
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഹർജിയിൽ വാദം തുടരും. കേസിൽ ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതു വരെ തത്കാലത്തേക്ക് മരവിപ്പിച്ചു. എന്നാൽ കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ അയോഗ‍്യത തുടരും.
മൂന്നു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് ആന്‍റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.