Image

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗിക പീഡന പരാതി; നടപടിയെടുക്കാതെ ചെയര്‍മാന്‍ സുരേഷ് ഗോപി

Published on 09 July, 2026
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗിക പീഡന പരാതി; നടപടിയെടുക്കാതെ ചെയര്‍മാന്‍ സുരേഷ് ഗോപി

കൊല്‍ക്കത്ത: സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി. ഇന്റേണല്‍ കമ്മിറ്റി ഡീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും എസ്ആര്‍എഫ്ടിഐ ചെയര്‍മാനായ സുരേഷ് ഗോപി നടപടി എടുത്തില്ല എന്നാണ് പരാതി. 

2026 മെയിലാണ് ഇന്റ്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. പരാതി ഉയര്‍ന്നിട്ടും ഡീന്‍ വിപിന്‍ വിജയ്‌യെ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയര്‍മാനായും നിയമിച്ചിരുന്നു. അതിജീവിതയുടെ അന്തസ്സിനെ മാനിക്കാത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പീഡകനെ സുരേഷ് ഗോപി സംരക്ഷിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

രണ്ട് വര്‍ഷം മുന്‍പാണ് ഡീനിനെതിരെ ലൈംഗിക പീഡന പരാതിയുമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ജീവനക്കാരി രംഗത്ത് വന്നത്. ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി ആഭ്യന്തര സമിതിക്ക് നല്‍കിയിരുന്നത്. ഇടപെടല്‍ തേടി പരാതിക്കാരി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക