Image

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ പരാജയപ്പെട്ടു; ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

Published on 17 August, 2026
 എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ പരാജയപ്പെട്ടു; ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ പ്രാഥമിക ലഹരി പരിശോധനയില്‍ പരാജയപ്പെട്ടു. പ്രാഥമിക സ്‌ക്രീനിങ്ങില്‍ പരാജയപ്പെടാന്‍ കാരണം മയക്കുമരുന്ന് ഉപയോഗിച്ചതാണോ അതല്ല ഇവര്‍ കഴിക്കുന്ന ഏതെങ്കിലും മരുന്നാണോ എന്നറിയാനായി വിശദമായ പരിശോധന നടത്തും. മുന്‍കരുതലെന്ന നിലയില്‍ ഇരു പൈലറ്റുമാരേയും താത്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതായി എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ നാനൂറോളം പൈലറ്റുമാരാണ് ഇതുവരെ നിര്‍ബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരായത്. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചുവെന്ന് പരിശോധനാ ഫലത്തില്‍ തെളിഞ്ഞതിന് പിന്നാലെയാണ് കമ്പനി പൈലറ്റുമാര്‍ക്ക് ലഹരിപരിശോധന നിര്‍ബന്ധിതമാക്കിയത്. എഐ2379 വിമാനത്തില്‍ ഓഗസ്റ്റ് നാലിനാണ് പറക്കലിനിടെ പൊടുന്നനെ 300 അടി താഴ്ചയിലേക്ക് പതിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക