Image

ടൂറിനിലെ തിരുക്കച്ചയ്ക്ക് ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്ന ഗവേഷണം പുറത്ത് (പിപിഎം)

Published on 06 April, 2026
ടൂറിനിലെ തിരുക്കച്ചയ്ക്ക് ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്ന ഗവേഷണം പുറത്ത് (പിപിഎം)

ടൂറിനിലെ തിരുക്കച്ച എന്നറിയപ്പെടുന്ന (Shroud of Turin) വിശുദ്ധ വസ്ത്രം ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിലൂടെയും കടന്നു പോയതായി ഡി എൻ എ ഗവേഷണം തെളിയിക്കുന്നു. തിരുവസ്ത്രത്തിനു ഉപയോഗിച്ച തുണി തന്നെ ഇന്ത്യയിൽ സിന്ധുനദീ തട മേഖലയിൽ നിന്നു വന്നതാണെന്നാണ് സൂചന.

ഇന്ത്യയിൽ ഏതാണ്ട് 38.7% പേർ ക്രൂശിതനായ യേശുവിന്റെ മുഖവും ശരീരവും ഒപ്പിയെടുത്തതെന്ന് കരുതപ്പെടുന്ന തിരുവസ്ത്രം സ്പർശിച്ചതായാണ് ഗവേഷണം നൽകുന്ന സൂചന. നിയർ ഈസ്റ്റിൽ 55.6% പേർ തിരുവസ്ത്രം സ്പർശിച്ചതായി പറയുമ്പോൾ യൂറോപ്പിൽ 5.6% മാത്രമേയുള്ളൂ.

യൂണിവേഴ്സിറ്റി ഓഫ് പാദുവയിലെ ജനറ്റിക്‌സ്-ജെനോമിക്സ് പ്രഫസർ ഡോക്ടർ ജിയാനി ബാർകാച്ചിയ നയിച്ച ഗവേഷണത്തിൽ ചാവുകടലിൽ ഏറ്റവുമധികം ഉപ്പു നിറഞ്ഞ പരിസ്ഥിതിയെ അതിജീവിച്ച മൈക്രോഓർഗനിസങ്ങൾ കണ്ടെത്തി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ജനോമും കിട്ടി. 

എ ബി ഗ്രൂപ്പിൽ പെട്ട മനുഷ്യ രക്തം തിരുവസ്ത്രത്തിൽ കണ്ടെത്തിയെന്നു ഗവേഷകർ പറയുന്നു.

2015ൽ ബാർകാച്ചിയ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയിലൂടെയുള്ള യാത്ര സൂചിപ്പിച്ചിരുന്നു. ഈ സ്പർശനങ്ങൾ കൊണ്ട് ഡി എൻ എ മലിനമായെന്നും ഗവേഷണം കണ്ടെത്തി.

ടെമ്പിൾ ഓഫ് ജെറുസലേമിൽ മേല്പട്ടക്കാർ ഇന്ത്യൻ ലിനൻ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സിന്ധുനദീതട മേഖലയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ ലിനൻ.

മൃദുലമായ ലിനൻ എന്നർത്ഥം വരുന്ന Shroud സൂചിപ്പിക്കുന്നത് മികച്ച തുണിത്തരങ്ങൾ ലഭ്യമായിരുന്ന സിന്ധ് മേഖലയുമായുള്ള ബന്ധമാണ്. ഇന്ത്യയും മെഡിറ്ററേനിയൻ മേഖലയും തമ്മിലുള്ള പഴയ കാലത്തെ വ്യാപാര ബന്ധങ്ങൾ തെളിയിക്കുന്ന ചരിത്ര രേഖകളുണ്ട്.

ഡി എൻ എ പുനഃപരിശോധനയിൽ കണ്ടെത്തിയത് മെഡിറ്ററേനിയൻ മേഖലയിൽ കൂടുതൽ പേർ സ്പർശിച്ച വസ്ത്രം ഇന്ത്യയിൽ നിന്നുള്ള നൂൽ കൊണ്ടു നിർമിച്ചതാണെന്നാണ്‌.  

Shroud of Turin passed through Middle East

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക