Image

വാളുകള്‍ വിത്തുകളാകുന്ന കാലം (ലേഖനം: ജോണ്‍ വേറ്റം)

Published on 26 July, 2026
വാളുകള്‍ വിത്തുകളാകുന്ന കാലം  (ലേഖനം: ജോണ്‍ വേറ്റം)

പകല്‍സമയത്ത് ആകാശത്ത് അനന്തനീലിമ. രാത്രിയില്‍ എത്രയോ നക്ഷത്രങ്ങളുടെ തിളക്കം. കോടാനുകോടി വര്‍ഷങ്ങളായി ആ വിളക്കുകള്‍ അണയാതെ കത്തുന്നു. മാനത്ത് നോക്കുന്ന മനുഷ്യന്‍ ഒരിക്കലെങ്കിലുംചോദിച്ചിട്ടുണ്ടാവും  ഈ അത്ഭുതകരമായ അംബരം ആരുണ്ടാക്കിയെന്ന്. ഉത്തരം കിട്ടിയില്ലെങ്കിലും, ആ ചോദ്യം തന്നെയാണ് ദൈവവിശ്വാസത്തിന്‍റെ തുടക്കം. പ്രപഞ്ചത്തില്‍ ഒരു അദൃശ്യസാനിദ്ധ്യമുണ്ടെന്ന് മനുഷ്യന്‍റെ ബുദ്ധി പറയുന്നു. അതിനെ കാണാനും തൊടാനും പറ്റില്ല. അത് എല്ലായിടത്തും എപ്പോഴുമുണ്ട്. എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. പക്ഷേ, ധ്വനിയില്ല. നക്ഷത്രങ്ങളെ നോക്കുമ്പോള്‍, അവയുടെ വെളിച്ചം ഭൂമിയിലെത്താന്‍ വേണ്ട സഞ്ചാരദൂരം ചിന്തനീയമാണ്. ആ വെളിച്ചം മനുഷ്യനുവേണ്ടി നിര്‍മ്മിച്ച താണ്‌. സ്വന്തം ആത്മാവിനെയും ജീവനെയും കാണാന്‍ കഴിയാത്ത മനുഷ്യര്‍ അങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നു. ആത്മാവ്‌ മനുഷ്യന്‍റെ ആന്തരീക ഭാഗമാണ്. ഇത്‌, സത്യം മനസ്സിലാക്കാനും മനസ്സാക്ഷിയിലൂടെ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു. ഒരു ജീവിയെ ജീവിച്ചിരിക്കാന്‍ സഹായിക്കുന്ന ജീവശക്തിയാണ് ജീവന്‍. ദൈവം നല്‍കുന്ന ജീവന്‍റെ ശക്തിയാണ് ജീവശ്വാസം. അത് ഇല്ലെങ്കില്‍ ശരീരം മരിക്കും.    

ദൈവം ജീവജാലങ്ങളെ ഒന്നൊന്നായി സൃഷ്ടിക്കുന്നില്ല. സ്വയം സൃഷ്ടിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തെയാണ് അവന്‍ സൃഷ്ടിച്ചത്. എല്ലാ മനുഷ്യരും പ്രകൃതിനിയമങ്ങളുടെ കീഴില്‍, ഒരേ മണ്ണില്‍ നിന്ന്, ഉണ്ടായവരാണെന്നു പഠിച്ചു. ഒരേ ബിന്ദുവില്‍ നിന്നാണ് നമ്മള്‍ എല്ലാവരും വന്നത്. ഈ പ്രപഞ്ചസാഹോദര്യം നിര്‍ബന്ധിക്കുന്നത്, മതങ്ങളും രാജ്യങ്ങളും നിര്‍മ്മിച്ച   അതിര്‍വരമ്പുകള്‍ ഇല്ലാതാക്കണമെന്നാണ്. പ്രകൃതിനിയമങ്ങളെ പഠിച്ചു യുക്തിപരമായി ചിന്തിക്കുമ്പോള്‍, ആധിപത്യത്തിനും നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള യുദ്ധങ്ങളെക്കാള്‍ നല്ലത്, പരസ്പരം സഹകരിച്ചും സ്നേഹിച്ചും സന്തോഷത്തോടെ ജീവിക്കുന്നതാണെന്ന് നിശ്ചയിക്കാം.     
ആദിമകാലത്ത്, മനുഷ്യന്‍ യുദ്ധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കല്ലും വടിയും ആയിരുന്നല്ലോ. പിന്നീട്, കുന്തം, അമ്പ്, വില്ല്, കത്തി, കോടാലി എന്നിവ അതിജീവനത്തിനും ആയുധത്തിനും ഉപയോഗിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍; റൈഫിള്‍, മെഷീന്‍ഗണ്‍, പീരങ്കി, ടാങ്ക്, യുദ്ധവിമാനം, വിഷവാതകം, അന്തര്‍വ്വാഹിനി എന്നിവ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം. സെമി ആട്ടോ റൈഫിള്‍, ഗ്രനേഡുകള്‍, ബോംബര്‍ വിമാനം, യുദ്ധക്കപ്പല്‍, റോക്കറ്റുകള്‍, അണുബോംബ് എന്നീ യുദ്ധോപകരണങ്ങള്‍ മനുഷ്യന്‍ നിര്‍മ്മിച്ചു. ഇപ്പോള്‍, നവീകരിക്കപ്പെട്ട വിമാനങ്ങളും, മിസൈലുകളും, ലേസര്‍ ആയുധങ്ങളും, ആണവ മിസൈലുകളും, സൈബര്‍ ആയുധങ്ങളും, സാറ്റലൈറ്റ്, നിര്‍മ്മിത ബുദ്ധി എന്നിവയും യുദ്ധത്തിന് ഉപയോഗിക്കുന്നു. 2026 -ലെ കണക്കനുസരിച്ച്, ഒന്‍പത്‌ രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ ഉണ്ട്. എന്നാല്‍, സര്‍വ്വനാശം വരുത്തുന്ന ഈ ആണവായുധങ്ങള്‍ ഒരിക്കലും  ഉപയോഗിക്കുകയില്ല എന്ന് ചില മതഗ്രന്ഥങ്ങളില്‍ പ്രവചനസൂചനകള്‍ നല്‍കിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍, ഇതൊരു കെട്ടുകഥയെന്ന് തോന്നാം. എന്നാല്‍, യാഥാര്‍ത്ഥൃങ്ങളെ നിരത്തി നിരീക്ഷിക്കുമ്പോള്‍, ചില ഭൂതകാല പ്രവചനങ്ങളുടെ ആഴമുള്ള അര്‍ത്ഥങ്ങളും ഉദ്ദേശൃങ്ങളും വ്യക്തമാകും.  
ഭൂമുഖത്ത് യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും സമാധാനം പടര്‍ത്തുന്നതും മനുഷ്യന്‍റെ പരിശ്രമത്താലല്ല. പിന്നയോ, ദൈവത്തിന്‍റെ പദ്ധതികളിലൂടെ അവ സംഭവിക്കുന്നു. ഈ നടപ്പുവര്‍ഷത്തിലും ചെറു യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായി. അതിനാല്‍, യുദ്ധമില്ലാത്ത ഭൂമി ഭാവിയില്‍ ഉണ്ടാകുമെന്നാണ് കരുതേണ്ടത്. യഹൂദ, ക്രൈസ്തവ, ഇസ്ലാം, ഹിന്ദു മതഗ്രന്ഥങ്ങള്‍ പ്രപഞ്ചത്തിന്‍റെ അന്ത്യത്തെക്കുറിച്ച്, ഒരേതരത്തിലല്ലെങ്കിലും, പരാമര്‍ശിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്‍റെ, അന്ത്യനാള്‍ എന്ന ആശയം ശക്തമല്ല. എങ്കിലും, ഗൗതമ ബുദ്ധന്‍റെ ധാര്‍മ്മികലോകം അവസാനിക്കുമെന്നും, അപ്പോള്‍ “മൈത്രേയ ബുദ്ധന്‍” ഭൂമിയില്‍ അവതരിച്ച് വീണ്ടും ജനങ്ങളെ മോക്ഷത്തിലേക്ക് നയിക്കുമെന്നും സുചനയുണ്ട്.     

ലോകത്ത് നിലവിലുള്ള പ്രശ്നങ്ങള്‍ ക്രമേണ ഇല്ലാതാകുമെന്നും, നന്മയും സമാധാനവും സ്ഥാപിക്കപ്പെടുമെന്നും വിശ്വസിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. മനുഷ്യനെ ദൈവം നിയന്ത്രിച്ചാല്‍, സമാധാനം സ്ഥാപിതമാകുമെന്ന ആശയത്തോട് മതവിശ്വാസികള്‍ ഭാഗികമായിട്ടെങ്കിലും യോജിക്കും. യുദ്ധത്തെ ഇഷ്ടപ്പെടുന്ന മനുഷൃമനസ്സുകളെ, സമാധാനസ്നേഹികളാക്കി മാറ്റുമെന്ന മധുരമായ പ്രത്യാശയാണ് അവര്‍ക്കുള്ളത്.     

ശാസ്ത്രം മനുഷ്യന്‍റെ കണ്ടുപിടുത്തമാണ്. പക്ഷേ, പ്രപഞ്ചത്തിന്‍റെ നിയമങ്ങള്‍ മനുഷ്യനിര്‍മ്മിതമല്ല. ആറ്റത്തിന്‍റെ ഘടന, ഗുരുത്വാകര്‍ഷണം, പ്രകാശത്തിന്‍റെ വേഗത ഇതെല്ലാം മനുഷ്യന്‍ വരുന്നതിന് മുന്നേ ഉണ്ടായിരുന്നു. അതിന്‍റെ നിയമങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുകയാണ് സയന്‍സ് ചെയ്യുന്നത്. ന്യൂട്ടന്‍, ഐന്‍സ്റ്റീന്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍  ചെയ്തത്, പ്രകൃതി മറച്ചുവച്ച പുസ്തകം കണ്ടെത്തി വായിക്കുക മാത്രമായിരുന്നു. പ്രപഞ്ചത്തിന് ക്രമവും നിയമവും ഉണ്ടെന്നും, അവ സൃഷ്ടിച്ചത്‌ പരാശക്തിയാണെന്നും, ലോകത്തിലെ പല മത-ദാര്‍ശനികരും,   ചിന്തകരും പറഞ്ഞിട്ടുണ്ട്. പ്രസ്തുത പ്രപഞ്ചക്രമങ്ങളും നിയമങ്ങളും മനസ്സിലാക്കാനുള്ള ആകാംക്ഷയും മനുഷ്യന് കൊടുത്തത് ദൈവമത്രെ.    

ശാസ്ത്രം, വെളിപ്പെടുത്തിയതും കണ്ടുപിടിച്ചതും കൂടിയാണെന്ന ചിന്തയും  പൊന്തിവന്നിട്ടുണ്ട്. പ്രകൃതിയുടെ നിയമങ്ങള്‍ ദൈവം എഴുതിവച്ച ഒരു പുസ്തകം ആണെങ്കില്‍, ആ പുസ്തകം വായിക്കാനുള്ള മനുഷ്യന്‍റെ പരിശ്രമമാണ് സയന്‍സ്. ദൈവത്തിന്‍റെ ആ നിയമം പഠിച്ച്; ടൃൂബ് ലൈറ്റ്, റോക്കറ്റ് എന്നിവ ഉണ്ടാക്കിയത് മനുഷ്യന്‍റെ ബുദ്ധിയും കഠിനാദ്ധ്വാനവും ഉപയോഗിച്ചായിരുന്നു. അതുകൊണ്ട്, ദൈവത്തിനും ശാസ്ത്രത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും മനസ്സിലാക്കാം. എന്നാല്‍, അത് കാണാന്‍ കഴിയാത്ത വൈദ്യുതി പോലെയാണ്. ഒഴുകുന്നത്‌ കാണില്ല. പക്ഷേ, ബള്‍ബ് കത്തുമ്പോള്‍ അതിന് സഹായിച്ചത് വൈദ്യുതിയാണെന്നു വ്യക്തമാകും. ശാസ്ത്രം, പ്രപഞ്ചത്തിന്‍റെ നിയമം “എങ്ങനെ” എന്നും “എന്തുകൊണ്ട്” എന്നും പഠിപ്പിക്കുന്നു. പ്രപഞ്ചത്തിന്‍റെ നിയമങ്ങള്‍ കൃത്യതയുള്ളതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും പരസ്പരം ആകര്‍ഷിക്കുന്ന പ്രകൃതിശക്തിയുണ്ട്. അതാണ്‌ ഗുരുത്വാകര്‍ഷണം. ഭാരമുള്ള വസ്തുക്കള്‍ തമ്മിലുള്ള ആകര്‍ഷണബലത്തെയാണ് ഗുരുത്വാകര്‍ഷണം എന്നു പറയുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതും, ഗ്രഹങ്ങളുടെ ചലനത്തിനും ജീവിതകര്‍മ്മങ്ങള്‍ക്കും, ഗുരുത്വാകര്‍ഷണം സഹായിക്കുന്നു.     
    
പറഞ്ഞു വന്നത്, ശാസ്ത്രം സ്വതന്ത്രമായ ശക്തിയല്ലെന്നും, അദൃശ്യമായ പരാശക്തിയോട് ബന്ധമുള്ളതാണെന്നും ശാസ്ത്രം തന്നെ തെളിയിക്കുന്നു എന്നാണ്. അതേ, പ്രപഞ്ചം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് അതിന്‍റെ നിശ്ശബ്ദമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ആറ്റം (ഒരു മൂലകത്തി ന്‍റെ രാസപരമായ ഗുണങ്ങള്‍ നിലനിര്‍ത്തുന്ന ഏറ്റവും ചെറിയ കണിക) പിളരുമ്പോള്‍ മുഴക്കമില്ല. ഗ്രഹങ്ങള്‍ കറങ്ങുമ്പോള്‍ ശബ്ദമില്ല. വിത്തുകള്‍ മുളക്കുമ്പോഴും ഒച്ചയില്ല. പ്രപഞ്ചത്തിന്‍റെ ഈ നിശ്ശബ്ദ നിയമം അതിന്‍റെ പ്രവര്‍ത്തി നിശ്ശബ്ദമായി നിര്‍വ്വഹിക്കുന്നു. പ്രപഞ്ച നിയമം നിര്‍മ്മിച്ചത് ആരാണ് എന്ന ചോദ്യത്തിന് ശാസ്ത്രം ഉത്തരം പറയുന്നില്ല.      

നൂറ് വരി കവിതയുടെ സാരാംശം രണ്ട് വരിയില്‍ എഴുതാം. അതുപോ ലെയാണ് സമവാക്യം. പ്രപഞ്ചത്തിന്‍റെ കോടാനുകോടി സംഗതികളുടെ സാരം ഏതാനും അക്ഷരങ്ങളില്‍ ഒതുക്കുന്നു. അതുകൊണ്ട്, പ്രപഞ്ചത്തിന്‍റെ നിശ്ശബ്ദ നിയമം ദൈവത്തിന്‍റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ആ നിയമം എഴുതിയത് മനുഷ്യന്‍റെ അന്വേഷണബുദ്ധിയാണ്. ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ “പരിണാമം” ഗുരുത്വാകര്‍ഷണം പോലെയുള്ള ഒരു നിയമം ആകുന്നു. ശാസ്ത്രജ്ഞനായ ന്യൂട്ടന്‍ ഇത് ഉണ്ടാക്കിയതല്ല. കണ്ടുപിടിച്ചതാ ണ്. പല ശാസ്ത്രജ്ഞന്മാരും പരിണാമത്തെ ദൈവത്തിന്‍റെ സൃഷ്ടിരീതിയാ യിട്ട് കണ്ടു. പരിണാമസിദ്ധാന്ധം മനുഷ്യന്‍ കണ്ടുപിടിച്ചതാണ്. പക്ഷേ, ആ  സിദ്ധാന്തം ആരോ എഴുതിവെച്ചതാണ്‌. ആരാണ് ആ എഴുത്തുകാരന്‍ എന്ന് ശാസ്ത്രം പറയുന്നില്ല. പിന്നയോ, അത് ദൈവമാണെന്ന് വിശ്വാസം ഉറപ്പിച്ചു പറയുന്നു. നിയമം ഉള്ളടത്ത് നിയമം എഴുതിയവനും ഉണ്ടല്ലോ.     
 
പ്രപഞ്ച നിയമം ദൈവത്തിന്‍റെ ഇച്ഛയാണെന്ന്‌ പല തത്വചിന്തകരും മതങ്ങളും പറയുന്നുണ്ട്. ഇത് തെളിയിക്കാനോ നിരാകരിക്കാനോ സാദ്ധ്യ മല്ല. ദൈവവും ശാസ്ത്രവും മനുഷ്യന്‍റെ എതിരാളികള്‍ അല്ല. ഒന്ന് പ്രപഞ്ചത്തിന്‍റെ നിശബ്ദനിയമങ്ങള്‍ എഴുതുന്നു. മറ്റേത് ആ നിയമങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തി വായിക്കുന്നു. ആധുനിക മനുഷ്യന്‍ ശാസ്ത്രത്തില്‍ നന്നേ വിശ്വസിക്കുന്നു. എന്നാല്‍, ജീവിതത്തിന്‍റെ അര്‍ത്ഥവും ഉദ്ദേശ്യവും കണ്ടെത്താന്‍ അധികം പേരും ദൈവത്തില്‍ ആശ്രയിക്കുന്നു.   

ഒന്നാം ലോകമാഹായുദ്ധത്തില്‍ 1. 6  കോടിയും, രണ്ടാം ലോകമഹായുദ്ധ ത്തില്‍ എട്ടര കോടിയും ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഗതകാല ചരിതം പറഞ്ഞിട്ടുണ്ട്. ഇപ്രകാരം നാശം വിതച്ച രണ്ട് യുദ്ധങ്ങള്‍ക്കും കാരണം  ദുഷ്ടശക്തികളായ ഭരണാധികാരികളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തി ല്‍ ആണവായുധം ഉപയോഗിച്ചതോടെ, അതിലും ശക്തികൂടിയ ആയുധം നിര്‍മ്മിക്കുന്നതിനുള്ള മത്സരവും ആരംഭിച്ചു. എങ്കിലും, ഈ രണ്ട് യു ദ്ധങ്ങള്‍ക്ക് ശേഷം, മനുഷ്യന്‍റെ മരണനിരക്ക് കുത്തനേ കുറഞ്ഞിട്ടുണ്ട്.    

ഇന്ന് ലോകയുദ്ധങ്ങള്‍ക്കെതിരേ നില്‍ക്കുന്ന പ്രതിരോധശക്തികളില്‍ ഒന്ന്  സാമ്പത്തിക നിലപാടാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വിവിധ വ്യാപാരങ്ങള്‍ വര്‍ദ്ധിക്കുന്തോറും കെട്ടുപിണഞ്ഞ സാമ്പത്തിക ബന്ധങ്ങള്‍, യുദ്ധം നടത്തിയാല്‍ വലിയ കഷ്ട നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന ഭയത്താല്‍, യുദ്ധങ്ങളെ ഒഴിവാക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നുണ്ട്. മറ്റൊന്ന്, മനുഷ്യമനസ്സിന്‍റെ കാലോചിതമായ മാറ്റമാണ്. പണ്ട്, അടിമത്തം നിലനിന്നിരുന്നു. സ്തീകള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യവും വോട്ടവകാശവും ഇല്ലായിരുന്നു. നരബലിയും സതിയും മാനിക്കപ്പെട്ട ആചാരങ്ങളായിരുന്നു. മനുഷ്യന്‍റെ പരിജ്ഞാനവും പരിഷ്കാരവും ജീവിതത്തെ കൂടുതല്‍ നവീകരിച്ചതോടെ, കൂടുതല്‍ സമാധാനവും സുഖവും സുരക്ഷിതത്വവും ഇഷ്ടപ്പെടുന്നവര്‍ വര്‍ദ്ധിച്ചു. എവിടെയും എത്തുന്ന സാങ്കേതികവിദ്യയുടെ സഹായകമായ സാനിദ്ധ്യമാണ് വേറൊന്ന്. ഇന്‍റെര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവ, എപ്പോഴും ലോകസംഭവങ്ങളെ പങ്കുവയ്ക്കുന്നു. അതിനാല്‍, ജീവിതയാഥാര്‍ത്ഥൃങ്ങള്‍ സകല ജനതകളിലും എത്തുന്നു. ഇത്‌ ലോകവ്യാപകമായി സമാധാനം സ്ഥാപിക്കുന്നതിനും, ലോകയുദ്ധങ്ങളെ ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു.       

ഇപ്പോള്‍, നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും യുദ്ധത്തിനെതിരെയും, സമാധനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ, യുറോപ്യന്‍ യൂണിയന്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ എന്നിവ വഴി, സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ തീര്‍ക്കുന്നു. ഏതൊരു പ്രശ്നത്തിന്‍റെയും പരിഹാരം യുദ്ധമല്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. ആണവായുധങ്ങളുടെ ഉപയോഗം കുറയ്ക്കാനും രാസയുദ്ധങ്ങള്‍ നിരോധിക്കാനും ആഗോളനിയമങ്ങളുണ്ട്. കൂടാതെ, മനുഷ്യത്വരഹിതമായ യുദ്ധക്കുറ്റം ചെയ്യുന്ന രാഷ്ട്രനേതാക്കളെ ശിക്ഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാജ്യങ്ങളെ എപ്പോഴും നിയന്തിക്കുന്നു. ഇപ്പോള്‍, ലോകമെമ്പാടുമുള്ള സ്കൂളുകളിലും കോളേജുകളിലും സമാധാനത്തിന്‍റെ ആവശ്യം എന്തെന്ന് പഠിപ്പിക്കുന്നുണ്ട്. ഇത് പരസ്പര വിദ്വേഷം ഒഴിവാക്കാനും, മനുഷ്യരുടെ അവകാശങ്ങളെ മാനിക്കാനും, സാമാധാനസ്നേഹികളാകാനും അദ്ധ്യേതാക്കളെ സഹായിക്കുന്നു. ഇതും ഭാവിനന്മക്ക് ഉപകരിക്കും. കംമ്പൃുട്ടര്‍ശൃംഖല, നിര്‍മ്മിത ബുദ്ധി, സാറ്റലൈറ്റ് എന്നിവയിലൂടെ രാജ്യങ്ങള്‍ അന്യോന്യം നിരീക്ഷിക്കുന്നുണ്ട്. ലോകത്തിലെ സുപ്രധാന രാജ്യങ്ങളുടെ തലവന്മാര്‍ക്ക് തമ്മില്‍ അടിയന്തിര ഘട്ടങ്ങളില്‍ നേരിട്ട് സംസാരിക്കാന്‍, സുരക്ഷിതത്വവും വേഗതയുമുള്ള ആശയവിനിമയസംവിധാനം ഉണ്ട്.

മതങ്ങളും ലോകയുദ്ധങ്ങല്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഭൂലോകത്തിലെ എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്‍റെ മക്കളാണെന്നും, ജന്മനാ തുല്യരാണെ ന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മതപരമായ പ്രസ്ഥാനങ്ങളുടെ നൂതന പ്രവര്‍ത്തനങ്ങളും, പ്രാര്‍ത്ഥനക്കൂട്ടങ്ങളും ലോകയുദ്ധങ്ങല്‍ക്കെതിരെ പടരുന്നു. സ്തീകള്‍ നേത്രുത്വം നല്‍കുന്ന സമാധാന സംഘടനകളും യുദ്ധങ്ങള്‍ക്കെതിരെ ശാന്തി പകരാന്‍ ശക്തിയോടെ പ്രവര്‍ത്തിക്കുന്നു.  

ലോകയുദ്ധങ്ങളെ തടയാന്‍ സാഹിത്യത്തിനും സാധിക്കും. യുദ്ധത്തിന്‍റെ ക്രൂരത നേരിട്ടനുഭവിച്ചവരുടെ കദനപൂരിതമായ കഥകള്‍, നെഞ്ചില്‍ വെടിയുണ്ട കൊണ്ടവന്‍റെ മരണവേദന, സമാധാനലോകത്തിന്‍റെ ശത്രു യുദ്ധദാഹിയായ മനുഷ്യനാണെന്ന യാഥാര്‍ത്ഥൃം എന്നിവ, സാമാന്യ ജനത്തില്‍ സാഹാനുഭൂതി പകര്‍ത്തും. യുദ്ധങ്ങളില്‍, അപ്രതീക്ഷിതമായ  നാശനഷ്ടങ്ങളും, അകാലമരണങ്ങളും ഉണ്ടാകുമെന്നും, യുദ്ധത്തിന്‍റെ ഭീകരതയും സമാധാനത്തിന്‍റെ മൂല്യവും വ്യത്യസ്തമെന്നും വ്യക്തമാക്കുന്നു. പുസ്തകങ്ങള്‍ ജനങ്ങളെ ചിന്തിപ്പിക്കുകയും സമാധാനസ്നേഹികളാകാന്‍  പ്രേരിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞകാലയുദ്ധങ്ങളില്‍ ഉണ്ടായ ദയനീയ  ദുരന്തങ്ങളെ വിവരിക്കുന്നതിലൂടെ, അത്തരം കഷ്ടതകളും കുറ്റങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ സാഹിത്യം പ്രേരിപ്പിക്കുന്നു. ദേശസ്നേഹത്തിന്‍റെ പേരില്‍ യുദ്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനു പകരം, യുദ്ധഭൂമിയിലെ ചോരച്ചൊരിച്ചിലുകളും, സാധാരണക്കാരന്‍റെ കഷ്ടതയും കണ്ണീരും എത്രത്തൊളം ദാരുണമാണെന്ന് സാഹിത്യരചനകള്‍ വിശദീകരിക്കുന്നു.  
യുദ്ധദുരന്തം വീടുകളിലും വിതയ്‌ക്കുന്നുണ്ട്. യുദ്ധത്താല്‍ അന്ധരും, അവയവങ്ങള്‍ നഷ്ടപ്പെട്ടവരും, പരുക്കേറ്റവരും, പരസഹായം കൂടാതെ ജീവിക്കാന്‍ സാദ്ധ്യമല്ലാത്തവരുമായ പട്ടാളക്കാരെയും വേര്‍തിരിച്ചു കാണിച്ച്, ജനഹൃദയങ്ങളില്‍ ആര്‍ദ്രത നിറയ്ക്കുവാന്‍ കഴിയും. എന്തിനുവേണ്ടിയാണ് യുദ്ധം ഉണ്ടാക്കുന്നതെന്ന ചോദ്യം എഴുത്തുകാര്‍ ഉയര്‍ത്തുന്നു. യുദ്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികള്‍ക്കും നാശങ്ങള്‍ ഉണ്ടാകുമെന്നു വിവരിക്കുന്നു. പക്ഷേ, യുദ്ധം ഉണ്ടാക്കുന്നവര്‍ക്ക് പെട്ടെന്ന്  മാനസാന്തരം ഉണ്ടാവുകയില്ല. എന്നാലും, സാഹിത്യം മനുഷ്യന്‍റെ മനസ്സ് മാറ്റും. ലക്ഷക്കണക്കിന്‌ മനസ്സുകള്‍ മാറുമ്പോള്‍ യുദ്ധം വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കും. വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയി പറഞ്ഞത്‌  പോലെ: “യുദ്ധം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഇല്ലെങ്കില്‍ യുദ്ധമുണ്ടാവില്ല.” സാഹിത്യം യുദ്ധം ചെയ്യാന്‍ തയ്യാറാവുന്നവരുടെ എണ്ണം കുറയ്ക്കുന്നു. അതുകൊണ്ട്, യുദ്ധങ്ങല്‍ക്കെതിരെ സാഹിത്യം പ്രതിരോധശക്തിയാകുന്നു.    
      
പ്രവചനങ്ങള്‍ പൂര്‍ണ്ണമായി ഫലിച്ചു എന്ന് പറയാന്‍ തെളിവില്ല. കാരണം, ചെറിയ യുദ്ധങ്ങള്‍ ഇപ്പോഴും ഉണ്ട്. എന്നാലും, മുന്‍ കാലങ്ങളെ അപേക്ഷിച്ച് മഹായുദ്ധം ഇല്ല. യുദ്ധത്തിനെതിരെ, നയതന്ത്രബന്ധത്തിനും, സാമ്പത്തികസഹകരണത്തിനുമുള്ള വലിയ പ്രാധാന്യം വര്‍ദ്ധിച്ചിട്ടുമുണ്ട്‌. മാരകായുധങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും മുടക്കുന്ന വമ്പിച്ച തുക, സമ്പത്തിനും സമാധാനത്തിനും, സുഖത്തിനും, സുരക്ഷക്കും വേണ്ടി ഉപയോഗിക്കണമെന്ന യുക്തമായ ജനതീരുമാനം, “അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളാക്കും” എന്ന വേദപുസ്തക പ്രവചനത്തെ അനുസ്മരിപ്പിക്കുന്നു. മൂന്നാമത്തെ  ലോകമഹായുദ്ധത്തിന്‍റെ അഭാവം അര്‍ത്ഥമാക്കുന്നത്, പ്രസ്തുത ഭൂതകാല പ്രവചനത്തിന്‍റെ ഭാഗികമായ പൂര്‍ത്തീകരണമാണെന്ന് കരുതുന്നവരുമുണ്ട്. പ്രവചനം സംബന്ധിച്ച തെളിവുകള്‍ എന്നത്, പ്രവചനത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.  
    
ഭൂലോകം ആണവയുദ്ധത്തോടെ അവസാനിക്കും എന്ന് പലരും കരുതുന്നു. എന്നാല്‍, ദൈവം മനുഷ്യന്‍റെ നിലനില്‍പ് ഒരു കര്‍മ്മത്തിലൂടെ ഉറപ്പാക്കി. ഇത്‌ മനുഷ്യബുദ്ധിക്ക്‌ പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്ത ഒരു മര്‍മ്മമാണ്. മനുഷ്യജീവന്‍റെ ഉത്ഭവത്തെ വിശ്വാസികള്‍ ദൈവത്തിന്‍റെ കരവേലയായി കാണുന്നു. മനുഷ്യന്‍ ഉണ്ടാകുന്നത് ബീജത്തിലൂടെയും അണ്ഡത്തിലൂടെയുമാണെന്ന് ശാസ്ത്രം. എന്നാല്‍, ഈ പ്രക്രിയക്ക് പിന്നിലെ “എന്തിന്‌” എന്ന ചോദ്യത്തിന് ഉത്തരം വിശ്വാസം മാത്രമാണ്. ഒരു തുള്ളി പുരുഷബീജത്തില്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍റെ രൂപരേഖ ഒളിഞ്ഞിരിക്കുന്നു. ജനനം, കണ്ണ് കാത്, ഹൃദയം, ബുദ്ധി വികാരം, ശ്വസനം, ഉറക്കം, എഴുതാനും പറയാനും മനസ്സിലാക്കാനുമുള്ള കഴിവ്, മരണം- എല്ലാംതന്നെ. ഇത് കേവലം രസതന്ത്രമാണോ? ദൈവം പുരുഷബീജത്തിലൂടെ തലമുറകളെ സൃഷ്ടിക്കുന്നു എന്ന സത്യം വിശ്വാസത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ മാത്രമാണ് തെളിയുന്നത്.                                                                                                                       

ഒരു ബീജത്തുള്ളിയില്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍റെ ഭാവി ദൈവം മറച്ചുവച്ചുവെങ്കില്‍, ആ മനുഷ്യന്‍റെ വംശത്തെ മുഴുവന്‍ തുടച്ചുനീക്കാന്‍ ദൈവം അനുവദിക്കുമോ? സൃഷ്ടിയുടെ തുടക്കത്തില്‍ത്തന്നെ തലമുറകളെ നിലനിര്‍ത്താന്‍ ദൈവം ഒരുക്കിയ വഴി ഇന്നും മുടങ്ങാതെ തുടരുന്നു. ഇതാണ്, ലോകം നിലനില്‍ക്കും എന്നതിന്‍റെ ജീവശാസ്ത്രപരമായ ഉറപ്പ്.  
    __________________________

    
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-26 02:51:17
💥🔥ശ്രീ.വേറ്റമേ, താങ്കൾ ഈ എഴുതിയിരിക്കുന്നതെല്ലാം തീർത്തും സത്യവേദപുസ്തകത്തിന് { കെ ജെ വി } എതിരാണല്ലോ, എന്തു പറ്റി??? പ്രായത്തിന്റെ പക്വത കൂടുതൽ ആണോ??? അതോ, ഒരു നിരീശ്വര വാദി ആകാനുള്ള തയ്യാറെടുപ്പാണോ??? വെറുതേ, മുറുകെ പറ്റുന്ന ദൈവകോപം വിളിച്ചു വരുത്തല്ലേ. 🫣 ✳️റെജീസ്✳️
Sunil 2026-07-26 14:06:01
John Vettam does not have the answer for the subjects he is talking, but assigns everything to God and thinks that is the answer. The end of the world, described in Christian bible, was about the world of Covenants. The world of covenants happened in CE70 with the destruction of the Jerusalem temple. This Universe will not end. The end of my world happens when my brain instruct to my heart to stop pumping.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-26 15:24:04
💥🔥 താങ്കൾ പറയുന്നതു പോലുള്ള "പ്രവചനം" സാധ്യമല്ല ശ്രീ. വേറ്റം, ഒരിക്കലും. അങ്ങനെ ആണെങ്കിൽ ഈ ഭൂമിയും അതിലെ ജീവനും അടിസ്ഥാന നിയമങ്ങളും ആ സെക്കന്റിൽ റദ്ധു ചെയ്യപ്പെടും. ആ നിമിഷം മുതൽ മറ്റൊരു ജീവിതം ആയിരിക്കും ഉണ്ടായി വരിക. ✳️റെജീസ് ✳️
ജോണ്‍ വേറ്റം 2026-07-26 22:41:27
സുനിലിന്‍റെയും റജീസിന്‍റെയും ശ്രദ്ധക്ക്. ലേഖനത്തില്‍ സൂചിപ്പിച്ച പ്രവചനങ്ങള്‍ എന്‍റേതല്ല. ബൈബിളില്‍ ഉള്ളതാണ്. ലേഖനം ബൈബിളിന് എതിരുമല്ല. പ്രസ്തുത പ്രവചനങ്ങള്‍ ഫലിക്കുമെന്നാണ് ജനവിശ്വാസം. ലോകത്ത് ഒരിക്കലും യുദ്ധം ഇല്ലാതാവുകയില്ല എന്നാണ് നിങ്ങളുടെ വിവക്ഷയെങ്കില്‍ അത് ശരിയാണ്. മനുഷ്യന് സ്വയം യുദ്ധം നിര്‍ത്താന്‍ കഴിയില്ല. ബൈബിളും അതുതന്നെയാണ് പറഞ്ഞിട്ടുള്ളത്.യുദ്ധമില്ലാത്ത ദിവസം കുറവാണെന്ന് മനുഷ്യചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധങ്ങളെയും യുദ്ധവര്‍ത്തമാനങ്ങളെയും കുറിച്ച് നിങ്ങള്‍ കേള്‍ക്കുമെന്ന് യേശുക്രിസ്തുവും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രവചനം അര്‍ത്ഥമാക്കുന്നത്, മനുഷ്യന്‍ യുദ്ധം നിര്‍ത്തുമെന്നല്ല. അത് ദൈവം ചെയ്യുന്നതിനെപ്പറ്റിയാണ്. പ്രവചനം യെശയ്യാവ് 2 : 4 തുടങ്ങുന്നത് ഇങ്ങനെ: അവന്‍ ജനതകളുടെ ഇടയില്‍ ന്യായം വിധിക്കുകയും....ഇനി യുദ്ധം ഉണ്ടാകാതിരിക്കുന്നതിന്‍റെ കാരണം മനുഷ്യന്‍ നന്നാകുന്നതുകൊണ്ടുമല്ല. മൂന്ന് കാരണങ്ങള്‍ ശ്രദ്ധേയമാണ്. ഇന്ന് നീതിയുള്ള ഒരു ന്യായാധിപന്‍ ഈ ലോകത്തില്ല. ഓരോ രാജ്യവും തങ്ങള്‍ ശരിയാണെന്ന് പറയുന്നു. വേദവചനപ്രകാരം ദൈവം തന്നെവന്ന് തികഞ്ഞ നീതിയോടെ വിധിക്കും എന്ന് പറയുന്നുണ്ട്. തികഞ്ഞ ന്യായാധിപന്‍ വരുമ്പോള്‍ യുദ്ധത്തിന്‍റെ ആവശ്യം ഉണ്ടാവില്ല. മനുഷന്‍റെ ഹൃദയവികാരങ്ങള്‍ക്ക് മാറ്റമുണ്ടാകും എന്നാണ് രണ്ടാമത്തേത്. യുദ്ധം തുടങ്ങുന്നത് മനുഷ്യഹൃദയത്തില്‍ നിന്നാണ്. അധികാരമോഹം, അഹങ്കാരം സ്വാര്‍ത്ഥത എന്നിവ അതിലുണ്ട്. മനുഷ്യന്‌ പുതിയ ഹൃദയം നല്‍കുമെന്ന് ബൈബിള്‍ ഭാഗങ്ങള്‍ പറയുന്നു. ഉദാ: ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഹൃദയം തരും. ഓരു പുതിയ ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളിലാക്കും. കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ശരീരത്തില്‍നിന്നു നീക്കി മാംസളമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും. (യെഹെസ്കേല്‍ 36 :26). മനുഷ്യന്‍ അവന്‍റെ യുദ്ധായുധങ്ങള്‍ മാറ്റും എന്നതാണ് മൂന്നാമാത്തെ കാരണം. അവന്‍ വാളുകളെ കൊഴുക്കളാക്കി അടിച്ചുതീര്‍ക്കും എന്ന പ്രവചനം സാമ്പത്തിക മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ വമ്പിച്ച തുക ആണവ ആയുധങ്ങള്‍ക്കും മറ്റുമായി ചിലവഴിക്കുന്നുണ്ട്. ഭാവിയില്‍ ഈ തുക മാനുഷ്യന്‍റെ സുഖദജീവിതത്തിനുവേണ്ടി ഉപയോഗിക്കുമെന്നാണ് സാരം. ഈ ഭൂമിയുടെ സ്രഷ്ടാവും ഉടയവനുമായ ദൈവം തന്നെ വന്ന് വാഴുമ്പോള്‍ യുദ്ധം തനിയെ ഇല്ലാതാവും. മനുഷ്യന്‌ യുദ്ധമില്ലാത്ത ലോകം ഉണ്ടാക്കാന്‍ സാദ്ധ്യമല്ല. ചരിത്രം അത് തെളിയിക്കുന്നു. തികഞ്ഞ നീതി സ്ഥാപിച്ചും, മനുഷ്യഹൃദയം മാറ്റിയും ദൈവം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രവചനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രപഞ്ചം സൃഷ്ടിഷ്ടിക്കാന്‍ കഴിഞ്ഞ ദൈവത്തിന്, സ്നേഹവാത്സല്യങ്ങളോടെ മനുഷ്യനെ നയിക്കുന്ന ദൈവത്തിന്, യുദ്ധം നിര്‍ത്തുക അസാദ്ധ്യമല്ല.
Sunil 2026-07-26 23:02:18
Jehn Vettam, pray " Thy kingdom Come'. There will not be any war in that Kingdom. God is not coming down to establish that Kingdom. God is Love. If we can throw out all kinds of God, except Love, we can create Thy Kingdom. Christians should throw out the Old Testament. Old Testament is about Jehovah, the God of war and death. Jehovah is the master of death. Jehovah is Satan.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-27 01:23:11
💥🔥ഞാൻ ശ്രീ. വേറ്റത്തിനോട് വളരെ ലളിതമായ രണ്ടു ചോദ്യങ്ങൾ ചോദിക്കട്ടേ..... 1} വേറ്റത്തിന്റെ കാഴ്ചപ്പാടിൽ ലോകത്തിലെ, ദൈവത്താൽ എഴുതപ്പെട്ട ഒരേ ഒരു വിശുദ്ധ ഗ്രന്ഥം ഏതാണ്??? 2) വേറ്റത്തിന്റെ ഉറച്ച അറിവ് അനുസരിച്ച് ,ലോകത്തിൽ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഒരേ ഒരു ദൈവം ഏതാണ്??? രണ്ടിനും defenite ആയിട്ടുള്ള Straight ഉത്തരം തരണം. {{ "അവർ അങ്ങനെ പറയുന്നു , ഇവർ ഇങ്ങനെ അത്രേ വിശ്വസിക്കുന്നത്‌, അവിടെ അങ്ങനെയൊക്കെ പരാമർശിക്കുന്നു" എന്നൊന്നും പറഞ്ഞ് തടി തപ്പരുതേ... 🙏🙏🙏}} ✳️റെജീസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-27 01:32:20
💥🔥യുദ്ധം, ഭൂകമ്പം, ക്ഷാമം, രോഗം, പ്രളയം --- ഇത്രയും അല്ലാതെ internet, സെൽ ഫോൺ, യൂ ട്യൂബ്, ക്യാമറ, വിമാനം---- കുറഞ്ഞ പക്ഷം ഇതിനേ കുറിച്ചൊക്കെ സത്യ വേദ പുസ്തകം എന്ന ബാലരമയിൽ പ്രവചിച്ചിട്ടുണ്ടോ ,യഹോവ എന്ന കുട്ടൂസൻ???? ✳️റെജീസ് ✳️ തുടരും...... {1}
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-27 02:38:18
💥🔥 "പ്രവചനത്തിന്റെ" നിർവചനം ഒന്നു പറയാമോ ശ്രീ. വേറ്റമേ???? ഞാൻ പറയാം✳️ ; _ ഉദാഹരണം മഴ. "2027-ൽ ഇന്ത്യയിൽ മഴ പെയ്യും". അത് ഒരു കാക്കാത്തിക്ക് പോലും പറയാൻ കഴിയും.. യഹോവ വേണമെന്നില്ല. "2027-ൽ ഇന്ത്യയിലെ കേരളത്തിൽ മഴ പെയ്യും". ഇതൊരു പ്രവചനം ആണോ, അല്ലാ. "2027 ജൂൺ മാസത്തിൽ കേരളത്തിൽ മഴ പെയ്യും". പ്രവചനം ആണോ, അല്ലാ. "2027 ജൂൺ 12 ന് കേരളത്തിൽ മഴ പെയ്യും". പ്രവചനം ആണോ, അല്ലാ. "2027 ജൂൺ 12- ന് ഉച്ചയ്ക്ക് 1 മണിക്ക് കേരളത്തിൽ മഴ പെയ്യും". പ്രവചനം അല്ലാ . "2027 ജൂൺ 12- ന് ഉച്ചയ്ക്ക് 1 മണി പത്തു മിനിറ്റിനും 15-നും ഇടയ്ക്ക് കേരളത്തിൽ മഴ പെയ്യും". പ്രവചനം അല്ലാ. "2027 ജൂൺ 12-ന് ഉച്ചയ്ക്ക് 1 മണി 10-15 മിനിറ്റിനും ഇടയ്ക്ക് കേരളത്തിൽ കോട്ടയത്ത്‌ മഴ പെയ്യും". പ്രവചനം അല്ലാ. "2027 ജൂൺ 1 മണി 10-15 ഇടയ്ക്ക് കോട്ടയത്ത്‌ ചങ്ങനാശ്ശേരിയിൽ മഴ പെയ്യും". പ്രവചനം അല്ലാ. ഒരു പ്രവചനം ആകണമെങ്കിൽ, ** 2027 ജൂൺ 12-ന് ,ഉച്ചയ്ക്ക് ഒരു മണിയ്ക്ക് 10 മിനുറ്റ് മുതൽ 15 മിനുറ്റ് വരെ, കോട്ടയത്ത്‌ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളി പഞ്ചായത്തിൽ, നാലാം വാർഡിൽ, തട്ടുപാറ മുക്കു മുതൽ ആശ്രമം പടി വരെ, 8 സെന്റീമീറ്റർ മഴ പെയ്യും** എന്നു വേണം പറയാൻ.. വേറ്റത്തിന് വല്ലതും മനസ്സിലാകുന്നുണ്ടോ???? അപ്പോൾ യഹോവ പ്രവചിക്കുമ്പോൾ, 8 സെന്റ്റീ മീറ്റർ 2 മില്ലി മീറ്റർ എന്നു കൂടി കൃത്യമായി പറഞ്ഞാലേ പ്രവചനം ആകൂ. വെറുതേ വേറ്റമേ യഹോവയെ വെളുപ്പിക്കാൻ ഇങ്ങനെ സമയം കളയരുതേ...... 🙏ശ്രീമാൻ.വേറ്റമേ I love you. നിഷ്‌ക്കളങ്ക ഹൃദയത്തിന്റെ ഉടമ. ഇത്രയും പഴയ കാര്യങ്ങൾ ഒക്കെ ഇപ്പോഴും ഈ 2926-ലും സത്യമാണെന്നും, ദൈവീകമാണെന്നും ഒക്കെ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വേറ്റത്തിനെ ,ഉപാധികൾ ഒന്നും കൂടാതെ തന്നെ ഞാൻ Love you. 💛💛💛 റെജീസ് ✳️
ജോണ്‍ വേറ്റം 2026-07-27 21:22:58
ശ്രീമാന്‍ സുനിലിന്‍റെ ശ്രദ്ധക്ക്. താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. “യഹോവ പിശാചാണ്” എന്ന താങ്കളുടെ വിശ്വാസം ആര്‍ക്കും തന്നെ ആംഗികരിക്കനാവില്ല. ബൈബിളിലെ ദൈവത്തിന്‍റെ സ്വകാര്യ നാമമാണ് യഹോവ. എബ്രായ ഭാഷയിലെ നാലക്ഷര നാമമായ YHWH എന്നതില്‍ നിന്ന് ഉണ്ടായ “ചതുരക്ഷര നാമം” ആണ്. ബൈബിളില്‍ യഹോവ എന്ന പേര് അനവധി തവണ ഉപയോഗിച്ചിട്ടുണ്ട്. യഹൂദന്മാര്‍ ഈ നാമത്തെ അതീവ പവിത്രമായി കരുതുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം അല്ലാഹുവും യഹോവയും ഒരേ ദൈവത്തെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. ബൈബിളില്‍ യഹോവ: സ്രഷ്ടാവ്, ആകാശവും ഭൂമിയും സൃഷ്ടിച്ചവന്‍, അത്യുന്നതന്‍, നിത്യനായ ദൈവം, നീതിമാന്‍, വിശുദ്ധന്‍, സര്‍വ്വശക്തന്‍, സ്നേഹം. കര്‍ത്താവ് എന്നും വിളിക്കപ്പെടുന്നുണ്ട്. ബൈബിള്‍ അനുസരിച്ച് യഹോവ എന്നത് ഒരു പ്രതേക മതത്തിന്‍റെ ദൈവം മാത്രമല്ല. പ്രപഞ്ചത്തിന്‍റെ ഏക ദൈവത്തിന്‍റെ വ്യക്തിപരമായ നാമമാണ്. സുനില്‍ ഒന്ന് ചിന്തിച്ചു നോക്കു. യഹോവ പിശാചാണെങ്കില്‍, യഹോവ എന്തിന് മോഷ്ടിക്കരുത്, നുണ പറയരുത്, കൊല്ലരുത്, വഞ്ചിക്കരുത് എന്നൊക്കെ പറഞ്ഞു ധാര്‍മ്മികതയും നീതിബോധവും നല്‍കുന്നത്‌. കള്ളം പറയുക, കൊല ചെയ്യുക, വഞ്ചിക്കുക വ്യഭിചരിക്കുക എന്നിവ പിശാചിന്‍റെ സ്വഭാവവും പ്രവര്‍ത്തികളുമാണ്. യഹോവയെ പിശാച് എന്ന് വിളിക്കുന്നത് ബൈബിളിന്‍റെയോ തോറയുടെയോ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമല്ല. പില്‍ക്കാലത്ത് നോസ്റ്റിക്ക് ചിന്തകളില്‍നിന്നും വന്ന തെറ്റായ വീക്ഷണമാണ്. ഇത്തരം അടിസ്ഥാനരഹിതമായ അഭിപ്യായങ്ങള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഉപകരിക്കു. അതുകൊണ്ട് വായനക്കാരോടും ഒരു അപേക്ഷ: ഇത്തരം വ്യാഖ്യാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മൂലഗ്രന്ഥങ്ങള്‍ കൂ‌ടി വായിക്കണം. വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണ്‌. പക്ഷേ അത് പരിഹസിക്കുന്നതിനും, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതികളിലും ആകരുത്. സ്നേഹത്തോടെ റജീസിന്: ബൈബിള്‍ വായിച്ചു പഠിക്കുക. അപ്പോള്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും.
Jayan Varghese 2026-07-28 00:03:24
പ്രപഞ്ച കഷണമായ ശരീരത്തിൽ അതിന് ശക്തി പകർന്ന് സജീവമാക്കുന്ന ബോധാവസ്ഥയെ മാറ്റി നിർത്തി ചിന്തിക്കുവാൻ ചിന്താ ശേഷിയുള്ള ഒന്നിനും ഒരു കാലത്തും സാധ്യമായിരുന്നില്ല. അത് കൊണ്ടാണ് അതാതു കാലത്തെ മനുഷ്യൻ അവനാലാവുന്ന നിർവ്വചനങ്ങൾ കൊണ്ട് അതിനെ വിശദീകരിക്കുവാൻ പരിശ്രമിച്ചത്. ആ പരിശ്രമത്തിന്റെ നേർ സാക്ഷ്യങ്ങളാണ് നമ്മുടെ മുന്നിലുള്ള മത ഗ്രന്ഥങ്ങൾ. ഈ മത സാഹിത്യം മുന്നോട്ടു വച്ച കാഴ്ചപ്പാടുകളുടെ അസ്ഥിവാരത്തിലാണ് സാമൂഹ്യ ജീവിയായ മനുഷ്യൻ തന്റെ സംസ്ക്കാരം രൂപപ്പെടുത്തിയതും ആചാരങ്ങൾ എന്ന നിലയിൽ സമൂഹത്തിൽ അവ വേര് പിടിച്ചു വളർന്നതും. ഈ ആചാരങ്ങളിലെ പോരായ്മകൾ കാലികമായി തിരുത്തിയ ആയിരമായിരം മനുഷ്യ സ്നേഹികൾ ഉണ്ടായിട്ടുണ്ടാവണം. അവരിൽ നമുക്കറിയുന്ന രണ്ടു പേരാണ് ഹൈന്ദവ ആചാരങ്ങൾ തിരുത്തിയ ഗൗതമ ബുധനും യഹൂദ ആചാരങ്ങൾ തിരുത്തിയ നസ്രായനായ യേശുവും. ഇനിയും എത്രയോ തിരുത്തലുകൾക്ക് ഇവ വിധേയമാക്കേണ്ടിയിരിക്കുന്നു എന്നയിടത്താണ് ശ്രീ വേറ്റവും ശ്രീ റജീസും ശ്രീ ആൻഡ്രൂവും ഒക്കെ വിയർപ്പൊഴുക്കുന്നത് ! ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ മനുഷ്യ രാശിക്ക് വേണ്ടി രൂപപ്പെടുത്തുവാനുള്ള നിങ്ങളുടെ ചിന്താപരിശ്രമങ്ങൾക്ക് അതെ സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-28 00:42:05
💥🔥സുനിൽ & ശ്രീ. andrew, ചരിത്ര സത്യങ്ങളും വസ്തുതകളും കൊണ്ട് ശ്രീമാൻ. വേറ്റത്തിനെ വല്ലാതെ Confuse ചെയ്യിച്ചിട്ട്, Disorient ആക്കരുതേ. 🙏. ബൈബിൾ ആണ് എല്ലാത്തിന്റെയും ഒരേ ഒരു ഉത്തരമെന്നും, യഹോവ ആണ് പ്രപഞ്ചത്തിന്റെ ഒരേ ഒരു നാഥൻ എന്നും വർഗ്ഗീയമായി ധരിച്ചു വശായിരിക്കുന്ന ഒരാളെ, വെറുതേ അയാളുടെ വഴിക്കു വിടുക, അതാണ് ജീവിതത്തിൽ അയാളോട് കാണിക്കാവുന്ന ഏറ്റവും വലിയ കരുണ. നേരിട്ടു കാണുമ്പോൾ How are you എന്നു ചോദിക്കുക, Have a good day എന്നു പറയുക. അത്രയും മതി. ✳️റെജീസ് ✳️
Sunil 2026-07-28 12:59:05
John Vettam, will your grand children say that God is Jehovah ? They read only English bible. Jehovah is absent in my English bible. Jehovah is the God of Malayalee Christians. Jehovah's witness group spent the money to print the Malayalam Bible, and were successful to replace the word God or Lord with this bastard's name. Jehovah is the master of death. St. Paul defines that Satan is the master of death. Jehovah instructs me to kill my beautiful wife, if she refuses to worship him. Jehovah wants me to kill my brothers and sisters, if they refuse to worship him. I understand that you are an Orthodox Christian. Orthodox Church will never accept this Satan as our God.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-28 13:30:13
💥🔥അതേ, ASV & KJV -യിൽ മാത്രമാണ് YHWH എന്ന്‌ വളരെ ചുരുക്കം സ്ഥലങ്ങളിൽ ഉപയോഗിച്ച് കാണുന്നത്. ബാക്കി എല്ലാ വിശ്വാസികളും ക്രൂരനായ മദർ fcuerk യഹോവയെ ചവിട്ടി പുറത്താക്കി എത്രയോ കാലങ്ങൾക്ക് മുന്നേ.... എന്തു കൊണ്ടോ ,ഇപ്പോഴും മലയാളി അവന്റെ അറിവില്ലായ്മ കൊണ്ട് ആ ബാല പീഡകനായ യഹോവയെ ആരാധിക്കുന്നു. 🤮🤮🤮 വേറ്റമേ കണ്ണ് തുറക്കൂ, ചെവി തുറക്കൂ, ബുദ്ധി വികസിപ്പിക്കൂ.....സുനിലിൽ നിന്നും andrew -വിൽ നിന്നും കാര്യങ്ങളുടെ മർമ്മങ്ങളെ ഗ്രഹിക്കാൻ ശ്രമിക്കൂ.... ✳️റെജീസ്✳️
Sunil 2026-07-28 14:54:05
Rejice, whatever be our denominations, all Malayalee christians were singing " Yehovah Daivamam" song from our childhood. After singing the same line hundreds of times, the message gets implanted in our brain. It gets impossible for us to learn the truth.
യഹോവ ആരാധനയുടെ തുടക്കം:: 2026-07-28 19:20:50
യഹോവ ആരാധനയുടെ തുടക്കം:: BCE എട്ടാം നുറ്റാണ്ടിനുമുമ്പ് ഇസ്റായേലിയർ അനേകം ദൈവങ്ങളെ ആരാധിച്ചിരുന്നു. BCE എട്ടാം നൂറ്റാണ്ടിൽ കുറഞ്ഞ കാലത്തു മാത്രാണ് യാഹ് ഇസ്രായേല്യരുടെ ദൈവമാകുന്നത്. പിന്നീട് സിറിയൻ, ബാബിലോൺ, ഈജിപ്റ്റ് എന്നിവരുമായും പ്രാദേശിക ഗോത്രങ്ങളുമായും ഉണ്ടായ നിരന്തര പോരാട്ടങ്ങളുമായിരുന്നു ഇസ്രായേല്യരുടെ അവസ്ഥ. അപ്പോൾ ആരാധിക്കാൻ ജനം ഇല്ലാതെ ദൈവങ്ങൾ എങ്ങോ മറഞ്ഞു. എബ്രായരിലെ ഒരു വിഭാഗം മാത്രമായിരുന്നു യഹൂദ്യർ . എബ്രായർ [ഇസ്രായേല്യർ] ഒരു കനാന്യ ഗോത്രമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന മറ്റനേകം ഗോത്രങ്ങളുടെ കൂടെ എബ്രായരും മറ്റുള്ളവരുടെ അനേകം ദൈവങ്ങളെ ആരാധിച്ചു. അത്തരം 20-25 പ്രദാന ദൈവങ്ങളെയും അവയുടെ കുട്ടി ദൈവങ്ങളെയും ഇസ്രയേലിയർ ആരാധിച്ചു. 70 ദൈവങ്ങളുടെ മാതാവാണ് അശേര. യാഹ്‌വെയുടെ നിരവധി പ്രാദേശിക പതിപ്പുകൾ 30ൽ അധികം ഉണ്ട്. യാഹ് ദൈവം കുടിയേറിയ സ്ഥലങ്ങളിൽ യാഹ്‌; അഷേരാ ദേവിയുടെ ഭർത്താവുമായി. യാഹിനെയും അസേരയെയും ജെറുസലേം ദേവാലയത്തിൽ ആരാധിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ സൗദി അറേബ്യ, ഈജിപ്റ്റ്, ബാബിലോൺ, എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽനിന്നും നാടോടി കുടാരവാസികളായ ഇടയൻമ്മാർ യഹൂദ്യയുടെ സമീപ പ്രദേശങ്ങളിലേക്ക് കുടിയേറി, ക്രമേണ യഹൂദ്യയിലും അവർ സ്ഥിരതാമസമായി. ഇവരുടെ എല്ലാം വിവിധ തരം യഹോവകളെ യഹൂദ്യൻ യഹോവയിൽ ലയിപ്പിച്ചു. അതാണ് ദൈവത്തിൻറ്റെ പേര് പറയാതെ ഉരുണ്ടു കളിക്കുന്നത്. പിന്നീട് സിറിയ, ബാബിലോൺ, ഈജിപ്റ്റ് ഇസ്രയേലിനെ ആക്രമിച്ചു. അ കാലം ദൈവങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ ബാബിലോണിൽനിന്നും പുരോഹിതർ തിരികെ എത്തി. പേർഷ്യൻ ഏക ദൈവവിശ്വാസം രണ്ടാം ക്ഷേത്രകാലം ഹസ്സമോണിയൻസ് കൊണ്ടുവന്നു. മക്കാബികൾ എന്നറിയപ്പെടുന്ന അവർ പുരോഹിതരും രാജാക്കൻമ്മാരും ആയിരുന്നു. വെറും 100 വർഷക്കാലം മാത്രമേ ക്ഷേത്രത്തിലും പുരോഹിതരുടെ ഇടയിലും ഏകദൈവ യാഹ് വിശ്വാസം നിലനിന്നുള്ളു. സാധാരണ ജനങ്ങൾ മുൻപതിവുപോലെ അനേകം ദൈവങ്ങളെ ആരാധിച്ചു. പിന്നീട് ഗീക്കുകാർ യഹൂദ്യ പിടിച്ചെടുത്തു, അതോടെ യഹോവയുടെ ആരാധന; ക്ഷേത്രത്തിൽ മാത്രമായി. പിന്നീട് റോമൻസ് യഹൂദ്യ പിടിച്ചെടുത്തു. BCE 37 മുതൽ സൗദി അറേബിയക്കാരൻ ഹെരോദ് യഹൂദ്യ ഭരിച്ചു. ഇ ഹെരോദ് ആണ് റോമാക്കാർ തകർത്ത യെരുശലേം ദേവാലയം പണിതത്. CE 70ൽ ദേവാലയം വീണതോടെ യഹോവയുടെ പുരോഹിതരും പലായനം ചെയ്തു. യഹൂദ്യയിലെ പൊതുജനത്തിൻറ്റെ ദൈവമായിരുന്നില്ല യഹോവ.രണ്ടായിരം വർഷങ്ങളായി യഹൂദരിലെ നല്ല ശതമാനവും യഹോവയെ ആരാധിച്ചില്ല. ബൈബിളിൻറ്റെ പല പതിപ്പുകളിലും യഹോവ ഇല്ല. യാഹേവിസ്റ്റുകൾ എഴുതിയ പതിപ്പുകളിൽ മാത്രമേ യഹോവ ദൈവം ഉള്ളു. യഹോവ ആരാധകരാണ് ബൈബിൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്. യഹോവയെ ആരാധിക്കുന്നവരാണ് ഗാനങ്ങൾ എഴുതിയത്. അവയൊക്കെ ഓർത്തഡോക്സ് കാരും മറ്റു സഭകളും അർത്ഥമറിയാതെ ഏറ്റുപാടുന്നു. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക