
യുഎസ്-ഇറാൻ രണ്ടാം വട്ട ചർച്ചകൾ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ ഉണ്ടാവുമോ എന്നു ലോകം ഉറ്റു നോക്കുന്നതിനിടയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക്ക് തലസ്ഥാനത്തു നിന്ന് ഒമാനിലേക്കു വിമാനം കയറി. പാക്ക് സമയം വൈകിട്ട് ആറിനാണ് അദ്ദേഹം യാത്ര തിരിച്ചതെന്നു പാക്ക് മാധ്യമങ്ങൾ അറിയിച്ചു.
പ്രസിഡന്റ് ട്രംപ് നിയോഗിച്ച ദൂതന്മാർ സ്റ്റീവ് വിറ്റ്‌കോഫ്, ജറാഡ് കുഷ്‌നർ എന്നിവർ പാക്കിസ്ഥാനിലേക്കു ശനിയാഴ്ച്ച വൈകിട്ട് (യുഎസ് സമയം) യാത്ര തിരിക്കും എന്നായിരുന്നു വൈറ്റ് ഹൗസിന്റെ അറിയിപ്പ്. എന്തായാലും ഇരു സംഘങ്ങളും തമ്മിൽ കാണില്ല എന്നതു വ്യക്തമായി.
ട്രംപിന്റെ ഭീഷണികൾക്കിടയിലും ഉറച്ച നിലപാടിലാണ് ഇറാൻ. എന്നാൽ ചർച്ച നീളുന്നതിൽ വിരോധമില്ല എന്ന അഭിപ്രായവും ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ട്.
അറാഗ്ചി പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി അസിം മുനീറുമായും സംസാരിച്ചിരുന്നു. അറാഗ്ചിയുമായി 'ഏറ്റവും ഊഷ്മളമായ' ചർച്ചകൾ നടത്തിയെന്നു ഷെരീഫ് പറഞ്ഞു.
Iran delegation leaves Pak capital