
തിരുവനന്തപുരം: അധ‍്യാപകരുടെ ജാതി അധിക്ഷേപം മൂലം ജീവനൊടുക്കിയെന്ന് പറയപ്പെടുന്ന അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജ് വിദ‍്യാർഥിയായ നിതിൻ രാജിന്‍റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം. ഈ മാസം 19 ഓടെ നിർമാണം ആരംഭിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീടിന് തറക്കല്ലിടുമെന്നും ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു.
കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പാർട്ടി നൽകിയ വാക്കാണെന്നും അത് പാലിക്കുമെന്നും റഹീം വ‍്യക്തമാക്കി. നീതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. എം. കെ. റാമിന് കോളെജിൽ നിന്നും പുറത്താക്കിയേക്കും. നിതിന്‍റെ മരണത്തിനു പിന്നാലെ വിദ‍്യാർഥികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.