
പണമെറിഞ്ഞ
പരിശീലനത്തിൻ
പകിട്ടിൽ പറന്നെത്തിയതല്ല ,
പാറപ്പുറങ്ങളിൽ
മണൽ നിറച്ച സോക്സ്
പന്താക്കി
കളിച്ചു പഠിച്ചവർ .
അവർ നീന്തിയ
വിയർപ്പുചാൽ മുഴുവൻ
ചോരയും
കണ്ണീരുമായിരുന്നു .
ഏവരും ചേർന്ന്
ഒരു ഹൃദയമായി ,
അതാണവർ
അന്നുടനീളം
മൈതാനത്ത് തട്ടിയത് .
ഒക്കെയും റാഞ്ചാൻ
പതിമൂന്നാം മണിക്കൂറിൽ
പറന്നിറങ്ങിയ
അപരഭാഗ്യത്തിൻ്റെ
കഴുകാ ,
നീ അറിയുമോ
വിവേചനത്തിൻ
കടൽതാണ്ടിയെത്തിയ
സഹനപർവ്വത്തിൻ്റെ
ഗോൾമുഖം ?