Image

കുറ്റവാളികളുടെ പരിവർത്തനത്തിനുള്ള അവസരം നിഷേധിക്കപ്പെടരുത്: പാപ്പാ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 25 April, 2026
കുറ്റവാളികളുടെ പരിവർത്തനത്തിനുള്ള അവസരം നിഷേധിക്കപ്പെടരുത്: പാപ്പാ

ഇക്വേറ്റോറിയൽ ഗിനിയയിലെ ജയിലിൽ പാപ്പാ സന്ദർശനം നടത്തിയപ്പോൾ   (ANSA)

 

അമേരിക്കയിലെ, ഇല്ലിനോയിസ് സംസ്ഥാനം 2011 ജൂലൈ 1-ന് വധശിക്ഷ റദ്ദാക്കി  ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിൽ, ഡി പോൾ സർവ്വകലാശാലയിൽ, നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം പങ്കുവച്ചു . ഓരോ മനുഷ്യജീവനും, അതിന്റെ ഉത്ഭവം മുതൽ, സ്വാഭാവിക മരണം വരെ, സംരക്ഷിക്കപ്പെടേണ്ടതും, പരിശുദ്ധവുമാണെന്നുള്ള, കത്തോലിക്കാ സഭയുടെ തുടർച്ചയായ പഠനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്  പാപ്പാ വീഡിയോ സന്ദേശം പങ്ക് വച്ചത്.  

ഏവരെയും കണ്ടുമുട്ടുന്നതിൽ തന്റെ സന്തോഷവും പാപ്പാ അറിയിച്ചു. ജീവിക്കുവാനുള്ള അവകാശം എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ, ഒരു സമൂഹം മനുഷ്യജീവിതത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചാൽ മാത്രമേ അത് തഴച്ചുവളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുകയുള്ളൂവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 വളരെയധികം  ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോഴും ഒരു  വ്യക്തിയുടെ അന്തസ്സ് നഷ്ടപ്പെടുന്നില്ലെന്നുള്ളത് ഇത് സ്ഥിരീകരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്ക്  വീണ്ടെടുപ്പിന്റെ സാധ്യത പൂർണ്ണമായും ഒഴിവാക്കാതെ, പൗരന്മാരുടെ സംരക്ഷണത്തിനായി, ഫലപ്രദമായ തടങ്കൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും പാപ്പാ അടിവരയിട്ടു. കുറ്റവാളികൾക്ക് മാനസാന്തരത്തിനുള്ള അവസരങ്ങൾ നൽകുന്നതിന്, വധശിക്ഷയെ ആശ്രയിക്കാതെതന്നെ  പൊതുനന്മ സംരക്ഷിക്കാമെന്നും,  നീതിയുടെ ആവശ്യകതകൾ നിറവേറ്റാമെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും പാപ്പാ എടുത്തുപറഞ്ഞു. വധശിക്ഷ  ഒരു വ്യക്തിയുടെ അലംഘനീയതയ്ക്കും അന്തസ്സിനും നേരെയുള്ള അക്രമണമാണെന്നതിനാൽ,  അത് അസ്വീകാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

2011 ൽ ഇല്ലിനോയിസ് ഗവർണർ എടുത്ത വധശിക്ഷ റദ്ദാക്കുവാനുള്ള തീരുമാനത്തിന്റെ വാർഷിക ആഘോഷത്തിൽ, താനും പങ്കുചേരുന്നുവെന്നു പറഞ്ഞ പാപ്പാ, അമേരിക്കയിലും ലോകമെമ്പാടും വധശിക്ഷ നിർത്തലാക്കാൻ വാദിക്കുന്നവർക്ക് തന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. ഇത്തരം പരിശ്രമങ്ങൾ ഓരോ വ്യക്തിയുടെയും അന്തസ്സിനെ കൂടുതൽ അംഗീകരിക്കുന്നതിലേക്ക് നയിക്കുമെന്നും,  അതേസമയം  നീതിയുക്തമായ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും, അതിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.


 

Join WhatsApp News
For the Faithful 2026-04-26 09:55:13
''വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലങ്കര റീത്ത് സഭയുടെ പത്തനംതിട്ട ഭദ്രാസനത്തിലെ വൈദികനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട വൈദിക ജില്ലയുടെ പ്രോട്ടോപ്രെസ്‌ബൈറ്ററായും പെരുന്നാട് സെന്റ് ജൂഡ് പള്ളി വികാരിയുമായ ഫാ. പോൾ നിലയ്ക്കൽ തെക്കേതിലിനെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. 2022-ൽ നടന്ന സംഭവത്തെക്കുറിച്ച് ഏതാനും ആഴ്ചകൾക്ക് മുൻപാണ് യുവതി പോലീസിൽ പരാതി നൽകിയത്. പീഡനശ്രമത്തിനിടെ വൈദികന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയുൾപ്പെടെയുള്ള നിർണായക തെളിവുകൾ പരാതിക്കൊപ്പം യുവതി ഹാജരാക്കിയിട്ടുണ്ട്. പരാതി ഉയർന്നതിനെത്തുടർന്ന് സഭ നിയോഗിച്ച പ്രത്യേക സമിതി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് പൗരോഹിത്യ ശുശ്രൂഷകളിൽ നിന്നും സഭയുടെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും ഇദ്ദേഹത്തെ 2024 ജനുവരി മുതൽ സസ്‌പെൻഡ് ചെയ്തിരുന്നു. പോലീസ് കേസെടുത്തതിനെത്തുടർന്ന് ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ഇദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി. വൈദികനെതിരെയുള്ള പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ഭക്തിസാന്ദ്രമായ കുർബാനകളും പ്രസംഗങ്ങളും യൂട്യൂബിൽ ലഭിക്കും.''
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക