടാലും കാറ്റു കടന്നുവരില്ലീ മുറിയിൽ..!
റോഡിനപ്പുറത്തു നിന്ന് ചടുലതയോടെ പാദങ്ങൾ വച്ച്, ഗ്ലാസ്ഡോർ സൂക്ഷ്മതയോടെ തുറന്ന്, തലയുയർത്തിപ്പിടിച്ച്, ചിതറിക്കിടന്ന കസേരകളുടേയും മേശകളുടേയും ഇടയിൽ ഇടനാഴിയിലൂടെ അപ്രതീക്ഷിതമായി മുന്നിലെത്തി അയാൾ നേരേ കൈനീട്ടിയപ്പോൾ സ്വാഭാവികമായും അമ്പരന്നു. റസ്റ്റോറന്റിൽ, ഒരു കപ്പു ചൂടു കാപ്പിയുടെ ആശ്വാസം രുചിച്ച് കുറെ നേരമായി വെറുമൊരു കൗതുകത്തോടെ അയാളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അയാൾക്ക് 'ഡ്രാക്കുള' യിലെ ' ക്രിസ്റ്റഫർ ലീ' യുടെ മുഖമായിരുന്നു.
"ഏതോരാത്രിയിൽ അയാളുടേ വീട്ടിലേ ഷെൽഫിൽ നിന്ന് ആ തോക്ക് നഷ്ട്ടമായി അയാളൊരു റിട്ടേ൪ഡ് പട്ടാളക്കാരനായിരുന്നു. രണ്ട്മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തൃശൂരുള്ള ചാവാക്കാട്ടിൽ ഒരാൾ വീട്ടിൽ കൊല്ലപ്പെട്ടു.അതൊരു ഫോട്ടോഗ്രഫറായിരുന്നു. വെടികൊണ്ടാണയാൾ മരിച്ചത് അയാളുടേ പേര് ജൊൺ തോമസ്.
വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ വിജയകരമായ ശസ്ത്രക്രിയയിലൂടെ മാറ്റി വയ്ക്കുന്നത് ഇന്ന് വൈദ്യലോകത്തിനു ഒരു വെല്ലുവിളിയല്ല. അതിനാൽ വൃക്കകൾ തകരാറിലാകുന്ന രോഗികൾക്കും ഇന്ന് ആശക്ക് വഴിയുണ്ട്. ലിവിങ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ ആണ് കൂടുതൽ വിജയകരമായി പരീക്ഷക്കപ്പെടുന്നത്. 1954-ൽ ജോസഫ് മുറെയാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇതിന്റെ പേരിൽ 1990-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഡോക്ടർ എം.പി. രവീന്ദ്രനാഥൻ എന്നയാളുടെ “രോഗങ്ങളുടെ രഥോത്സവം” എന്ന പുസ്തകം ഇയ്യിടെ വായിച്ചതിന്റെ അനുഭവം വായനക്കാരുമായി പങ്കു വയ്ക്കുകയാണ്. കുറുന്തോട്ടിക്കും വാതം എന്ന് പറയുന്നപോലെ വൈദ്യന്മാർക്കും
അമേരിക്കൻ മലയാളി എഴുത്തുകാർക്കിടയിൽ സുപരിചിതനായ സാം സി കൊടുമണിന്റെ 'ക്രൈം ഇൻ 1619: അഥവാ അടിമകണ്ണിന്റെ നാൾവഴികൾ ' ചരിത്രവും ഭാവനയും ചേർന്നൊരുക്കിയ ഒരു കൃതിയായി ആണ് രചയിതാവ് വിശേഷിപ്പിക്കുന്നത്. ഒരു ചരിത്രസംഭവത്തെ വിവരിച്ചു കൊണ്ട് ആരംഭിക്കുന്ന ആഖ്യായികയിൽ യു എസിലെ ഒരു ന്യൂന പക്ഷ വിഭാഗം നേരിട്ട് വന്നിരുന്ന മർദ്ദനവും പീഡനവും വിവരണപൂർണമായി പ്രതിപാദിക്കുന്നു. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ന്യൂന പക്ഷ വിഭാഗത്തിൽ പെട്ട ഒരു കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നതിന്റെ ഏറെ വിവാദമായ, മാധ്യമങ്ങളും കുടുംബ സദസുകളും ഏറെക്കാലം ചർച്ച ചെയ്ത സംഭവപരമ്പരകൾ ഒരു കുടുംബം ടി വിക്കു മു
നവംബർ 23, 2025-ഇൽ കേരളസമാജം, ന്യയോർക്ക് കുടുംബനിശ സംഘടിപ്പിച്ചപ്പോൾ അവതരിപ്പിച്ച "സംഗീത പുഷ്പാജ്ഞലി" ഇ-മലയാളി വായനക്കാരുമായി പങ്കിടാൻ സന്തോഷമുണ്ട്. . സിനിമാഗാനങ്ങളിൽ വർണ്ണിച്ചിരിക്കുന്ന ഇരുപത് പുഷ്പങ്ങളെപ്പറ്റിയുള്ള ചില വരികൾ പാടുകയാണിവിടെ. ഇങ്ങനെയുള്ള സമ്മേളനങ്ങളിൽ നമ്മളിൽ ഗൃഹാതുരതമുണർത്തുന്ന പാട്ടുകൾ കേൾക്കുക വളരെ സുഖകരമാണ്. നമ്മുടെ വീട്ടു മുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞു നിന്നിരുന്ന പുവ്വകളുടെ സുഗന്ധം പ്രവാസികളായ നമുക്കെല്ലാം ഈ വരികളിലൂടെ അനുഭവപ്പെടുന്നു. ഇതു പഴയകാല ഓർമ്മകളെ ഉണർത്താനുള്ള എന്റെ എളിയ ശ്രമമാണ്. സിനിമാഗാനങ്ങൾ നമുക്കെല്ലാം സുപരിചിതവും അതേസമയം കേൾക്കാൻ താല്പര്യവുമാണ്. ഇങ്ങനെയുള്ള കൂട്ടായ്മകളിൽ ഗൗരവതരമായ ഒരു പ്രഭാഷണത്തേക്കാൾ ഈ
കനത്ത ഇരുട്ടിലൂടെ ആ ചെറുവഞ്ചി കഴിയുന്നത്ര ശക്തിയിൽ അയാൾ തുഴഞ്ഞു. എത്ര ചോദിച്ചിട്ടാണ് സന്ധ്യയ്ക്കു മുൻപേ പണി നിർത്തിപ്പോരാൻ അയാൾക്കു അനുവാദം കിട്ടിയതു?..
പതിയെ കണ്ണ് തുറന്നു ...നല്ല ഇരുട്ട്.എല്ലാവരും ഗാഢ നിദ്രയിലാണ്.അപ്പുറത്തെ സെല്ലിലെ സദാശിവന്റെ സഹായത്തോടെ കഴിഞ്ഞ തിങ്കളാഴചയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ കിട്ടിയത് .അന്നുമുതൽ ഈ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു . നാളെയാണ് തിരുവോണം .ഇന്നിവിടത്തെ ഓണപരിപാടി കഴിഞ്ഞ് എല്ലാ ഏമാന്മാരും അതിന്റെ ക്ഷീണത്തിലാണ് .ഇതാണ് പറ്റിയ സമയം . അയാൾ അതീവ ശ്രദ്ധയോടെ സെൽ തുറന്നു. തുറന്ന പൂട്ട് പുറത്തിറങ്ങി പൂട്ടി.പിന്നെ പതു
കൊച്ചുപെണ്ണിനിതു ഒമ്പതാം മാസമാ... ഒമ്പതും പത്തും ഭേദമില്ല... കന്നിപ്പേറൊന്നുമല്ല. എന്നിട്ടും മറിയത്ത ള്ളയ്ക്കു ഇരുന്നിട്ടു ഇരിപ്പുറക്കുന്നില്ല.
മാനസപ്പൊയ്കയിൽ നീന്തിത്തുടിക്കുന്ന മാതാവിന്നോമൽ പ്രതീക്ഷയായി, പൂങ്കാവനങ്ങളിൽ പാറിപ്പറക്കുന്ന പൂത്തുമ്പികളല്ലോ
നാളുകൾ കൊഴിഞ്ഞു വീഴുമ്പോൾ ആരവങ്ങൾ അരങ്ങൊഴിയുമ്പോൾ ഉത്സവാന്തരീക്ഷം മറഞ്ഞില്ലാതാവുമ്പോൾ സാധു സാധു തന്നെയായി നിലനിൽക്കും കുബേരൻ കുബേരനായും പുതിയ സ്ഥാനമാനങ്ങൾ കിട്ടിയവർ പുതിയ അവസരങ്ങൾ കൈവന്നവർ ആഹ്ലാദിക്കും ആനന്ദിക്കും അർമാദിക്കും തെരുവിൽ തെരുവ് നായ്ക്കൾ പതിവിലും ആവേശത്തോടുകൂടി സ്കൂൾ/മദ്രസ കുട്ടികളെ ഭയപ്പെടുത്തി മുന്നോട്ടുപോകും തരം കിട്ടിയാൽ അവർ കടിക്കാനും മടിക്കില്ല, റോഡുകൾ വീണ്ടും കുണ്ടും കുഴിയായി തന്നെ നിലനിൽക്കും കവലകളിലെ മാലിന്യങ്ങൾ കൊണ്ട് നാറി മനുഷ്യർ മുക്കുപൊത്തി നടന്നുപോകും ഗവൺമെൻറ് ആശുപത്രിയിൽ നീണ്ട ക്യൂ തന്നെ വീണ്ടും കാണാം.
പണ്ടൊരു സ്വാമി* ക്ക് കേരളം കണ്ടപ്പോ- ഴുണ്ടായി ദർശനം "ഭ്രാന്താലയം!" പിന്നീടൊരിക്കലും സ്വാമിജി വന്നില്ല, എന്നിട്ടും തുടരുന്നാ പേരുദോഷം! എന്തൊക്കെക്കാണണം, കേൾക്കണം നിത്യേന, ചിന്തിച്ചാൽ അന്തമൊട്ടില്ല താനും! പീഡനം കേൾക്കാത്ത ദിവസമൊട്ടില്ലിന്നു,
ഈ ഭൂമുഖത്ത് ഇത്രമാത്രം എഴുതാനുണ്ടോ? എഴുത്തിന്റെ പെരുപ്പം ചിലരുടെ നെറ്റി ചുളിപ്പിക്കുന്നതും സത്യമാണ്. മൺമറഞ്ഞവരോ വാർദ്ധക്യത്തിലേയ്ക്കെത്തിയവരോ ആയ മഹാനായ എഴുത്തുകാർ എല്ലാത്തരം നല്ല കഥകളും കവിതകളും എഴുതിക്കഴിഞ്ഞില്ലേ എന്നൊരു തോന്നലും ചിലരിലുണ്ടാകാം. ഇപ്പോൾ പുറത്തു വരുന്നതെല്ലാം അതിനെക്കാൾ താഴെയായിരിക്കും എന്നൊരു മുൻവിധിയും. എന്നാൽ അങ്ങനെ ആവണമെന്നില്ല. എഴുതപ്പെട്ട കഥകൾ നല്ലതാണെങ്കിൽ, ഇനി എഴുതാനുള്ളത് അതിലും നല്ലതാകുമെന്ന പ്രതീക്ഷയാവും ഇക്കാര്യത്തിൽ നല്ലത് തന്നെ. വർത്തമാനകാലത്തിൽ വായനയും, ഭാവനയും ശുഷ്കിക്കുകയാണന്ന യാഥാർഥ്യം നിലനിൽക്കുകയാണങ്കിലും, എഴുത്ത് മുൻപോട്ട് പോകാൻ ആ പ്രതീക്ഷയെങ്കിലും അനിവാര്യമാണ്.
ബാബു പാറക്കൽ 2025 ലെ ഡാളസ് ലാന കൺവൻഷനിൽ വച്ച് അദ്ദേഹത്തിന്റെ ഒരു പുസ്തകം തന്നു. പെട്ടെന്ന് മനസ്സിലായില്ല അത് ലാന പുസ്തകപ്രദർശനത്തിനൊ, അതോ അതിന്റെ ആസ്വാദനം എഴുതുന്നതിനോ എന്ന്. പുസ്തകം മറിച്ചുനോക്കി, 'മഞ്ഞിൽ വിരിഞ്ഞ റഷ്യ'. പേരുപോലെ ഉള്ളടക്കവും ആകർഷകമായി തോന്നി. സാഹിത്യത്തിൽ റഷ്യക്കുള്ള മഹൽസ്ഥാനം മലയാളി വായനക്കാർക്ക് നന്നായി അറിയാം. അതിനു ഉദാഹരണമാണ് ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, അന്നാകരിനീനയും, ദസ്റ്റോവിസ്കിയുടെ കാരമസോവ് സഹോദരന്മാരും കുറ്റവും ശിക്ഷയും തുടങ്ങിയ ഗ്രന്ഥങ്ങൾ. എഴുത്തുകാരനും കോളമി
മന്ദമായി വീശുന്ന ശരത്കാറ്റിൽ, മൃദുസംഗീതം പോലെ ഒരു താളം, തണുത്ത സന്ധ്യയുടെ നിശ്ശബ്ദതയിൽ, ഇലകൾ മന്ദമായി വീഴുന്നു. ഹൃദയത്തിൽ സ്നേഹത്തിന്റെ സൗന്ദര്യം, ശരത്കാറ്റിന്റെ സുഖ താളത്തിൽ, ചുവപ്പും മഞ്ഞയും ചേർന്ന ഇലകളിൽ,
വൃശ്ചിക രാവിന്റെ തണുപ്പിന് കനം കൂടിവരികയാണ്. സുഖനിദ്രയ്ക്ക് തടസ്സം നേരിട്ടതില്‍ അസ്വസ്ഥനായി രഘുനന്ദന് കണ്ണുതുറക്കാതെ തന്നെ ബെഡില്‍ പരതി. കയ്യിലുടക്കിയ കമ്പിളി പുതപ്പ് വലിച്ചെടുത്ത് കാലുകൊണ്ട് ചവിട്ടി നിവര്‍ത്തി അയാള്‍ തലവഴി മൂടി . കൈകള്‍ രണ്ടും നെഞ്ചോടടുപ്പിച്ച് മുട്ടുകാല് മടക്കി ചുരുണ്ടുകൂടി കിടക്കുക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ സുഖശീതളക്കാറ്റാഞ്ഞു വീശി.പുലരാന്‍ നേരമുള്ള മയക്കം .അതിനൊരു പ്രത്യേകസുഖമാണ് . കുറച്ചുനേരം മുന്‍പ് ബോധമില്ലാത്ത ഉറക്കത്തിനിടെ ഒരു ദാക്ഷണ്യവുമില്ലാതെ തന്റെ ചോര വലിച്ചു കുടിച്ച ഈഡിസ് ജനുസ്സില്‍പ്പെട്ട ഒരു കൊതുക്
പോസ്റ്റ് ഗ്രാന്വേഷൻ കഴിഞ്ഞ് ഉടൻ തന്നെ കാർത്തിക് ഒരപൂർവ്വ വസ്തുവിനെപ്പോലെ സ്വയം സന്തോഷിച്ചു. ഒരു പ്രശസ്ത വനിതാ കോളേജിന്റെ തിരക്കുപിടിച്ച, പവിത്രമായ കാമ്പസായിരുന്നു അദ്ദേഹത്തിന്റെ പുതിയ ലോകം-ഏഴ് വർഷം പഠിച്ച ആൺകുട്ടികൾ മാത്രമുള്ള സ്ഥാപനത്തിൽ നിന്നുള്ള ഒരു പൂർണ്ണമായ മാറ്റം. ഒരു താത്കാലിക ലക്ചറർ ജോലി അദ്ദേഹത്തിന് ലഭിച്ചത് വലിയ പ്രൊഫഷണൽ വിജയമായിരുന്നു........
പ്രണവം മൊഴിയും പോൽ നിൻ സ്നേഹം ശാന്തമാം പുലർകാലം പോൽ മൗനത്തിൽ വിടരും പൂവു പോൽ തേടുന്ന ശാന്തമാം ഇടം നീ...... നിന്നിലായ് തീരുന്ന പ്രാണൻ എൻ്റേത് നിൻ നിർവൃതി എൻ മറുപാതി പ്രപഞ്ചം ഒന്നായി തേടുമ്പോൾ
32 വയസ്സുള്ള മാളവിക, ഭർത്താവിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിൽ കഴിയുന്ന ഒരു വിട്ടമ്മയാണ്. ഭർത്താവ് രാജേഷിന്റെ താൽപര്യങ്ങൾ മാത്രം മുന്നോട്ട് പോകുന്ന കുടുംബജീവിതം അവളെ മടുപ്പിച്ചു. അവൾ ആഡംബരത്തിന്റെ സ്വർണ്ണക്കൂട്ടിനുള്ളിലെ തത്തയെപ്പോലെയായിരുന്നു. വിവേക്, ഒരു ഐടി കമ്പനിയിലെ ഫ്രീലാൻസർ തനിച്ചുള്ള ജീവിതം, നിഗൂഢതകളും ഏകാന്തതയും നിറഞ്ഞ ഒരു ലോകം. മാളവികയുടെ ഭർത്താവ് രാജേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ആറു മാസത്തിലൊരിക്കൽ മാത്രം നാട്ടിൽ വരും. ഈ ഏകാന്തതയിലാണ് ഫേസ് ബുക്കിലെ ഒരു കവിത ഗ്രൂപ്പിൽ മാളവികയും വിവേകും കണ്ടുമുട്ടുന്നത്.
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ (ഹ്യുസ്റ്റൺ) 2025 നവംബർ മാസ സൂം മീറ്റിംഗ് മുപ്പതാം തിയതി വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. പ്രസിഡണ്ട് മണ്ണിക്കരോട്ടിന്റെ അഭാവത്തിലും , ഇന്റർനെറ്റിലുണ്ടായ സാങ്കതിക തടസ്സം മൂലം വൈസ്പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ളയുടെ അഭാവത്തിലും . മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് ഏവരെയും മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുതു . അമേരിക്കൻ മലയാളികൾക്ക് സുപരിചിതനും, കവിയും, സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന്റ നടക്കാനിറങ്ങിയ കവിതയായിരുന്നു വിഷയം. സുകുമാർ അഴിക്കോടിന്റ തത്വമസി
വീട്ടിൽ പോയി മടങ്ങുമ്ന്ന വഴി നീളെ അമ്മയെ കുറിച്ചായിരുന്നു ചിന്ത! എത്രയൊക്കെ അടുപ്പമുണ്ട് എന്നു പറഞ്ഞാലും ചിലപ്പോൾ അമ്മയുടെ ചില വർത്തമാനങ്ങളും പെരുമാറ്റവും വിചിത്രമായി തോന്നുന്നത് ഇതാദ്യമായിട്ടല്ല എന്നാലും ഇന്നത്തെ സംഭാഷണം തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്! അടുത്ത മാസം അവസാനം വരാൻ പോകുന്ന അമ്മയുടെ ഷഷ്ഠിപൂർത്തി ഗംഭീരമാക്കണമെന്ന് ഏട്ടൻമാർക്ക് നിർബന്ധം. എല്ലാവരുടെയും പിറന്നാൾ അമ്മ ഓർത്തിരുന്ന് ആഘോഷമാക്കുമ്പോൾ അമ്മയുടെ