Image

പുഴുത്ത പട്ടി എന്ന് വിളിച്ചെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; നിധിൻ്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ

Published on 12 April, 2026
പുഴുത്ത പട്ടി എന്ന് വിളിച്ചെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; നിധിൻ്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. കോളേജ് അധികൃതരുടെയും വിദ്യാർഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിൻ്റെ ആരോപണം ഏറെ ഗൗരവമുള്ളതാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു

ഒന്നാം വർഷം ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദൗർഭാഗ്യകരവുമാണ്. ക്ലാസ്‌റൂമിലും സ്റ്റാഫ്റൂമിലും വച്ച് അധ്യാപകർ നടത്തുന്ന കൂട്ട അധിക്ഷേപങ്ങളെ കുറിച്ച് നിതിൻ രാജ് സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം അടക്കം അതീവ ഗൗരവത്തോടെ അന്വേഷണ വിധേയമാക്കേണ്ടതാണ്.

തൻ്റെ മകനെ പുഴുത്ത പട്ടി എന്ന് പോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ക്യാമ്പസുകൾ വിദ്യാർഥികൾക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠനം സാധ്യമാക്കേണ്ട ഇടങ്ങളാണ്. അവിടെ ജാതി വർണ്ണ ചിന്തകൾക്ക് സ്ഥാനമില്ല. ക്യാമ്പസുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമേതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം.

നിധിൻരാജിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ക്യാമ്പസുകളിൽ ജാതി വിവേചനത്തിനും അതിക്ഷേപങ്ങൾക്കുമേതിരെ പ്രതിഷേധം ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Join WhatsApp News
Jayan varghese 2026-04-12 12:47:17
കുള്ളൻ രാക്ഷസന്റെ കുറിയ വാതിൽ പവിഴ ദ്വീപ്. ദ്വീപിലേക്കുള്ള വാതിൽ തന്റെ ഉയരത്തിനു പാകത്തിൽ പണിതു വച്ചിരിക്കുകയാണ് രാക്ഷസൻ. തന്റെ വാതിലിന് പാകമാവാത്തവരുടെ കൂടുതലുള്ള ഉയരം മുറിച്ചു മാറ്റുകയാണ് രാക്ഷസന്റെ നിയമം. ഈ നിയമം പൊതു സമൂഹത്തിൽ നടപ്പാക്കാൻ രഹസ്യമായി പരിശ്രമിക്കുന്നവരാണ് നമുക്കിടയിൽ മഹാ മാന്യന്മാരായി പരിലസിക്കുന്ന ഒട്ടേറെ കുശുമ്പൻ കുഞ്ചുവർക്കിമാർ. തങ്ങളേക്കാൾ പ്രതിഭാ ശാലിയായ ഏതൊരുത്തൻ തല പൊക്കിയാലും അവനെ അടിച്ചിരുത്താൻ ഏത് തറ വേലയും ഇവന്മാർ നടപ്പിലാക്കും. “ അവനെയൊന്നും തല പൊങ്ങാൻ അനുവദിക്കരുത് " എന്നൊരു മുദ്രാവാക്യവുമായി കുള്ളന്മാരുടെ ഒരു സംഘം തന്നെ രാക്ഷസന്റെ പിന്നിലുണ്ടാവും. പഠിത്തത്തിലും പാഠ്യഇതര വിഷയങ്ങളിലും നിധിൻ രാജ് പ്രകടിപ്പിച്ച ഉയരമാണ്‌ അയാളുടെ ജീവിതത്തിന് ഭീഷണിയായത് എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്. നമ്മുടെ സമൂഹത്തിന്റെ തലങ്ങും വിലങ്ങുമുള്ള ഉന്നത പദവികളിൽ കയറിപ്പറ്റി താഴെ നിന്ന് വരുന്നവന്റെ തല വെട്ടിമാറ്റി സ്ഥാനം ഉറപ്പിക്കുന്ന ഇത്തരക്കാരെ വേണ്ടിവന്നാൽ കായികമായി നേരിടുവാനുള്ള ചങ്കൂറ്റം നേടിയെടുത്തു കൊണ്ടാവണം വ്യക്തി എന്ന നിലയിലുള്ള ഏതൊരു മനുഷ്യന്റെയും മാനസിക പോരാട്ടം ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക