Image

വഴങ്ങിയില്ലെങ്കിൽ ഇറാനെ മൊത്തമായി തുടച്ചു നീക്കുമെന്നു താക്കീതു നൽകി ട്രംപ് (പിപിഎം)

Published on 18 May, 2026
 വഴങ്ങിയില്ലെങ്കിൽ ഇറാനെ മൊത്തമായി തുടച്ചു നീക്കുമെന്നു താക്കീതു നൽകി ട്രംപ് (പിപിഎം)

ഇറാനു മുന്നിൽ യുഎസ് വച്ച അഞ്ചു വ്യവസ്ഥകളോട് ഇറാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നിരിക്കെ, ഇറാൻ വഴങ്ങിയില്ലെങ്കിൽ ആ രാജ്യത്തു പൊടി പോലും ബാക്കിയുണ്ടാവില്ലെന്നു പ്രസിഡന്റ് ട്രംപ് താക്കീതു നൽകി.  

ഇറാനു സമയം കടന്നു പോവുകയാണെന്നും അവർ വേഗത്തിൽ നീങ്ങണമെന്നും ഞായറാഴ്ച്ച ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോടു സംസാരിച്ച ട്രംപ് പറഞ്ഞു. "വൈകിയാൽ ഇറാനിൽ യാതൊന്നും ബാക്കിയില്ലാതാവും. സമയം അതിപ്രധാനമാണ്."

യുഎസ് ഇറാന്റെ മുന്നിൽ അഞ്ചു കർശന നിർദേശങ്ങൾ വച്ചതായി ഇറാൻ വാർത്താ മാധ്യമങ്ങൾ അറിയിച്ചു.

ഉപരോധങ്ങളും യുഎസ് നയങ്ങളും മൂലം ഇറാനു വന്ന നഷ്ടങ്ങൾക്കു പരിഹാരം നൽകണമെന്ന ആവശ്യം യുഎസ് തള്ളിയതായി ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു. വിദേശത്തു യുഎസ് മരവിപ്പിച്ച ആസ്തികളിൽ 25% പോലും വിട്ടു കൊടുക്കില്ല.

ഇറാൻ സമ്പുഷ്ടമാക്കിയ 400 കിലോ യുറേനിയം അമേരിക്കയ്ക്കു കൈമാറണം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ചിലതു മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.

ചർച്ചകൾ തുടരണമെങ്കിൽ പല മേഖലയിലും ഇറാൻ ഉൾപ്പെട്ട സംഘർഷങ്ങൾ അവസാനിപ്പിക്കണം.

ഇറാൻ ഈ വ്യവസ്ഥകൾ സ്വീകരിച്ചില്ലെങ്കിൽ യുഎസ്-ഇസ്രയേലി ആക്രമണം ഉണ്ടാവാം എന്ന സാധ്യത നിലനിൽക്കുന്നു എന്നും യുഎസ് വ്യക്തമാക്കുന്നു.

Trump threatens Iran: Nothing will be left 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക