
മിഡിൽ ഈസ്റ്റ് യുദ്ധം പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതി പാടേ തകർത്തുവെന്നു ന്യൂ യോർക്ക് ടൈംസ് പത്രവും സിയെന്ന യൂണിവേഴ്‌സിറ്റിയും ചേർന്നു നടത്തിയ ഏറ്റവും പുതിയ പോളിംഗിൽ കാണുന്നു. അദ്ദേഹത്തിന്റെ അപ്പ്രൂവൽ റേറ്റിംഗ് കൂപ്പുകുത്തി വെറും 37% ആയി.
രണ്ടാം ഭരണത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. അദ്ദേഹത്തെ തള്ളിക്കളയുന്നതു വെറുമൊരു ഭൂരിപക്ഷമല്ല, 63% പേരാണ്. യുദ്ധത്തിനു ചെലവിട്ട പണം ദുർവ്യയം ആണെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇല്ലെന്നും അവർ പറഞ്ഞു.
ട്രംപിന്റെ കരുത്തായിരുന്ന കുടിയേറ്റ നയത്തിനും എതിർപ്പുയരുന്നു: 56% പേരാണ് അതിനെ എതിർക്കുന്നത്. 64% സാമ്പത്തിക രംഗം കൈകാര്യം ചെയ്ത രീതിയെ എതിർക്കുമ്പോൾ 56% പേർ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനം തൃപ്തികരമല്ലെന്നു തന്നെ പറയുന്നു.
സ്വതന്ത്ര വോട്ടർമാരെ ട്രംപിനു ദിവസേന നഷ്ടമാവുന്നു എന്നാണ് കാണുന്നത്. ജനുവരിയിൽ ഇതേ പോളിങ്ങിൽ 62% പേർ ട്രംപിനെ തള്ളിയപ്പോൾ പുതിയ പോളിങ്ങിൽ അത് 69% ആയി ഉയർന്നു. ഈ വോട്ടർമാർ നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണയാകമാണ്.
ഇറാൻ യുദ്ധവും ഇന്ധന വിലയും ട്രംപിനെ ഇനിയും വീഴ്ത്തുമെന്നും 37% കഴിഞ്ഞും താഴുമെന്നും സർവേ പറയുന്നു.
നവംബർ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൊയ്യാൻ ഡെമോക്രാറ്റുകൾക്കു കഴിയും എന്നാണ് വിലയിരുത്തൽ. അവർക്കു 50% പിന്തുണ കാണുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് 39% മാത്രമേയുള്ളൂ.
War pulls down Trump rating drastically