Image

ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ

Published on 27 February, 2026
ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണെമെന്നാണ് ഹർജിയിലെ ആവശ്യം. നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും വിചാരണക്കോടതി തെളിവുകള്‍ വേണ്ട വിധം പരിശോധിച്ചില്ലെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. 

കേസിൽ ഗൂഡാലോചന തെളിയിക്കാനായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി അടക്കം നാലു പ്രതികൾ നേരത്തെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.

ഒന്നാം പ്രതി സുനിൽ എൻ എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി  ബി.മണികണ്ഠൻ, നാലാം പ്രതി  വി പി വിജീഷ്, അഞ്ചാം എറണാകുളം എച്ച് സലീം എന്ന വടിവാൾ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങര പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

Join WhatsApp News
Sudhir Panikkaveetil 2026-02-27 15:02:02
വെറുതെ നികുതികൊടുക്കുന്നവരുടെ പണം കളയാമെന്നു മാത്രം. സത്യവും നീതിയും മുടന്തുകാലിൽ ഇഴയാൻ തുടങ്ങിട്ട് എത്ര കാലമായി. ആ നടി അവരുടെ കഴിവനുസരിച്ച് പൊരുതി. അവർ ധനികയും പ്രശസ്തയും ആയതിനാലാണ് ഇത്രയെങ്കിലും നടന്നത്. എത്രയോ പെൺകുട്ടികളുടെ മാനം ചവുട്ടിമെതിക്കപെടുന്നു. ഈ നടിക്ക് കുടുംബവും സമ്പത്തുമുണ്ട്. അവർക്ക് ചെയ്യാവുന്നത് വിധി ഈശ്വരന് വിട്ടുകൊടുത്ത് മിണ്ടാതിരിക്കയാണ്. കാരണം ഇനി ഒരു ഏഴു കൊല്ലം ഈ പ്രഹസനം നടക്കുമെന്നല്ലാതെ ഒന്നും നടക്കില്ലെന്നു സമാന കേസുകളിൽ നിന്നും മനസ്സിലാക്കാം. സത്യത്തിനെന്നും ശരശയ്യ എന്ന് പ്രവചിച്ചവർ ഇതിൽ നിന്നും ഒരു മോചനം പറയുന്നില്ല.
Sunil 2026-02-27 16:24:05
Hello Sudhir, I believe that Dileep is the victim in this episode. Two actresses, including this survivor girl, with the help of a movie director, orchestrated this drama. The media in Kerala wanted to make it as a juicy story and proclaimed that Dileep is guilty, way before his arrest. The media cared only about their business and Dileep was in TV 24/7.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക