Image

ആരോപണങ്ങൾ പ്രതിരോധിക്കാൻ കാശ് പട്ടേൽ കീഴ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നു എഫ് ബി ഐ രേഖകൾ (പിപിഎം)

Published on 16 September, 2026
ആരോപണങ്ങൾ പ്രതിരോധിക്കാൻ കാശ് പട്ടേൽ കീഴ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നു എഫ് ബി ഐ രേഖകൾ (പിപിഎം)

ഇന്റർനെറ്റിൽ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ തന്റെ കീഴിൽ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെട്ടു എന്നാരോപണം. വഴിവിട്ട പെരുമാറ്റവും അമിത മദ്യപാനവും ആരോപിച്ചു എന്നതിന്റെ പേരിൽ 'ദ അറ്റ്ലാന്റിക്ക്' പത്രത്തിനെതിരെ $250 മില്യൺ നഷ്ടപരിഹാര കേസ് കൊടുത്ത പട്ടേൽ കീഴിൽ ജോലി ചെയ്യുന്നവരെ കൊണ്ടു തന്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാൻ ശ്രമം നടത്തിയെന്ന ആരോപണം ഉയർന്നത് സെപ്റ്റംബർ 10നു ഏജൻസി സുതാര്യതയ്ക്കു വേണ്ടി പുറത്തു വിട്ട രേഖകൾ വന്ന ശേഷമാണ്.

എഫ് ബി ഐ അസിസ്റ്റന്റ് ഡയറക്‌ടർ ഫോർ പബ്ലിക് അഫെയേഴ്സ് ബെൻ വില്യംസനോട് തന്നെ മന്ദബുദ്ധിയെന്നു വിശേഷിപ്പിക്കുന്ന ഒരു ട്രോളിനു മറുപടി നൽകാൻ പട്ടേൽ ആവശ്യപ്പെട്ടതായി ആ രേഖകളിൽ തെളിയുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുന്ന ഒരു അക്കൗണ്ടിലാണ് ആ പരാമർശം ഉണ്ടായതെന്നു വില്യംസൺ മറുപടി നൽകി. 400 പേരുടെ പ്രതികരണങ്ങളിൽ നിന്നാണ് അതു വന്നത്. "അതിൽ ഇടപെട്ടാൽ താങ്കളുടെ പ്രതിച്ഛായക്കു കളങ്കമേൽക്കും," വില്യംസൺ പറഞ്ഞു.  

എഫ് ബി ഐ യുടെ നേട്ടങ്ങൾ നിരത്തി അതിനെ നേരിടണമെന്നു പട്ടേൽ പക്ഷെ വാശി പിടിച്ചു. എപ്‌സ്റ്റീൻ ഫയലുകളിൽ ചിലതു കാണാതായതിനെ ചൊല്ലിയുള്ള വിമർശനം ആളിക്കത്തുമ്പോഴാണ് ഇതൊക്കെ നടന്നത്.

Kash Patel Ordered Staff To Rebut Trolls 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക