വിശ്വവിജ്ഞാനം വിരൽ തുമ്പിലാക്കിയ വിജ്ഞരാം ധന്യരെ നിങ്ങൾക്കഭിവാദ്യം അറിവിൻറെ വാതിൽ തുറന്നില്ല ഞങ്ങളെ- ന്നനുതാപ ഹൃദയത്തോടറിയിക്കട്ടെ! ഭൂതകാലത്തിൻറെ ബാക്കിപത്രങ്ങളിൽ ഭാഗ്യമനേഷിക്കും പാന്ഥർ ഞങ്ങൾ ജീവിതാനന്തര ജീവിതംപോലുള്ള
ബീവറേജിന് മുന്നിലേക്ക് കറകറ ശബ്ദത്തോടെയാണ് ആ പഴഞ്ചൻ ജീപ്പ് വന്നുനിന്നത്. അവിടെയെല്ലാം പൈനാപ്പിളിൻ്റെ ഗന്ധം പരക്കാനാരംഭിച്ചു. ജീപ്പിൽ നിന്ന് മൊട്ടത്തലയും കൊമ്പൻമീശയും ഊശാൻ താടിയുമുള്ള ഒരാൾ ചങ്ങമ്പുഴ കവിതയും മൂളിക്കൊണ്ടിറങ്ങി നിന്നു. പൈനാപ്പിളിൻ്റെ മണം റൈനുവിന് പണ്ടേ ഇഷ്ടമല്ല. റൈനുവിൻ്റെ അഭിപ്രായത്തിൽ പൈനാപ്പിളിന് നാറ്റമാണുള്ളത്. മൂക്ക് ചുളിച്ചുകൊണ്ട് അവൾ സമയം നോക്കി. ടൈമിംഗ് കറക്റ്റാണ്. അടയ്ക്കുന്നതിൻ്റെ തൊട്ടുമുൻപ് ആഴ്ച്ചയിലൊരിക്കൽ
എന്റെ പകലിന്റെ പാതിയിൽ നീയൊരു സൂര്യനായുറങ്ങുന്നു ഞാൻ ഉറങ്ങുന്ന രാവിൽ നീയൊരു
അമ്മിഞ്ഞപ്പാലില് മധുരനുണഞ്ഞുകൊ- ണ്ടമ്മയെ പ്പുല്കിയുറങ്ങുന്നവേളയില് എന്നിനുള്ളിലാര്ദ്ര സ്നേഹത്തിനുറകള്
അമ്മേ, അവനിയില്‍ കണ്‍കണ്ടദൈവമേ! കാണാമറയത്തുപോയൊളിച്ചോ?
സന്ധ്യയ്ക്ക് അമ്പലത്തിലേയ്ക്കെന്നും പറഞ്ഞിറങ്ങിയ സീത ചെന്നുനിന്നത് കൊട്ടാരത്തിന്റെ അതിര്വേലിയില്ലാതെ ചുറ്റുംതുറന്നുകിടക്കുന്ന കാടിന്റെ ഓരംചേര്‍ന്നുള്ള അരത്തിണ്ണയില്‍. ഉണ്ണ്യേട്ടന് കാത്തുനില്ക്കാറുള്ള ഇടം. അവിടെ മനസ്സിനും ശരീരത്തിനും കുളിരേകുന്ന മരച്ചില്ലകളുടെ മറയുണ്ട്. ഏതോ കാന്തിക ശക്തി അവളെ എപ്പോഴും അവിടേയ്ക്കാകര്ഷിക്കുകയാണ്. ആരുടേയും കണ്ണില്‍ പെടേണ്ട എന്ന്കരുതിയാണ് അവിടേയ്ക്കുതന്നെ നടന്നത്. കുറെയധികം ബന്ധുമിത്രാദികളെക്കൊണ്ട് നിറഞ്ഞ, പ്രധാന കൊട്ടാരത്തിനു ചുറ്റോടുചുറ്റും വ്യാപരിച്ചു കിടക്കുന്ന അതിന്റെ മറ്റുശാഖകള്‍
കാറിൽ ഇരിക്കുമ്പോൾ, അവർ രണ്ടു പേരും, സാറാക്കുട്ടിയുo അച്ചനും നിശ്ശബ്ദരായിരുന്നു. തിരികെ ഫ്ലാറ്റിൽ എത്തിക്കഴിഞ്ഞിട്ടും സംഭാഷണം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങി. രാജീവൻറെ വീട്ടിൽ നിന്നും കൊണ്ടുവന്ന ആഹാര സാധനങ്ങൾ ഡ്രൈവർ അകത്തു കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ചു. സാറാക്കുട്ടി തനിയെ വലിയ പാചകം ഒന്നും നടത്താറില്ല. പ്രത്യേകിച്ചും വിരുന്നുകാർ ആരെങ്കിലും വന്നാൽ, വേണ്ടുന്ന വിഭവങ്ങൾ ഉണ്ടാക്കി രാജീവൻറെ വീട്ടിൽ നിന്നും കൊടുത്തയക്കാറാണ് പതിവ്. അവർ രണ്ടു പേരും കൂടിയിരുന്നു ഭക്ഷണം കഴിച്ചു.
പ്രവാസ ജീവിതത്തിൻ്റെ നാൾവഴികളിൽ നേരിടുന്ന സമസ്യകളും, ഗൃഹാതുരത്വവും, നൊമ്പരം പേറുന്ന ഓർമ്മകളുമാണ് നിധി എന്ന കഥാ സമാഹാരത്തിലുള്ളത്. സൂക്ഷമനായ നിരീക്ഷണ പാടവം നല്ലൊരു എഴുത്തുകാരനു വേണ്ട സിദ്ധികളിലൊന്നാണ്. സാംജീവൻ്റെ രചനകളിൽ ആ കഴിവ് വളരെ പ്രകടമാണ്. ചുറ്റും നടക്കുന്ന സാധാരണ സംഭവങ്ങളിൽ നിന്നാണ് അദ്ദേഹത്തിൻ്റെ കഥകൾ രൂപം കൊണ്ടിരിക്കുന്നത്. അനുഭവങ്ങളാണ് അടിത്തറ. ആ അടിത്തറമേൽ ചടുലമായ ഭാവനാവിലാസം കൊണ്ട് പടുത്തുയർത്തിയിരിക്കുന്ന അതിമനോഹരമായ കഥകളാണ് ഈ സമാഹരത്തിലുള്ളത്. അതാണല്ലോ സർഗ്ഗശക്തി, സാംജീവ് അക്കാര്യത്തിൽ ധന്യനാണ്.
“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ 'മാന -
❝കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് സിഗാർ ലൈറ്റർ എടുത്ത് ഒരു ഹാഫ് എ കൊറോണ ചുരുട്ടിന് തീകൊളുത്തി." ഈ ഒരു വാക്യം വായിച്ചാലുടൻ മലയാളത്തിലെ മുഖ്യധാരാ
മാതംഗലീല എന്ന പേര് തന്നെ ആനപ്രേമിയായ എനിക്ക് വല്ലാതെ അങ്ങ് ബോധിച്ചു പോയി. അതുകൊണ്ട് ബുക്ക് പ്രീ ബുക്കിംഗ് ചെയ്തു വാങ്ങി.
കിട്ടി നിയെടുത്ത ഫോട്ടോയിൽ എന്നേം കിട്ടി വാഴത്തോപ്പിൽ വളമിടുന്നവർക്കിടയിൽ നഗരത്തിലൂടെ പോയ സമരക്കാർക്കിടയിൽ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തകർക്കിടയിൽ
" അച്ഛാ, ഇത് അനസൂയയാണ് " ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ കൂട്ടി ചേർത്തു, " നവനീത് സൂചിപ്പിച്ചിട്ടുള്ള " പേര് കേട്ടപ്പോൾ തന്നെ മുരളികൃഷ്ണന് വ്യക്തമായിരുന്നു, ഫോണിലെ ശബ്ദത്തിൻ്റെ ഉടമയാരെന്ന്. മനപ്പൂർവ്വം മൗനം പാലിച്ചതാണ്? അതോ പെട്ടെന്ന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോയതോ?
പ്രാകൃതമായ പകലിന്റെ ഒടുക്കത്തിൽ, നീ സ്വയം, നിന്റെ വിധി എഴുതി. കത്തുന്ന കനലിന്നു കരി എഴുതി. മൃത്യു സ്വയമേറ്റുവാങ്ങി ഗർത്തം തേടി. ആഴിയുടെ അഗാധതയിൽ തെറിച്ചുവീണ, നിന്റെ വർണ്ണങ്ങൾ ഇരുളിൽ മുങ്ങി താണു. എരിഞ്ഞു,ശൂന്യമായ ജീവന്റെ അസ്തമയം.
എന്നെ കുരിശിൽ തറക്കാനുള്ള നിന്റെ ആവേശത്തിന് പൂർണ്ണസമ്മതം മുള്ളുകൾ കൊണ്ട് തന്നെ നീ മെനഞ്ഞോളൂ എനിക്കായി ഒരു കിരീടം. ഓരോ ദിവസവും മറ്റൊരു ദിവസത്തിന്റെ ഫോട്ടൊ കോപ്പി
സാഹചര്യസമ്മർദങ്ങളാൽ സ്വയമറിയാതെയുയരുന്ന പൗരുഷതുടിപ്പുകളിൽ സങ്കോചപ്പെടാത്ത ഏതൊരാണാണുള്ളത് ! ഏറെ നേരമായി ബഷീറും ജോസൂട്ടിയും സ്വന്തമായ വിചാരലോകങ്ങളിൽ വികാരാധീനരായി മൗനത്തിലാണ്ടിരിക്കുകയായിരുന്നു. അവരുടെ ആലോചനകൾക്കിടയിലേക്ക് തലയിലൊരു കുട്ട റബ്ബർപോളയും മറുകയ്യിൽ ഒരു മൂട് കൊള്ളിയുമായി ലിസി വീണ്ടും കയറിവന്നു. കിഴങ്ങ് താഴെയിട്ട് റബ്ബർപോള മുറ്റത്തേക്ക് ചെരിഞ്ഞശേഷം ലിസി പോള ഒരു വടിയെടുത്ത് തോണ്ടി പരത്തിയിട്ടു. പിന്നെ കൊള്ളിത്തണ്ടിൽ പിടിച്ച് പൊക്കി അതിനെ ഒന്നാകമാനം വീക്ഷിച്ചു. തണ്ടിന് കനം കുറവാണെങ്കിലും കടയ്ക്കൽ ആവശ്യത്തിന് കിഴങ്ങുണ്ടായിരുന്നു. പല കിഴങ്ങും പകുതിയിലും മുക്കാലിലും ഒടിഞ്ഞു പോയിരുന്നതിനാൽ കിഴങ്ങിൻ്റെ അകവെൺമ പുറത്തു കാണാമായിരുന്നു.
അമേരിക്കൻ കവിത-ലേഖന-പത്രപ്രവർത്തന ലോകത്തെ ആചാര്യന്മാരിൽ ഒരാളായ വാൾട് വിറ്റ്മാന്റെ ജന്മസ്ഥലം സംരക്ഷിക്കുന്ന വാൾട്ട് വിറ്റ്മാൻ ബെർത്ത്പ്ളേസ് അസോസിയേഷന്റെ നാല്പതാമത് വാർഷികത്തോടനുബന്ധിച്ചു നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് എട്ടു വയസ്സുകാരൻ മൈക്കിൾ മാത്യു എന്ന മലയാളി ബാലൻ ശ്രദ്ധേയനായി. ആയിരത്തി അറുന്നൂറിൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് മൈക്കിൾ 'ഫസ്റ്റ് പ്ലേസ് ഗ്രാൻഡ് ചാമ്പ്യൻ' എന്ന സ്ഥാനം നേടിയത്. മൈക്കിളിന്റെ കവിതയിലെ സർഗ്ഗാൽമകതയും കവിതയുടെ ശൈലിയും ജൂറിയുടെ പ്രത്യേക പ്രശംസയും വിലമതിപ്പും നേടി.
നോവൽ വായിച്ചു വായിച്ച് ഒടുവിൽ അതിൻ്റെ കാലദേശങ്ങളിൽ നമ്മളും പെട്ടു പോവുന്ന ഒരനുഭവം ഉണ്ടാകാറുണ്ട് . കാലങ്ങൾക്ക് ശേഷം അങ്ങനെയൊന്ന് സംഭവിച്ചു
പ്രപഞ്ചത്തിന്റെ പിറവിയിൽ എഴുതാനുള്ള വെളുത്ത ചോക്ക് മലയും, കറുത്ത പാറ പോലെയുള്ള
രാത്രിയുടെ നെഞ്ചിൽ നിശ്ശബ്ദത ഒരു വാതിലായി തുറന്നപ്പോൾ ഞാൻ കണ്ടത്. മുഖമില്ലാത്ത ചില പരിചയങ്ങൾ. അവർ വന്നത് കാറ്റിന്റെ ശബ്ദത്തിൽ അല്ല അല്ലെങ്കിൽ മിന്നലിന്റെ പ്രകാശത്തിൽ അല്ല നിശ്ശബ്ദതയുടെ ഉള്ളിൽ ഒരുതരം ഓർമ്മയില്ലാത്ത ഓർമ്മയായി.
മൈലാഞ്ചി മണമുള്ള മൊഞ്ചത്തി പെണ്ണേ മറക്കുട ചൂടിയ മണവാട്ടി പെണ്ണേ മൈലാഞ്ചി കൈകൾ കൊണ്ട് മുഖം മറച്ചു നീ എൻ മണിയറ പടിവാതിൽ ചാരിടുമ്പോൾ കാർമുകിൽ കാട്ടിലെ പൊൻ ചിരാതം പോൽ നീ നീല നിലാവിൽ കുളിച്ചു നിന്നു
ഞാനെങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കത്തിയോടും കഠാരയോടും ചോദിക്കരത്. അതെന്റെ പ്രിയപ്പെട്ടവളോട് ചോദിക്കണം. രണ്ട്
നിങ്ങള്‍ക്കൊരു കയ്യൊപ്പ് വേണമായിരുന്നു, രേഖകളില്‍ പടര്ന്നുനില്ക്കുന്ന ജീവന്റെ ഒരടയാളം. ഞാന്‍ പറഞ്ഞത് സത്യമായിരുന്നു,
ഒരു മഹാ യുദ്ധത്തി ലീടനെഞ്ചു പിടയുമീ ഗതി കെട്ട മണ്ണിന്റെ കാലം ! മനുഷ്യന്റെ യാഭിലാഷ നിനവുകൾ തകരുന്ന - തറിയാത്ത പകയുടെ കാലം !
ഉത്സവത്തിന്റെ അലയടികള്‍ എങ്ങും ഇരമ്പിയാര്‍ത്തു. അമ്പലപ്പരിസരം ശബ്ദമുഖരിതമായി. വച്ചുവാണിഭക്കാര്‍ ഓരോരുത്തരായി അവിടേയ്ക്കു പൊഴിഞ്ഞു വരാന്‍ തുടങ്ങി. അവര്‍ക്ക് നാട്ടാനുള്ള മുളംതൂണുകളും വിപണനവസ്തുക്കള്‍ നിരത്താനുള്ള പലകകളും പടുതായും മറ്റനുബന്ധസാമഗ്രികളും നിരന്നു കഴിഞ്ഞു. വലിയ കോളാമ്പികളാണ്, കരക്കാര്‍ക്കു മുഴുവന്‍ പാട്ട് കേള്‍ക്കത്തക്കവിധം മരത്തിന്റെ കൊമ്പിലും തൂണുകള്‍ കുഴിച്ചിട്ട് അതിന്റെ മണ്ടയ്ക്കുമെല്ലാം കെട്ടിവച്ചിട്ടുണ്ട്. അതിലൊന്ന് അമ്പലത്തിനു പിറകിലേക്ക് കോളനിക്കാര്‍ക്ക് നന്നായി കേള്‍ക്കാന്‍ പാകത്തില്‍
ശ്രീമതി ജെയിൻ ജോസഫ് എഴുതി കഴിഞ്ഞ ഡിസബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച "എംപ്റ്റി നെസ്റ്റ് "എന്ന ചെറുകഥ വായിച്ചപ്പോൾ അനുഭവപ്പെട്ട വിങ്ങൽ ഇപ്പോഴും ഉള്ളിലുണ്ട്. ഈ അടുത്ത കാലത്ത് വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവുംഹൃദയസ്പർശിയായൊരു കഥയാണിതെന്ന് നിസ്സംശയം പറയാൻ കാരണങ്ങൾ ഏറെയാണ്. "അകൽച്ചയില്ലാത്തൊരു അടുപ്പമില്ലായ്മ" ഈ ഒരൊറ്റ വിശേഷണത്തിൽ തന്നെയുണ്ട് കഥയുടെ മുഴുവൻ കാതലും! ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ ദീപയെന്ന അമേരിക്കൻ മലയാളിവീട്ടമ്മയുടെ ജീവിതം മനോഹരമായ കൈയൊതുക്കത്തോടെ വരച്ചുകാട്ടുമ്പോൾ അത് എന്നിൽ നിന്നും ഒട്ടും ദൂരത്തല്ല എന്ന് തിരിച്ചറിയുന്നു
"വല്യേച്ചിക്ക് പിന്നേം ഗർബം ആണോന്നു ആ കമലേച്ചി എന്നോട് ചോദിച്ചു.. ഇത് ഗർബം ആണോ?" സ്കൂളിൽ പോയി വന്ന അനുജത്തി അല്പം വീർത്തു നിൽക്കുന്ന എന്റെ വയറിലേക്ക് വിരൽ ചൂണ്ടി സൂക്ഷിച്ച്നോക്കി ചോദിച്ചു. "എന്നിട്ട് നീ എന്താ പറഞ്ഞെ?" "അത് പെറ്റു കിടന്നപ്പോ ഉള്ള നാര ങ്ങാവെള്ളം മുഴുവൻ കുടിച്ചിട്ടാണ് എന്നാ ഞാൻ പറഞ്ഞെ." നാരങ്ങാ മിഠായി കടിച്ചു പൊട്ടിച്ച് കുണുങ്ങിച്ചിരിച്ചു കൊണ്ട് വലിയ കണ്ണുകൾ ഒന്ന് കൂടി
ഡാലസിലെ ആ വൈകുന്നേരം അസാധാരണമായിരുന്നു. മഞ്ഞ് നിശ്ശബ്ദമായി വീഴുകയായിരുന്നു—ആകാശത്തിൽ നിന്ന് പതിക്കുന്ന ഓരോ തുള്ളിയും ഭൂമിയെ സ്പർശിക്കുന്നതിനു മുമ്പ് ലോകത്തെ മുഴുവൻ ഒരു നിശ്ശബ്ദതയിലേക്കു നയിക്കുന്നതുപോലെ. ഓഫീസ് മുറിയിലെ ജനാലക്കൽ നിന്ന് പുറത്തേക്ക് നോക്കിനിൽക്കുമ്പോൾ, ആ വെളുത്ത ശൂന്യതയിൽ രവിക്ക് സ്വന്തം മനസ്സിന്റെ ഒരു പ്രതിബിംബം കാണാനായി—സുന്ദരമായെങ്കിലും, എവിടെയോ ഒറ്റപ്പെട്ടത്.
സാറാക്കുട്ടിയും കുട്ടികളും ഉറക്കെ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് പടിക്കെട്ടുകൾ കയറിപ്പോകുന്നത് അച്ചൻ കൗതുകത്തോടെ നോക്കിയിരുന്നു. 'അമ്മാമ്മയ്ക്കു കുഞ്ഞുങ്ങളുമായി നല്ല ഇണക്കമാണല്ലോ ...' അച്ചൻ പറഞ്ഞു.
മകനേ, നിനക്കുവേണ്ടി,
ജോസൂട്ടി മുഴുവനായും വെളുത്ത തൻ്റെ തലമുടിയിലുഴിഞ്ഞുകൊണ്ട് പ്ലാസ്റ്ററിട്ട വലതുകാൽ മറ്റൊരു സ്റ്റൂളിട്ട് അതിലേക്ക് കയറ്റി വച്ച് ചാരുകസേരയിൽ ചാരിക്കിടന്നു.
"എനിക്ക് ഒരു ഫോട്ടോ തരുമോ? അമ്മയെ കാണിക്കാനാ " വർഷങ്ങൾക്കു മുൻപ് എറണാകുളം മഹാരാജാസ് കോളേജിൽ B.A മലയാളം ക്ലാസ്സിൽ വെച്ചുണ്ടായ
വെട്ടിക്കോട്ടെ മണ്ണിൽ ഇന്ന് പാമ്പ് മാത്രം അല്ല ഇളകുന്നത്, ഭൂമിയും വേരുകളും മറവിയും.
ആത്മകഥകൾ എന്നോ അനുഭവക്കുറിപ്പുകൾ എന്നോ ഒക്കെ വിളിക്കാവുന്ന കൃതികൾ മലയാളത്തിലും മറ്റ് ഭാഷാസാഹിത്യങ്ങളിലും ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. അവകളിൽ മിക്കതും ഒരാളുടെ ബയോഡാറ്റയുടെ ഒരുനിലവാരത്തിലോ ചിലപ്പോൾ അൽപ്പം കൂടി ഉയർന്ന് അയാളുടെ കാഴ്ചപ്പാടുകളുടെ ഒരു പ്രഖ്യാപനം എന്ന നിലയിലോ ജനഹൃദയങ്ങളിൽ സ്ഥാനം നേടുന്നുമുണ്ട്. സമകാലീന ജീവിത പരിസരങ്ങളുടെ നേർചിത്രം എന്നനിലയിലുള്ള ഒരാളുടെ അനുഭവങ്ങൾ സമകാലികരായ മറ്റുള്ളവരുടെയും അനുഭവങ്ങളുടെ സമാന ചിത്രങ്ങൾതന്നെയാണ് പങ്കു വയ്ക്കപ്പെടുന്നത് എന്നതിനാൽ ഈ ശാഖയിലുള്ള രചനകൾ വ്യാപകമായിസ്വീകരിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കേരളത്തിനും മലയാള ഭാഷയ്ക്കും ഏറ്റവും മൂല്യവത്തായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നുവല്ലോ റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്: മതപ്രചരണത്തിനായി ഇവിടെ വന്ന് ഭാഷ
മുന്‍പൊക്കെ ഈ കുശവന്‍കുന്നില്‍ എന്ത് ആരവങ്ങളും ആള്ക്കൂട്ടവുമായിരുന്നെന്നോ? അന്നിവിടെ എന്നും ഉത്സവം പോലെയായിരുന്നു, അല്ല സമ്പന്നതയുടെ ഉത്സവം തന്നെയായിരുന്നു. ഇന്ന് അതെല്ലാം ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുന്നു. ആ നല്ലകാലത്ത് ഇവിടെ ഒത്തിരി കുടുംബങ്ങള്‍ കുലത്തൊഴില്‍ ചെയ്യുകയും നന്നായി ജീവിക്കുകയും ചെയ്തിരുന്നു. ഇന്ന് ഞാനൊഴികെ മറ്റെല്ലാവരും ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. ആളുകള്‍ കൂടുന്നയിടങ്ങള്‍ എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞ് എത്തുന്നവരെല്ലാം അന്നിവിടെയും വന്നിരുന്നു. പീപ്പിയും കളിത്തോക്കും ബലൂണും മ
വളവു തിരിയുന്നിടത്ത് കുറച്ച് കനത്തിൽ ചരിച്ച് കോൺക്രീറ്റിടാൻപറയണം.അല്ലെങ്കിൽമഴവെള്ളം ഒലിച്ചിറങ്ങി അവിടം പെട്ടെന്ന് കുഴിയാകും " പി.ഡബ്ല്യു.ഡി യിൽ നിന്നും വിരമിച്ച് നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും തലയിട്ട് നടക്കുന്ന 'കീരി എന്ന് വിളിപ്പേരുള്ള ശ്രീകുമാരൻ നായർ തൻ്റെ പരിചയസമ്പത്തിൻ്റെ പൊതിക്കെട്ട് അഴിച്ച് ശബ്ദസന്ദേശങ്ങളായി പതുക്കെ വിളമ്പുവാൻ തുടങ്ങി.
കാറ്റ് കൊളളുന്നേരം കാറ്റിനോടൊപ്പം കാറ്റായി ചീറിയടിച്ചു. മഴ കൊളളുന്നേരം മഴയോടൊപ്പം മഴയായി പെയ്തിറങ്ങി.
കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പകർപ്പവകാശ വ്യവാഹരങ്ങൾ ഇവയാണ്:
ഇടം വലം കാഴ്ചകൾ കവടി നിരത്തി ഒരു കൈ നോട്ടക്കാരനേയേ ജോതിഷിയേയോ മന്ത്രവാദിയേയോ