
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രാജിവെച്ചു. ബെംഗളൂരുവിലെ ലോക്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഓഫീസിലാണ് കത്ത് ഏല്‍പ്പിച്ചത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് രാജിയെന്നും, നേതൃത്വം ആവശ്യപ്പെട്ടാല്‍ പദവി ഒഴിയുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. വൈകിട്ട് നാലരയോടെ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.
മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് സിദ്ധരാമയ്യ ലോക്ഭവനിലെത്തിയത്. ജി. പരമേശ്വരയും അദ്ദേഹത്തെ അനുഗമിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടര വര്‍ഷം വീതം അധികാരം പങ്കിടാം എന്ന ഫോര്‍മുലയിലൂടെയാണ് അന്ന് പരിഹരിച്ചത്. സിദ്ധരാമയ്യയുടെ കാലാവധി മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ മാറ്റം.
അതേസമയം, രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ അധികാരമാറ്റങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കൂടാതെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വരെ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തരമന്ത്രി ജി. പരമേശ്വര, മന്ത്രി എം.ബി. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ഇതിനായി പരിഗണനയിലുള്ളത്. തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്