Image

കോപ്പിയടി വിവാദം പുകയുന്നു; കെ.ആർ. മീരയുടെ 'കലാച്ചി' തന്റെ 'സിൻ' എന്ന നോവലിന്റെ പകർപ്പെന്ന് ഹരിത സാവിത്രി

Published on 02 June, 2026
കോപ്പിയടി വിവാദം പുകയുന്നു; കെ.ആർ. മീരയുടെ 'കലാച്ചി' തന്റെ 'സിൻ' എന്ന നോവലിന്റെ പകർപ്പെന്ന് ഹരിത സാവിത്രി

​കോട്ടയം: മലയാള സാഹിത്യ ലോകത്തെയും വായനക്കാരെയും ഒരേപോലെ ചൂടുപിടിപ്പിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരികൾ തമ്മിലുള്ള കോപ്പിയടി വിവാദം സജീവ ചർച്ചയാകുന്നു. ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലിന്റെ പകർപ്പാണ് കെ.ആർ. മീരയുടെ പുത്തൻ നോവലായ 'കലാച്ചി' എന്നാണ് പ്രധാന ആരോപണം. 'കലാച്ചി' വായിച്ച് താൻ ഞെട്ടിപ്പോയെന്ന് ഹരിത സാവിത്രി വ്യക്തമാക്കിയതോടെയാണ് വിവാദം പരസ്യമായത്. കഴിഞ്ഞ ദിവസം 'ലോകമെങ്ങുമുള്ള സാഹിത്യമോഷ്ടാക്കളുടെ ചില നീചതന്ത്രങ്ങൾ' എന്ന തലക്കെട്ടോടെ ഹരിത ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എന്നാൽ ഈ ഗുരുതര ആരോപണങ്ങളോട് എഴുത്തുകാരി കെ.ആർ. മീര ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

​രണ്ട് നോവലുകളുടെയും പ്രമേയത്തിലുള്ള അസാധാരണമായ സാമ്യതയാണ് വായനക്കാരും നിരൂപകരും ചൂണ്ടിക്കാണിക്കുന്നത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് ഇരു നോവലുകളുടെയും ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കെ.ആർ. മീര കഥ പറയുമ്പോൾ, കൂർദിസ്ഥാന്റെ പശ്ചാത്തലത്തിലാണ് ഹരിത നോവലെഴുതിയത്. 2022-ൽ പുറത്തിറങ്ങിയ 'സിൻ' എന്ന നോവലിന് 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. എന്നാൽ 2025-ലാണ് കെ.ആർ. മീരയുടെ 'കലാച്ചി' പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്.

​തന്റെ നോവൽ 2025-ലാണ് ഇറങ്ങിയതെങ്കിലും 2020-ൽ തന്നെ ഇതിന്റെ ആദ്യഭാഗങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് കെ.ആർ. മീരയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ ഈ വാദത്തെയും ഹരിത സാവിത്രി തള്ളിക്കളയുന്നു. 2020-ൽ തന്നെ 'സിൻ' നോവലിന് അവതാരിക എഴുതാൻ സാഹിത്യകാരൻ എൻ.എസ്. മാധവന് താൻ ഇ-മെയിൽ അയച്ചിരുന്നുവെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ ഹരിത പുറത്തുവിട്ടു. ഇതിനിടെ മീരയെ പിന്തുണച്ച് നിരൂപകൻ പി.കെ. രാജശേഖരൻ രംഗത്തെത്തിയതും വിവാദം കൊഴുപ്പിച്ചു. മീരയുടെ നോവലിനെ മഹാത്മാഗാന്ധിയോടും ഹരിതയുടെ പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലിനോടുമാണ് രാജശേഖരൻ ഉപമിച്ചത്. ഇതിനെതിരെയും ശക്തമായ വിമർശനവുമായി ഹരിത രംഗത്തെത്തിയതോടെ സാഹിത്യ ലോകത്തെ വാക്പോര് കൂടുതൽ വരുംദിവസങ്ങളിൽ കടുക്കുമെന്നുറപ്പായി.

Join WhatsApp News
വ്യാജന്മാരെ എതിർക്കുന്ന വായനക്കാരൻ 2026-06-02 18:48:31
അമേരിക്കയിൽ ആയാലും, ഇന്ത്യയിലായാലും സാഹിത്യ ലോകത്ത്, കോപ്പിയടിയും, കൂലിക്ക് എഴുത്തും, ഡോക്ടറേറ്റ് തുടങ്ങിയ വ്യാജ ഡിഗ്രികളും, പണവും മറ്റു സ്വാധീനങ്ങളും ഉപയോഗിച്ച് നേടുന്ന അവാർഡുകളും കൂടുതലായി വരികയാണ്. ഇത്തരക്കാരെ ചൊറിഞ്ഞു പോകുവാനും, മഹാവിപട്ടം, ആചാര്യപട്ട, പൊന്നാട ചാർത്താനും ഒത്തിരി ആൾക്കാർ തയ്യാറാണ്. ചൊറിഞ്ഞു പൊക്കുന്നവരെയും പൊക്കപ്പെടുന്നവരെയും വിമർശിക്കാൻ പാടില്ല, അവർക്കെതിരെ വിമർശനം പറഞ്ഞാൽ ആ പറയുന്നവരോട് പിന്നെ ശത്രുത. പറയുന്നവർ അസൂയക്കാരായി ചിത്രീകരിക്കപ്പെടുകയാണ് പതിവ്. . ചൊറിഞ്ഞു പൊക്കുന്നവരെയും, ചൊറിയൻ മാരെയും തുരത്തണം. വ്യാജന്മാരെയും വ്യാജ ഡിഗ്രിക്കാരെയും, കൂലിക്ക് എഴുത്തുകാരെയും, തുരത്തണം കൂവി വിടണം. അവരുടെ വ്യാജ മുഖംമൂടികൾ വലിച്ചുകീറണം. അധ്വാനിച്ച്, വിയർത്തൊലിച്ച് സ്വന്തം ബുദ്ധിയാൽ, സ്വന്തം കഴിവിൽ, സ്വന്തം തൂലിക കൊണ്ട് എഴുതുന്നവരെ പ്രോത്സാഹിപ്പിക്കണം. കണ്ടില്ലേ ഇവരെ ഇവിടെ ചിലരെ മഹാകവി, മഹാ ആചാര്യൻ, ഭയങ്കര എഴുത്തുകാരൻ എന്നൊക്കെ പറഞ്ഞ് - പേര് പറഞ്ഞ് പൊക്കിയിരിക്കുന്നത്. അതിനെ ഈ വായനക്കാരെ ശക്തിയുക്തം എതിർക്കുന്നു. അതിൽ 90% വ്യാജന്മാരാണ്. ഞാൻ സത്യം പറയുന്നത് കൊണ്ട് എന്നെ കൊല്ലാൻ വരരുത്. ഇവിടെ സത്യം പറയുന്നവർക്ക് എതിരെ തുള്ളാൻ മെഗാ സംഘടനകളും, മഹാരഥന്മാരും ഉണ്ട്. ഞാൻ അവരുടെ മുമ്പിൽ തലകുനിക്കില്ല. ഞാൻ ഒരു കൂലി തൊഴിലാളി ആണേലും എന്നിൽ നട്ടെല്ല് ഉയർത്തി തന്നെ നിൽക്കും പറയും. എനിക്ക് ആരുടെ അവാർഡും വേണ്ട. ആരുടെ ചൊറിച്ചിലും വേണ്ട. ഞാൻ തന്നെ ചൊറിഞ്ഞു കൊള്ളാം.
രസികൻ വലിയിടം 2026-06-02 20:27:10
ശ്രീ ജയൻ വർഗീസിന്റെ പുസ്തകങ്ങളും ഇ മലയാളിയിലെ അദ്ദേഹത്തിന്റെ രചനകളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ പരിശോധിപ്പിക്കുക. അമേരിക്കൻ മലയാളി എഴുത്തുകാർ എഴുതുന്നതൊക്കെ നിലവാരമില്ലാത്തത് എന്ന തെറ്റായ വാർത്ത പരത്തി നിർവൃതികൊള്ളുന്നവർ അമേരിക്കൻ മലയാള സാഹിത്യത്തിനോട് അനീതിയാണ് പുലർത്തുന്നത്. ഇങ്ങനെ എഴുത്തുകാരെ നിഷേധിക്കുന്നതിനാൽ അവരുടെ പുരോഗതി തടയപ്പെടുന്നു. ശ്രീ ജയന്റെ പാടുന്ന പാഴ്‌മുളം തണ്ടുപോലെ എന്ന പുസ്തകം അവഗണിക്കപ്പെട്ടു കിടക്കുന്നതിനു കാരണം കള്ളപ്പേരിൽ എന്തും എഴുതുന്ന പ്രിയ സഹോദരന്മാരാണ്. നിങ്ങൾ വായിക്കു എന്നിട്ടു വിലയിരുത്തു. ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഒരു സമൂഹത്തിനെ മുഴുവൻ ചെളി വാരി എറിഞ്ഞു ആക്രമിക്കുന്നത് ദുഷ്ടത്തരമാണ്. ശ്രീ ജയൻ വർഗീസ് നല്ല കവിയാണെന്നു പറയാൻ ആരുമില്ല മറിച്ച് അദ്ദേഹം നല്ല കവിയല്ലെന്നു കള്ളപ്പേരിൽ ഒളിച്ചിരുന്നു ആരോ എഴുതുന്നു. ജനം അതൊന്നും ശ്രദ്ധിക്കാതെ ഡോളർ ഉണ്ടാക്കാൻ ഓടുന്നു
വ്യാജന്മാർക്കെതിരെ മറ്റൊരു രസികൻ 2026-06-02 21:59:37
രസികൻ ആളൊരു പരമരസികൻ ആണല്ലോ?. ഇവിടെ ആദ്യം പ്രതികരണം എഴുതിയ വ്യക്തി ഒരാളുടെയും പേര് പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ശ്രീമാൻ രസികൻ ജയൻ വർഗീസിനെ മാത്രം പൊക്കിക്കൊണ്ട് വന്നത്. ആദ്യം പ്രതികരണം എഴുതിയ ആൾ ഒരാളെപ്പറ്റിയും ഒരു ധ്വനി പോലും തന്നിട്ടില്ല എന്ന് ഓർക്കണം. പ്രിയ രസികൻ സാറേ, ആരൊക്കെ കഴിവില്ലാത്ത കൂലിക്ക് എഴുതി വാങ്ങുന്നവർ എന്ന്, അർഹമില്ലാത്ത, മഹാകവി പട്ടവും, ആചാര്യ പദവിയും ഒക്കെ നേടിയിട്ടുണ്ട് നേടാൻ പോകുന്നു എന്നതിൻറെ ഒരു ഏകദേശ ധാരണ എനിക്കറിയാം എന്റെ കയ്യിൽ ഉണ്ട്, EXACT proof കൂടെ എൻറെ കൈയിലുണ്ട്. പക്ഷേ ഞാൻ ഒന്നും ഇപ്പോൾ പറയുന്നില്ല വെളിപ്പെടുത്തുന്നില്ല ആവശ്യമെങ്കിൽ മാത്രം ഞാനത് വെളിപ്പെടുത്തും, തുറന്നടിക്കും. ഏതു തുറയിൽ ആണെങ്കിലും, വ്യാജന്മാരെ തുരത്തുന്നത് സമൂഹത്തിൻറെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഭാഷയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഡിഗ്രി ആയാലും എഴുത്താണെങ്കിലും അർഹതപ്പെട്ടവരാണ് അംഗീകരിക്കപ്പെടേണ്ടത്. ഇന്ത്യയിൽ ഒരു പാറ്റ പാർട്ടി ഉടലെടുത്ത മാതിരി, cocroach പാർട്ടി- CJP- മാതിരി ഒരു വിപ്ലവാത്മകമായ പ്രസ്ഥാനം സാഹിത്യ സാമൂഹ്യരംഗത്തും ഉടലെടുക്കണം. വ്യാജന്മാർക്കെതിരെ നടപടി വേണം. ജനശക്തി ഉയരണം. വ്യാജന്മാരുടെ വിളയാട്ട് അവസാനിപ്പിക്കണം. അനാവശ്യ പൊക്കലും ചൊറിയലും നിർത്തണം. ശരിയായ വിമർശനവും, നിരൂപണവും വേണം പ്രിയ രസിക. സത്യസന്ധരായവരെ നോക്കി വേണം പ്രിയ രസിക നമ്മൾ രസിക്കേണ്ടത്?. എന്ന വരട്ടെ പ്രിയ രസിക. ഇപ്പോൾ ഇതു മതി. ബാക്കി പിന്നീട്.
Raju Thomas 2026-06-02 22:51:49
Ah, how nice to write all this! But mention at least one such writer here in the US. Please. It would be a great service to all Malayalees. It is high time that the frauds be exposed. So, don’t be afraid,; do it for once. If you won’t, be quiet; if you do, we shall thank you.
രസികൻ വലിയിടം 2026-06-02 23:38:59
Kudos to the scholar Raju Thomas !!. കമന്റ് കോളത്തിൽ പലരും മലക്കം മറിയുന്നു രസികൻ ജയന്റെ പേര് പറയാൻ കാരണം ജയന്റെ പേര് പറഞ്ഞാണ് കോലാഹലം തുടങ്ങിയത് എന്നതുകൊണ്ടാണ്. "എനിക്കറിയാം, ഞാൻ പൊട്ടിക്കും" എന്നൊക്കെ പറയുന്നത് മലയാളി കേട്ടിട്ടുണ്ട്. ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള അടവ്. വ്യാജൻമാർക്കെതിരെ രസികൻ എന്ന പേരിൽ എഴുതിയ ആൾ ആരായാലും കേൾക്കുക ഇന്നേ വരെ അമേരിക്കൻ മലയാളികളിൽ നിങ്ങൾ പറയുന്നപോലെ ഒരാളെപ്പറ്റി ആരും പറഞ്ഞുകേട്ടിട്ടില്ല. അമേരിക്കൻ മലയാളികൾ പണം കൊടുത്ത് എഴുതുന്നു എന്ന അപവാദം മുന്നേ ഉണ്ട്. ആരും ശ്രദ്ധിച്ചിട്ടില്ല. ആരുടെയും പേര് പറയാതെ എഴുത്തുകാരെ മുഴുവൻ കരിവാരി തേക്കുന്ന പ്രവണത വ്യാജ പേരുകാർ ഉപേക്ഷിക്കണം. എന്ത് സാഫല്യമാണ് അതുകൊണ്ട് കിട്ടുന്നത്. രസികൻ എന്ന എന്നെ കളിയാക്കിയാൽ നിങ്ങൾക്ക് കയ്യടി കിട്ടില്ല. അതിനുദാഹരണമാണ് ആദരണീയനായ രാജു സാർ ചോദിച്ചത് ഒരാളുടെ പേര് പറയു. പേര് പറയാനുണ്ടാകില്ല.. വെറുതെ ഇങ്ങനെ ബഹളം വയ്ക്കുക അത് തന്നെ. അതുകൊണ്ട് ഗുണം ഉണ്ട്. എഴുത്തുകാർക്ക് പേരുദോഷം ഉണ്ടാകും. അമേരിക്കൻ മലയാള സാഹിത്യം സമ്പന്നമാണെന്നു മനസിലാക്കുക വ്യാജന്മാർക്ക് വേണ്ടി എഴുതുന്ന ആരായാലും. താങ്കൾ വായിക്കു അന്വേഷിക്കു അല്ലാതെ അപവാദങ്ങൾ പറഞ്ഞുണ്ടാക്കുന്നതിൽ എന്ത് ഫലം. അമേരിക്കൻ മലയാളി എഴുത്തുകാരെ, നിങ്ങൾ സംഘടിക്കു ദയവായി..അതൊക്കെ അവരെപ്പറ്റി എന്നെയല്ല എന്ന മനോഭാവം വിട്ട് നിങ്ങൾ ഒന്നിച്ച് നില്ക്കു. എങ്കിൽ വ്യാജന്മാർ എന്ന് സ്വയം സമ്മതിക്കുന്നവർ പടച്ചുവിടുന്ന അപകീർത്തികരമായ കമന്റുകൾ വായിക്കേണ്ടി വരില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക