
യുഎസിൽ 1.2 മില്യൺ ഗ്രീൻ കാർഡ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഒരു ഇന്ത്യൻ ജീവനക്കാരനു ഗ്രീൻ കാർഡ് കിട്ടാൻ 179 വർഷം വരെ കാത്തിരിക്കേണ്ടി വരും.
നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്.
ചൈനക്കാർക്ക് 25 വർഷം കൊണ്ടു കിട്ടാവുന്ന ഗ്രീൻ കാർഡിനാണ് ഇന്ത്യക്കാർ 179 വർഷം കാത്തിരിക്കേണ്ടി വരുന്നത്.
അപേക്ഷകൾ കുന്നുകൂടുമ്പോൾ പരമാവധി അനുവദിച്ചിട്ടുള്ള എണ്ണം കടന്നു പോകുന്നു. ഓരോ രാജ്യത്തെയും അപേക്ഷകർക്ക് അനുവദിച്ചിട്ടുള്ളത് 7% മാത്രമാണ്. അപേക്ഷകൾ കൂടുമ്പോൾ കാലതാമസവും വർധിക്കും.
ഏറ്റവും നീണ്ട കാത്തിരിപ്പു ഇബി-2 വിഭാഗത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അസാധാരണ വൈദഗ്ധ്യമുള്ള ജീവനക്കാർക്കുള്ള രണ്ടാം മുൻഗണനാ വിസയാണിത്. ഒന്നാം മുൻഗണന വരുന്ന ഇബി-1 വിഭാഗത്തിൽ നാലോ അഞ്ചോ വർഷം കൊണ്ട് ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാം.
മൂന്നാം വിഭാഗത്തിലാണെങ്കിൽ ഇന്ത്യക്കാർക്ക് 38 വർഷം വേണം, ചൈനക്കാർക്കു 7 വർഷവും.
Indian workers seeking US green cards could face 179-year wait