Image

ലൈംഗികാതിക്രമ ആരോപണങ്ങൾ വിവാദത്തിനു പിന്നാലെ സ്വാൽവെല്ലും ഗോൺസാലസും രാജിവെക്കുന്നു

Published on 14 April, 2026
ലൈംഗികാതിക്രമ ആരോപണങ്ങൾ വിവാദത്തിനു പിന്നാലെ സ്വാൽവെല്ലും  ഗോൺസാലസും രാജിവെക്കുന്നു

ന്യൂയോർക്ക്: ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന ഹൗസ് അംഗങ്ങളായ ഡെമോക്രാറ്റ് നേതാവ് എറിക് സ്വാൽവെല്ലും  റിപ്പബ്ലിക്കൻ നേതാവ് ടോണി ഗോൺസാലസും   കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു.
 

കാലിഫോർണിയ ഗവർണർ സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചുകൊണ്ടിരുന്ന സ്വാൽവെൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് ആവർത്തിച്ചെങ്കിലും വിധിനിർണ്ണയത്തിലെ പിഴവുകൾക്ക് ഖേദിക്കുന്നു എന്ന പ്രസ്താവനയോടെയാണ് രാജി പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് അദ്ദേഹം ഗവർണർ സ്ഥാനാർത്ഥിത്വ മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

ന്യൂയോർക്ക് നഗരത്തിലെ ഒരു ഹോട്ടലിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് നാല് സ്ത്രീകളിൽ ഒരാൾ ക്രിമിനൽ പരാതി നൽകിയതിനെ തുടർന്ന് സ്വാൽവെലിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് മൂന്ന് സ്ത്രീകളും ലൈംഗികാതിക്രമവും പീഡനവും ആരോപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഹൗസ് എതിക്സ് കമ്മിറ്റി അന്വേഷണം നടത്തിവരികയായിരുന്നു.

 റിപ്പബ്ലിക്കൻ അംഗമായ ടോണി ഗോൺസാലസിനെതിരെ തന്റെ സ്റ്റാഫറായിരുന്ന റെജിന സാന്റോസുമായി ബന്ധമുണ്ടെന്നാരോപണങ്ങൾ വരികയും പിന്നീട് പുറത്തുവന്ന സന്ദേശങ്ങൾ  വിവാദം ശക്തമാക്കുകയും ചെയ്തു. അവരുമായി ബന്ധമില്ലെന്ന് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ബന്ധം ഉണ്ടായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. കൂടാതെ മറ്റൊരു സ്റ്റാഫർ അദ്ദേഹത്തിനെതിരെ അനാവശ്യ ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചെന്നാരോപിച്ചു.

ഈ വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ഇരുവരും കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സ്വാൽവെൽ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ കാലിഫോർണിയ ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള രാഷ്ട്രീയ ഗണിതത്തിലും മാറ്റം ഉണ്ടാകാമെന്ന വിലയിരുത്തലുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക