Image

ബംഗാളിൽ പ്രാർഥനാ യോഗങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണം; വീടുകളിലെ പ്രാർഥന നിർത്തിവച്ച് ക്രൈസ്തവർ

Published on 05 September, 2026
ബംഗാളിൽ പ്രാർഥനാ യോഗങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണം;  വീടുകളിലെ പ്രാർഥന നിർത്തിവച്ച് ക്രൈസ്തവർ

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനാ യോഗങ്ങൾക്കും സന്ദർശനത്തിനും നേരെ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് ക്രിസ്ത്യൻ സംഘടനകൾ ഗാർഹിക പ്രാർഥനകളും കൂട്ടായ്മകളും താൽക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 23-ന് ഹൗറയിലെ ഉലുബെറിയയിൽ വാടകവീട്ടിൽ നടന്ന ആക്രമണത്തിൽ പാസ്റ്ററെയും പ്രാർഥനയിൽ പങ്കെടുത്തവരെയും പൊലീസ് രക്ഷപ്പെടുത്തേണ്ടിവന്നിരുന്നു. ഞായറാഴ്ച പ്രാർഥനയ്ക്കിടെ ആൾക്കൂട്ടം അതിക്രമിച്ചു കയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും മൈക്കും സ്പീക്കറും അടക്കമുള്ള ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. 

ഓഗസ്റ്റ് 14-ന് സെന്റ് ക്ലാരറ്റ് പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങ് തടസ്സപ്പെടുത്തുകയും കല്ലറയിൽ ഇറക്കിവെച്ച മൃതദേഹം ആൾക്കൂട്ടം പുറത്തെടുപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സൗത്ത് 24 പർഗാനാസിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന പള്ളി ആക്രമിക്കപ്പെടുകയും, പൂർവ്വ മേദിനിപൂർ, ഘുസുരി എന്നിവിടങ്ങളിൽ പ്രാർഥനാ യോഗങ്ങൾ തടസ്സപ്പെടുകയും ചെയ്തു.

ഉലുബെറിയയിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 23ന് ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെ ഒരു സംഘം വീട്ടിലേക്ക് കടന്നുകയറുകയും ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് പ്രാർഥനയിൽ പങ്കെടുത്തവരെ മർദിക്കുകയും വീടിന്റെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

 ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾ ഭയന്നാണ് പ്രാർഥനായോഗങ്ങൾ നിർത്തിവെക്കുന്നതെന്നും ബംഗീയ ക്രിസ്റ്റീയ പരിഷത്ത് (Bengal Christian Council) ഭാരവാഹികൾ  പറയുന്നു.

സാമ്പത്തിക വാഗ്ദാനങ്ങൾ നൽകിയുള്ള 'നിർബന്ധിത മതപരിവർത്തനം' ആണ് പ്രദേശങ്ങളിൽ നടക്കുന്നതെന്നും അതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നുമാണ് വലതുപക്ഷ സംഘടനയായ സിംഹ വാഹിനി ഭാരവാഹികളുടെ വാദം.

വ്യക്തികൾക്ക് പ്രാർഥിക്കാനുള്ള അവകാശത്തെ സർക്കാർ തടയില്ലെന്നും, എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ക്ഷിതിരാം തുഡു വ്യക്തമാക്കി. 

 

Join WhatsApp News
തോമസ് കാറ്റത്ത് 2026-09-05 21:20:22
ആർഎസ്എസ് ചീഫ് മോഹൻ ഭഗവത് മതസൗഹാർദ്ദത്തെ പറ്റി നിയോർക്കിൽ പഠിപ്പിക്കാൻ വന്നു. അമേരിക്കക്കാരെ ഉദ്ധരിക്കാൻ വന്നു. ഇന്ത്യൻ ഭരണത്തെ അങ്ങേയറ്റം പാടി പുകഴ്ത്തി. ഇന്ത്യൻ ജിഡിപിയും ഇന്ത്യൻ സമ്പദ്ഘടനയും ഭരണവും അമേരിക്കയെ കടത്തിവെട്ടി എന്ന് ഇന്നത്തെ ഒരു ലേഖനത്തിലും ഇവിടത്തെ, അമേരിക്കയിലെ, BJP, RSS അനുഭാവികൾ കൊട്ടിഘോഷിക്കുന്നതും ഈ മലയാളിയിൽ നിങ്ങൾ എല്ലാം വായിച്ചതാണ്. ഇതാ മേലത്തെ റിപ്പോർട്ടും ഒന്നുകൂടെ വായിക്കു. എന്നിട്ട് പറയൂ, മോഹൻ ഭഗവത്തിന്റെ പൊള്ളത്തരത്തെ പറ്റി. ഇന്ത്യൻ ജിഡിപിയുടെ വളർച്ചയെപ്പറ്റി ഓക്കെ ഒക്കെ. അമേരിക്കയിൽ സമ്പത്തും സ്വാതന്ത്ര്യവും അനുഭവിച്ച ശേഷം ഇന്ത്യയിൽ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കൊല്ലാക്കൊല ചെയ്യുകയാണ് അവിടെ. ഇതിനെപ്പറ്റി ഒന്ന് എഴുതി ചർച്ച ചെയ്യൂ, പ്രിയപ്പെട്ട, അമേരിക്കൻ ബിജെപി ആർഎസ്എസ് അനുഭാവികളെ. അമേരിക്കൻ ബിജെപിക്കാരെ നിങ്ങൾ അമേരിക്കയിൽ നിന്ന്, മോഡിയെ ഒന്നും ഫോൺ കറക്കി വിളിക്കുക. അനേകർ ഫോൺ കറക്കി വിളിക്കുക. ക്രിസ്ത്യാനികളും അവിടെ ജീവിച്ചു പൊക്കോട്ടെ എന്ന് പറഞ്ഞ ഒരു മെമ്മോറാന്തം ദയവായി മോഡിക്ക് ഒന്ന് അയച്ചു കൊടുക്കുക.
American Hindu 2026-09-05 23:01:04
കാറ്റത്ത് പറക്കല്ലേ ..സാമ്പത്തിക വാഗ്ദാനങ്ങൾ നൽകിയുള്ള നിർബന്ധിത മതപരിവർത്തനം കാരണമാണ് കലഹം ഉണ്ടാകുന്നത്. അത് കണ്ടില്ല അല്ലെ. പണ്ട് ഹിന്ദുക്കൾ മിണ്ടിയില്ല ഇന്നിപ്പോൾ അവർ മിണ്ടുന്നു. അതാണ് പ്രശനം പണ്ട് താഴേക്കിടയിലുള്ളവരെ മതം മാറ്റിയപ്പോൾ മേലാളർ കരുതി ആയിക്കോട്ടെ. എന്നാൽ ഇന്ന് അവർക്ക് താഴെയുള്ളവർ വേണം വോട്ടിനായി. അതാണ് പ്രശനം. തോമസ്സ്- പിന്നെ നിങ്ങൾ മാത്രം അമേരിക്കൻ മലയാളി കൃസ്ത്യാനിയും മറ്റുള്ള ഹിന്ദു നാമധാരികൾ നിങ്ങളുടെ ദയയിൽ ഇവിടെ ജീവിക്കുന്നുവെന്ന നെറികെട്ട വർത്തമാനം പറയരുത്. ഇവിടയുള്ള ഹിന്ദുക്കൾ അന്തസ്സായി ജോലി ചെയ്ത നിയമം അനുസരിച്ച് ജീവിക്കയാണ് അല്ലാതെ അമേരിക്കൻ ഗവണ്മെങ്ട് അവരെ തീറ്റിപോറ്റുകയല്ല. പത്രാധിപർ ഇത്തരം പരാമർശങ്ങൾ നിങ്ങൾ ഒഴിവാക്കേണ്ടതാണ്. ശ്രീമാൻ റെജിസ് നെടുങ്ങാടപ്പള്ളിയെപ്പോലെ നിഷ്പക്ഷമായും നിർഭയമായും പറയു, ശ്രീമാൻ മാത്തുള്ള ഇന്ന് ഇട്ടിരിക്കുന്ന കമന്റ് വായിക്കുക. മതതീവ്രത പാവം ! എന്തിനാണ് ഹിന്ദു വിരോധം പ്രിയ മാതു സഹോദര. നിങ്ങൾ കൃസ്തുവിൽ വിശ്വസിച്ച് ജീവിക്കു. ഹിന്ദു എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. പിന്നെ മോദിയെ ബന്ധപെടുക മെമ്മോറാണ്ടം കൊടുക്കുക തുടങ്ങിയ അഭിപ്രായങ്ങൾ ഈ കോളത്തിൽ പലരും പറഞ്ഞിട്ടുണ്ട് ആരും അതിനുവേണ്ടി ശ്രമിച്ചില്ല.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-05 23:44:18
💥🔥ഈ മുകളിലത്തെ വാർത്ത ഒരിക്കലും സത്യമാകാൻ വഴിയില്ല. ഇനി അഥവാ സത്യമാണെങ്കിൽ, ഇതിനേ കുറിച്ച് നിങ്ങൾ- ഇവിടെ എഴുതുന്ന ഹൈന്ദവരായ എഴുത്തു കാരുടെ- പ്രതികരണം അറിയാൻ താല്പര്യപ്പെടുന്നു. അവർ ക്രിസ്തിയാനികൾ സാമ്പത്തീക സഹായം കൊടുത്തു പരിവർത്തന ശ്രമം നടത്തി എന്നു തന്നേ വയ്ക്കുക, അതിന് ആൾക്കൂട്ട ആക്രമണം / മർദ്ദനം ആണോ പ്രതിവിധി?? എല്ലാവരുടെയും അഭിപ്രായം അറിയാൻ താൽപ്പര്യം ഉണ്ട്‌. {{ഇതിൽ നിന്നും ശ്രീ സുധീർ പണിക്കവീട്ടിലിനെയും അതു പോലുള്ളവരെയും നമുക്ക് ആദരവോടെ ഒഴിവാക്കി നിർത്താം🙏}} ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-06 02:15:24
💥🔥ഒരു രാജ്യത്തെ നിയമം അനുസരിക്കാനും, നീതി ന്യായ വ്യവസ്ഥയ്ക്ക് കീഴടങ്ങി ജീവിപ്പാനും, civic സെൻസോടെ പെരുമാറാനും ആ രാജ്യത്തിലെ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു മതവും, ഒരു പുസ്തകവും, ഒരു വ്യക്തിയും, ഒരു ദൈവവും, ഒരു സ്ഥാന -പദവിയും ഭരണഘടനാ പുസ്തകത്തിനു മുകളിൽ അല്ലാ. എന്നാകിലേ സമൂഹത്തിന് സുഗമമായി മുന്നേറാൻ സാധിക്കൂ. നിയമം തെറ്റിക്കുന്നവരെ കോടതിക്ക് മുൻപിൽ ഹാജരാക്കണം, മാതൃകപരമായി ശിഷിക്കണം. അതാണ് നിയമ പാലകരുടെയും ജുഡീഷ്യറിയുടെയും ജോലി. മതം സ്വയം മാറുന്നത് വ്യക്തി സ്വാതന്ത്ര്യവും, മതം മാറ്റുന്നത് നിരോധിച്ചിട്ടുള്ളതുമാകുന്നു. മറ്റൊരാളെ സ്വയം രക്ഷയ്ക്കല്ലാതെ ദേഹോദ്രപം ഏൽപ്പിക്കുന്നത് ഒരു പരിഷകൃത സമൂഹത്തിന് ഒട്ടുമേ ആശാസ്യമല്ല. കൂടിയ ശിക്ഷ തന്നേ അതിനു ഉറപ്പാക്കണം. ഇവരോട് ആരു പറയുന്നു ഉത്തരേന്ത്യയിൽ പോയി 'സുവിശേഷം' പറഞ്ഞ് ഏശു പാർട്ടിയിൽ ആളെ കൂട്ടാൻ??? ???. അവർ അവരുടെ ദൈവത്തെ ആരാധിക്കട്ടേ . അതിനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുക്കണം. ഒരു ദൈവം മറ്റൊരു ദൈവത്തേക്കാൾ മിടുക്കൻ ആണെന്ന് ശഠിക്കുമ്പോളാണ് പ്രശ്നങ്ങൾ കിളിർത്തു തുടങ്ങുന്നത്. തീർത്തും വൃത്തികേടാണ് ആ ചിന്ത, അശ്ലീലമാണ് . പറയുക, പ്രസംഗിക്കുക, പ്രവർത്തിക്കുക, പ്രചരിപ്പിക്കുക, പക്ഷേ ആരെയും മതം മാറ്റാൻ നിങ്ങൾക്ക് അധികാരമില്ല, അവകാശമില്ല.{{ എന്റെ അഭിപ്രായത്തിൽ, ഒരു 98 അല്ലാ, 99 ശതമാനം പ്രശ്നവും ഉണ്ടാകുന്നത് അവരെ അങ്ങോട്ടു കേറി ചൊറിയാൻ ചെല്ലുമ്പോളാണ് }}. ✳️Rejice
American Christian 2026-09-06 02:25:49
സാമ്പത്തിക വാഗ്ദാനം നൽകിനിർബന്ധിത മതപരിവർത്തനം എന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണ്. സാമ്പത്തികവാഗ്ദാനം നൽകിയാൽ ഇന്ത്യാക്കാർ മതം മാറുമെന്നുള്ളആരോപണം ഇന്ത്യാക്കാരെ അപമാനിക്കുന്നതിനുവേണ്ടി ഇന്ത്യാവിരുദ്ധരായ ആളുകൾ പടച്ചുവിടുന്നതാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ളപള്ളികളാണ് അടുത്തിടെ പശ്ചിമബംഗാളിൽ തകർക്കപ്പെട്ടത്. എന്നിട്ട് അതിനെ ന്യായീകരിക്കാൻ ചിലകുബുദ്ധികൾ രംഗത്തുവന്നിട്ടുണ്ട്. ലോകത്ത് ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നനടപടികൾകൊണ്ട് ഇന്ത്യക്കുതന്നെയാണ് ദോഷം എന്ന് ഈവിവരദോഷികൾ മനസ്സിലാക്കുന്നില്ല.ആർക്കും ആരെയും നിർബന്ധിച്ച് മതം മാറ്റാൻ കഴിയില്ല.സത്യം അതായിരിക്കെ നിർബന്ധിത മതപരിവർത്തന ആരോപണം തെറ്റുകൾ മൂടിവെയ്ക്കാനുള്ള പാഴ്സ്രമം മാത്രമാണ്. ഇന്ത്യയിൽ നടക്കുന്ന ക്രൂരമായ മതപീഡനം ലോകം മൂഴുവൻ കാണുന്നുണ്ട്. ഇന്ത്യയിൽ നൂനപക്ഷമായിരിക്കുന്നവർ മറ്റ് സ്ഥലത്ത് ഭൂരിപക്ഷമായിരിക്കും അതുപോലെ തിരിച്ചും എന്നവസ്തുത മറക്കാതിരുന്നാൽ എല്ലാവർക്കും നന്ന്. ന്ത്യാക്കാരെ
Jayan Varghese 2026-09-06 03:14:42
ഹിന്ദു എഴുത്തുകാർ മുസ്ലിം എഴുത്തുകാർ ക്രിസ്ത്യൻ എഴുത്തുകാർ. മനുഷ്യന് വേണ്ടി എഴുതുന്ന മനുഷ്യ എഴുത്തുകാർ ഒരിടത്തുമില്ല. സർഗ്ഗ സാഹിത്യം മനുഷ്യാവസ്ഥയ്ക്കു മഹത്തായ മാനങ്ങൾ സൃഷ്ടിക്കും എന്ന മനീഷികളുടെ സ്വപ്നങ്ങളും അവസാനിക്കുകയാണ്. ജയൻ വർഗീസ്‌.
പീറ്റർ ഡാനിയേൽ 2026-09-06 06:30:21
ഇന്ത്യൻ മത തീവ്രവാദികൾ ആരോപിക്കുന്ന പരിവർത്തനം പണവും പഴം തുണിയും കൊടുത്തു നടത്തി എന്ന് ആരോപിക്കുമ്പോഴും, ഈ പറയുന്ന ക്രിസ്ത്യാനികൾ ഇന്ത്യയിൽ വെറും മൂന്ന് ശതമാനം മാത്രമേ ഉള്ളല്ലോ?. പിന്നെ പണം കൊടുത്തോ അല്ലാതെയോ അങ്ങോട്ടുമിങ്ങോട്ടും പരിവർത്തനം നടത്തിക്കോട്ടെ, മതം ഓരോരുത്തരുടെയും പ്രൈവറ്റ് വിഷയമാണ്. നിങ്ങളും കറുവാപ്പസി എന്നും പറഞ്ഞ് പരിവർത്തനം നടത്തുന്നില്ല. നിങ്ങളും വിദേശത്തുനിന്ന് ഒത്തിരി നൂറ്റാണ്ടുകൾക്കും കുടിയേറിയ അവരല്ലേ?. ഇന്നലെ ഒരുത്തൻ പറയുന്ന കേട്ടു ഒരു 50 വർഷം കൊണ്ട് ഞങ്ങൾ ഹൈന്ദവർ അമേരിക്കയിൽ ഭൂരിപക്ഷമാകും. അപ്പോൾ ഞങ്ങൾ അമേരിക്കയിലും മറ്റുള്ളവരെ അടിക്കും എന്ന്. ദയവായി സ്നേഹിതാ, നമ്മൾ എല്ലാവരും കരുതുക മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് കരുതുക. ന്യൂനപക്ഷങ്ങളോടൊപ്പം പീഡിതരോടൊപ്പം നിൽക്കുക. സത്യത്തിന് കുടപിടിക്കുക. തോമസ് കാറ്റത്ത് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. മാത്രമല്ല തോമസ് കാറ്റത്തെ അങ്ങ് ഒരു കൊടുംകാറ്റായി ലോകമെങ്ങും വീശി നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുക എഴുതുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക