
ന്യൂയോർക്ക്, ഏപ്രിൽ 8 (ANI): ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ബഹ്‌റൈൻ പിന്തുണയുള്ള യുഎൻ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തു.
15 അംഗ കൗൺസിലിൽ 11 വോട്ടുകൾ അനുകൂലമായും രണ്ട് വോട്ടുകൾ (ചൈന, റഷ്യ എതിരായും) ലഭിച്ചു, പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ചൈനയും റഷ്യയും അമേരിക്കൻ നിലപാടിനെതിരെ രംഗത്തു വരുന്നതാണ് ഇത് വ്യക്തമാക്കിയത്.
വ്യാപാര, വാണിജ്യ കപ്പലുകൾക്കെതിരായ എല്ലാ ആക്രമണങ്ങളും കടലിടുക്കിലെ ഗതാഗത പാതയോ നാവിഗേഷൻ സ്വാതന്ത്ര്യമോ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കൂടാതെ ജല അടിസ്ഥാന സൗകര്യങ്ങൾ, ഡീ-സലൈനേഷൻ പ്ലാന്റുകൾ, എണ്ണ, വാതക സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നിവരുമായി ചേർന്നാണ് ബഹ്‌റൈൻ കരട് നിർദ്ദേശിച്ചത്.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, കൗൺസിൽ കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു. 'ഈ പ്രമേയം അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നത് ലോകത്തിനും ലോകജനതയ്ക്കും തെറ്റായ സൂചനയാണ് നൽകുന്നത് - അന്താരാഷ്ട്ര സമൂഹത്തിന്റെ നിർണായക നടപടിയില്ലാതെ അന്താരാഷ്ട്ര ജലപാതകൾക്കെതിരായ ഭീഷണികൾ വിജയിക്കുമെന്ന സൂചനയാണിത്,' അദ്ദേഹം പറഞ്ഞു.
മേഖലയിലെ സ്ഥിതിഗതികൾക്ക് 'അടിസ്ഥാനപരമായി തെറ്റായതും അപകടകരവുമായ സമീപനമാണ്' പ്രമേയം രൂപപ്പെടുത്തിയതെന്ന് റഷ്യ പറഞ്ഞു.
ഇറാനെതിരെ യുഎസും ഇസ്രായേലും നടത്തിയ നിയമവിരുദ്ധ ആക്രമണങ്ങൾ പരാമർശിക്കാത്തതിനെ റഷ്യൻ ഫെഡറേഷന്റെ അംബാസഡർ വാസിലി നെബെൻസിയ എതിർത്തു.
കരട് പ്രമേയം സംഘർഷത്തിന്റെ മൂലകാരണങ്ങളും പൂർണ്ണ ചിത്രവും സമഗ്രവും സന്തുലിതവുമായ രീതിയിൽ പകർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് ചൈന പറഞ്ഞു.
അംഗങ്ങൾ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിരിക്കുമ്പോൾ സുരക്ഷാ കൗൺസിൽ ഒരു കരട് പ്രമേയത്തിൽ വോട്ട് ചെയ്യാൻ തിടുക്കം കൂട്ടരുത്, ചൈനയുടെ അംബാസഡർ ഫു കോങ് പറഞ്ഞു.
ഗൾഫ് ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് യുഎസ് പറഞ്ഞു; അതേസമയം, ചൈനയും റഷ്യൻ ഫെഡറേഷനും ഗൾഫിനെ ഭീഷണിപ്പെടുത്തി കീഴടക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തോടൊപ്പമാണ്.
ലോകത്തിന് ഹോർമുസ് കടലിടുക്ക് വളരെ പ്രധാനമാണ്. അത് ഒരു ബന്ദിയായി ഉപയോഗിക്കപ്പെടാനോ, ശ്വാസംമുട്ടിക്കാനോ, ഏതെങ്കിലും ഒരു രാഷ്ട്രത്തിന് ആയുധമാക്കാനോ കഴിയില്ല, അമേരിക്കൻ അംബാസഡർ മൈക്കൽ വാൾട്ട്സ് പറഞ്ഞു.
പ്രമേയത്തിന്റെ പരാജയം വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. ട്രംപിന്റെ അതിശക്തമായ മുന്നറിയിപ്പുകൾക്കുള്ള മറുപടിയായി ഇതിനെ വിലയിരുത്തുന്നു. 'ഇന്ന് രാത്രി ഇറാനിലെ മുഴുവൻ നാഗരികതയും ഒരിക്കലും തിരിച്ചുവറാനാവാതെ ഇല്ലാതാവും. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കാൻ സാധ്യതയുണ്ട്,' ഖാർഗ് ദ്വീപിലും മറ്റ് തന്ത്രപ്രധാനമായ ഇറാനിയൻ അടിസ്ഥാന സൗകര്യങ്ങളിലും യുഎസ് ആക്രമണങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപ് എഴുതി.