Image

കരുത്തുറ്റ മാനിഫെസ്റ്റോയുമായി ലീലാ മാരേട്ടും 'ടീം എംപവറും'; ഫൊക്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

Published on 28 April, 2026
കരുത്തുറ്റ മാനിഫെസ്റ്റോയുമായി ലീലാ മാരേട്ടും  'ടീം എംപവറും'; ഫൊക്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനകളുടെ സംയുക്ത വേദിയായ ഫൊക്കാനയുടെ  2026–2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ കാഹളം മുഴക്കി ലീലാ മാരേട്ടിന്റെ നേതൃത്വത്തിലുള്ള 'ടീം എംപവർ'. പാനലിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ കിക്കോഫും മാനിഫെസ്റ്റോ പ്രകാശനവും ഏപ്രിൽ 25-ന് ന്യൂയോർക്കിലെ കേരള സെന്ററിൽ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു.

“Defined by Vision, Driven by Purpose” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലും ചടങ്ങിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കൺവെൻഷനുകൾക്ക് അപ്പുറം, സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന രണ്ട് വർഷത്തെ കർമ്മപദ്ധതിയാണ് പാനൽ മുന്നോട്ടുവെക്കുന്നത്.

പ്രധാന കർമ്മപദ്ധതികൾ :
യുവജന ശാക്തീകരണം: മലയാളി യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പരിശീലനവും ക്യാമ്പയിൻ പിന്തുണയും നൽകും. നവ സംരംഭകർക്കായി പ്രത്യേക പിന്തുണ സംവിധാനം ഒരുക്കും.

കോൺസുലേറ്റ് ഹെൽപ്പ് ഡെസ്ക്: വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും.

പ്രവാസി നിയമസഹായം: കേരളത്തിലെ സ്വത്ത് തർക്കങ്ങൾ പരിഹരിക്കാൻ കേരള സർക്കാരുമായി സഹകരിച്ച് പ്രത്യേക സെൽ രൂപീകരിക്കും.

ക്ഷേമ പദ്ധതികൾ: ഹെൽത്ത് കാർഡ്, പ്രിവിലേജ് കാർഡ് പദ്ധതികൾ വിപുലീകരിക്കും. ഭവനരഹിതർക്കായി 'ഫൊക്കാന വില്ലേജ്' നിർമ്മാണം പൂർത്തിയാക്കും.

കായിക-കലാ രംഗം: റീജിയണൽ തലങ്ങളിൽ ക്രിക്കറ്റ്, വോളിബോൾ ടൂർണമെന്റുകളും കലാകാരന്മാർക്കായി നാടക ഉത്സവങ്ങളും സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിക്കും.

ടീം എംപവർ പാനൽ അംഗങ്ങൾ:

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട് തന്റെ 22 വർഷത്തെ സംഘടനാ അനുഭവങ്ങൾ പങ്കുവെച്ചു. പദവികൾ ഇല്ലാതിരുന്നപ്പോഴും കോൺസുലേറ്റ് വഴി നിരവധി മലയാളികളെ സഹായിച്ചിട്ടുണ്ടെന്നും അത്തരം സേവനങ്ങൾ ഫൊക്കാനയുടെ ഔദ്യോഗിക സംവിധാനമായി മാറ്റുമെന്നും അവർ പറഞ്ഞു. 40 പേർ  അടങ്ങുന്ന പാനലിൽ എല്ലാ സ്റ്റേറ്റിനെയും പ്രതിനിധാനം ചെയ്യുന്നവരുണ്ടെന്നും യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ഫൊക്കാനയെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി വ്യക്തമാക്കി.

പത്ര സമ്മേളനത്തിൽ പങ്കെടുത്ത പാനലിലെ മറ്റ് പ്രമുഖർ:

ജോർജ്ജ് ഓലിക്കൽ: ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി.

രേവതി പിള്ള: ട്രഷറർ സ്ഥാനാർത്ഥി (നിലവിൽ വിമൻസ് ഫോറം ചെയർ).

ലാജി തോമസ്: വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.

ബ്രിജിത്ത് ജോർജ്: ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി.

ഫാൻസിമോൾ പള്ളാത്തുമഠം: അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി.

ഉഷ ജോർജ്ജ്: ന്യൂയോർക്ക് ആർ.വി.പി സ്ഥാനാർത്ഥി.

ശോശാമ്മ ആൻഡ്രൂസ്: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

സുജിത്ത് മൂലയിൽ: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

നിജോ പുത്തൻപുരക്കൽ: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

ജിൻസ് ജോസഫ്: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

ഫൊക്കാനയ്ക്ക് ഒരു വനിതാ നേതൃത്വം അത്യാവശ്യമായ സമയമാണിതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന, പിളർപ്പുകളില്ലാത്ത സംഘടനയാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ആവേശകരമായ തുടക്കത്തിന് പിന്നാലെ വരും ദിവസങ്ങളിൽ അമേരിക്കയിലെ മറ്റ് സ്റ്റേറ്റുകളിലും പ്രചാരണം ശക്തമാക്കാനാണ് ടീം എംപവറിന്റെ തീരുമാനം.

ഫൊക്കാനയിലെ ഏറ്റവും സീനിയർ ആയ നേതാവാണ് ലീല മാരേട്ട് എന്നും അവരുടെ പിന്നിൽ തങ്ങൾ അടിയുറച്ചു നിൽക്കുമെന്നും സ്ഥാനാർത്ഥികൾ വ്യക്തമാക്കി.

ഇപ്പോഴത്തെ  ഭരണസമിതി  ചെയ്യുന്ന എല്ലാ  നല്ല കാര്യങ്ങളും തുടരുമെന്നും പുതിയവ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനങ്ങൾ, ഭവനം പദ്ധതി എന്നിവ ശക്തിപ്പെടുത്തും.

പാനലിൽ കൂടുതൽ വനിതകളുള്ളത് സംഘടനക്ക് കൂടുതൽ ശക്തി പകരും. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാവരുമായും ഒത്തു പ്രവർത്തിക്കും  . സംഘടനയുടെ  നന്മ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

മുൻ കാലങ്ങളിൽ ഇലക്ഷന് നിന്നപ്പോൾ നേരിട്ട പ്രശ്നങ്ങൾ ലീല മാരേട്ട് അനുസ്മരിച്ചു. ഇത്തവണ അവയൊന്നും ഉണ്ടാവില്ല.

പ്രസ് ക്ലബിന് വേണ്ടി ജോസ് കാടാപ്പുറം സ്വാഗതവും ടാജ് മാത്യു നന്ദിയും പറഞ്ഞു.

 

കരുത്തുറ്റ മാനിഫെസ്റ്റോയുമായി ലീലാ മാരേട്ടും  'ടീം എംപവറും'; ഫൊക്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം
കരുത്തുറ്റ മാനിഫെസ്റ്റോയുമായി ലീലാ മാരേട്ടും  'ടീം എംപവറും'; ഫൊക്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം
Join WhatsApp News
ഒരു വായനക്കാരി 2026-04-28 10:19:03
കരുത്തേറ്റ മാനിഫെസ്റ്റോ ഒന്നു പ്രകാശനം ചെയ്യുമോ?
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-28 12:26:21
💥🔥ഇവിടെ ആരും കമന്റ്‌ ഇടണ്ടാ, ചില പ്രത്യേക വ്യക്തികൾക്കെതിരെ എഴുതുന്നതു പത്രാധിപന് ഇഷ്ട്ടമല്ല.🙄 🔆Rejice ജോൺ✳️
Thampy Chacko 2026-04-28 13:42:56
ലീല, മണി ടോക്ക് മണി walk, u ഹാവ് ടു ദാറ്റ്‌. ഗുഡ് ലക്ക്. ഗിവ് ഹേർ എ ചാൻസ്. She ഈസ്‌ എ ഹാർഡ് വർക്കിംഗ്‌ സെർവെൻറ്. നെക്സ്റ്റ് ഫിലിപ്പോസ്. പ്ലീസ് വർക്ക്‌ ടുഗെതർ. ഐ വാണ്ട്‌ ഓൾ ടുഗെതർ. Thampy chacko.
Thampy Chacko 2026-04-28 13:45:16
ഡിയർ ജോർജ്, പ്ലീസ് ബി fair
Sunil 2026-04-28 14:16:25
Hello Leela Marratu, our inflation is a little bit high. Can you promise to bring it down to less than 2% ?
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-28 15:24:01
💥🔥അമേരിക്കയിൽ ജീവിക്കുന്ന മലയാളികളുടെ എന്തു പ്രശ്നങ്ങളാണ് നാളിതുവരെ ഈ പാട്ട സംഘടന പരിഹരിച്ചിട്ടുള്ളത്??? ഒരെണ്ണം ഒന്ന് പറയാമോ?? ഒരേ ഒരെണ്ണം???? 🔸ഓർത്തോർത്തു ചിരിക്കാൻ പറ്റിയ രണ്ടു കോമഡി പീസുകളാണ് ലൊട്ട ഫോമയും, പാട്ട ഫൊക്കാനയും🔸. എങ്ങനെ e.malayalee Sunil-ന്റെ Comment ഇവിടെ Post ചെയ്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല.🤔 🔆റെജീസ് JOHN✳️
pravasi 2026-04-28 19:22:06
വായിക്കുന്നവർ ചിന്തിക്കട്ടെ!!! ''സാമുവൽ ടെയ്‌ലർ കോൾറിഡ്ജിന്റെ "ദി റിം ഓഫ് ദി ഏൻഷ്യന്റ് മറൈനർ" (1798) ഏഴ് ഭാഗങ്ങളുള്ള ഒരു കവിതയാണ്.തന്റെ ശപിക്കപ്പെട്ട കടൽ യാത്രയെക്കുറിച്ച് പറയാൻ ഒരു വിവാഹ അതിഥിയെ തടയുന്ന ഒരു നാവികൻ.ഒരു ആൽബട്രോസിനെ വിവേകശൂന്യമായി കൊന്നതിന് ശേഷം, അയാൾക്ക് അമാനുഷിക കോപം നേരിടേണ്ടിവരുന്നു, അതിൽ തന്റെ സംഘത്തിന്റെ മരണവും "ലൈഫ്-ഇൻ-ഡെത്തും" ഉൾപ്പെടുന്നു, ഇത് അവനെ അലഞ്ഞുതിരിയാനും തന്റെ വീണ്ടെടുപ്പിന്റെ കഥ പങ്കിടാനും നിർബന്ധിതനാക്കുന്നു. സംഗ്രഹത്തിലെ പ്രധാന പ്ലോട്ട് പോയിന്റുകൾ പാപം: തെക്കോട്ട് സഞ്ചരിക്കുമ്പോൾ, ഒരു ആൽബട്രോസ് ഭാഗ്യവും കാറ്റും കൊണ്ടുവരുന്നതുവരെ കപ്പൽ ഐസിൽ കുടുങ്ങിക്കിടക്കുന്നു. നാവികൻ ഒരു പ്രകോപനവുമില്ലാതെ തന്റെ ക്രോസ്ബോ ഉപയോഗിച്ച് ആൽബട്രോസിനെ കൊല്ലുന്നു.. ശാപം: ക്രൂ കടുത്ത ശാന്തതയെയും, കൊടും ചൂടിനെയും, വെള്ളത്തിന്റെ അഭാവത്തെയും അഭിമുഖീകരിക്കുന്നു. കുറ്റബോധത്തിന്റെ അടയാളമായി അവർ ചത്ത ആൽബട്രോസിനെ മറൈനറുടെ കഴുത്തിൽ തൂക്കിയിടുന്നു. അമാനുഷിക സംഭവങ്ങൾ: മരണവും ലൈഫ്-ഇൻ-ഡെത്തും ഉൾപ്പെടുന്ന ഒരു പ്രേതക്കപ്പൽ പ്രത്യക്ഷപ്പെടുന്നു, അവർ ക്രൂവിനുവേണ്ടി ചൂതാട്ടം നടത്തുന്നു. മരണം ക്രൂവിനെ ജയിക്കുന്നു, ലൈഫ്-ഇൻ-ഡെത്ത് മറൈനറെ വിജയിക്കുന്നു. തപസ്സും മോചനവും: തന്റെ സംഘാംഗങ്ങൾ മരിക്കുന്നതും സമുദ്രത്തിലെ കടൽജീവികൾ കാണുന്നതും കണ്ട ശേഷം, നാവികൻ അവയെ അനുഗ്രഹിക്കുകയും ആൽബട്രോസ് അവന്റെ കഴുത്തിൽ നിന്ന് വീഴുകയും ചെയ്യുന്നു. ഒരു സന്യാസി അവനെ രക്ഷിക്കുന്നു, പക്ഷേ ഭൂമിയിൽ അലഞ്ഞുതിരിയാൻ നിർബന്ധിതനാകുന്നു, പ്രകൃതിയെ സ്നേഹിക്കാനുള്ള ഒരു പാഠമായി തന്റെ കഥ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക