Image

പെണ്‍കുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; സെപ്റ്റംബര്‍ 15-ന് കേസില്‍ പ്രാഥമിക വാദം

പി പി ചെറിയാന്‍ Published on 10 September, 2026
പെണ്‍കുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; സെപ്റ്റംബര്‍ 15-ന് കേസില്‍ പ്രാഥമിക വാദം

പെന്‍സില്‍വാനിയ: പെണ്‍കുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുഞ്ഞിനോട് താന്‍ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് പ്രതിയുടെ മൊഴി. പെന്‍സില്‍വാനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്.

31കാരനായ വിന്‍സെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാള്‍ക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങള്‍ ചുമത്തി. 10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15-ന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ നടക്കും.

കൈകള്‍ക്കും കാലുകള്‍ക്കും വാരിയെല്ലുകള്‍ക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈല്‍ഡ് അബ്യൂസ് വിഭാഗം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തുടക്കത്തില്‍ വീട്ടിലെ പൂച്ച ചാടിയതിനെ തുടര്‍ന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. എന്നാല്‍ പരുക്കുകളുടെ തീവ്രത വിശദീകരിക്കാന്‍ ഇയാള്‍ക്കായില്ല. പിന്നീട്, കുഞ്ഞിനോട് താന്‍ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യരുതെന്ന് കുടുംബാംഗങ്ങള്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിയുടെ അമ്മ പോലീസിനോട് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക