Image

മാസപ്പടി കേസ്: കണ്ണൂരിൽ ടി. വീണയുടെ ഭൂമിയിൽ ഇ.ഡി സംഘത്തിന്റെ അപ്രതീക്ഷിത പരിശോധന; രേഖകൾ പിടിച്ചെടുത്തു

Published on 08 July, 2026
മാസപ്പടി കേസ്: കണ്ണൂരിൽ ടി. വീണയുടെ ഭൂമിയിൽ ഇ.ഡി സംഘത്തിന്റെ അപ്രതീക്ഷിത പരിശോധന; രേഖകൾ പിടിച്ചെടുത്തു

കണ്ണൂർ: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ കണ്ണൂരിലെ ഭൂമിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് വില്ലേജ് ഓഫീസറുടെ സാമ്പത്തിക-ഭൂമി നികുതി രേഖകളും സ്ഥലത്തിന്റെ ആധാരവുമായി ഇ.ഡി സംഘം പരിശോധനയ്ക്കായി എത്തിയത്. വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിന് സമീപത്തുള്ള സ്ഥലവുമാണ് കേന്ദ്ര ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കിയത്.

​വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ കൃത്യമായി അതിരുകൾ തിരിച്ച് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ, ഇതിന്റെ ഡിജിറ്റൽ ചിത്രങ്ങളും ഫോട്ടോകളും പകർത്തിയിട്ടുണ്ട്. ഭൂമിയുടെ നികുതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ഇ.ഡി സംഘം കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക വില്ലേജ് അധികൃതരെ കൂട്ടുപിടിച്ച് നേരിട്ടുള്ള ഈ ഭൂമി പരിശോധന എന്നാണ് സൂചന.

​മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ടി. വീണയെ ഇതിനോടകം തന്നെ ഇ.ഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന സൂചനകൾ നിലനിൽക്കവെയാണ് കണ്ണൂർ പിണറായിയിലെ ഈ നീക്കം. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തെ വീണയുടെ ബാങ്ക് ലോക്കറുകളും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക