Image

ജൂതവിരുദ്ധത ഒരു അർബുദമാണ്, നേതാക്കള്‍ നിശബ്‌ദത പാലിക്കുമ്പോള്‍ അത് പടരുന്നു: ഓസ്‌ട്രേലിയ അത് പടരാൻ അനുവദിച്ചു; കൂട്ടവെടിവെപ്പിന് പിന്നാലെ വിമർശനവുമായി നെതന്യാഹു

Published on 14 December, 2025
 ജൂതവിരുദ്ധത ഒരു അർബുദമാണ്, നേതാക്കള്‍ നിശബ്‌ദത പാലിക്കുമ്പോള്‍ അത് പടരുന്നു: ഓസ്‌ട്രേലിയ അത് പടരാൻ അനുവദിച്ചു; കൂട്ടവെടിവെപ്പിന് പിന്നാലെ വിമർശനവുമായി  നെതന്യാഹു

 

കാൻബറ: ബോണ്ടി ബീച്ചില്‍ ജൂത ഹനുക്ക ആഘോഷത്തിനിടെയുണ്ടായ കൂട്ട വെടിവയ്പ്പില്‍ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീനെ വിമർശിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്.

സർക്കാർ ജൂതവിരുദ്ധത വളർത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ആരോപിച്ചു.ഡിമോണയില്‍ നടന്ന ഒരു സർക്കാർ യോഗത്തില്‍ സംസാരിക്കവെ, ആക്രമണത്തിന് മുമ്ബുള്ള മാസങ്ങളില്‍ ഓസ്‌ട്രേലിയയുടെ നിലപാട് ജൂത സമൂഹങ്ങള്‍ക്കെതിരായ ശത്രുതയുടെ അന്തരീക്ഷത്തിന് കാരണമായെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ഓസ്‌ട്രേലിയൻ സർക്കാരിനെയും അവിടെയുള്ള നിയമപാലക സംവിധാനത്തെയും നെതന്യാഹു വിമർശിച്ചു.'കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി, അതില്‍ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയം ഓസ്‌ട്രേലിയയില്‍ ജൂതവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും അത് വളർത്തുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി' 


പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്‌റ്റില്‍ അല്‍ബനീസിന് അയച്ച കത്ത് പരാമർശിച്ച്‌ നെതന്യാഹു പറഞ്ഞു.'ജൂതവിരുദ്ധത ഒരു അർബുദമാണ്. നേതാക്കള്‍ നിശബ്‌ദത പാലിക്കുമ്ബോള്‍ അത് പടരുന്നു; നേതാക്കള്‍ പ്രവർത്തിക്കുമ്ബോള്‍ അത് പിൻവാങ്ങുന്നു. ബലഹീനതയെ പ്രവൃത്തി കൊണ്ടും പ്രീതിപ്പെടുത്തലിനെ ദൃഢനിശ്ചയം കൊണ്ടും മാറ്റിസ്ഥാപിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു' എന്നും നെതന്യാഹു ആന്റണി ആല്‍ബനീസിനോട് പറഞ്ഞു.

വ്യക്തമായ മുന്നറിയിപ്പ് സൂചനകള്‍ നല്‍കിയിട്ടും ഓസ്‌ട്രേലിയൻ സർക്കാർ നിഷ്‌ക്രിയത്വത്തിലാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ആരോപിച്ചു.

 നടപടിയെടുക്കുന്നതിനുപകരം, ഓസിട്രേലിയൻ സർക്കാർ ഓസ്‌ട്രേലിയയില്‍ സെമിറ്റിസം വിരുദ്ധതയുടെ വ്യാപനം തടയാൻ ഒന്നും ചെയ്‌തില്ലെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഹനുക്കാ ആഘോഷങ്ങള്‍ക്കിടെ നടന്ന വെടിവെപ്പില്‍ പത്തുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സാധാരണഗതിയില്‍ സജീവമായിരുന്ന ബോണ്ടി ബീച്ച്‌, ഈ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ്. ഓസ്‌ട്രേലിയയില്‍ ഇത്തരം കൂട്ടവെടിവെപ്പുകള്‍ അപൂർവമാണ്."ചാനുക്ക ബൈ ദി സീ" എന്ന പേരില്‍ നടന്ന പൊതുപരിപാടിയില്‍ രണ്ട് തോക്കുധാരികളാണ് വെടിയുതിർത്തത്. 

റിപ്പോർട്ടുകള്‍ പ്രകാരം 50-ലധികം റൗണ്ടുകള്‍ അവർ വെടിയുതിർന്നു. ഒരു അക്രമിയെ പോലീസ് വെടിവെച്ച്‌ കൊന്നു, രണ്ടാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍ അറസ്‌റ്റിലാണ്. നവീദ് അക്രം എന്നാണ് ഇയാളുടെ പേര്. ഈ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പതിനൊന്ന് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി സായുധരായ ഉദ്യോഗസ്ഥർ പ്രദേശം വളയുകയായിരുന്നു.

 കണ്ടെത്തിയ സംശയാസ്‌പദമായ വസ്‌തുക്കളെക്കുറിച്ച്‌ വിദഗ്ദ്ധ ഓഫീസർമാർ പരിശോധന നടത്തുന്നുണ്ട്.നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഹനുക്ക ആഘോഷത്തിനിടെയാണ് ആക്രമണം നടന്നതെങ്കിലും, യഹൂദ സമൂഹത്തെയാണ് ലക്ഷ്യമിട്ടതെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക