മൃത്യു (ടാഗോറിന്റെ *'Death'* എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ: സനീഷ് സജീബ്)
ജീവിതമെന്ന മഹാകാവ്യത്തിൻ്റെ അവസാന ഈരടി,
മരണം, എൻ്റെ മരണമേ, വരൂ എന്നോട് വന്ന് അടക്കം പറയൂ!
ഋതുഭേദങ്ങൾക്കിടയിൽ ഞാൻ നിന്നെ നോട്ടമിട്ടിരുന്നു;
നിനക്ക് വേണ്ടിയാണല്ലോ ഞാനെൻ്റെ വാഴ്ചകളും വീഴ്ചകളും വിളക്കിച്ചേർത്തത്.
നിരന്തരം,
ഞാനായതും, എനിക്കുള്ളതും, എൻ്റെ മോഹവും, സർവ്വോപരി എൻ്റെ മുക്തിയും നിൻ്റെ രഹസ്യകവാടത്തിനുള്ളിൽ തപസ്സനുഷ്ഠിക്കാൻ പുറപ്പെട്ടു.