Image

തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്

Published on 06 May, 2026
തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മമത ബാനർജി കോടതിയിൽ ആവശ്യപ്പെടും. കാളിഘട്ടിലെ സ്വവസതിയിൽ ടിഎംസി എംഎൽഎമാരുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് മമത ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തുവെന്നും വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നുമാണ് മമതയുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മമത ബാനർജി, മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് ആവർത്തിച്ചു. ആരോഗ്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ അഭിഭാഷക വൃത്തിയിലേക്ക് തിരികെ പ്രവേശിക്കുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തെന്നാണ് മമത പറയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക