
ടെഹ്‌റാൻ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 45 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ പാരാമിലിറ്ററി വിഭാഗമായ റെവല്യൂഷണറി ഗാർഡിന് മിനാബ് നഗരത്തിൽ താവളമുണ്ട്. ഇതാണോ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല.