Image

ഇരട്ടസൗധങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 11 September, 2026
ഇരട്ടസൗധങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

കണ്ണുനീര്‍ ചാലുകള്‍ കീറി ഞാനിന്നെന്റെ
മൗനദുഃങ്ങള്‍ ഒഴുക്കികളയട്ടെ 
ആ അശ്രുധാരയില്‍ അര്‍പ്പിച്ചിടട്ടെ -ഞാന-
ജ്ഞലിബദ്ധനായ് അന്ത്യോപചാരങ്ങള്‍. 
ആകുലരാണെന്റെ ചുറ്റിലുമുള്ളവര്‍ 
ഉറ്റവര്‍ വിട്ടുപിരിഞ്ഞവര്‍ ദുഖിതര്‍
സാന്ത്വന കൈലേസ്സുകൊണ്ട് -ഞാനീ
ഹതഭാഗ്യര്‍തന്‍ കണ്ണുനീര്‍ ഒപ്പിയെടുക്കട്ടെ
ദുഃം ഘനീഭവിച്ചന്ധകാരത്തിന്‍
കരിനിഴലെങ്ങും പരത്തി നിശ്ശബ്ദമായ് 
ചേക്കേറുവാനൊരു ചില്ലയും തേടി-
യങ്ങോര്‍മ്മകള്‍ വട്ടമിടുകയാണെങ്ങുമേ 
കൈനീട്ടി വിണ്ണിനെ പുല്‍കുവാന്‍ നിന്നൊരു
സൗധങ്ങള്‍ കത്തിയമര്‍ന്ന് മറഞ്ഞുപ്പോയ്
ആ അഗ്നി തട്ടിയെടുത്തു സൗധങ്ങള്‍ക്ക് 
ആത്മാവുനല്‍കിയ പാവം ജനങ്ങളെ 
ഏതോ പിശചിന്റെ കോപാഗ്നിയില്‍
വിധി ഹോമിച്ച മര്‍ത്ത്യരും രണ്ടു സൗധങ്ങളും 
മണ്ണിനെ, മാനവരാശിയെ തോരാത്ത 
കണ്ണീരിലാഴ്ത്തികളഞ്ഞു കടന്നുപോയ് 
''അമ്മയിങ്ങെത്താതെന്തേ?' അനുദിനം
ചോദിച്ചിടുന്നു കിടാങ്ങള്‍ നിരാശയാല്‍ 
എല്ലാമറിയും മുതിര്‍ന്നവര്‍ ഉള്ളിലെ 
നൊമ്പരം ഉള്ളില്‍ ഒതുക്കി കഴിയുന്നു. 
കണ്ണുനീര്‍ ചാലിച്ച് ബന്ധുമിത്രാദികള്‍
ദുഃമകറ്റാന്‍ പറയും മൊഴികളില്‍
പൊട്ടിച്ചിതറി മുറിയുന്നു വേദന 
വാക്കുകള്‍ ഏങ്ങലായി വിങ്ങി വിതുമ്പുന്നു
കാലമേ ! നിന്റെയദ്രുശ്യ കരങ്ങളീ
ദുഃസ്മ്രുതികളെ മാച്ചുപോയീടിലും
ചോരകിനിയും മുറിപ്പാടുമായി -
അനേകം മനസ്സുകള്‍ നൊന്തു കഴിഞ്ഞിടും
വെള്ളത്താലല്ലിനി അഗ്നികൊണ്ടാണു 
മനുഷ്യനു നാശമെന്നരുളിയ ദൈവമോ 
ആ വാക്ക് തട്ടിപ്പറിച്ചോരിബ്‌ലീസ്സിന്‍ 
ക്രൂരതയോ കൊന്നൊടൊക്കി മനുഷ്യരെ!

ശുഭം

Join WhatsApp News
smk sri 2026-09-11 03:29:05
അനുവാചക ഹൃദയങ്ങളിലേക്കിറങ്ങുന്ന വരികൾ
ബെന്നി 2026-09-11 04:16:59
'അമ്മയിങ്ങെത്താതെന്തേ?' ചോദ്യമിതിന്നും മുഴങ്ങുന്നു വിഹായസിൽ.........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക