Image

ലോകമൊട്ടാകെ വ്യാപിക്കുന്ന വിദ്വേഷം തടയണമെന്നു മത നേതാക്കൾ (പിപിഎം)

Published on 30 August, 2026
ലോകമൊട്ടാകെ വ്യാപിക്കുന്ന വിദ്വേഷം തടയണമെന്നു മത നേതാക്കൾ (പിപിഎം)

വിദ്വേഷം അതിരുകൾ കടന്നു ലോകമൊട്ടാകെ വ്യാപിക്കയാണെന്നു വിവിധ മത നേതാക്കൾ ശനിയാഴ്ച്ച ന്യൂ യോർക്കിൽ പറഞ്ഞു. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന 'ഒരു ലോകം, ഒരു മാനവികത' പരിപാടിയിൽ സംസാരിച്ച ഹിന്ദു, ക്രിസ്ത്യൻ, യഹൂദ, മുസ്‌ലിം നേതാക്കൾ യുദ്ധങ്ങളും അഭയാർഥി പ്രവാഹവും സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന ആഘാതവും ചൂണ്ടിക്കാട്ടി. ചർച്ചകളും കാരുണ്യവും മനുഷ്യൻ പങ്കു വയ്ക്കുന്ന അന്തസും ആവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് മുഖ്യാതിഥിയായ പരിപാടിയിൽ മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നായി 180 മതനേതാക്കൾ പങ്കെടുത്തു.

വേൾഡ് കൗൺസിൽ ഓഫ് റിലീജിയസ് ലീഡേഴ്‌സ് സ്ഥാപക സെക്രട്ടറി ജനറൽ ബാബാ ജെയിൻ ഈ നേതാക്കളുമായി നടത്തിയ ചർച്ചകളിൽ നിന്നു ഉരുത്തിരിഞ്ഞ പ്രവർത്തന പരിപാടിയെ കുറിച്ചു സംസാരിച്ചു. "വിശ്വാസത്തിനു മുറിവുണക്കാനും ഒത്തുതീർപ്പുണ്ടാക്കാനും ഉത്തേജനം നൽകാനുമുള്ള കഴിവുണ്ട്. എന്നാൽ മതം പലപ്പോഴും വിഭജിക്കാനും മാറ്റി നിർത്താനും അക്രമത്തെ ന്യായീകരിക്കാനും ഉപയോഗിക്കുന്നു എന്നതാണ്  ദുഖകരമായ സത്യം."

സ്വന്തം സമുദായം ഉപയോഗിക്കുന്ന വാക്കുകളും പഠിപ്പിക്കുന്ന കാര്യങ്ങളും അവരുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രീതിയും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. "വിദ്വേഷത്തെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്നത് നമുക്ക് തടയണം. മനുഷ്യത്വം ഇല്ലാതാക്കാൻ മതത്തെ ഉപയോഗിക്കാൻ പാടില്ല. അന്തസിനെ നശിപ്പിക്കാനും ഉപയോഗിക്കരുത്. വ്യത്യസ്‍തമായി ചിന്തിക്കുന്നവർക്കൊപ്പവും ഒത്തു പോകാൻ കഴിയുമെന്നു നമ്മൾ പഠിപ്പിക്കണം."

ഈ കൂട്ടായ്മയുടെ വിജയം വിലയിരുത്തുന്നത് ഇവിടന്നു പിരിഞ്ഞ ശേഷം നമ്മൾ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നു ഇമാം ഷെരീഫ് പറഞ്ഞു. "നമ്മൾ കൂടുതൽ അഗാധമായ സൗഹൃദങ്ങൾ സ്ഥാപിക്കയും കൂടുതൽ ധൈര്യം നേടുകയും ചുമതലകൾ പങ്കിടുകയും ധൈര്യമായി പ്രവർത്തിക്കയും ചെയ്താൽ ഒരു പക്ഷെ നമുക്ക് മഹത്തായ തുടക്കം കുറിക്കാൻ കഴിഞ്ഞേക്കും."

ഐക്യം ഭിന്ന ചിന്തകൾക്കപ്പുറമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസം നിലനിർത്താൻ വിദ്വേഷം ആവശ്യമില്ല."

റെവറന്റ് തോൺ പറഞ്ഞു: "ആരെയാണ് വെറുക്കേണ്ടത്, ആരെയാണ് ഭയപ്പെടേണ്ടത്, കുറ്റപ്പെടുത്തേണ്ടത്, ഒഴിവാക്കേണ്ടത് എന്നൊക്കെ ആളുകളെ പഠിപ്പിക്കയാണ്. എന്നാൽ ഈ കൂട്ടായ്മ വൈ വ്യത്യസ്തമായ സന്ദേശം നൽകുന്നു. 
 
"നമ്മുടെ മതങ്ങൾക്കും രാഷ്ട്രീയത്തിനും ഭൂപടങ്ങൾക്കും എല്ലാം ഉപരിയായി നമ്മളെല്ലാം ദൈവത്തിന്റെ മക്കളാണ്."

ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ടെന്നാണ് യഹൂദ മതം പഠിപ്പിക്കുന്നതെന്നു റാബി ബ്ലൂമെന്താൾ പറഞ്ഞു. "നമ്മൾ എല്ലാവരും തുല്യരാണ്. മൂല്യമുള്ളവരാണ്. കാരണം, ദൈവം നമ്മളെ നോക്കുമ്പോൾ കണ്ണാടിയിൽ നോക്കുന്നത് പോലെയാണ്."

രക്ഷാ ബന്ധൻ ദിനത്തിൽ നടന്ന പരിപാടിയിൽ രാഖി കെട്ടുന്നത് കരുതലിന്റെയും സുരക്ഷയുടെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും പ്രതീകമായി അവതരിപ്പിച്ചു. കുടുംബം, സമൂഹം എന്നിവയ്ക്കൊക്കെ അപ്പുറം എത്തുന്ന ബന്ധങ്ങൾ സ്ഥാപിക്കാൻ അതു ചെയ്യാൻ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു.

ചടങ്ങിൽ അംഗീകരിച്ച പ്രഖ്യാപനത്തിൽ അഞ്ചു കാര്യങ്ങൾ മത നേതാക്കൾ ഉറപ്പു നൽകി. സ്വന്തം മതം പഠിപ്പിക്കുന്ന കാര്യങ്ങളും നടപ്പാക്കുന്ന കാര്യങ്ങളും പരിശോധിക്കണം. മതത്തിനും സംസ്കാരത്തിനും അപ്പുറം കടന്നു ബന്ധങ്ങൾ സ്ഥാപിക്കണം. ആളുകൾ അക്രമത്തിനു ഇരയാവുമ്പോൾ എതിർത്തു സംസാരിക്കണം. സ്വന്തം സമുദായത്തിന്റെ തെറ്റ് തിരുത്തുമ്പോൾ മാത്രമേ സമാധാനം ഉണ്ടാവൂ.

Faith leaders warn of rising global hate 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക