Image

അവതാരിക (ചെറുകഥ: സാംജീവ്)

Published on 28 August, 2026
 അവതാരിക (ചെറുകഥ: സാംജീവ്)

ഞാൻ നൂറ് കവിത എഴുതിക്കഴിഞ്ഞു. എന്റെ അഞ്ചു വർഷത്തെ അദ്ധ്വാനമാണ്. എഴുതിക്കഴിഞ്ഞപ്പോൾ എനിക്കുതോന്നി ഞാനൊരു കുമാരനാശാനോ വള്ളത്തോളോ ഉള്ളൂരോ ആണെന്ന്. ലക്ഷണമൊത്ത കവിത. ഞാൻ സ്വയം അഭിനന്ദിച്ചു.
ഇനി ഇത് പ്രസിദ്ധീകരിക്കണം.
പുസ്‌തകമാക്കണം.
ദേശീയ സാഹിത്യസമിതിയുടെ "കവിമുത്ത്" അവാർഡ് വാങ്ങിക്കണം.
കഴിഞ്ഞകൊല്ലം അവാർഡ് വാങ്ങിച്ച മാങ്കൊമ്പിൽ ചാത്തുണ്ണിയുടെ കവിതകളെക്കാൾ കേമമാണ് എന്റെ കവിതകൾ.
പുസ്ത‌കമാക്കണമെങ്കിൽ കാശ് വേണം. ആയിരം കോപ്പി അച്ചടിക്കണമെങ്കിൽ ഒരു ലക്ഷം രൂപയാകും. അത് എനിക്ക് വലിയ തുകയാണ്.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....

 

Join WhatsApp News
Sudhir Panikkaveetil 2026-08-30 21:39:40
ആധുനികതയുടെ തട്ടിപ്പ് ഒന്നുമില്ലാത്ത സരളമായ കഥ. ആക്ഷേപഹാസ്യമാണ്. വിഷയം സാഹിത്യം. അവാർഡുകൾ നേടുന്ന ഇന്നത്തെ രീതിയും ആ തിരക്കിൽ ചിലപ്പോൾ വലിയവർക്ക് വരുന്ന കയ്യബദ്ധവും. എങ്ങനെ അവാർഡ് കിട്ടിയെന്നു ചിന്തിക്കുന്ന കഥാകൃത്തു കേൾക്കുന്ന വ്യത്യസ്ത വിശദീകരണം. അവാർഡുകൾക്ക് വിലയിടിയുന്നു. നല്ല ആവിഷ്കാരംസാംജീവ് സാർ.
Jayan varghese 2026-09-02 13:19:29
ഹൃദയ നീറ്റൽ ഹാസ്യാത്മക സറ്റയറാക്കി ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കുന്ന ബഹുമാന്യനായ ശ്രീ സാംജീവിന്‌ അഭിവാദനങ്ങൾ ! അദ്ദേഹം കോറിയിടുന്ന ഈ ചോരപ്പാടുകൾ യഥാർത്ഥ എഴുത്തുകാരന്റെ ആത്മ തേങ്ങലുകളാണ്. കേരള സംഗീത നാടക അക്കാദമിയുടേത് ഉൾപ്പടെ അര ഡസൻ അവാർഡുകൾ നേടുകയും നാല് നാടകങ്ങൾ എൻ.ബി.എഎസ്. വഴി പ്രസിദ്ധീകരിക്കുകയും ആകാശവാണി ദേശീയ നാടകോത്സവത്തിൽ ഉൾപ്പെടുത്തിയും അല്ലാതെയും ഇന്ത്യയിലാകമാനം എന്റെ നാടകങ്ങൾ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്ന കാലത്ത് ഇപ്പോൾ ന്യൂ യോർക്ക് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ‘ജ്യോതിർഗമയ‘( Towards The Light ) പ്രസിദ്ധീകരിക്കാമോ എന്നന്വേഷിക്കാനായി വലിയ സാഹിത്യ പ്രമോട്ടർ ആയി അറിയപ്പെട്ടിരുന്ന ഡി.സി. കിഴക്കേമുറിയെ കാണാൻ ഞാൻ ചെന്നിരുന്നു. ചെന്നപാടെ ഇരിക്കാൻ പറഞ്ഞ അദ്ദേഹം എന്താ വന്നത് എന്ന് ചോദിച്ചു. “ ഞാൻ സംഗീതനാടക അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുള്ള ഒരു നാടകകൃത്ത് ആണെന്നും നാല് നാടകങ്ങൾ NBS വഴി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അഞ്ചാമതായി ഒരു നാടകം DC Books വഴി പ്രസിദ്ധീകരിക്കാമോ എന്നറിയാൻ വന്നതാണെന്നും പറഞ്ഞു. അദ്ദേഹം എന്നെ അടിമുടി ഒന്ന് നോക്കി. ഒരു നൂറ്റിപ്പത്ത് പൗണ്ടിൽ മെലിഞ്ഞുണങ്ങി മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്ന ഞാൻ. “ എന്താ പേര് ? “ അദ്ദേഹം. “ ഞാൻ ജയൻ വർഗീസ്. രണ്ടു തവണ സംഗീത നാടക അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട് “ എന്ന് അഭിമാനത്തോടെ ഞാൻ. “ ഞാൻ കേട്ടിട്ടില്ല. ഞങ്ങൾ പ്രശസ്തരുടെ പുസ്തകങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഇപ്പോൾ പോയിട്ട് ആനുകാലികങ്ങളിൽ ഒക്കെ എഴുതി പേരുണ്ടാക്കിയിട്ടു വരൂ. അപ്പോൾ നോക്കാം.” എനിക്കൊന്നും പറയാൻ അവസരം തരാതെ സ്വന്തം ഫയലുകളിലേക്കു മടങ്ങിയ അദ്ദേഹത്തെ വിട്ടു ഞാൻ മടങ്ങിപ്പോന്നു. ജയൻ വർഗീസ്.
Samuel 2026-09-03 17:01:17
I appreciate the valuable comments from the respected readers. Samgeev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക