
പ്രാർഥന അമേരിക്കയുടെ 'സൂപ്പർ പവർ' ആണെന്നും വിശ്വാസം രാജ്യത്തിൻറെ കരുത്തിൽ നിർണായകമാണെന്നും പ്രസിഡന്റ് ട്രംപ് ജനപ്രതിനിധികളോടും മത നേതാക്കളോടും പറഞ്ഞു.
നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കവെ, വര്ഷങ്ങളോളം പൊതു ജീവിതത്തിൽ നിന്നു മറഞ്ഞുപോയ പ്രാർഥന വീണ്ടും തിരിച്ചെത്തിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഭരണകൂടം മത സ്വാതന്ത്ര്യം സംരക്ഷിച്ചെന്നു അദ്ദേഹം അവകാശപ്പെട്ടു.
"അമേരിക്കയുടെ മനോഹരമായ പൈതൃകമാണിത്. ഇവിടെ എത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്."
ഡെമോക്രാറ്റുകൾ മതത്തെ എതിർക്കുന്നുവെന്നു ട്രംപ് ആരോപിച്ചു. സ്കൂളുകളിൽ പ്രാർഥന നടത്തുന്നതിനെ അവർ എതിർക്കുന്നു. വിശ്വാസികൾ എങ്ങിനെ അവർക്കു വോട്ട് ചെയ്യും?
പള്ളികളിൽ കൂടുതൽ ആളുകൾ എത്തുന്നതും ബൈബിൾ വിൽപനയിൽ റെക്കോർഡ് ഉണ്ടായതും ദേശീയ പുനരുദ്ധാരണത്തിന്റെ അടയാളങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടി.
മേയ് 17നു രാജ്യവ്യാപകമായി മത സമ്മേളനം നടത്തുമെന്നും ട്രംപ് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ വൈറ്റ് ഹൗസിൽ പ്രത്യേക ഓഫിസ് ഉണ്ടാക്കും.
Prayer is America’s superpower: Trump