Image

ഭാഷാ പിതാവിന്റെ ജീവചരിത്രം ന്യൂയോര്‍ക്കില്‍

സന്തോഷ് പിള്ള Published on 17 July, 2026
ഭാഷാ പിതാവിന്റെ ജീവചരിത്രം ന്യൂയോര്‍ക്കില്‍

പിറന്ന നാട്ടില്‍ നിന്നും അനേകായിരം  മൈലുകള്‍  അകലെയാണെങ്കിലും നമ്മളെയെല്ലാം ഒരുമിപ്പിച്ചുനിറുത്തുന്നത്  മാതൃഭാഷയായ മലയാളം ആകുന്നു. അമ്പത്തിയൊന്നക്ഷരങ്ങളിലായി രൂപപെടുത്തിയിരിക്കുന്ന മധുരമായ മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്.

ആരാണ് ഈ ഭാഷയുടെ ഉപജ്ഞാതാവ്?

അതിനുള്ള ഉത്തരമാണ് ''എഴുത്തച്ഛന്‍'' നാടകം.

അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന,  ജാതി വ്യവസ്ഥിതിയോടും, മേല്‍ക്കോയ്മകളോടും  നിരന്തരം പോരാടി, സമത്വത്തിനായി സ്വന്തം ജീവന്‍ തന്നെ ബലിയര്‍പ്പിച്ച വിപ്ലവകാരി.

സ്വയം ഉരുകി, ഉരുകി തീരുമ്പോഴും, താന്‍ പുതുതായി നിര്‍മ്മിച്ച മലയാള ഭാഷ നാടാകെ പരത്തിയ  ക്രാന്തദര്‍ശി.

എഴുത്തച്ഛന്‍, മലയാള ഭാഷ നമ്മള്‍ക്കെല്ലാമായി നിര്‍മ്മിച്ചു നല്‍കുന്നതിനുവേണ്ടി അനുഭവിച്ച യാതനകളെ അടുത്തറിയുവാനായി,  ജൂലൈ 18 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക്,  എല്‍മോണ്ടിലെ, ST. വിന്‍സെന്റ് ഡി പോള്‍ ആഡിറ്റോറിയത്തിലേക്ക്  സഹൃദയരായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. മലയാളം ഗ്ലോബല്‍ വോയിസും, വാല്‍ക്കണ്ണാടി മീഡിയയും  സംയുക്തമായിട്ടാണ് ന്യൂയോര്‍ക്കില്‍   എഴുത്തച്ഛന്‍ നാടകം പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

ഭരത് കലതീയേറ്റേഴ്‌സ്,  അമേരിക്കയില്‍ ഏഴാമത്തെ തവണ  പ്രദര്‍ശിപ്പിക്കുന്ന എഴുത്തച്ഛന്‍ നാടകം, ചരിത്ര സംഭവങ്ങളാലും. മികവുറ്റ അഭിനയത്തിനാലും, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്താലും  കാണികളെ അത്ഭുതപ്പെടുത്തുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ക്രിസ് തോപ്പില്‍- 917-369-0177

രഘു നായര്‍- 646-285-2898

ഫിലിപ്പ് മഠത്തില്‍- 917-459-7819

കോരസണ്‍ വര്‍ഗീസ്സ് - 516-398-5989

മാത്യു ജോഷ്വ- 646-201-6315
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-07-17 08:59:57
ഇതിനു എന്തെങ്കിലും പ്രസക്തിയുണ്ടോ ? പ്രതേയ്കിച്ചു മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നും എഴുത്തുകാരന്‍ വിനോയ് തോമസ്. ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്‍മാര്‍ ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്‌ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്. പ്രിൻസ് തോപ്രാംകുടി
എഴുത്തച്ഛൻ??? 2026-07-17 16:45:57
എഴുത്തച്ഛൻ :- ഒരു ചരിത്ര പുരുഷനോ?? അതോ -തുഞ്ചത്തെ രാമൻറ്റെ അനുജൻ എഴുത്തു ആശാൻ - എന്ന തൂലിക നാമമോ?? -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക