Image

യുഎസ് സിഐഎസിനു നൽകിയ പുതിയ അധികാരം ഇന്ത്യക്കാരെ ഏറെ ബാധിക്കുമെന്നു വിലയിരുത്തൽ (പിപിഎം)

Published on 06 August, 2026
യുഎസ് സിഐഎസിനു നൽകിയ പുതിയ അധികാരം ഇന്ത്യക്കാരെ ഏറെ ബാധിക്കുമെന്നു വിലയിരുത്തൽ (പിപിഎം)

കുടിയേറ്റക്കാർ നൽകുന്ന അപേക്ഷകൾ സമ്പൂർണമല്ലെങ്കിൽ അപ്പോൾ തന്നെ തള്ളാൻ യുഎസ് സി ഐ എസിനു നൽകിയ വിപുലമായ അധികാരം ഇന്ത്യക്കാരെ ഏറെ ബാധിക്കുമെന്നു വിലയിരുത്തൽ. 

അപേക്ഷകൾ പരിശോധിച്ചു കൂടുതൽ തെളിവുകൾ ആവശ്യപ്പെടുന്ന രീതി (Request for Evidence -- RFE) നിർത്തലാക്കി. അപേക്ഷകർ ആദ്യ അപേക്ഷയിൽ തന്നെ യോഗ്യത തെളിയിച്ചിരിക്കണം എന്നു യുഎസ് സിഐഎസ് പത്രക്കുറിപ്പിൽ അറിയിച്ചു.

അപേക്ഷ തള്ളാൻ പോകുന്നു എന്നറിയിക്കുന്ന നടപടി ക്രമവും (Notice of Intent to Deny -- NOID) ഇനി ഉണ്ടാവില്ല.

എച്-1ബി, എൽ-1, ഓ-1, ഇബി-1, ഗ്രീൻ കാർഡ്, ഓ പി ടി, സ്റ്റം-ഓ പി ടി, എച്-4 ഇ എ ഡി തുടങ്ങിയ നിരവധി അപേക്ഷകളെ ഇതു ബാധിക്കും.

കുടിയേറ്റ നിയമത്തിന്റെ സൗകര്യം ലഭിക്കാൻ യോഗ്യതയുണ്ടെന്നു അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അപേക്ഷകൻ സ്വയം തെളിയിക്കണം എന്നാണു പുതിയ വ്യവസ്ഥ. യുഎസ് സിഐഎസ് ഉദ്യോഗസ്ഥർക്ക് അതു സ്വീകരിക്കയോ തള്ളുകയോ ചെയ്യാം.  

എന്തെങ്കിലും കാരണവശാൽ ആർ എഫ് ഇ അനുവദിച്ചാൽ അതിനു പരമാവധി 12 ആഴ്ച്ച സമയം മാത്രമേ നൽകൂ. എൻ ഓ ഐ ഡി അനുവദിച്ചാലോ 30 ദിവസവും.

നിലവിലുള്ള അപേക്ഷകൾക്കും ഈ ചട്ടങ്ങൾ ബാധകമാണെന്നു വാഷിംഗ്ടണിലെ ഇമിഗ്രെഷൻ അഭിഭാഷകൻ കെവിൻ ജെ. ആൻഡ്രൂസ് പറയുന്നു. അപേക്ഷയിൽ തീരുമാനം എടുക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം സമ്പൂർണമാണ്.

US CIS gets sweeping powers on immigration applications 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക