Image

ഒക്ലഹോമയില്‍ കൂട്ടവെടിവെപ്പ്: 23 പേര്‍ക്ക് പരിക്ക്; പ്രതിയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചു പോലീസ്

പി പി ചെറിയാന്‍ Published on 05 May, 2026
ഒക്ലഹോമയില്‍ കൂട്ടവെടിവെപ്പ്: 23 പേര്‍ക്ക് പരിക്ക്; പ്രതിയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചു പോലീസ്

എഡ്മണ്ട് (ഒക്ലഹോമ): ഒക്ലഹോമയിലെ എഡ്മണ്ടിലുള്ള അര്‍ക്കേഡിയ തടാകത്തിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ കൂട്ടവെടിവെപ്പില്‍ കുറഞ്ഞത് 23 പേര്‍ക്ക് പരിക്കേറ്റു. തടാകത്തിന് സമീപമുള്ള സിസര്‍ടെയില്‍ ക്യാമ്പ് ഗ്രൗണ്ടില്‍ നടന്ന അനധികൃത പാര്‍ട്ടിക്കിടെയാണ് സംഭവം.

സോഷ്യല്‍ മീഡിയ വഴി പ്രചാരണം നല്‍കി നടത്തിയ പാര്‍ട്ടിക്കിടെ രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പരിക്കേറ്റ 23 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരില്‍ 16 നും 30 നും ഇടയില്‍ പ്രായമുള്ളവരും ഉള്‍പ്പെടുന്നു.

വെടിവെപ്പ് നടത്തിയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താനായി എഡ്മണ്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 405-359-4438 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ പൊതുജനങ്ങള്‍ക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. കാണാതായവരെ കണ്ടെത്താന്‍ ഐ-35-ന് സമീപമുള്ള വാള്‍മാര്‍ട്ടില്‍ പുനരേകീകരണ കേന്ദ്രം താല്‍ക്കാലികമായി സജ്ജീകരിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക