2025നവംബർ 30-നാണ്, വീണ്ടും ആനന്ദ് ജോണിനെ കണ്ടത്. രണ്ട് വർഷങ്ങൾക്ക് മുമ്പും ഇതേ സമയത്താണ്, ഇതേ ജയിലായ കാലിഫോർണിയയിലെ സാൻ ക്വന്റിനിൽവെച്ച് ഞങ്ങൾ ആനന്ദിനെ സന്ദർശിച്ചത്. ജയിലിൽവെച്ച് ആദ്യമായി കണ്ട ദിവസം ഓർമ്മയിൽ തെളിഞ്ഞു. അന്ന് ആനന്ദിന്റെ അമ്മ ശശി എബ്രഹാം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരുപാട് ദൂരെ, കാലിഫോർണിയയിലെ മൊട്ടക്കുന്നുകൾ ഉയർന്നുനിൽക്കുന്ന തീർത്തും വിജനമായ തെഹാചാപ്പി എന്ന സ്ഥലത്തേക്കാണ് അന്ന് ഞങ്ങൾ യാത്ര ചെയ്തത്. അത് എ
ഇ.എം ദി വീക്കിലി- ഡിസംബർ 13- യു.ഡി.എഫ് തരംഗം ഒരു സൂചന; ദിലീപ് കേസിൽ ആർക്കാണ് നീതി കിട്ടിയത്?
കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ഇടതു മുന്നണിയുടെ കോട്ടകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയത് യു.ഡി.എഫ് തരംഗം. ബി.ജെ.പിയുടെ എന്‍.ഡി.എ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നേടിക്കൊണ്ട് കേരളത്തില്‍ നില മെച്ചപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷണമൊത്ത അമ്പലം വിഴുങ്ങികളാണെന്ന് തെളിയിച്ചതിന് അയ്യപ്പ ഭക്തരുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ സി.പി.എമ്മിനും സര്‍ക്കാരിനും കൊടുത്ത ചാട്ടവാറടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഹൈലൈറ്റ്. അമ്പലക്കൊള്ളയില്‍ ആവര്‍ത്തിച്ച് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി.എം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ പേരിനുപോലും നടപടിയെടുക്കാത്തതിന് ജനം കൊടുത്ത ബാലറ്റ് പ്രഹരമാണിതെന്നും പറയാം.
2024 ഡിസംബർ പതിമൂന്നിന് രാവിലെ മാൽമോ നഗരം ലാളിത്യമുള്ളൊരു സ്ത്രീയെപ്പോലെ തനിമയോടെനിന്ന് മഴ നനഞ്ഞു. ആകാശം ഇരുണ്ട മേഖങ്ങളിൽ ഒളിച്ചിരുന്നു. എന്റെ മുഖത്തും വസ്ത്രങ്ങളിലും വന്നിരുന്ന മഴത്തുള്ളികൾ താഴേക്ക് ഒഴുകി പോകാതെ വന്നുപതിച്ചിടത്തുതന്നെ ഇരിക്കുകയാണ്.കൈയുറയിട്ട കൈകൊണ്ട് ഞാൻ എന്റെ മുഖത്തുവന്നിരുന്നമഴത്തുള്ളികൾ തുടച്ചു.എനിക്ക് വേദന തോന്നിച്ചു.അപ്പോഴാണ് മഴത്തുള്ളികൾ കുഞ്ഞ് ഐസ് തുള്ളികളാണെന്നുള്ള സത്യം എനിക്ക് മനസിലായത്. മുഖത്ത് തറച്ച ഐസ് തുള്ളികൾ ഉരയുന്നത്തിന്റെ വേദന. ഞങ്ങൾ സാവകാശം റോഡ് മുറിച്ചു കടന്ന് പറ്റിസറി ഡേവിഡിൽ കയറി. പറ്റിസറി എന്നുപറഞ്ഞാൽ അതിവിശിഷ്ടമായ കേക്ക്, പേസ്റ്റ്റീസ് മുതലായ ഡെലിക്കസീസ് ഉണ്ടാക്കിവിൽക്കുന്ന കട എന്നാണ്. പറ്റിസറി ഡേവിഡിൽ ഞങ്ങൾ തലേന്നുംചെന്നതാണ്.. അവിടെനിന്നും കഴിച്ച പലഹാരങ്ങളുടെ രുചിയും, മധുരം കുറച്ചുമാത്രം ചേർത്ത് ഉയർന്ന നിലവാരമുള്ള ചോക്ലേറ്റ് കൊണ്ടുണ്ടാക്കിയ ഹോട്ട് ചോക്ലേറ്റ് മിൽക്കിന്റെ മേന്മയും ഞങ്ങളെ പിന്നെയും അവിടെയെത്തിച്ചുവെന്ന് പറയാമല്ലോ.
നടിയെ ആക്രമിച്ച കേസില്‍ 'സൂത്രധാരനെ' വെറുതെവിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപേര്‍ക്ക് വിധിച്ച ശിക്ഷ അതീജീവിതയെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്. ''എട്ടാം പ്രതിയായ ദീലീപിനെ വെറുതെ വിട്ടപ്പോളേ പ്രതീക്ഷ അവസാനിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ഇതാണോ ജുഡീഷ്യറി..? ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണിത്. ഇത്തരം അനീതികള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ നീതി കൈയ്യിലെടുക്കും...'' എന്നാണ് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിയുടെ ശ്രദ്ധേയമായ പ്രതികരണം.
ചന്ദനചർച്ചിതനായ ഗുരുവായൂരപ്പനെ താണുവണങ്ങുമ്പോഴും ചുറ്റമ്പലത്തിലൂടെ പ്രദക്ഷിണം വെക്കുമ്പോഴും അമ്പലച്ചുമരുകളിലെ ചാരുചിത്രങ്ങൾ കൗതുകത്തോടെ കണ്ടുനിൽക്കുമ്പോഴുമെല്ലാം കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു ഇമ്പമാർന്ന ആ ശബ്ദത്തിൽ പൂന്താനത്തിന്റെ ചിന്തോദ്ദീപകമായ വരികൾ: "കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും, മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ?"
റഷ്യൻ പ്രസിഡന്റ് വളാടിമീർ പുടിൻ ബാല്യത്തിലും കൗമാര്യത്തിലും വളരെ കുസൃതിയും വഴക്കാളിയിയും ആയിരുന്നു . അദ്ദേഹത്തിന്റെ ജന്മനാടായ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വീടിനു ചുറ്റുപാടും അയല്പക്കത്തും ഒരുപാട് കളിക്കൂട്ടുകാർ ഉണ്ടായിരുന്ന പുടിൻ കുട്ടിക്കാലത്തു തന്നെ അവരുടെ നേതാവ് ആയിരുന്നു
ഈ അധ്യായത്തിൽ എന്താണ് ഭക്തി? ആരാണ് യഥാർത്ഥ ഭക്തൻ? എന്ന് വിവരിക്കുകയാണ് ഭഗവാൻ. കാരണം അർജുനന്റെ സംശയങ്ങൾ തീരുന്നില്ല. അദ്ദേഹം മൂന്നാം അധ്യായത്തിലും ചോദിച്ചു. "സാംഖ്യം (ജ്ഞാനമാർഗ്ഗാ വലംബികൾ, ധ്യാനപരന്മാർ) എന്ന മാധ്യമത്തിലൂടെ ചെയ്യുന്ന കർമ്മമോ, സമർപ്പണരൂപത്തിൽ അനുഷ്ഠിക്കുന്ന നിഷ്കാമകർമ്മമോ കൂടുതൽ അഭിലഷണീയം. അർജുനൻ ചോദിക്കുന്നത് യാതൊന്നുകൊണ്ട് ഞാൻ ശ്രേയസ്സിനെ പ്രാപിക്കുമോ അതിനെ മാത്രം നിശ്ചയിച്ച് പറഞ്ഞു തന്നാലും. ഈ അധ്യായത്തിലും ചോദിക്കുന്നു സഗുണ ഭക്തിയാണോ, അതോ അവ്യക്തവും അക്ഷയവുമായ നിർഗുണ ബ്രഹ്മത്തെ ഉപാസിക്കുന്നതോ നല്ലത്? എല്ലാറ്റിലും ഈശ്വരൻ ഉണ്ട്. ഈശ്വരനിൽ എല്ലാം ഉണ്ട് എന്ന് ഭഗവാൻ അർജുനനു വിവരിച്ചുകൊടുത്തിരുന്നു. .എന്നാൽ നമ്മൾ കാണുന്നത് ഈ ലോകമാണ് എന്നാൽ ഈശ്വരനെ കാണുന്നില്ല. ഈശ്വര സാന്നിധ്യം മനസ്സിലാക്കാൻ നമ്മൾ ഭക്തി മാർഗ്ഗം സ്വീകരിക്കണം. അതായത്
സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ശേഷം വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ നോര്‍വേയിലെ ഓസ്ലോയില്‍
പെണ്ണ് മോഷണം ഒരു പുതിയ സംഭവമല്ല. യശ്ശശരീരനായ മുൻ മുഖ്യമന്ത്രി നായനാരുടെ ഭാഷയിൽ പറഞ്ഞാൽ പെണ്ണുണ്ടെങ്കിൽ പെണ്ണ് മോഷണവും ഉണ്ടാകും. പുരുഷൻ ഏകനായിരിക്കുന്നത് കണ്ട് അവനു വേണ്ടി അവന്റെ വാരിയെല്ല് അവൻ പോലും അറിയാതെ ഊരിയെടുത്ത് ദൈവം സൃഷ്ടിച്ചവളെ ചിലപ്പോൾ പുരുഷൻ കട്ട് കൊണ്ട് പോകുന്നു, കൂട്ടിക്കൊണ്ട് പോകുന്നു തട്ടികൊണ്ട് പോകുന്നു, കെട്ടിക്കൊണ്ട് പോകുന്നു, കൂട്ടികൊടുക്കുന്നു. ഞങ്ങൾ എന്താ ചരക്കുകളാണോ ഇങ്ങനെ പൊക്കിക്കൊണ്ട് പോകാൻ എന്ന് പെണ്ണുങ്ങൾ ഇടക്കൊക്കെ ശബ്‍ദം വയ്ക്കുമെങ്കിലും അവർക്ക് ഇത് വരെ പുരുഷനെ പൊക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പൊക്കിക്കൊണ്ട് പോകൽ പുരുഷന്റെ ജന്മാവകാശമായി അവൻ കാണുന്നു. വളർന്നു വരുന്ന പൊടി കൊച്ചന്മാർ വരെ
WHEN I JOINED AIR REPAIR, MY FIRST JOB WAS TO BUILD MOD-ules using drawings. Rumors were doing the rounds then that manufacturing processes such as ours were illegal. However, I was given the reassurance by the management that we were undertaking proper work for Boeing and other airline customers. Not that there was room for questions as one could spot the presence of Boeing employees constantly in the building. As soon as the assignments were completed, the parts were delivered to the nearby Boeing warehouses.
വിശാലമായ നഗരത്തിന്റെ തിളക്കമാർന്ന തിരക്കുകൾക്കിടയിൽ, ‘വെളിച്ചം’ എന്ന പേരിൽ ഒരു യുവതി ജീവിച്ചിരുന്നു. ആ പേരിനെ അന്വർത്ഥമാക്കും വിധം, അവളുടെ സാന്നിധ്യം കലാലോകത്തിന് ഒരു പ്രഭയായിരുന്നു. അവളുടെ കണ്ണുകളിൽ സ്വപ്‌നങ്ങളുടെ തിളക്കവും ചലനങ്ങളിൽ സൗന്ദര്യത്തിന്റെ താളവും നിറഞ്ഞു നിന്നു. അദ്ധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയുമാണ് അവൾ ആ വെളിച്ചം നേടിയെടുത്തത്. എന്നാൽ, ആ നഗരത്തിലെ ഇരുണ്ട ഇടനാഴികളിൽ, 'നിഴൽ' എന്ന് വിളിക്കപ്പെടുന്ന ഒരു ശക്തിയും നിലനിന്നിരുന്നു. നിഴലിന് പണത്തിന്റെ തിളക്കവും സ്വാധീനത്തിന്റെ മനോബലവും ഉണ്ടായിരുന്നു. അവരുടെ മുന്നിൽ നിയമപുസ്തകങ്ങൾ പോലും നേർത്ത കടലാസുകൾ പോലെ പറന്നുപോകുമായിരുന്നു. അവരുടെ വിശ്വാസം ഒന്നുമാത്രം: ഈ ലോകത്ത് എല്ലാത്തിനും ഒരു വിലയുണ്ട്.
ട്രാഫിക് ബ്ലോക്കുകളെ മതിമറന്ന് സ്നേഹിക്കാൻ പഠിപ്പിച്ചത് ഭാവഗായകനാണ്. ചെന്നൈ നഗരപ്രദക്ഷിണത്തിനിടെ ഓരോ തവണയും കാർ അണ്ണാശാലൈ റോഡിലെ, ടി നഗറിലെ, അല്ലെങ്കിൽ ജെമിനി സർക്കിളിലെ ട്രാഫിക് ജാമിലോ സിഗ്നലിലോ പെട്ട് നിശ്ചലമാകുമ്പോൾ കൊതിയോടെ ഞാൻ പറയും: "ജയേട്ടാ ആ ഇന്ദുമുഖി.." ചെറുചിരിയോടെ പുറത്തെ പൊരിവെയിലിലേക്ക് നോക്കി സ്റ്റീയറിംഗിൽ പതുക്കെ താളമിട്ട് "ഹർഷബാഷ്പം" പാടും ജയചന്ദ്രൻ. "ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്‌വൂ നീ" എന്ന
മലയാളസിനിമയിൽ ഒരു സൂപ്പർതാരം നടിയെ തട്ടിക്കൊണ്ടു പോയി ബലാസംഗം ചെയ്യാൻ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചതിൽ പിന്നെയാണ് ഭാഷയിൽ ഒരു വാക്കുണ്ടായത് - അതിജീവിത .ഇക്കഴിഞ്ഞ എട്ടുവർഷവും ആ നടിയെ അക്രമിച്ചവർ ശിക്ഷിക്കപ്പെടണം എന്നേ മന:സാക്ഷിയുള്ള ഏതൊരു മലയാളിയും ആഗ്രഹിച്ചിട്ടുണ്ടാവൂ . വൈകി ലഭിക്കുന്ന നീതി നീതിയല്ല എന്ന് നമ്മൾ അസ്വസ്ഥമായിരുന്നതിനൊടുവിൽ വൈകി വന്നത് ഈ അനീതിയാണ് . കുറ്റം ചെയ്ത ആൾ കുറ്റം ചെയ്തു എന്ന് തെളിവില്ലാത്തതിനാൽ അയാൾ കുറ്റക്കാരനല്ല . അപ്പോൾ പിന്നെ കുറ്റം ആരുടേത് ? പരാതിക്കാരിയുടേത് തന്നെ . തെളിയിക്കപ്പെടാത്ത ആരോപണം - തെളിയിക്കും വരെ അത് നുണയാണ് !
ജീവിതത്തിൽ സംഘർഷങ്ങൾ അനുഭവിക്കാത്തവർ വളരെ വിരളമാണ്. അത് ഒന്നോ രണ്ടോ നിമിഷങ്ങൾ ആണെങ്കിൽ പോലും അവ എത്രമാത്രം ഭീകരമാണ്. ഓടുന്ന വണ്ടിയിൽ തീർത്തും നിസ്സഹായയായ ഒരു പെൺകുട്ടി അനുഭവിച്ച പീഡനവാർത്തയും തുടർന്നു വർഷങ്ങൾക്കു ശേഷം വന്ന വിധിയും കേട്ടതേ ഉള്ളു. ഈ വിധിയെ നീതീ കരിക്കാൻ ഒരിക്കലും സാധിക്കില്ല. സത്യം കാലം തെളിയിക്കും എന്ന് വിശ്വാസം. ഇഷ്ടമില്ലാത്ത ഒരാൾ ശരീരത്തിൽ സ്പർശിച്ചാൽ പോലും അത് വല്ലാത്ത ഒരു അസ്വസ്ഥതയാണ്. അപ്പോൾ മണിക്കൂറുകളോളം ഓടുന്ന വണ്ടിയിൽ ആ പെൺകുട്ടി അനുഭവിച്ച അവസ്ഥ... അതിന് കാരണക്കാർ ആയവർ ആരായാലും അർഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതാണ്. അത് ജീവപര്യന്തം തടവായാലും അധികപ്പറ്റാകില്ല.
മറ്റു കായിക ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫുട്ബോളിൽ തങ്ങളുടെ ദേശീയ ടീമിന്റെ മത്സരം കാണാന്‍ ആരാധകർ കൂട്ടത്തോടെ എത്തുന്നതു പതിവാണ്. ലോകകപ്പ് ആണെങ്കില്‍ പറയുകയും വേണ്ട. മറ്റു രാജ്യങ്ങളുടെ കളി കാണാന്‍ എത്തുന്ന വിദേശികളും ഏറെയാണ്. 2026 ലെ ലോക കപ്പില്‍ ടിക്കറ്റ് നിരക്ക് സാധാരണയില്‍ കൂടുതലാണെങ്കിലും ഫുട്‌ബോള്‍ പ്രേമികളുടെ താല്‍പര്യം കുറയാന്‍ ഇടയില്ല. പക്ഷേ, ഇപ്പോള്‍ പല രാജ്യങ്ങളിലേയും ഫുട്‌ബോള്‍ പ്രേമികള്‍ ആശങ്കയിലാണ്. തങ്ങള്‍ക്ക് യാത്രാനുമതി കിട്ടുമോ എന്ന ആശങ്ക ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ട്. ഡൊണാള്‍ഡ് ട്രമ്പ് രണ്ടാമതൊരിക്കല്‍ കൂടി യു.എസ്. പ്രസിഡന്റ് ആയതിനുശേഷം ഒട്ടേറെ രാജ്യക്കാര്‍ക്ക് യു.എസിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില രാജ്യക്കാര്‍ക്ക് പൂ
കുറച്ച് നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അലയൊളികളാണ്. ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യന്മാരുമായി പോലും നേരിട്ട് സ്ഥാനാർത്ഥിയും രാഷ്ട്രീയക്കാരും ബന്ധപ്പെടണം എന്നതിനാൽ വളരെ ശ്രദ്ധയോടെ ഏർപ്പെടേണ്ട ഒരു കാര്യമാണ് ഈ രാഷ്ട്രീയ പ്രവർത്തനം. പലപ്പോഴും വാക്കുകളെ കൊണ്ടോ പ്രവർത്തനങ്ങളെ കൊണ്ടോ പലരെയും വേദനിപ്പിച്ചിട്ടുണ്ടാകാം. ഇങ്ങനെ തെറ്റ് പറ്റിപ്പോയതിനെ വൈകാതെ തിരുത്തി മാന്യമായ ഒരു രീതിയിലേക്ക് രണ്ട് കൂട്ടരും എത്തേണ്ടത് വളരെ അനിവാര്യമാണ്.
പണം, അധികാരം, സ്വാധീനം.. അതിന് മുന്നിൽ പൂവിതൾ പോലെ കൊഴിഞ്ഞു വീഴുന്ന നീതി സംവിധാനങ്ങൾ.. പറയാൻ വന്ന കാര്യം മാങ്കൂട്ടം നാടിനു നൽകിയ ചീത്തപ്പേരിനെക്കുറിച്ചും അയാളെ സഹായിച്ച പുത്തെൻകൂറ്റുകാരെ പുറം ലോകത്തിനു മുമ്പിൽ തുറന്നിട്ട മാധ്യമ പ്രവർത്തകരെ കുറിച്ചുമാണ്. അതിൽ ആദ്യം കൈരളി ടിവിയുടെ അസിത ഷഹീറിനെ കുറിച്ച് തീ പാറുന്ന വാക്കുകളാണ് മലയാളിക്ക് അടുത്തിട അവൾ നൽകിയത്. 'കൂട്ടത്തിലുള്ളവർ മുന്നറിയിപ്പ് തന്നിട്ടും എന്തിനാണ് ഷാഫി നിങ്ങൾ അയാളെ ഈ നാടിൻറെ തലയിൽ കെട്ടിവച്ചത്? പാപത്തിന്റെ പങ്കു പറ്റിയില്ലെങ്കിൽ എന്തിനാണ് അയാളെ ചിറകിനിടിയിൽ കാക്കുന്നത്.' അയാളെ പിന്താങ്ങുന്ന എല്ലാ മനോഭാവകാർക്കും അടിവയറ്റില് കിട്ടിയ തൊഴിയാണ് അസിത ഷഹീർ എന്ന മാധ്യമ പ്രവർത്തകയുടെ നട്ടെല്ല് നിവർത്തിയുള്ള വാക്കുകൾ. ചരിത്രം തിരുത്തക്കുറിച്ച മാധ്യമ ഇടപെടലുകളാണ് രാഹുലെന്ന പോൺ ക്രിമിനലിന്റെ പതനത്തിലേക്ക് നയിച്ചത്.
പുളിയ്ക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാലു ദിവസങ്ങളായി.
അമേരിക്ക 50 മില്യൺ ഡോളർ തലയ്ക്കു വിലയിട്ടിരിക്കുന്ന വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയപ്പെട്ട ഒരു സത്യസായിബാബ ഭക്തനാണ്. അദ്ദേഹത്തിന്റെ ഓഫീസിൽ സത്യസായിബാബയുടെ ഒരു വലിയ ഛായാചിത്രം അലങ്കരിക്കുന്നുണ്ട്. ദൈവിക സംരക്ഷണത്തിനും അനുഗ്രഹത്തിനും നിഷേധാത്മകത അകറ്റുന്നതിനുമായി അദ്ദേഹത്തിന്റെ കൈയ്യിൽ കൈത്തണ്ടയിൽ ചുവന്ന രക്ഷാ സൂത്രം നിരന്തരം ധരിക്കുന്നു. 2005-ൽ വെനിസ്വേലൻ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിൻ്റെ ഭാര്യ സിലിയ ഫ്ലോറസിനൊപ്പം ഇന്ത്യയിലെ പുട്ടപർത്തി ആശ്രമം സന്ദർശിച്ച് ബാബയുടെ അനുഗ്രഹം നേടുകയും സായി ബാബയെ ആത്മീയ വഴികാട്ടിയായും സുഹൃത്തായും കാണുകയും ചെയ്തു.
"എന്താ പിള്ളേച്ചാ, കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നത്?" "ഇതൊരു പടമാണെടോ." "എന്ത് പടം? കാണട്ടെ." "ഇതാ കണ്ടോളൂ." "പിള്ളേച്ചാ, ഇത് 1993 മാർച്ച് 26 ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കെവിൻ കാർട്ടറിന്റെ വിശ്വവിഖ്യാതമായ 'വൾച്ചർ ആൻഡ് ദി ലിറ്റിൽ ചൈൽഡ്' എന്ന ഫോട്ടോഗ്രാഫല്ലേ? ഇതെന്തിനാണ് കൊണ്ടു നടക്കുന്നത്?" "ഇയാൾ ഈ ഫോട്ടോയിലേക്കു സൂക്ഷിച്ചൊന്നു നോ
IN THE EARLY 1970S, FOR THOSE TRAVELLING FROM THE US TO India, the favored embarkation point was New York. In other words, almost every Indian living in various states across the US, whether they were from the west coast, down south or from the land-locked central states would make their way to JFK and take their flight home. The flip side was that most of the immigrants from India, especially those from Kerala, initially settled around New York, New Jersey and Philadelphia. So it was natural to have a majority of flights to India, originating from New York.
ഗീതയുടെ പതിനൊന്നാം അധ്യായം തുടങ്ങുന്നതിനു മുമ്പ് ഇയ്യിടെ ഗീത ജയന്തി ആഘോഷിച്ചപ്പോൾ ചിന്മയ മിഷൻ ഗീതയിലെ അഞ്ചു ശ്ലോകങ്ങളെപ്പറ്റി പറഞ്ഞു. അവ പഞ്ചാമൃതഗീത എന്നറിയപ്പെടുന്നു. വായനക്കാരുടെ അറിവിലേക്കായി അത് ഇവിടെ പങ്കു വയ്ക്കുന്നു. ഗീത ജയന്തി - ഭഗവൻ കൃഷ്ണൻ അർജുനന് ഗീത ചൊല്ലിക്കൊടുത്ത ദിവസം. ഹിന്ദുക്കളുടെ ചന്ദ്രമാസ കലണ്ടർ പ്രകാരം അതു വരുന്നത് മാർഗശീർഷ എന്ന മാസത്തിലെ ശുക്ലപക്ഷത്തിലെ പതിനൊന്നാം ദിവസമാണ്. ഈ വർഷം ഇംഗ്ളീഷ് മാസം ഡിസംബർ ഒന്നാം തിയ്യതി. ശുക്ല ഏകാദശി എന്ന് പറയുന്ന ഈ ദിവസം ഉപവാസത്തിലൂടെ, പ്രാർത്ഥനയിലൂടെ ആത്മീയ ഉണർവുണ്ടാക്കാൻ പുണ്യമാണെന്നു വിശ്വസിച്ചുവരുന്നു. ചിന്മയ മിഷന്റെ വ്യാഖ്യാനപ്രകാരം ഗീതയിലെ പഞ്ചാമൃതങ്ങൾ താഴെ പറയുന്നവയാണ്.
ന്യൂയോർക്കിൽ ഒരു ഇന്ത്യൻ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ അൽബേലി റിതു കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തിയവർ ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കാത്തത് എന്ന ചോദ്യം ആളുകളോട് ചോദിച്ചുകൊണ്ട് പ്രതികരണം പങ്കുവച്ചിരുന്നു. വീഡിയോയിൽ പങ്കെടുത്ത പലരും, ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം ഇല്ലാതാക്കുന്നത് ദൈനംദിന ജീവിത ശൈലിയും സാമൂഹിക സാഹചര്യവും തന്നെയാണെന്ന് തുറന്നു പറയുന്നു. പ്രൊഫഷണലും വ്യക്തിഗതവുമായ ജീവിതം ബാലൻസ് ചെയ്യാനും ഞായറാഴ്ചകളില്‍ സമ്മര്‍ദ്ദങ്ങളില്ലാതിരിക്കുന്നതിനും അമേരിക്കയാണ് നല്ലതെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. സ്വകാര്യതയെ മാനിക്കുകയും ഏത് വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ കഴിയുന്നതിനും
ഒരു പാത്രത്തില്‍ ഉണ്ട്, ഒരു പായില്‍ ഉറങ്ങി, മറ്റ് കലാപരിപാടികള്‍ക്കെല്ലാം അപാര ശുഷ്‌കാന്തിയോടെ ഒന്നിച്ചുണ്ടായിരുന്ന ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തിലിനെ നിഷ്‌കരുണം തള്ളിപ്പറഞ്ഞ് സ്വന്തം തടി രക്ഷിക്കുകയാണ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ അതേ നിമിഷത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്യപ്പെട്ട് ഇരട്ട പ്രഹരത്തിലായിരുന്ന രാഹുലിന് ഷാഫിയുടെ വാക്കുകള്‍ ചങ്കില്‍ തറയ്ക്കുന്നത് തന്നെയാണ്. ''ബ്രൂട്ടസേ നീയും...'' എന്ന ജൂലിയസ് സീസറിന്റെ വാക്കുകള്‍ വീണ്ടും അന്വര്‍ത്ഥമാവുകയാണിവിടെ. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന് ഇന്ന് രാവിലെ അമിത ആത്മവിശ്വാസത്തോടെ പറഞ്ഞ ഷാഫി, കേടിതി വിധി എതിരായതോടെ യു ടേണടിക്കുകയായിരുന്നു. കാരണം രാഹുല്‍ ബന്ധത്തില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് ഷഫി വല്ലാതെ ഭയപ്പെടുന്നു. തന്റെ സഹോദരനാണ്
അമേരിക്കയുടെ അഭാവത്തിന് വലിയ വ്യത്യാസമൊന്നും ഉണ്ടായില്ലെന്ന് ജി-20 ജോഹന്നാസ്ബർഗ് ഉച്ചകോടി വ്യക്തമായി തെളിയിച്ചു. പ്രതിസന്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞെങ്കിലും സ്വന്തം അംഗങ്ങൾക്കുള്ളിലെ വർഷങ്ങളോളം നീണ്ടുനിന്ന പിരിമുറുക്കത്താൽ വലഞ്ഞ ജി 20, കഴിഞ്ഞ വാരാന്ത്യത്തിൽ ഏറ്റവും ശക്തമായ അംഗം അമേരിക്കയുടെ ബഹിഷ്‌കരണത്തെയും എതിർപ്പുകളെയും മറികടന്ന് ബഹുരാഷ്ട്രവാദത്തില്‍ പ്രധാന വിജയം നേടി. ഈ വർഷത്തെ ജി 20 പ്രസിഡന്റ് സ്ഥാനം, ദക്ഷിണാഫ്രിക്കയ്ക്ക്, അമേരിക്കയും അർജന്റീനയും ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളെയും ഒരു സംയുക്ത പ്രസ്താവനയ്ക്കായി ഒന്നിപ്പിക്കാൻ കഴിഞ്ഞു. യുഎസ് ഭീഷണികളെ ധിക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ആ പ്രസ്താവന, ജി 20 യുടെ ഭാവിയെക്കുറിച്ചുള്ള ചോദ്
സീസണൽ ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലു, എല്ലാ പ്രായക്കാരിലും പെട്ടെന്ന് പകരുന്ന ഒരു ശ്വാസകോശ വൈറസ് രോഗമാണ്. ചിലപ്പോൾ ഇത് ലഘുവായിരിക്കും. എന്നാൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ക്രോണിക് രോഗമുള്ളവർ എന്നിവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വാർഷിക ഫ്ലു വാക്സിനേഷൻ ഫ്ലുവിന്റെ വ്യാപനവും അതിന്റെ ഗുരുതരത്വവും കുറയ്ക്കുന്ന ഏറ്റവും ഫലപ്രദവും ശാസ്ത്രീയമായി തെളിയിച്ച പ്രതിരോധ മാർഗമാണ്. വർഷത്തിൽ ഒരിക്കൽ വാക്സിൻ സ്വീകരിക്കുന്നത് രോഗം തടയാനും, ആശുപത്രി പ്രവേശനം കുറക്കാനും സഹായിക്കുന്നു. “Prevention is better than cure” — രോഗം സംഭവിക്കുന്നതിന് മുമ്പ് തടയുന്നത്, അതിനുശേഷം ചികിത്സിക്കുന്നതിലേക്കാൾ നന്നായിരിക്കുമെന്ന് പഴഞ്ചൊല്ല്.
അമേരിക്കയിലെ 25 മില്ല്യൺ കുട്ടികൾക്ക് ഭാവി സമ്പാദ്യത്തിനു വഴിയൊരുക്കുന്ന ‘ട്രംപ് അക്കൗണ്ട്സ്’ എന്ന ദേശീയ പദ്ധതിക്ക് ചരിത്രപരമായ തുടക്കം. ഡെൽ ടെക്‌നോളജിസ് സിഇഒ മൈക്കിള്‍ ഡെല്ലും പത്നി സുസൻ ഡെല്ലും ചേർന്ന് ഇതിലേക്ക് 6.25 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ ഫണ്ട് 25 മില്ല്യൺ കുട്ടികളുടെ ട്രംപ് അക്കൗണ്ട്സിൽ എത്തും. ഓരോരുത്തർക്കും $250 വീതം നിക്ഷേപിക്കാൻ ഈ തുക പര്യാപ്തമാണ്.
ഇ.എം ദി വീക്കിലി- ഡിസംബർ 3- ഫൊക്കാന ജനറൽ ബോഡി മാതൃക - വ്യക്തമായ നിലപാടുകളുമായി സംഘടന
As the three of us, Jacob Chacko, Abraham Mathai and I were nearing graduation, we started getting bitten by an aspirational bug that invariably gets into contact with every Indian student who is about to complete their studies in the US the urge to stay on in this land of endless opportunities. We had begun to love this country and it was but natural we started looking at ways and means to make this our permanent home. The facts of the matter were simple, as were our options. We were here on a student visa. Once we were done with our studies, we had to go back.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ പറഞ്ഞത് ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ്. നീതിബോധമോ മനുഷ്യത്തമോ ഇല്ലാത്ത വെറുമൊരു കത്തി വേഷമാണ് രാഹുല്‍ ഈശ്വറിന്റേതെന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് താരാ ടോജോ അലക്‌സിന്റെ വിമര്‍ശനവും രാഹുല്‍ ഈശ്വരിന്റെ വിശ്വരൂപത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. തത്ത്വചിന്തകന്‍, എഴുത്തുകാരന്‍, അഭിഭാഷകന്‍, പ്രാസംഗികന്‍, ടെലിവിഷന്‍ ആങ്കര്‍, ആക്ടിവിസ്റ്റ് എന്നിങ്ങനെ പല മുഖങ്ങളുള്ള രാഹുലിന്റെ നിലപാടുകള്‍ എന്നും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഇ-മലയാളി മാഗസിൻ : ഡിസംബർ ലക്കം
ആധുനികലോകത്ത് അനുയോജ്യമായ വിവാഹങ്ങളും ആദര്‍ശമുള്ള കുടുംബങ്ങളും കുറയുന്നുവെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. വിവാഹം ദമ്പതികളുടെ ബന്ധമാണ്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രതിജ്ഞാ ബദ്ധവും നിയമപരവുമായ പങ്കാളിത്തം, അവരുടെ പരസ്പര സ്നേഹം, വിശ്വാസം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സുപ്രധാന സംഗതികളും അതില്‍ സംഗമിക്കുന്നുണ്ട്. എന്നാല്‍, ദമ്പതികളും, മക്കളും, മാതാപിതാക്കളും പലപ്പോഴും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന, ഒരു വലിയ ബന്ധുവലയം കുടുംബത്തിലുണ്ടാകും. വലിയ ഉത്തരവാദിത്തവും, കൂട്ടായ തീരുമാനങ്ങളും കുടുംബത്തില്‍ എടുക്കേണ്ടിവരും.
ലോക സിനിമാപ്രേമികളെ ഹർഷോന്മാദത്തിലാഴ്ത്തിയ സൗണ്ട് ഓഫ് മ്യൂസിക്ക് ഇന്നും അവരെ പിന്തുടരുന്നു. അതിലെ നായകൺ ക്യാപ്റ്റൻ വോൺ ട്രാപ്പായി അഭിനയിച്ച ക്രിസ്റ്റഫർ പ്ലൂമർ 2021 ൽ 91ആം വയസിൽ
നക്ഷത്രങ്ങളുടെ പ്രായം നിർണ്ണയിക്കുന്നതിനുള്ള വിവിധങ്ങളായ സാങ്കേതിക വിദ്യകൾ ശാസ്ത്രജ്ഞന്മാർവികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തിയിട്ടാണ് പ്രപഞ്ചോല്പത്തിക്ക് കാരണമായി എന്ന് പറയപ്പെടുന്നബിഗ്ബാങ് സംഭവിച്ചത് 1382 കോടി കൊല്ലങ്ങൾക്ക് മുൻപാണ് എന്ന നിഗമനത്തിൽ അവരെത്തിയത്. ഒരു നൂറ്റാണ്ടിന് മുൻപ് മുതൽ നിലവിലുള്ള ഈ കാലഗണന തെറ്റായിരുന്നുവെന്ന് മുഖത്തു മുണ്ടിട്ടു കൊണ്ട്ഇപ്പോൾ ശാസ്തജ്ഞന്മാർ സമ്മതിച്ചിരിക്കുന്നു പ്രപഞ്ച പ്രായം കണക്ക് കൂട്ടി എടുത്ത അതേ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നോക്കിയപ്പോൾപ്രപഞ്ചത്തെക്കാൾ പ്രായമുള്ള ഒരു നക്ഷത്രത്തെ ഇപ്പോൾ കണ്ടെത്താനായതാണ് പ്രശ്നമായത്
ന്യു ജേഴ്‌സി: ബുദ്ധിമുട്ടുള്ള ഓരോ വിഷയങ്ങളെക്കുറിച്ച് തുറന്ന സംഭാഷണം നടത്തേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെ, നമ്മുടെ വ്യത്യസ്ത കാഴ്ചപ്പാടുകളും, വികാരങ്ങളും വെളിപ്പെടുത്തുന്നതിനും, വ്യക്തിഗത വളർച്ച, നവീകരണം, എന്നിവ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു. അങ്ങനെ ഈ വിലമതിപ്പ് വളർത്തിയെടുക്കാൻ, തുറന്നതും ജിജ്ഞാസയുള്ളതുമായ ഒരു മാനസികാവസ്ഥയോടെ നമ്മൾ ബുദ്ധിമുട്ടുള്ള സംഭാഷണങ്ങളിലേക്ക് പോകുക. സാധാരണയായി, അത്തരമൊരു സംഭാഷണത്തിൻ്റെ പ്രധാന ലക്ഷ്യംതന്നെ ഒരു പരിഹാരത്തിൽ എത്തിച്ചേരുക എന്നതാണ്. അതുകൊണ്ട് നമ്മൾ രണ്ടുപേരും സംതൃപ്തരാണെന്ന് മനസ്സിലാക്കാൻ സംഭാഷണത്തിൻ്റെ തുടക്കം മുതൽ ഒരുമിച്ച് പ്രവർത്തിക്കുക. അങ്ങനെ ഇവിടെ
ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലാണ് മയാമിയിലെ ഫോർട്ട് ലോഡർഡേലിൽ 2026 ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന കെസിസിഎൻഎ കൺവെൻഷൻ. അതുകൊണ്ടുതന്നെ, ഈ മഹാസമ്മേളനം പ്രവാസിമലയാളികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഷിക്കാഗോയിൽ അരങ്ങേറിയ കിക്ക്‌ഓഫ് ചടങ്ങിന് പിന്നാലെ, കമ്മിറ്റികളുടെ തീവ്രമായ തയ്യാറെടുപ്പുകളും ആവേശജനകമായ റെക്കോർഡ് റൂം ബുക്കിംഗുകളും ഈ കൺവെൻഷൻ ഒരു പുതുചരിത്രമാകുമെന്ന് സൂചിപ്പിക്കുന്നു. ബീച്ചിന്റെ അരികെ ഉയർന്ന് നിൽക്കുന്ന ഒംനി ഹോട്ടലിൽ പുതുമയുടെ സുഗന്ധം പരത്തി ഒരുക്കുന്ന ആഡംബര സൗകര്യങ്ങളും ഫ്ലോറിഡയിലെ ഏറ്റവും വലിയ
summer, we had the opportunity to work as much as we were both willing to and able to. The general plan of action during these long days was to earn also for the lean winter months when the nights were much longer than the days. I worked at the food station from 8 am to 5 p.m. Here, I also ate breakfast and lunch. I would make myself a sandwich and head directly to my evening job. There was a monorail connectivity from Seattle Center to downtown and Bon Marche was only a block away from the station. My evening work was from 6:00 p.m. to 1:30 a.m. Then we would walk to our apartment which was about a mile away. We would not go to bed immediately but spend the next couple of hours fixing up the place.
ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങൾ ആയ ധർമേന്ദ്രയും അമിതാബച്ചനും തൊള്ളായിരത്തി അറുപതുകളിൽ സിനിമയിൽ എത്തിയത് മുതൽ പരിചയക്കാരും ചെറിയ സുഹൃത്തുക്കളും ആയിരുന്നു എങ്കിലും എഴുപത്തി അഞ്ചിൽ ഹിന്ദി സിനിമയിലെ ഹിറ്റ് മേക്കർ രമേശ് സിപ്പി സംവിധാനം ചെയ്തു ഇന്ത്യ ഉപ ഭൂകണ്ഡം കഴിഞ്ഞു ഇന്റർനാഷണൽ സൂപ്പർ ഹിറ്റായ ഷോലെയിൽ തുല്യ പ്രാധാന്യം ഉള്ള നായക വേഷത്തിൽ അഭിനയിച്ചതോടു കൂടി ഇരുവരും വേർപിരിയാൻ പറ്റാത്ത കൂട്ടുകാർ ആയി മാറി വീരു എന്നും ജയ് എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾ ആയി ഈ സിനിമയിൽ അഭിനയിച്ച ഇരുവരും ഈ ചിത്രം റീലീസ് ആയ എഴുപത്തി അഞ്ചിനു മുൻപ്
ഇമോജികളെ ദൃശ്യഭാഷയായി കണക്കാക്കാം. ഇപ്പോൾ വാക്കുകളേക്കാൾ സോഷ്യൽ മീഡിയയെ ഇമോജികൾ കയ്യടക്കിയിരിക്കുന്നു. മുഖപുസ്തകങ്ങളിൽ ഈ മുഖങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. മുഖപരിചയം ഇല്ലാത്തവർ നമ്മെ വട്ടം കറക്കുന്നത് സ്വാഭാവികം. ചിലപ്പോൾ അയക്കുന്ന ആൾ ഉദ്ദേശിച്ച അർത്ഥമല്ല ഈ മുഖങ്ങൾ നൽകുക. എനിക്ക് ഈ ഭാഷ വലിയ വശമില്ല അതുകൊണ്ട് ഉപയോഗിക്കാറുമില്ല. എന്നാൽ ഇയ്യിടെ മുഖപുസ്തകത്തിൽ പരിചയപ്പെട്ട ഒരു സ്ത്രീ, സുന്ദരിയായ സ്ത്രീ ഒരു ഇമോജി അയച്ചത് എനിക്ക് മനസ്സിലായില്ല. അത് എന്താണെന്ന് അവരോട് ചോദിച്ചപ്പോഴാണ് ഈ ഇമോജികൾ എത്ര നിഷ്കളങ്കരാണെന്നു മനസ്സിലായത്. അവർക്കും അറിയില്ല. അവർ പറഞ്ഞു കയ്യിൽ കിട്ടുന്നത് ഇടുമെന്നു. സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്നതിൽ നിഷ്കർഷത പുലർത്തുന്ന ഞാൻ അവരെ മാഡം എന്ന് സംബോധന ചെയ്തു. അവർ അതിനു ഒരു ചോദ്യചിഹ്നം അയച്ചു. അവരുടെ പേര് സുജ കൃഷ്ണകുമാർ (യഥാർത്ഥ പേരല്ല) ഞാൻ അവരെ മിസ്സിസ് കൃഷ്ണകുമാർ എന്ന് വിളിക്കട്ടെ എ