Image

എറണാകുളത്തെ സിപിഎം മാര്‍ച്ചിനെതിരേ കേസ്; പി. രാജീവും സ്വരാജും അടക്കം പ്രതികള്‍

Published on 28 May, 2026
 എറണാകുളത്തെ സിപിഎം മാര്‍ച്ചിനെതിരേ കേസ്; പി. രാജീവും സ്വരാജും അടക്കം പ്രതികള്‍

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെ കേസെടുത്ത് പോലീസ്.

മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി എസ്. സതീഷ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുണ്‍ കുമാര്‍, മുന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 173 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, ബിഎന്‍എസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്സ് ആക്ട് സെക്ഷന്‍ 6 ഉം ചുമത്തിയിട്ടുണ്ട്.

 

Join WhatsApp News
Rule of Law 2026-05-28 11:42:05
കേരളം വെള്ളരിക്കാപ്പട്ടണമോ? ഹാർബറിംഗ് ഓഫൻഡർക്കുള്ള വകുപ്പ് ...ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 212 അല്ലെങ്കിൽ BNS 249 പ്രകാരം 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ് ശ്രീ ശിവൻകുട്ടിയും ശ്രീ എം.വി. ജയ് എംഎൽഎയും ചെയ്തത് എന്ന് മലയാളിക്ക് അറിയാമോ? ഹാർബറിംഗ് ഓഫൻഡർ എന്നാൽ ഒരു കുറ്റവാളിക്ക് അറിഞ്ഞുകൊണ്ട് അഭയം നൽകുകയോ, ഒളിപ്പിക്കുകയോ, അറസ്റ്റ് അല്ലെങ്കിൽ നിയമപരമായ ശിക്ഷ ഒഴിവാക്കാൻ സഹായിക്കുകയോ ചെയ്യുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു. ഇന്ത്യൻ ക്രിമിനൽ നിയമപ്രകാരം - ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 212 അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 249 പോലുള്ളവ - കുറ്റവാളിയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്താൽ ഇത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ശിക്ഷ എന്താണ്? 1. വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക്: കുറ്റകൃത്യം വധശിക്ഷ ലഭിക്കാവുന്നതാണെങ്കിൽ, കുറ്റവാളിയെ സംരക്ഷിക്കുന്ന വ്യക്തിക്ക് 5 വർഷം വരെ തടവും പിഴയും ലഭിക്കാം. 2. ജീവപര്യന്തം/10 വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക്: അടിസ്ഥാന കുറ്റകൃത്യത്തിന് ജീവപര്യന്തം അല്ലെങ്കിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണെങ്കിൽ, ഹാർബറർക്ക് 3 വർഷം വരെ തടവും പിഴയും ലഭിക്കും. May 27, 2026. തിരുവനന്തപുരം.... കേന്ദ്ര ഏജൻസിയായ ED-യുടെ ഉദ്യോഗസ്ഥർ, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ CPM ക്രിമിനലുകൾ കല്ലും കുപ്പിയും എറിഞ്ഞ് വാഹനം തല്ലിത്തകർത്തു! ഇത് നിയമവാഴ്ചയുള്ള സംസ്ഥാനമാണോ അതോ ഗുണ്ടാവിളയാട്ട ഭൂമിയോ? നാണക്കേടിന്റെ നാഴികക്കല്ലുകൾ... 1. നിയമം പാർട്ടി ഓഫീസിന്റെ പടിക്കൽ തടഞ്ഞു പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിച്ചെന്ന് കേട്ട് പോലീസ് ചെന്നപ്പോൾ "ഓഫീസിൽ കയറാൻ പറ്റില്ല" എന്ന്! ആര് പറഞ്ഞു? പാർട്ടി നേതാക്കൾ പോലീസുമായി "ചർച്ച" നടത്തി. പോലീസിന് കുറ്റവാളിയെ പിടിക്കാൻ പാർട്ടിക്കാരന്റെ അനുവാദം വേണമെന്ന് ഏത് ഭരണഘടനയിലാണ് എഴുതിവെച്ചിരിക്കുന്നത്? 2. CCTV തെളിവ്, എന്നിട്ടും നാടകം മുൻ കൗൺസിലർ ഐ.പി. ബിനു ചീമുട്ട എറിയുന്നത് കേരളം മുഴുവൻ കണ്ടു. എന്നിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് പാർട്ടി ഓഫീസിന്റെ മുന്നിൽ "കാത്തുനിൽക്കണം" പോലും! ഇത് കേരള പോലീസോ അതോ CPM-ന്റെ വാച്ച്മാൻമാരോ? 3. വധശ്രമക്കേസ് പ്രതികളെ സംരക്ഷിച്ചാൽ എന്ത് പേര്? IPC 212 പ്രകാരം പ്രതിയെ ഒളിപ്പിക്കുന്നവനും പ്രതി തന്നെ - "Harbouring Offender". അപ്പോൾ ED ഉദ്യോഗസ്ഥരെ ആക്രമിച്ച ക്രിമിനലുകളെ പാർട്ടി ഓഫീസിൽ ഒളിപ്പിച്ച നേതാക്കൾ ആരാണ്? അവർക്കെതിരെ കേസില്ലേ? ഇതാണോ നിങ്ങളുടെ "കേരള മോഡൽ"? കേന്ദ്ര ഏജൻസിയെ ആക്രമിക്കാം. തെളിവ് സഹിതം പ്രതികളെ പാർട്ടി ഓഫീസിൽ ഒളിപ്പിക്കാം. പോലീസിനെ ഗേറ്റിൽ തടയാം. എന്നിട്ട് "ജനാധിപത്യം" എന്ന് വിളിച്ച് കൂക്കിവി ളിക്കാം. DGP-ക്ക് ഗവർണർ തന്നെ വിശദീകരണം ചോദിച്ചിരിക്കുന്നു. "പോലീസിന് വീഴ്ച പറ്റി" എന്ന് നാട്ടുകാർ മുഴുവൻ പറയുന്നു. 10 വർഷം യജമാനന്മാരെ സേവിച്ച് ശീലിച്ചുപോയാൽ യൂണിഫോം ഊരിവെച്ച് പാർട്ടി കൊടി പിടിക്കുന്നതാണ് നല്ലത്. ഞങ്ങൾ ചോദിക്കുന്നു... 1. പാർട്ടി ഓഫീസ് ഇന്ത്യൻ നിയമത്തിന് പുറത്താണോ? 2. പ്രതികളെ ഒളിപ്പിച്ച നേതാക്കളെ എന്ന് അറസ്റ്റ് ചെയ്യും? 3. DGP-ക്കും തലസ്ഥാനത്തെ പോലീസിനും നട്ടെല്ലില്ലെങ്കിൽ രാജിവെച്ച് പോകൂടെ? നിയമം എല്ലാവർക്കും ഒരുപോലെയാണ്. പാർട്ടിക്കാരനായാലും. ഇനിയും ഈ നാടകം കണ്ടിരിക്കാൻ കേരളം തയ്യാറല്ല. പ്രതികളെ ഒളിപ്പിച്ചത് ആര് തന്നെയാണെങ്കി ലും അയാളെ ഹാർബറിംഗ് ഓഫൻഡർ പ്രകാരം കേസെടുത്ത് ഇരുമ്പഴിക്കുള്ളിലാക്കണം.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക