Image

എഫ്‌സിആർഎ ഭേദഗതി: "ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്?" എന്ന് ബിജെപി; ക്രിസ്ത്യാനികൾ വിഡ്ഢികളല്ലെന്ന് സിബിസിഐ

Published on 02 April, 2026
എഫ്‌സിആർഎ ഭേദഗതി: "ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്?" എന്ന് ബിജെപി; ക്രിസ്ത്യാനികൾ വിഡ്ഢികളല്ലെന്ന് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയെച്ചൊല്ലി ബിജെപിയും ക്രൈസ്തവ സഭകളും തമ്മിലുള്ള വാക്പോര് മുറുകുന്നു. ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ടെന്നും രാജ്യത്തിനകത്തു നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് അവർ പ്രവർത്തിക്കേണ്ടതെന്നും ബിജെപി നേതാവ് വിഷ്ണുവർദ്ധൻ റെഡ്ഡി പറഞ്ഞു. തട്ടിപ്പുകാർ മാത്രമാണ് പുതിയ നിയമഭേദഗതിയെ ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

​അതേസമയം, നിയമഭേദഗതിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. സഖ്യകക്ഷികളുമായി ആലോചിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സമവായത്തിലൂടെ മാത്രമേ നിയമം നടപ്പാക്കൂ എന്ന് ഉറപ്പുനൽകിയ മന്ത്രി, ക്രൈസ്തവരെ 'അതിന്യൂനപക്ഷ' വിഭാഗമായി പ്രഖ്യാപിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഈ ഉറപ്പുകളിലൊന്നും സഭ തൃപ്തരല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

​കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കത്തോലിക്കാ മെത്രാൻ സമിതി (CBCI) ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. "ക്രിസ്ത്യാനികൾ വിഡ്ഢികളല്ല" എന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും സഭ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് വോട്ടർമാർക്ക് അറിയാം. വിഷയത്തിൽ നേരിട്ടുള്ള പ്രതിഷേധം അറിയിക്കാൻ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വ്യക്തമാക്കി.

​പുതിയ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച കെസിബിസിയും (KCBC) വിഷയത്തിൽ ഇടപെട്ടു. ബിൽ നേരിട്ട് പാസാക്കുന്നതിന് പകരം വിശദമായ പഠനത്തിനായി പാർലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് സഭയുടെ ആവശ്യം. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ഭേദഗതിയിൽ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈസ്തവ സംഘടനകൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഫ്‌സിആർഎ വിഷയത്തിലെ ഈ തർക്കം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Join WhatsApp News
Nainaan Mathullah 2026-04-02 14:06:26
Why foreign milk powder and wheat was necessary for India in its development? We call this 'Nandi kedu'.
Devan Tharapil 2026-04-02 17:12:38
മറുപടി കുറിപ്പ് ​"മിസ്റ്റർ നൈനാൻ മത്തുള്ളയ്ക്ക്, ​ഇന്ത്യയുടെ വളർച്ച വിദേശ രാജ്യങ്ങൾ നൽകിയ പാൽപ്പൊടിയിലും ഗോതമ്പിലുമാണെന്ന താങ്കളുടെ കണ്ടുപിടുത്തം കേട്ടു. ഇതിനെ 'നന്ദികേട്' എന്ന് താങ്കൾ വിശേഷിപ്പിച്ചത് തികച്ചും ശരിയാണ്—പക്ഷേ അത് ഭാരതീയർക്കല്ല, മറിച്ച് ഈ നാടിന്റെ ഉപ്പും ചോറും കഴിച്ച് വളർന്നിട്ട് ഇന്ന് വിദേശത്തെ എച്ചിൽ നക്കി സ്വന്തം മാതൃഭൂമിയെ തള്ളിപ്പറയുന്ന താങ്കളെപ്പോലുള്ളവർക്കാണ് ഏറ്റവും അനുയോജ്യം. ​പണ്ട് വികസിത രാജ്യങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ച പാൽപ്പൊടിയും ഗോതമ്പും നമ്മളെ സ്നേഹിച്ചിട്ടായിരുന്നില്ല. സ്വന്തം നാട്ടിൽ ഉപേക്ഷിക്കേണ്ടി വരുന്ന നിലവാരമില്ലാത്ത അവശിഷ്ടങ്ങൾ (Waste) മൂന്നാം ലോക രാജ്യങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള കുതന്ത്രമായിരുന്നു അത്. ഇന്ത്യയിലെ വരുംതലമുറയുടെ ബുദ്ധിശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളായിരുന്നു അന്ന് നടന്നതെന്ന് ചരിത്രം പരിശോധിച്ചാൽ താങ്കൾക്ക് മനസ്സിലാകും. ആ വിഷമയമായ ഗോതമ്പ് കഴിച്ചാണ് താങ്കളും വളർന്നതെന്നത് കൊണ്ടായിരിക്കാം സ്വന്തം നാടിനെ ഇത്രയധികം ആക്ഷേപിക്കാൻ താങ്കൾക്ക് തോന്നുന്നത്. ​അമേരിക്കൻ പൗരത്വത്തിന്റെ അഹങ്കാരത്തിൽ ഭാരതത്തെ പുച്ഛിക്കുമ്പോൾ ഒന്നോർക്കുക, അന്യനാട്ടിൽ അടിയറവ് വെച്ച ആ അന്തസ്സ് എന്നെങ്കിലും തിരിച്ചു ചോദിക്കേണ്ടി വന്നാൽ ഓടിവരാൻ ഇവിടെ ഈ മണ്ണ് മാത്രമേയുള്ളൂ. സ്വന്തം വേരുകൾ മറന്ന് വിദേശത്തിരുന്ന് വിഷം തുപ്പുന്നവർക്ക് കാലം കാത്തുവെച്ചിരിക്കുന്നത് വലിയ തിരിച്ചടികളായിരിക്കും. കുവൈറ്റിലൊക്കെ ഉണ്ടായതുപോലെ ഒരു മാറ്റം അവിടെയും ഉണ്ടാകുമ്പോൾ, അന്ന് മടക്കയാത്രയ്ക്ക് ഈ 'പാൽപ്പൊടി നാട്' മാത്രമേ കാണൂ എന്ന് മറക്കാതിരുന്നാൽ നന്ന്. പദവികൾ കൊണ്ട് നിങ്ങൾ അവിടുത്തെ ആളായിരിക്കാം, പക്ഷേ ചിന്താഗതി കൊണ്ട് സ്വന്തം മാതാവിനെ തള്ളിപ്പറയുന്ന ഒരു മനോരോഗിയായി മാറാതിരിക്കാൻ ശ്രദ്ധിക്കുക.
Devan Tharapil 2026-04-02 21:35:41
പ്രവാസികളും ചില നിയമാവശങ്ങളും ദേവൻ തറപ്പിൽ നമ്മൾ മൗനം പാലിക്കണോ? സ്വന്തം നാടിനെ തള്ളിപ്പറഞ്ഞും, മാതൃരാജ്യത്തെ നിരന്തരം അപഹസിച്ചും സോഷ്യൽ മീഡിയയിൽ 'ലൈക്കിനും' 'വ്യൂസിനും' വേണ്ടി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നവർ യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത് സാധാരണക്കാരായ പ്രവാസികളുടെ ജീവിതമാണ്. ഒരാൾ ചെയ്യുന്ന തെറ്റിന് ഒരു സമൂഹം മുഴുവൻ മറുപടി പറയേണ്ടി വരുന്ന ദുരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 1. മാറുന്ന ലോകസാഹചര്യവും തൊദ്യോഗിക ഭീഷണിയും അമേരിക്കയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കുടിയേറ്റ നിയമങ്ങൾ (Immigration Laws) കൂടുതൽ കർശനമാവുകയാണ്. വിദേശികളിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിൽ വരുമ്പോൾ, അവിടെ താമസിക്കുന്ന ഓരോ വിദേശിയും നിരീക്ഷണത്തിലാണ്. ഒറാക്കിൾ (Oracle) പോലുള്ള വമ്പൻ കമ്പനികൾ (30000) പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോൾ അതിൽ ഭൂരിഭാഗവും ഭാരതീയരാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് രാജ്യവിരുദ്ധ പരാമർശങ്ങളുമായി രംഗത്തെത്തുന്നത്. 2. ഭാരതം നിരീക്ഷിക്കുന്നു: OCI കാർഡും പൗരത്വവും ഭാരത സർക്കാർ ഇന്ന് സോഷ്യൽ മീഡിയയിലെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ നിരന്തരം ആക്ഷേപിക്കുന്ന ധ്രുവ് റാഠിയെപ്പോലുള്ളവർക്ക് OCI (Overseas Citizenship of India) നിഷേധിക്കപ്പെട്ടത് നമ്മൾ കണ്ടതാണ്. അവരെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ നാളെ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിച്ചാൽ, വിമാനത്താവളത്തിൽ വെച്ച് തടയപ്പെടുകയോ പൗരത്വ അവകാശങ്ങൾ റദ്ദാക്കപ്പെടുകയോ ചെയ്യാം. ഓർക്കുക: അമേരിക്ക മലയാളികൾക്ക് പോറ്റമ്മയാണെങ്കിൽ ഭാരതം പെറ്റമ്മയാണ്. രണ്ടുപേരെയും നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല. പെറ്റമ്മയെ തള്ളിപ്പറയുന്നവന് പോറ്റമ്മയുടെ അടുത്ത് അധികകാലം സ്ഥാനമുണ്ടാകില്ല. 3. നിയമപരമായ പ്രത്യാഘാതങ്ങൾ (Legal Implications) വിദ്വേഷ പ്രസംഗം (Hate Speech): ആതിഥേയ രാജ്യത്തോ മാതൃരാജ്യത്തോ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വിസ റദ്ദാക്കുന്നതിനും (Deportation) കാരണമാകും. ഡിജിറ്റൽ ഫുട്ട്പ്രിന്റ് (Digital Footprint): ഓരോ രാജ്യദ്രോഹ പരാമർശങ്ങളും സ്ക്രീൻഷോട്ടുകളായും വീഡിയോകളായും അധികൃതർക്ക് മുന്നിലെത്തും. 4. പ്രവാസികളോടുള്ള അപേക്ഷ പ്രിയപ്പെട്ട പ്രവാസികളെ, നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമാണ് നിങ്ങളുടെ ഈ ജീവിതം. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്ക് അവിടെയും സുരക്ഷിതമായി ഇരിക്കാൻ കഴിയില്ലെന്ന് നമുക്ക് ഉറപ്പാക്കാം. നാളെ നിങ്ങൾ അപകടത്തിലാകാതിരിക്കാൻ ഇന്ന് തന്നെ പ്രതികരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക