Image

സിഎംആർഎൽ കേസ് അന്വേഷണം ശക്തമാക്കുന്നു: ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി; കൂടുതൽ കേന്ദ്ര ഏജൻസികൾ എത്തിയേക്കും

Published on 05 June, 2026
സിഎംആർഎൽ കേസ് അന്വേഷണം ശക്തമാക്കുന്നു: ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി; കൂടുതൽ കേന്ദ്ര ഏജൻസികൾ  എത്തിയേക്കും

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ വിവാദ കേസിന്റെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയതിന് പിന്നാലെ, തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ നേരിട്ടെത്തി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേസിലെ നിർണായക വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും, കൂടുതൽ ഡിജിറ്റൽ-സാമ്പത്തിക തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷക സംഘങ്ങൾക്ക് യോഗം വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം ഊർജ്ജിതമാക്കുന്ന സാഹചര്യത്തിലാണ് ഇ.ഡി ഡയറക്ടറുടെ ഈ അപ്രതീക്ഷിത കൊച്ചി സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രതിപ്പട്ടികയിലുള്ള ടി. വീണയ്ക്കും സിഎംആർഎൽ കമ്പനി അധികൃതർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ വൈകാതെ തന്നെ ഇ.ഡി സമൻസ് അയയ്ക്കുമെന്നാണ് വിവരം. എന്നാൽ ഇതിനുമപ്പുറം, ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വരവ് ഉണ്ടായേക്കാമെന്നും  സൂചനകളുണ്ട്.

 

Join WhatsApp News
Real Cumminist 2026-06-05 16:53:33
ഞാൻ ഉൾപ്പെടെ ബക്കറ്റ് പിരിവ് നടത്തി നിർമ്മിച്ച എകെജി സെന്ററിന്റെ പേരിൽ ഒരു കമ്പനി തുടങ്ങുമ്പോൾ ആ കമ്പനിയുടെ ലാഭവിഹിതം എന്റെ പാർട്ടിയിലേക്ക് വരണം തൈക്കണ്ടി വീണ വിജയൻ പാർട്ടി അനുഭാവിയോ അംഗത്വം ഉള്ള ആളല്ല പിന്നെ എങ്ങനെ എകെജി സെൻട്രൽ അഡ്രസ്സ് വെച്ചുകൊണ്ട് ഒരു കമ്പനി തുടങ്ങും നാളെ എകെജി സെൻട്ര റിൽ ED കയറിയാലും കുറ്റപ്പെടുത്താൻ പറ്റുമോ ഇതാണ് ഞാൻ ബിനീഷ് കോടിയേരിക്ക് മെമ്പർഷിപ്പ് കൊടുത്തപ്പോൾ കമ്പനി മുതലാളി പറഞ്ഞിട്ട് കൊടുത്തു എന്ന് പറഞ്ഞത് അതിനെ വല്ലാത്ത നിലയിൽ ആക്ഷേപിച്ച കുറെ ആളുകൾ ഉണ്ട് അച്ഛൻ പാർട്ടി സെക്രട്ടറിയാണ് എന്നു കരുതി എകെജി സെന്ററിന്റെ അഡ്രസ്സിൽ കമ്പനി തുടങ്ങാമോ 10 വർഷം മുഖ്യമന്ത്രിയായൽ ക്ലിപ്പ് ഹൗസിന്റെ പേരിൽകമ്പനി തുടങ്ങാൻ പറ്റുമോ : ഇതുകൊണ്ടാണ് ഞാൻ എന്റെ വീഡിയോയിൽ പറഞ്ഞത് നാളെ എകെജി സെന്ററിൽED കയറിയാൽ ഈ ഡിയെ കുറ്റപ്പെടുത്താൻ പറ്റില്ല മറ്റേതെങ്കിലും ഏജൻസി കയറിയാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റില്ല പിന്നെ ആവേശം മൂത്ത് കാള പെറ്റെന്ന് അറിഞ്ഞു കയറെടുക്കാൻ പോയാൽ എടുത്തവർ നന്നായി അനുഭവിക്കുന്നുണ്ട് ഗുരുതരമായ തെറ്റാണ് ഇവർ ചെയ്തത് എകെജി സെന്ററിന്റെ പേരിൽ അതും പാർട്ടി അംഗമോ അല്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ കമ്പനി തുടങ്ങാൻ പറ്റി ഇതിനെയും ന്യായീകരിക്കാൻ ഒരു കൂട്ടം തൊഴിലാളികൾ ഉണ്ടാകും എന്നെനിക്കറിയാം എങ്കിലും പറയാതെ വയ്യ ഇനിയും ഇങ്ങനെ പോയാൽ ഈ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകും ഇതിനെ ചോദ്യം ചെയ്യാൻ ഈ നാട്ടിലെ ഒരു പാർട്ടിക്കാരനും ഉണ്ടായിട്ടില്ല ഒരു നേതാക്കന്മാരും ഉണ്ടായിട്ടില്ല ഇതിനു മുന്നേ നമ്മെ നയിച്ച എത്രയോ നേതാക്കന്മാർ ഉണ്ട് അവരുടെ ആരുടെയും മക്കളുടെ പേരിലോ അവരുടെ പേരിലോ ഇങ്ങനെയൊരു കമ്പനി അഡ്രസ്സും ഉണ്ടായിട്ടില്ല എന്നുള്ളതും ഓർക്കേണ്ടതാണ് ഞാൻ ആ പോസ്റ്റിൽ ഉദ്ദേശിച്ചത് കമ്പനി മുതലാളിയുടെ മുമ്പിൽ സമരം ചെയ്തപ്പോൾ അദ്ദേഹത്തിന് അംഗത്വം ലഭിച്ചു എന്നതാണ് കമ്പനി മുതലാളിയാണ് എന്ന് തെളിയിക്കുന്നതിന്റെ രേഖയാണ് പുറത്തുവിടുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക