Image

ലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും

Published on 02 April, 2026
ലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമകേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേക അന്വേഷണസംഘം. ലൈംഗിക അതിക്രമം നടന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.

സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് റിപ്പോർട്ട്. രഞ്ജിത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന നടൻ ബോബി കുര്യൻ. ചിത്രത്തിലെ അസോസിയേറ്റ് ഡയറക്‌ടർ, രഞ്ജിത്തിന്‍റെ സഹായി എന്നിവരേ പൊലീസ് ചോദ്യം ചെയ്യും. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ ഇൻസ്പെക്‌റ്റർക്കാണ് അന്വേഷണച്ചുമതല.

ജനുവരി 30ന് ഉദയംപേരൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍റൻ ശ്രമിച്ചുവെന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. യുവതി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങിവരുന്നത് ലൊക്കേഷനിലുള്ളവർ കണ്ടിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് ശേഖരിക്കും

Join WhatsApp News
Verdict 2026-04-02 14:30:06
The accusation is that Ranjit tried to grab this girl. He did not grab her, did not rape her or did not hurt her physically. There were witnesses who saw her coming out of the caravan crying. She is not a great actress. Ranjit could not give her a chance in his movie. Most of the girls will cry at that occasion. But the media and general public already gave the verdict that Ranjit is guilty and should get the punishment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക