
ഇറാനിൽ ചൊരിയപ്പെട്ട നിരപരാധികളുടെ രക്തത്തിനു പകരം ചോദിക്കുമെന്നു പുതിയ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ആദ്യമായി രാഷ്ട്രത്തിനു നൽകിയ സന്ദേശത്തിൽ വ്യാഴാഴ്ച്ച പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. എന്നാൽ യുഎസ് സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുക തന്നെ ചെയ്യും. "മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടൻ അടയ്ക്കണം. അല്ലെങ്കിൽ അവ ആക്രമിക്കപ്പെടും."
വേണ്ടിവന്നാൽ പുതിയ പോർമുഖങ്ങൾ തുറക്കുമെന്നു മുജ്‌തബ വ്യക്തമാക്കി.
വനിതാ അവതാരകയാണ് മുജ്‌തബയുടെ പ്രസ്താവന ടെലിവിഷനിൽ വായിച്ചത്. അദ്ദേഹം പ്രത്യക്ഷപ്പെട്ടില്ല. പിതാവ് ആയത്തൊള്ള അലി ഖമേനായി വധിക്കപ്പെട്ട ആക്രമണത്തിൽ മുജ്‌തബയ്ക്കു പരുക്കേറ്റു എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു.
Mujtaba vows to avenge Iran's martyrs, keep Hormuz closed