
ലെബനീസ് ആർമിയിലെ ഒരു ബ്രിഗേഡിയർ ജനറൽ, ക്യാപ്റ്റൻ എന്നിവർ ഉൾപ്പെടെ മൂന്നു സൈനികരെ ശനിയാഴ്ച്ച ഇസ്രയേൽ വധിച്ചു. കാറിൽ പോകുമ്പോൾ മിസൈൽ അടിക്കയായിരുന്നു.
ഇതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു സാധ്യമാക്കിയ വെടിനിർത്തൽ അവതാളത്തിലായി. വെടിനിർത്തൽ നടപ്പായി എന്നു പ്രഖ്യാപിച്ച ശേഷവും ഇസ്രയേൽ നിരന്തരം ആക്രമണം തുടരുകയായിരുന്നു.
ഇസ്രയേലി സേന ലെബനനിൽ നിന്നു പിന്മാറണമെന്ന ആവശ്യം ഉയരുമ്പോൾ അതിനു തടയിടാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ലെബനൻ ആരോപിച്ചു. "ലെബനനിലെ ജനങ്ങൾക്കും സൈന്യത്തിനും എതിരെ ഇസ്രയേൽ കരുതിക്കൂട്ടി നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഞങ്ങളുടെ വീര്യവും വിശ്വാസവും ദൃഢ നിശ്ചയവും വർധിപ്പിക്കുക മാത്രമേ ചെയ്യൂ."
ലെബനീസ് സൈനിക വാഹനം 'സംശയകരമായി നീങ്ങുന്നതു' കണ്ടിട്ടാണ് ആക്രമണം നടത്തിയതെന്നു ഇസ്രയേലി സേന പറഞ്ഞു. ഹിസ്‌ബൊള്ളയുടെ ഭീഷണിയുള്ള മേഖലയിലാണ് ആക്രമണം നടത്തിയത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കും ഈ സംഭവം തടസം സൃഷ്ടിക്കും എന്ന ആശങ്ക ഉയർന്നു.
Israel kills Lebanese army officers