
ആദമേ, ആദമേ നീയെവിടെ ?
ദൈവം വേദനയോടെ തിരക്കി
ഘന മേഘ ഗർജ്ജന -
യിടിവെട്ടു പോലെയ
തെവിടെയും പൊട്ടിത്തെറിച്ചു…..!
“ അറിയുന്നു ഞാൻ നീന
ക്കരുതെന്നു കൽപ്പിച്ച
പറുദീസാ തേൻ പഴം തിന്നു? “
“ അടിയനിതാ നിന്റെ
തിരുമുമ്പിലെത്തുവാൻ
വിറയലാ “ ണൊ -
ളിവിലാണിപ്പോൾ.
ഒരു നിമിഷത്തിന്റെ
ലഹരി യിലവിടുത്തെ -
യരുതെന്ന യാജ്ഞ മറന്നു !
അരയിൽ നിന്നരയടി
തൂങ്ങി കിടക്കുന്നോ
രവയവം നീ തന്നിരുന്നു?
ജനുവിൻ സ്പെയർ പാർട്ടു
പോലെയൊന്നവളുടെ
അരയിലുമുണ്ടായിരുന്നു
ഒരു കരി നാഗ ഡെമോൺ -
സ്‌ട്രേഷനിൽ ഞങ്ങ -
ളിണ ചേർന്നു നാണമറിഞ്ഞു !
അത്തി പത്രങ്ങളാൽ
വസ്ത്രങ്ങൾ തുന്നിയാ
പ്രത്യേക ഭാഗം മറച്ചു.
മനസ്സറിഞ്ഞവിടുന്നീ -
യടിയങ്ങൾക്കേകിയോ -
രവയവ ദാന മഹത്വം
രഹസ്യമായ് വച്ചത്
ശരിയല്ലാ തേൻ പഴം
അരുതെന്ന കൽപ്പന മൂലം ?
ഇത്ര സുഖം തരും
മീ ഭാഗം സൃഷ്ടിച്ച
തെത്ര മനോഹര ദാനം !
മൊത്തിക്കുടിച്ചു പോയ്
ശിക്ഷയായ് നീ തന്ന
പറുദീസ പടിയിറങ്ങുന്നു. “