
രാഷ്ട്രത്തെ സേവിക്കുക എന്ന അർത്ഥത്തിൽ രൂപപ്പെട്ട രാഷ്ട്രീയം പതുക്കെ നല്ലൊരു കൃഷിയും തൊഴിലുമായി ഇന്നത് അധികാരമുള്ള ഏറ്റവും വലിയ വ്യവസായമായി മാറിയിരിയ്ക്കുന്നു.
പണമെറിഞ്ഞ് പണം കൊയ്യുക എന്ന നയമാണ് രാഷ്ട്രീയം. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്ക് കുറഞ്ഞ ശമ്പളവും, അലവൻസും മാത്രം നൽകുക. പതിനഞ്ചു ലക്ഷത്തിൽ കുറഞ്ഞ വിലയുള്ള വാഹനങ്ങളിൽ സഞ്ചരിക്കണം. പരമാവധി 2000 square feet ലധികം വലിയ വീടുകൾ പുതുതായി നിർമ്മിക്കാൻ പാടില്ല.
ചികിത്സാ ഫണ്ടും വിദേശയാത്രയും പരിമിതമായ അളവിൽ മാത്രം
നൽകുക. ദിവസത്തിൽ എട്ടു മുതൽ പത്ത് മണിക്കൂർ ജോലി സമയം നിജപ്പെടുത്തുക. സർവോപരി ഫണ്ട് ചിലവഴിക്കൽ കരാർ ഒപ്പുവെക്കൽ തുടങ്ങിയ കാര്യങ്ങൾ സുതാര്യമാക്കുക. സ്വന്തം ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കാൻ എന്തിനാണ് ഇത്ര വലിയ സുരക്ഷാ മുന്നൊരുക്കം ?
ഇത്തരത്തിലുള്ള വിപുലമായ കരാറിൽ ഒപ്പുവെപ്പിച്ച ശേഷം മാത്രം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുക. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സാധാരണക്കാർക്ക് അവസരം നൽകുക, ഒപ്പം അവരെ കേൾക്കാൻ മാസത്തിൽ ഒന്നോ രണ്ടോ അവസരം നൽകുക.
ഇത്തരത്തിൽ ജനപ്രതിനിധികൾ ജനസേവകരാണെന്ന് ഓർമ്മപ്പെടുത്തിയാൽ ജനസേവനത്തിനുള്ള തള്ളിക്കയറ്റം പൂർണ്ണമായും ഒഴിവാവും. ഐ എ എസ് കാരടക്കം പലരും ജോലി ഉപേക്ഷിച്ച് ഈ മേഖലയിലേക്ക് വരുന്നത് രാഷ്ട്രസേവനം ഉദ്ദേശിച്ച് മാത്രമാണോ എന്നറിയാമല്ലോ ?
ജനസേവനത്തിനായി അന്യ സംസ്ഥാന തൊഴിലാളികളെ കണ്ടു പിടിക്കേണ്ട അവസ്ഥ വരും എന്നതുറപ്പാണ്. അതിന് അവരാരും ഇനി തൊഴിലിനായി കേരളത്തിലേക്ക് വരുമെന്നും തോന്നുന്നില്ല.
ഇനി മുതൽ EVM ൽ മുഖ്യമന്ത്രി / പ്രതിപക്ഷ നേതാവ് എന്നിവരെ തിരഞ്ഞെടുക്കാനുള്ള അവസരം കൂടി ജനങ്ങൾക്ക് നൽകിയാൽ കാര്യങ്ങൾ അല്പം കൂടി സുഗമമായി നടക്കും.
The end
Read More: https://www.emalayalee.com/writer/311