രണ്ട് പെൺകുട്ടികളുടെ അച്ഛൻ (കഥ: ശ്രീകുമാര്‍ ഭാസ്കരന്)
“ഹലോ. ഗിരീഷ് കുമാർ, കാവുള്ളത്തിൽ”
വർഷങ്ങൾക്ക് ശേഷം കണ്ട എന്റെ സുഹൃത്തിനെ ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവൻ ആര്യഭവന്റെ ഫാമിലി റൂമിലെ ഒരു മൂലയിൽ ആരേയും ശ്രദ്ധിക്കാതെ ഒറ്റക്കിരുന്നു സാവകാശം ചായ കുടിക്കുകയായിരുന്നു.
ശബ്ദംകേട്ട് അവൻ തലഉയർത്തി നോക്കി. ഒരു നിമിഷം അവന്റെ മുഖത്ത് സംശയം നിഴലിച്ചു. പിന്നെ അത്ഭുതത്തോടെ വിളിച്ചു.
“എടാ അളിയാ”