
വിശ്വ സാഹിത്യകാരൻ വീരൻ വീതുളിപ്പാട് വാർദ്ധക്യത്തിൽ പ്രവേശിച്ചു കഴിഞ്ഞു. വീതുളി പോലെവിലസിയിരുന്ന കൃതാവ് മിക്കതും നരച്ചു കൊഴിഞ്ഞു കഴിഞ്ഞു.
എങ്കിലും ആവുന്നത്ര വേദികളിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കൊണ്ട് അടങ്ങിയിരിക്കാതെ ആശാൻ അങ്ങിനെകഴിഞ്ഞു കൂടുന്നു. അങ്ങിനെയിരിക്കുമ്പോളാണ് അംഗ സംഘടനയുടെ അവാർഡ് അറിയിപ്പ് വരുന്നത്. സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് തനിക്കു തന്നെ കിട്ടും എന്ന പ്രതീക്ഷയിൽ കോലായിലെ ചാരുകസാലയിൽഇരുന്നു ബഹുമാന്യനായ വീരൻ വീതുളിപ്പാട് ഒന്ന് മയങ്ങിപ്പോയി.
എന്തോ ബഹളം കേട്ടാണ് വീരനദ്ദേഹം കണ്ണ് തുറക്കുന്നത്. നോക്കുമ്പോൾ മുറ്റത്ത് ഒരു വലിയ പോത്ത്. ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും കൂടെയുള്ളയാൾ അകത്തേയ്ക്കു വന്നപ്പോൾ ആശ്വാസമായി.
“ ഹലോ! ആരാ വരൂ ഇരിക്കൂ “
“ ഞാനാ അവാർഡിന്റെ കാര്യം പറയാൻ വന്നതാണ് ”
“ ഓ! അവാർഡ്. സമഗ്ര സംഭാവനയ്ക്ക് “
അതെ അത് തന്നെ സമഗ്ര
സംഭാവനയ്‌ക്ക് ”
“ സന്തോഷം. തന്നോളൂ.. തന്നോളൂ.. “
വന്നയാൾ എന്തോ ആംഗ്യം കാട്ടി. രണ്ട് കിങ്കരന്മാർ ഒരു വലിയ കയറുമായി വന്ന് വീതുളിപ്പാടിന്റെ കഴുത്തിൽതന്നെ കുടുക്കി ബന്ധിച്ചു. ‘
“ ബ്ബ … ബ്ബാ .. “
പോത്ത് നടന്നു തുടങ്ങി. വന്നയാൾ പോത്തിന്റെ പുറത്ത് ചാടിക്കയറി. കഴുത്തിൽ കുടുങ്ങിയ കയറിൽവലിഞ്ഞിഴഞ്ഞ് വീരൻ വീതുളിപ്പാട് പിറകെയും !
അവാർഡ്. !
സമഗ്ര സംഭവനക്കുള്ളത്. ?