Image

ഇറാൻ നാവിക കപ്പലിനു നേരെ വെടിവച്ചെന്ന അവകാശവാദം ശരിയല്ലെന്നു യുഎസ് (പിപിഎം)

Published on 04 May, 2026
 ഇറാൻ നാവിക കപ്പലിനു നേരെ വെടിവച്ചെന്ന അവകാശവാദം ശരിയല്ലെന്നു യുഎസ് (പിപിഎം)

ഹോർമുസ് കടലിടുക്കു കടക്കാൻ കപ്പലുകൾക്കു യുഎസ് നേവി സഹായം നൽകും എന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, ഒരു അമേരിക്കൻ നാവിക കപ്പലിനു നേരെ വെടിവച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യുഎസ് ഈ അവകാശവാദം നിഷേധിച്ചു.

ഹോർമുസിനു തെക്കുകിഴക്കു ജാസ്‌ക് തുറമുഖത്തിനു സമീപം ഒരു യുഎസ് കപ്പലിനു നേരെ രണ്ടു മിസൈലുകൾ വിട്ടതായി വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു. കപ്പൽ നിർത്താൻ ആവശ്യപ്പെട്ടിട്ടു അനുസരിക്കാതിരുന്നതു കൊണ്ടാണ് വെടിവച്ചതെന്നു ഐ ആർ ജി സിയെ ഉദ്ധരിച്ചു ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു.

യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറഞ്ഞു: "ഒരു യുഎസ് നേവി കപ്പലും ആക്രമിക്കപ്പെട്ടില്ല. കപ്പലുകൾക്ക് യുഎസ് നേവി സഹായം നൽകുന്നുണ്ട്, തുറമുഖ ഉപരോധം നടപ്പാക്കുന്നുമുണ്ട്."  

യുഎസ് കൊടി പറത്തിയ രണ്ടു വ്യാപാര കപ്പലുകൾ ഹോർമുസിലൂടെ കടന്നുവെന്നു ട്രംപ് ഞായറാഴ്ച്ച പറഞ്ഞു.

യു എ ഇ പ്രതിഷേധിച്ചു

അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഒരു ടാങ്കർ ഹോർമുസ് കടക്കുമ്പോൾ ഇറാൻ വെടിവച്ചെന്നു യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. "ഇതൊരു ഭീകരാക്രമണമാണ്. ഈ ആക്രമണം മേഖലയ്ക്കു ഇറാൻ ഉയർത്തുന്ന അവഗണിക്കാൻ കഴിയാത്ത ഭീഷണിയുടെ തെളിവാണ്."

ഹോർമുസ് സ്വതന്ത്ര സഞ്ചാര പാതയാണെന്നു യു എ ഇ ഓർമിപ്പിച്ചു.

US denies Iran attacked vessel

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക