Image

ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, ചെവിക്കുപിന്നിൽ ഒരു പോറൽ മാത്രം; മൊജ്തബ ഖമെനെയിക്ക് ഗുരുതര പരിക്കെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

Published on 19 May, 2026
ഗുരുതര  പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, ചെവിക്കുപിന്നിൽ ഒരു പോറൽ മാത്രം; മൊജ്തബ ഖമെനെയിക്ക് ഗുരുതര പരിക്കെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

സ്രയേൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമെനെയിയുടെ ആരോഗ്യനില സംബന്ധിച്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തി. ഖമെനെയിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായും, അദ്ദേഹം പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും വിധേയനായതായുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി.

മൊജ്തബ ഖമെനെയി പൂർണ്ണ ആരോഗ്യവാനാണെന്നും ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്നുമാണ് ഇറാനിയൻ ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നത്. ഖമേനിയുടെ പരിക്കുകൾ സംബന്ധിച്ച വാർത്തകൾ ശത്രുക്കൾ പ്രചരിപ്പിക്കുന്ന വെറും അപവാദങ്ങളാണെന്നും അധികൃതർ ആരോപിച്ചു.

അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും, മുഖത്തിന് വൈകല്യമുണ്ടാക്കുന്നതോ അംഗഭംഗം വരുത്തുന്നതോ ആയ പരിക്കുകൾ ഇല്ലെന്നും ഇറാന്റെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനായ ഹുസൈൻ കെർമാൻപൂർ വ്യക്തമാക്കി. മുറിവുകളിൽ ഏതാനും തുന്നലുകൾ മാത്രമേ ഇടേണ്ടി വന്നിട്ടുള്ളൂ. ഖമേനിയുടെ നടുവിനേറ്റ പരിക്ക് ഭേദപ്പെട്ടുവെന്നും മുട്ടിലെ പരിക്ക് ഉടൻ മാറുമെന്നും ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണെന്നും, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കുമെന്നും ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നും പരമോന്നത നേതാവിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക