
വാഷിംഗ്‌ടൺ ഡി സി: യുഎസ്-ഇറാൻ യുദ്ധം അവസാനഘട്ടത്തിലേക്കെന്ന റിപ്പോർട്ടുകളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുഎസ് ക്രൂഡ് ഓയിൽ വില 15% വരെ കുറഞ്ഞ് ബാരലിന് 88 ഡോളറിലെത്തി.
ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വലിയ നേട്ടമുണ്ടാക്കി; എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകൾ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാൻ നാവികസേന അറിയിച്ചു. സമാധാന കരാറിനുള്ള ധാരണാപത്രം തയ്യാറാകുകയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, ഇറാൻ പൂർണമായി വഴങ്ങാതെ കരാറിൽ ഒപ്പിടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി അമേരിക്കയിൽ പെട്രോൾ വില ഗാലന് 4.50 ഡോളർ കടന്നിരുന്നു. നിലവിലെ ചർച്ചകൾ വിജയിച്ചാൽ ഇന്ധനവിലയിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
Oil prices dip as peace sighted