Image

ചരിത്രത്തിലെ ഏറ്റവും വലിയ ഇലക്ഷന് ഫൊക്കാന ഒരുങ്ങുന്നു; 76 - സ്ഥാനാർഥികളും 800 ഡെലിഗേറ്റുകളും: ജോർജി വർഗീസ്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ

Published on 18 July, 2026
ചരിത്രത്തിലെ  ഏറ്റവും വലിയ ഇലക്ഷന് ഫൊക്കാന ഒരുങ്ങുന്നു; 76 - സ്ഥാനാർഥികളും 800 ഡെലിഗേറ്റുകളും: ജോർജി വർഗീസ്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ

76 - സ്ഥാനാർഥികളും 800 ഡെലിഗേറ്റുകളും.


ഫ്ലോറിഡ : നാല്പതു വർഷത്തെ ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഓഗസ്റ്റ് 7 നു പെൻസൽവാനിയയിലെ പോകനോസിലുള്ള കലഹാരി റിസോർട്ടിൽ അരങ്ങേരുന്നതെന്നു ഇലക്ഷൻ കമ്മറ്റി ചെയർമാൻ ജോർജി വർഗീസ് പ്രസ്ഥാവിച്ചു.

രാവിലെ 8 നു കൂടുന്ന ജനറൽ കൌൺസിൽ യോഗത്തോടെനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ്.
2 പ്രസിഡന്റ്‌ സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് 76-സ്ഥാനാർഥികൾ രംഗത്തുണ്ട്.

മുൻ ഫൊക്കാന പ്രസിഡന്റ്‌ കൂടിയായ ഇലക്ഷൻ കമ്മറ്റി ചെയർമാൻ ജോർജി വർഗീസ്, മെംബേർസ് ആയ ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര, മുൻ ഫൊക്കാന പ്രസിഡന്റ്‌ കൂടിയായ ജോൺ പി ജോൺ എന്നിവരും, ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാൻ ജോജി തോമസ്‌, ഫൊക്കാന പ്രസിഡന്റ്‌ ഡോ.സജിമോൻ ആന്റണി എന്നിവർ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇലക്ഷനെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. മത്സരാർത്ഥികളുടെയും വോട്ടർമാരുടെയും പൂർണമായ ലിസ്റ്റ് ഫോകാനാ വെബ് സൈറ്റിൽ http://www.Fokanaonline.org പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കൻ ഇലക്ഷന് സമാനമായി ഇലക്ട്രോണിക് വോട്ടിഗിൽ കൂടിയാണ് തെരഞ്ഞെടുപ്പു. ഓഗസ്റ്റ് 7 നു രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ വോട്ടു ചെയ്യാവുന്നതാണ്. വോട്ടിങ് അവസാനിക്കുമ്പോൾ ലൈനിലുള്ള എല്ലാവർക്കും വോട്ടുചെയ്യാം.

വോട്ടവകാശം ഉള്ള ഓരോ ഡെലിഗേറ്റിനും മതിയായ വെരിഫിക്കേഷനു ശേഷം വോട്ടിങ് കമ്പനി ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്‌തു നൽകും. വോട്ടിങ് കഴിഞ്ഞു ഇലക്ട്രോണിക് കൗണ്ടിങ്ങിൽ കൂടി പെട്ടെന്ന് തന്നെ വിജയികളെ പ്രഖ്യാപിക്കാൻ സാധിക്കും. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രസിദ്ധമായ കമ്പനിയെ ആണ് വോട്ടിങ്ങിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. ഇലക്ഷൻ സുതാര്യവും നിഷ്പക്ഷവും ആയിരിക്കും.

മത്സരാർത്ഥികളുടെ പ്രതിനിധികൾക്ക് ഇലക്ഷൻ പ്രക്രീയ പൂർണമായും വീക്ഷിക്കാൻ അവസരമുണ്ടായിരിക്കും.

ഫോകാനയുടെ അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 800- ഓളം ഡെലിഗേറ്റുകളാണ് 2026-28 ലെ ഫൊക്കാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

പ്രസിഡന്റ്‌ സ്ഥാനാർഥികളായി ലീലാ മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ.

ജനറൽ സെക്രെട്ടറി: സന്തോഷ് നായർ, ജോർജ് ഓലിക്കൽ.

ട്രെഷറാർ: രേവതി പിള്ള, ആന്റോ വർക്കി.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌: ലിന്റോ ജോളി (ഒരൂ സ്ഥാനാർദ്ധി മാത്രം)

വൈസ് പ്രസിഡന്റ്‌: ജോസി ജോസഫ് കാരക്കാട്ട്, ലാജി തോമസ്.

അസോസിയേറ്റ് സെക്രട്ടറി: സോണി അംബ്ബൂക്കൻ, ബ്രിഡ്ജറ്റ് ജോർജ്.

അഡ്ഡിഷണൽ അസോസിയേറ്റ് സെക്രട്ടറി: അജു ഉമ്മൻ, ഷാജി സാമൂവേൽ.

അസോസിയേറ്റ് ട്രഷറർ: ഫാൻസിമോൾ പള്ളാത്തിമടം, അപ്പുക്കുട്ടൻ പിള്ള

അഡ്സിഷണൽ അസോസിയേറ്റ് ട്രഷറർ: ഗ്രേസ് മറിയ ജോസഫ്, ദേവസി പാലാട്ടി.

വിമൻസ് ഫോറം ചെയർ : സരൂപാ മോഹൻ, ഷൈനി രാജു.

ബോർഡ് ഓഫ് ട്രസ്റ്റീസ് (2 positions)‌: ജോയി വി ചാക്കപ്പൻ, മനോജ്‌ ജെ ഇടമന, സുധാ കർത്താ.

നാഷണൽ കമ്മറ്റി യൂ എസ് എ  (15 positions): 25 സ്ഥാനാർഥികൾ.

നാഷണൽ കമ്മറ്റി കാനഡ (2 positions): 2 സ്ഥാനാർഥികൾ.

യൂത്ത് മെമ്പർ യൂ എസ് എ (5 positions): 6 സ്ഥാനാർഥികൾ

യൂത്ത് മെമ്പർ കാനഡ (2 positions): 2 സ്ഥാനാർഥികൾ.

റീജിയണൽ വൈസ് പ്രസിഡന്റമാർ:

റീജിയൻ 1,2,9,10- രണ്ടു സ്ഥാനാർഥികൾ വീതം.

റീജിയൻ 3,4,5,6,7,8,12,14, - ഓരോ സ്ഥാനാർഥികൾ വീതം.

ഓഡിറ്റർ (2 position): 2 സ്ഥാനാർഥികൾ.

ആകെയുള്ള 76-സ്ഥാനാർഥികളുടെയും ലിസ്റ്റ് ഫൊക്കാന വെബ്സൈറ്റിൽ ലഭ്യമാണ്. www.Fokanaonline.org.

അംഗ സംഘടനകൾ രെജിസ്ട്രേഷൻ പുതുക്കേണ്ട  അവസാന തീയതി ജൂൺ 6- നും നോമിനേഷൻ നൽകേണ്ടത് ജൂൺ 21-നും പിൻവലിക്കേണ്ടത് ജൂൺ 25-നും മുൻപായിരുന്നു.

ഫൊക്കാനയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും കൂടുതൽ ഡെലീഗേറ്റുകൾ ഉള്ള തെരഞ്ഞെടുപ്പാണിത്.

ഫൊക്കാന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാൻഡിഡേറ്റ് ലിസ്റ്റും ഡെലിഗേറ്റ് ലിസ്റ്റും വായിച്ചു എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ക്കിൽ ഇലക്ഷൻ കമ്മറ്റിയെ ഉടനെ ഇമെയിലിൽ fokanaelection2026@gmail.com അറിയിക്കേണ്ടതാണ്.

ലോക്കൽ ലോ എൻഫോസ്‌മെന്റ്, സെക്യൂരിറ്റി സംവിധാനങ്ങൾ വോട്ട് ചെയ്യുന്നവരെ വേരിഫൈ ചെയ്‌തു കയറ്റി വിടുന്നതിനാൽ ഡെലിഗേറ്റ് ലിസ്റ്റിലെ പേരുകൾ ഡ്രൈവർ ലൈസൻസുമായി പൊരുത്തപ്പെടേണ്ടതാണ്. പേരിലും സ്പെല്ലിങ്ങിലുമുള്ള ഉള്ള വ്യതാസങ്ങൾ പോലും തിരുത്തേണ്ടതാണ്‌.

ജൂലൈ 21-നു ശേഷം ഒരൂ തിരുത്തിനും അവസരം ഇല്ലായിരിക്കും. എല്ലാ തിരുത്തുകൾക്കും ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനു ശേഷം യാതൊരു മാറ്റങ്ങളും ലിസ്റ്റുകളിൽ വരുത്താൻ സാധ്യമല്ല.

പ്രതേകിച്ചും ഇലക്ട്രോണിക് വോട്ടിങ് ആയതിനാൽ വോട്ടിങ് കമ്പനിക്ക് അയച്ചു കൊടുത്ത ലിസ്റ്റിൽ നിന്നും മാറ്റങ്ങൾ വരുത്താൻ സാധ്യമേ അല്ല എന്നു ഇലക്ഷൻ കമ്മറ്റി അംഗങ്ങൾ വ്യക്തമാക്കി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക